Latest News

റോഡിലെ ടാറില്‍ ഒട്ടിപ്പോയ കുഞ്ഞുകാലുകള്‍; പിന്നാലെ പാഞ്ഞെത്തിയ ലോറി ഇടിച്ചുതെറിപ്പിച്ചു; അച്ഛന്‍ ഉപേക്ഷിച്ച ആ അഞ്ചു വയസുകാരന്‍ ഇന്ന് ആരാണെന്ന് അറിയാമോ; പ്രഫസര്‍ പ്രസാദിന്റെ ജീവിത കഥ

Malayalilife
റോഡിലെ ടാറില്‍ ഒട്ടിപ്പോയ കുഞ്ഞുകാലുകള്‍; പിന്നാലെ പാഞ്ഞെത്തിയ ലോറി ഇടിച്ചുതെറിപ്പിച്ചു; അച്ഛന്‍ ഉപേക്ഷിച്ച ആ അഞ്ചു വയസുകാരന്‍ ഇന്ന് ആരാണെന്ന് അറിയാമോ; പ്രഫസര്‍ പ്രസാദിന്റെ ജീവിത കഥ

ചില ആളുകള്‍ നമ്മളുജെ ജീവിതത്തിലേക്ക് എത്തുന്നത് അപ്രതീക്ഷിതമായിട്ടാണ്. അത് മിഖ്യപ്പോഴും രക്ഷകന്റെ കൈകളായിരിക്കും. ജീവിതത്തില്‍ തനിച്ചായി എന്ന് തോന്നുമ്പോഴായിരിക്കും ദൈവത്തിന്റെ കൈ പോലെ അവര്‍ എത്തുന്നത്. കുഞ്ഞിന്നാളില്‍ എല്ലാം നഷ്ടപ്പെട്ട വ്യക്തിക്ക് പിന്നീട് ജീവിതത്തിലേക്ക് ലക്ഷ്യം തരുന്നത് ചിലപ്പോള്‍ ആ കൈകള്‍ ആയിരിക്കാം. അഞ്ച് വയസ്സുള്ളപ്പോള്‍ എല്ലാം നഷ്ടപ്പെട്ട് ഇനി എന്ത് ചെയ്യണം എന്ന് അറിയാതെ നില്‍ക്കുമ്പോള്‍ കിട്ടിയ കൈതാങ്ങില്‍ കെട്ടിപൊക്കിയ ജീവിതമാണ പ്രഫസര്‍ പ്രസാദിന്റേത്.

ഇപ്പോള്‍ വരാമെന്ന് പറഞ്ഞ് പോയതാണ് പ്രസാദിന്റെ അച്ഛന്‍. പക്ഷേ അദ്ദേഹം പിന്നെ തിരികെ വന്നില്ല. ആ റെയില്‍വേ സ്റ്റേഷനില്‍ ട്രെയിന്‍ പോകുന്നത് കണ്ടുകൊണ്ടിരുന്ന അഞ്ച് വയസുകാരന് എന്ത് ചെയ്യണം എന്ന് അറിയില്ലായിരുന്നു. അവന്‍ അച്ഛനെ വൈകുന്നേരം വരെ കാത്തു. വിശപ്പും സങ്കടവും സഹിക്കാതെ നിസ്സഹനായി നോക്കി നിന്ന് ആ അഞ്ചുവയസ്സുകാരന്‍ പ്രസാദിനെ ഇപ്പോഴിതാ കണ്ണൂര്‍ പള്ളിക്കുന്ന് കൃഷ്ണമേനോന്‍ വനിതാ കോളജിലെ ധനതത്വശാസ്ത്ര പ്രഫസറായിട്ടും മറക്കാന്‍ സാധിച്ചിട്ടില്ല. ''ആന്ധ്രപ്രദേശിലെ വിജയവാഡയില്‍ ആയിരുന്നു അച്ഛനും അമ്മയും അനിയത്തിയും അടങ്ങുന്ന കുടുംബം താമസിച്ചിരുന്നത്. അച്ഛന്‍ റിക്ഷാ ഡ്രൈവര്‍. അമ്മ അനിയത്തിയെയും കൊണ്ടു പിരിഞ്ഞുപോയശേഷം അച്ഛന്റെ സംരക്ഷണത്തിലായിരുന്നു.

സ്‌കൂള്‍ തൊട്ട് അടുത്താണ് ആരും കൊണ്ടാക്കാന്‍ ഇല്ല. വീടിന്റെ അടുത്ത് റോഡു പണി നടക്കുന്ന സമയം. സ്‌കൂളിലേക്ക് ഇറങ്ങിയതും ടാറിനുള്ളില്‍ കാല്‍ കുടുങ്ങി പോയി. അപ്പോള്‍ ആ വഴി വന്ന ലോറിക്കാരന്‍ പ്രസാദിനെ കണ്ടിരുന്നില്ല. ഇടിച്ച് തെറിപ്പിച്ചു. ചോരയും ഒലിപ്പിച്ച് ലോറിക്കടിയില്‍ കുറെ നേരം കിടന്നു. പിന്നീട് എഴുന്നേല്‍ക്കുമ്പോള്‍ കൈകലും കാലുകളും അനക്കാന്‍ വയ്യാത്ത അവസ്ഥ. കാലുകള്‍ ചതഞ്ഞരഞ്ഞു, കയ്യിലെ എല്ലുകള്‍ പല കഷണങ്ങളായി ഒടിഞ്ഞിരുന്നു. പിന്നെ ഓര്‍മ ആരൊക്കയോ ആശുപത്രിയില്‍ കൊണ്ടുപോകുന്നതാണ്. റെയില്‍വേ സ്റ്റേഷനില്‍ ഒറ്റയ്ക്ക് ഇരുന്ന് തളര്‍ന്നപ്പോള്‍ മുന്നില്‍ കണ്ട ട്രെയിനില്‍ കയറി. ചെന്ന് ഇറങ്ങുന്നത് ചെന്നൈയിലാണ്. എന്റെ അവസ്ഥ കണ്ടിട്ടാകാം അവിടെ ഉണ്ടായിരുന്ന ചില അമ്മമാര്‍ വയറ് നിറച്ച് ഇഡ്ലി തന്നു. വീണ്ടും ട്രെയിനില്‍ കയറി കോഴിക്കോട് എത്തി. എന്ത് ചെയ്യണം എന്ന് അറിയാതെ നില്‍ക്കുമ്പോഴാണ് രക്ഷകനായി അയാള്‍ എത്തിയത്.

അപകടത്തിന്റെ മുറിവുകള്‍ ഉണങ്ങുന്നതേയുള്ളൂ. കൈകള്‍ തിരിഞ്ഞ അവസ്ഥയിലാണ്. ഒറ്റക്കാലില്‍ ചാടിയും ഏന്തിയുമാണ് നടപ്പ്. അടുത്തെത്തിയ മനുഷ്യന്‍ ഡോ. ലത്തീഫായിരുന്നു. അദ്ദേഹവും ഭാര്യ ഡോ. ലില്ലിയും ചേര്‍ന്ന് അവര്‍ ജോലി ചെയ്യുന്ന കോഴിക്കോട് മെഡിക്കല്‍ കോളജില്‍ അഡ്മിറ്റ് ചെയ്തു. ആറു മാസം അവിടെ ചികിത്സയില്‍ കഴിഞ്ഞു. ഖദീജ എന്നു പേരുള്ള നഴ്സ് അന്ന് അമ്മയെപ്പോലെ പരിചരിച്ചു. ചികിത്സയ്ക്കു ശേഷം ലത്തീഫ്  ലില്ലി ദമ്പതികള്‍ മുന്‍കയ്യെടുത്തു തലശ്ശേരി അതിരൂപതയുടെ കീഴിലുള്ള ബാലഭവനിലാക്കി. അവിടുത്തെ വൈദികരുടെ സഹായത്തില്‍ പഠിച്ചു. ഒന്ന് മുതല്‍ പത്ത് വരെ അവിടെ നിന്ന് പഠിച്ചു. പത്തില്‍ നല്ല മാര്‍ക്കോടെ പാസ്സായി. പത്ത് കഴിഞ്ഞാല്‍ ബാലഭവനില്‍ താമസിക്കാന്‍ പറ്റില്ല. എന്നാല്‍ സ്പെഷല്‍ കേസായി പരിഗണിച്ച് അച്ചന്‍മാരുടെ പള്ളിമേടയില്‍ കഴിയാന്‍ അനുവദിച്ചു.

കൂത്തുപറമ്പ് നിര്‍മലഗിരി കോളജിലായിരുന്നു പ്രീഡിഗ്രി. സെക്കന്‍ഡ് ഗ്രൂപ്പ് പഠിക്കാനായിരുന്നു ഇ ഷ്ടം. ഈ കൈകൊണ്ട് പ്രാക്റ്റിക്കല്‍സ് ചെയ്യുക സാധ്യമല്ലാത്തതു കൊണ്ട് തേഡ് ഗ്രൂപ്പെടുത്തു. പിന്നെ ചെന്നൈയില്‍ ചെറിയൊരു ജോലി. എന്നാല്‍ വീണ്ടും പഠിക്കാനുള്ള ആഗ്രഹം കൊണ്ട് തിരികെ എത്തി. അച്ചന്‍മാരോട് പഠിപ്പിക്കാമോ എന്ന് ചോദിച്ചു. വീണ്ടും പഠനം. നിര്‍മലഗിരി കോളജില്‍ നിന്നു ഡിഗ്രി പാസ്സായി. കാലടി ശ്രീശങ്കര യൂണിവേഴ്സിറ്റിയില്‍ ബിഎഡിന് പഠിച്ചു. ബിഎഡിന് ശേഷം എംപ്ലോയ്മെന്റ് മുഖേന എല്‍ഡി ക്ലര്‍ക്ക് ആയിട്ട് ആറു മാസം ഹൗസിങ് ബോര്‍ഡില്‍ ജോലി ചെയ്തു. അതേസമയം നല്ലൊരു ജോലിക്കായി കണ്ണൂര്‍ കലക്ട്രേറ്റില്‍ സമരം ചെയ്തു. സമരത്തില്‍ ജോലി നല്‍കാന്‍ ഉത്തരവായി. എന്നാല്‍ ഉത്തരവ് താമസിക്കുന്നതിനാല്‍ അതിരൂപതയുടെ കീഴില്‍ ലീവ് വേക്കന്‍സിയില്‍ സ്‌കൂളില്‍ ജോലി തുടങ്ങി. 2004ല്‍ നെല്ലിക്കുറ്റി സ്‌കൂളില്‍ സ്ഥിരം ജോലിയായി. 2003 ല്‍ സലോമിയുമായുള്ള വിവാഹം നടന്നു. പ്രസാദിന് ഇപ്പോള്‍ രണ്ടു കുട്ടികളുണ്ട്. മകന്‍ ലിയോ ബെംഗളൂരുവില്‍ ഒന്നാം വര്‍ഷ നഴ്സിങ് വിദ്യാര്‍ഥി, മകള്‍ ലിയ എട്ടാം ക്ലാസില്‍.

2006 ല്‍ ആണ് സമരം ചെയ്തതിന്റെ ഫലമായി വാഗ്ദാനം ചെയ്യപ്പെട്ട ജോലി ലഭിക്കുന്നത്. ഗവണ്‍മെന്റ് സര്‍വീസി ല്‍ യുപി സ്‌കൂളില്‍. ജോലിയോടൊപ്പം മധുര കാമരാജ് യൂണിവേഴ്സിറ്റിയുടെ കീഴില്‍ വിദൂര വിദ്യാഭ്യാസ കോഴ്സിലൂടെ ഇക്കണോമിക്സില്‍ പോസ്റ്റ് ഗ്രാജുവേഷന്‍ നേടി. 2007ല്‍ പ്ലസ്ടു അധ്യാപന യോഗ്യതയായ സെറ്റ് പാസായി. 2014 ല്‍ കോളജ് അധ്യാപന യോഗ്യതയായ നെറ്റും ആദ്യശ്രമത്തില്‍ തന്നെ നേടി. യുപി സ്‌കൂള്‍ ജോലി വിട്ട് പ്ലസ് ടു അധ്യാപകനായി. 2016 ലാണു കോളജ് അധ്യാപകനാകുന്നത്.'' കണ്ണൂര്‍ പള്ളിക്കുന്ന് വി.കെ. കൃഷ്ണമേനോന്‍ മെമ്മോറിയല്‍ വനിതാ കോളജില്‍ ഇക്കണോമിക്സ് ഡിപ്പാര്‍ട്മെന്റില്‍ പ്രഫസറാണ് ഇപ്പോള്‍ പ്രസാദ്.

proffessor prasadh life story

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES