Latest News

9 വര്‍ഷം മുമ്പ് പ്രണയിച്ച് വിവാഹം; സമൂഹമാധ്യമത്തില്‍ സജീവം; സമൂഹത്തില്‍ നിന്നും അകലം പാലിച്ചു ജീവിതം; കുഞ്ഞുങ്ങളില്ലാത്തതിന്റെ പേരിലുള്ള കലഹം കലാശിച്ചത് കൊലാപാതകത്തില്‍; പിഎസ്സി കോച്ചിങ് അധ്യാപകന്‍ ആയ വിഷ്ണു വെ്ട്ടികൊലപ്പെടുത്തിയ അല്‍മ സോഷ്യല്‍മീഡിയ താരം

Malayalilife
 9 വര്‍ഷം മുമ്പ് പ്രണയിച്ച് വിവാഹം; സമൂഹമാധ്യമത്തില്‍ സജീവം; സമൂഹത്തില്‍ നിന്നും അകലം പാലിച്ചു ജീവിതം; കുഞ്ഞുങ്ങളില്ലാത്തതിന്റെ പേരിലുള്ള കലഹം കലാശിച്ചത് കൊലാപാതകത്തില്‍; പിഎസ്സി കോച്ചിങ് അധ്യാപകന്‍ ആയ വിഷ്ണു വെ്ട്ടികൊലപ്പെടുത്തിയ അല്‍മ സോഷ്യല്‍മീഡിയ താരം

പുറംലോകത്തിന് ഇവര്‍ മാതൃകാ ദമ്പതികളായിരുന്നു. സോഷ്യല്‍ മീഡിയയില്‍ പതിനായിരങ്ങള്‍ പിന്തുടരുന്ന സുന്ദരമായ ജീവിതം. എന്നാല്‍ ആ വീടിനുള്ളില്‍ നടന്നത് മറ്റൊരാളും അറിയാത്ത ക്രൂരതകളായിരുന്നു എന്ന് വ്‌ലാത്താങ്കര തിരിച്ചറിയുന്നത് ഇന്നലെ രാവിലെയാണ്. ഒന്‍പത് വര്‍ഷം മുന്‍പ് പ്രണയിച്ച് കൈപിടിച്ചവളെ, ഒപ്പം താമസിച്ച് വിശ്വസിപ്പിച്ചവളെ വിഷ്ണുനാഥ് വെട്ടിക്കൊലപ്പെടുത്തിയപ്പോള്‍ നടുങ്ങിയത് നാട് മുഴുവനാണ്. 

സോഷ്യല്‍ മീഡിയയിലെ താരം

ഫേസ്ബുക്കില്‍ പതിനായിരത്തിലധികം ഫോളോവേഴ്‌സുള്ള സജീവ സാന്നിധ്യമായിരുന്നു അല്‍മ. പൂച്ചകളെയും നായ്ക്കളെയും ജീവനുതുല്യം സ്നേഹിച്ചിരുന്ന അല്‍മ, അവരോടൊപ്പമുള്ള നിമിഷങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചിരുന്നത്. അയല്‍ക്കാരുമായി അധികം അടുപ്പം പുലര്‍ത്താത്ത അല്‍മയ്ക്ക് വിഷ്ണു തന്നെയാണ് എല്ലാ പിന്തുണയും നല്‍കിയിരുന്നതെന്നാണ് ബന്ധുക്കള്‍ പോലും കരുതിയിരുന്നത്. ഫേസ്ബുക്കില്‍ നിന്ന് 'ടാലന്റ് ബാഡ്ജ്' കിട്ടിയ സന്തോഷം പങ്കുവെച്ച് ദിവസങ്ങള്‍ക്കുള്ളിലാണ് അല്‍മയ്ക്ക് ചിതയൊരുങ്ങുന്നത്. 

കുട്ടികളില്ലാത്തതിന്റെ പേരിലെ കലഹം കൊലപാതകത്തില്‍

'കുട്ടികളില്ലാത്തതിന്റെ പേരില്‍ വഴക്കുണ്ടായി, അത് കൊലപാതകത്തില്‍ കലാശിച്ചു' എന്നാണ് വിഷ്ണു പോലീസിനോട് പറഞ്ഞിരിക്കുന്നത്. എന്നാല്‍ ഈ മൊഴി പോലീസ് പൂര്‍ണ്ണമായും വിശ്വസിച്ചിട്ടില്ല. പ്രണയിച്ച് വിവാഹം കഴിച്ചവരും വര്‍ഷങ്ങളായി സന്തോഷത്തോടെ കഴിയുന്നവരുമെന്ന് നാട്ടുകാര്‍ കരുതിയവര്‍ക്കിടയില്‍ ഇത്ര പെട്ടെന്ന് ഒരു കൊലപാതകത്തിലേക്ക് നയിക്കാനുള്ള കാരണമുണ്ടോ എന്നാണ് അന്വേഷണസംഘം പരിശോധിക്കുന്നത്. ഇന്നലെ രാവിലെ ഉണ്ടായ വാക്കേറ്റത്തിനിടെ വെട്ടുകത്തിയെടുത്ത് അല്‍മയുടെ പിന്‍കഴുത്തിലും തലയിലും വിഷ്ണു ആഞ്ഞു വെട്ടുകയായിരുന്നു. 

ചോര വാര്‍ന്ന് ആ തറയില്‍ കിടന്ന് അല്‍മ പിടയുമ്പോള്‍, സഹായത്തിന് ആരെയും വിളിക്കാതെ വിഷ്ണു നോക്കിനിന്നു. അല്‍മയുടെ മരണം ഉറപ്പാക്കിയ ശേഷം വിഷ്ണു 100 മീറ്റര്‍ അകലെയുള്ള തന്റെ കുടുംബവീട്ടിലേക്ക് നടന്നുപോയി. അഭിഭാഷകനായ ജ്യേഷ്ഠന്‍ ഷിബുവിനോടാണ് താന്‍ ഭാര്യയെ കൊന്നു എന്ന കാര്യം ഇയാള്‍ കൂസലില്ലാതെ പറയുന്നത്. ഷിബു ഉടന്‍ തന്നെ നെയ്യാറ്റിന്‍കര ഡിവൈഎസ്പിയെ വിവരം അറിയിച്ചു. മിനിറ്റുകള്‍ക്കുള്ളില്‍ പാറശാല പോലീസ് സ്ഥലത്തെത്തി വിഷ്ണുവിനെ കസ്റ്റഡിയിലെടുത്തു. 

പ്രണയവിവാഹത്തിന്റെ ഒന്‍പതാം വര്‍ഷം, തന്റെ പ്രിയപ്പെട്ട പൂച്ചകള്‍ക്കും വളര്‍ത്തുമൃഗങ്ങള്‍ക്കും നടുവില്‍ 

അല്‍മയ്ക്ക് ജീവന്‍ നഷ്ടപ്പെടുമ്പോള്‍ വ്‌ലാത്താങ്കര ഗ്രാമം ഇനിയും ആ ഞെട്ടലില്‍ നിന്ന് മുക്തമായിട്ടില്ല. വിഷ്ണുവിന്റെ മൊഴിയിലെ വൈരുദ്ധ്യങ്ങള്‍ പുറത്തുകൊണ്ടുവരാനുള്ള ശ്രമത്തിലാണ് പോലീസ്.  അല്‍മയും വിഷ്ണുവും പത്ത് വര്‍ഷം മുന്‍പാണ് വിവാഹിതരായത്. പിഎസ്സി പരിശീലന കേന്ദ്രത്തില്‍ അധ്യാപകനാണ് വിഷ്ണു. ഇരുവര്‍ക്കും കുട്ടികളില്ല. ഇതിനെച്ചൊല്ലി നാളുകളായി ഇരുവരും തമ്മില്‍ വഴക്കുണ്ടായിരുന്നുവെന്ന് പൊലീസ് പറയുന്നു. ഇന്നലെ രാവിലെയും തര്‍ക്കമുണ്ടായതിന് പിന്നാലെ പ്രകോപനത്തില്‍ കത്തിയെടുത്ത് അല്‍മയെ കുത്തിയും വെട്ടിയും കൊലപ്പെടുത്തിയെന്നാണ് വിഷ്ണുവിന്റെ മൊഴി. അയല്‍ക്കാരുമായി അധികം ബന്ധമുള്ളവരല്ല ദമ്പതികളെന്ന് പഞ്ചായത്തംഗം വിശാഖ് പറഞ്ഞു. 

ഇരുവരും മാത്രമാണ് വീട്ടില്‍ താമസം. അതുകൊണ്ടുതന്നെ അവര്‍ക്കിടയിലെ പ്രശ്നങ്ങളെ കുറിച്ച് അയല്‍വാസികള്‍ക്ക് അറിവില്ലെന്നും വിശാഖ് പറഞ്ഞു. ഭര്‍ത്താവ് വിഷ്ണുവിന് സംശയ രോഗം ഉണ്ടോ എന്ന കാര്യവും വ്യക്തമായി അന്വേഷിക്കും. അതേസമയം, അല്‍മയുടെ നിലവിളി ശബ്ദം പോലും പുറംലോകം കേട്ടില്ല എന്നത് ഈ കൃത്യത്തിന്റെ ഭീകരത വര്‍ദ്ധിപ്പിക്കുന്നു. കുടുംബകലഹവും കുട്ടികളില്ലാത്തതിനെ ചൊല്ലിയുള്ള തര്‍ക്കവുമാണ് കൊലപാതകത്തിന് കാരണമായതെന്ന് വിഷ്ണു മൊഴി നല്‍കിയെങ്കിലും, ഇയാളുടെ കടുത്ത സംശയരോഗമാണ് യഥാര്‍ത്ഥ വില്ലനായതെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. 

സമൂഹമാധ്യമങ്ങളില്‍ ഏറെ സജീവമായിരുന്ന അല്‍മ, തന്റെ പൂച്ചകളെയും യാത്രകളെയും കുറിച്ചുള്ള വിഡിയോകള്‍ നിരന്തരം പങ്കുവെച്ചിരുന്നു. ഭര്‍ത്താവിനൊപ്പമുള്ള മനോഹരമായ നിമിഷങ്ങളും അവള്‍ തന്റെ ഫോളോവേഴ്‌സിനായി നല്‍കിയിരുന്നു. എന്നാല്‍ ഈ വര്‍ണ്ണാഭമായ ഡിജിറ്റല്‍ ജീവിതത്തിന് പിന്നില്‍ ഭീകരമായ ഒരു കുടുംബാന്തരീക്ഷം വിഷ്ണു ഒരുക്കിയിരുന്നു എന്നാണ് പുറത്തുവരുന്ന വിവരങ്ങള്‍. അല്‍മയുടെ സോഷ്യല്‍ മീഡിയ ഇടപെടലുകളെ വിഷ്ണു സംശയത്തോടെയാണ് വീക്ഷിച്ചിരുന്നത്. 

കുട്ടികളില്ലാത്തതിനെ കുറിച്ചുള്ള നിരന്തരമായ പരിഹാസങ്ങളും തര്‍ക്കങ്ങളും ഒടുവില്‍ അല്‍മയുടെ ജീവനെടുക്കുന്ന ഘട്ടത്തിലേക്ക് വിഷ്ണുവിനെ എത്തിക്കുകയായിരുന്നു. തര്‍ക്കത്തിനിടെ നിയന്ത്രണം നഷ്ടപ്പെട്ട വിഷ്ണു, തന്റെ അധ്യാപകനെന്ന മാന്യത മറന്ന് മാരകായുധങ്ങളുമായി അല്‍മയെ ആക്രമിച്ചു. കഴുത്തിന് പിന്നിലും ശരീരത്തിന്റെ വിവിധ ഭാഗങ്ങളിലും ഏറ്റ ആഴത്തിലുള്ള മുറിവുകള്‍ മരണകാരണമായി
 

alma murder case

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES