Latest News

ദിയ അക്കൗണ്ടിലേക്ക് പണം മാറ്റിയത് നികുതി പ്രശ്നം മൂലം; നീയൊക്കെ മുക്കുവത്തികളെല്ലേ... എന്നു പറഞ്ഞ് ജാതീയമായി അധിക്ഷേപിച്ചു; ഫോണുകള്‍ പിടിച്ചു വാങ്ങി, മണിക്കൂറുകളോളം ബലമായി പൂട്ടിയിട്ടു; ഭീഷണിപ്പെടുത്തി കുറ്റം സമ്മതിപ്പിച്ചു; നിയമപരമായി മുന്നോട്ടു പോകും; ദിയ കൃഷ്ണക്കും കുടുംബത്തിനുമെതിരെ ആരോപണവുമായി ജീവനക്കാര്‍ 

Malayalilife
 ദിയ അക്കൗണ്ടിലേക്ക് പണം മാറ്റിയത് നികുതി പ്രശ്നം മൂലം; നീയൊക്കെ മുക്കുവത്തികളെല്ലേ... എന്നു പറഞ്ഞ് ജാതീയമായി അധിക്ഷേപിച്ചു; ഫോണുകള്‍ പിടിച്ചു വാങ്ങി, മണിക്കൂറുകളോളം ബലമായി പൂട്ടിയിട്ടു; ഭീഷണിപ്പെടുത്തി കുറ്റം സമ്മതിപ്പിച്ചു; നിയമപരമായി മുന്നോട്ടു പോകും; ദിയ കൃഷ്ണക്കും കുടുംബത്തിനുമെതിരെ ആരോപണവുമായി ജീവനക്കാര്‍ 

ദിയ കൃഷ്ണയുടെ സ്ഥാപനുവുമായി ബന്ധപ്പെട്ട സാമ്പത്തിക ഇടപാട് കേസില്‍ കൃഷ്ണകുമാറിനും കുടുംബത്തിനുമെതിരെ ആരോപണവുമായി ജീവനക്കാര്‍. മാധ്യമങ്ങള്‍ക്ക് മുന്നിലെത്തിയാണ് ജീവനക്കാര്‍ ആരോപണങ്ങള്‍ ഉയര്‍ത്തിയത്. ദിയ കൃഷ്ണ തങ്ങളുടെ അക്കൗണ്ടിലേക്ക് പണം വാങ്ങിയത് നികുതി പ്രശ്നം മൂലമാണെന്ന് ജീവനക്കാര്‍ ആരോപിച്ചു. സ്വന്തം അക്കൗണ്ടില്‍ പണം വാങ്ങിയാല്‍ മതിയെന്ന് ദിയ പറഞ്ഞതാണ്. ജാതീയമായി അധിക്ഷേപിച്ചെന്ന ആരോപണവും അവര്‍ ഉന്നയിച്ചു. ദിയയുടേത് ഒരു പ്രത്യേക തരം സ്വഭാവമാണ്. ജീവനക്കാരോട് മോശമായാണ് പെരുമാറുന്നത്. ഭീഷണിപ്പെടുത്തുക അടക്കം ചെയ്തുവെന്നും അവര്‍ ആരോപിച്ചു. 

കൃഷ്ണകമാര്‍ അടക്കമുള്ളവര്‍ ജാതീയമായ അധിക്ഷേപിച്ചുവെന്നും ജീവനക്കാര്‍ ആരോപിച്ചു. എട്ട് ലക്ഷത്തോളം രൂപ തിരികെ വാങ്ങിയത് ഭീഷണിപ്പെടുത്തിയാണ്. തങ്ങളെ തട്ടിക്കൊണ്ടു പോയി ഭീഷണി മുഴക്കുകായമ് ചെയ്തത്. ഫോണ്‍ അവരുടെ കസ്റ്റഡിയിലായിരുന്നു. രാവിലെ 11 മണിക്കെത്തിയ ഞങ്ങളെ വൈകുന്നേരം വരെ ഒരു വീട്ടില്‍ പൂട്ടിയിട്ടു. തങ്ങളുടെ പക്കലുണ്ടായിരുന്ന സ്വര്‍ണം അടക്കം പണയം വെച്ചാണ് പണം തിരികെ നല്‍കിയത്. ഭീഷണി മുഴക്കിയതിന് തെളിവ് തങ്ങളുടെ പക്കലുണ്ടെന്നും അവര്‍ പറഞ്ഞു. 

'ജോലിക്ക് കയറിയിട്ട് ഒരു വര്‍ഷമായി. കസ്റ്റമേഴ്സിന്റെ പണം ഞങ്ങളുടെ അക്കൗണ്ടിലേക്ക് വാങ്ങിയാല്‍ മതിയെന്ന് ദിയ പറഞ്ഞു. താന്‍ വരുമ്പോള്‍ ആഴ്ചയിലോ, മാസത്തിലോ പണമായി കൈയില്‍ കൊടുത്താല്‍ മതിയെന്ന് പറഞ്ഞു. പിന്നീട് കുറേ നാളുകള്‍ക്ക് ശേഷമാണ് നികുതിയുമായി ബന്ധപ്പെട്ട കാര്യമുള്ളതുകൊണ്ടാണ് ഞങ്ങളുടെ അക്കൗണ്ടിലേക്ക് പണം വാങ്ങാന്‍ പറഞ്ഞതെന്ന് പറഞ്ഞു. ഷോപ്പിന്റെ കാര്യങ്ങളെല്ലാം ഞങ്ങളെയാണ് ഏല്‍പ്പിച്ചിരുന്നത്. ദിയ പലപ്പോഴും ഷോപ്പിലേക്ക് വരാറില്ലെ'ന്നും പരാതിക്കാര്‍ പറഞ്ഞു. 'പാര്‍ട്ട് ടൈം എന്നുപറഞ്ഞ് കയറിയ ജോലി ഓവര്‍ടൈം ആയപ്പോള്‍ ജോലി ഉപേക്ഷിക്കണമെന്ന് തീരുമാനിച്ചിരുന്നു. തന്റെ പ്രസവം കഴിയുന്നത് വരെ അവിടെ നിക്കണമെന്നും അതിനുശേഷം പുതിയ സ്റ്റാഫുകളെ നോക്കുമെന്നും ദിയ പറഞ്ഞതുകൊണ്ടാണ് വീണ്ടും അവിടെ നിന്നത്. പിന്നീട് എന്തുപറഞ്ഞാലും അടിച്ചമര്‍ത്തുകയും ജാതീയമായി അധിക്ഷേപിക്കുകയും ചെയ്തു. അതുകൊണ്ട് ജോലിക്ക് വരുന്നില്ല എന്ന് പറഞ്ഞപ്പോള്‍ കസ്റ്റമേഴ്സിന്റെ കയ്യില്‍ നിന്ന് പണം വാങ്ങിയതിന്റെ സ്‌ക്രീന്‍ഷോട്ട് കയ്യിലുണ്ടെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തി. 

ഞങ്ങളെ അവര്‍ ചീത്തവിളിക്കുന്നതിന്റെ സ്‌ക്രീന്‍ഷോട്ട് കൈയിലുണ്ട്. ഞങ്ങളെ ഭീഷണിപ്പെടുത്തിയാണ് അവര്‍ കാര്യങ്ങള്‍ സമ്മതിപ്പിച്ചത്. നിങ്ങള്‍ കാരണം തന്റെ 200 ഓര്‍ഡറുകളാണ് പാക്ക് ചെയ്യാതെ പോയിരിക്കുന്നത്. പരാതി നല്‍കേണ്ടെങ്കില്‍ അഞ്ച് ലക്ഷം രൂപ കൊടുക്കണമെന്ന് ദിയ പറഞ്ഞെ'ന്നും പരാതിക്കാര്‍. 'ദിയ ഫ്ലാറ്റിലേക്ക് പണവുമായി എത്താന്‍ പറഞ്ഞു. അവിടെയെത്തി ഞങ്ങളുടെ കൈയില്‍ നിന്ന് പണം വാങ്ങിയതിനുശേഷം ദിയ അവരുടെ വീട്ടുകാരെ വിളിക്കുകയും അവര്‍ അവിടെ എത്തുകയും ചെയ്തു. ഞങ്ങളുടെ അനുവാദമില്ലാതെ അവര്‍ അഞ്ച് പേരും പല സൈഡില്‍ നിന്ന് ഞങ്ങളെ വീഡിയോയെടുത്തു. ദിയയെ സംബന്ധിച്ചിടത്തോളം അവര്‍ക്ക് യൂട്യൂബില്‍ ട്രെന്‍ഡാകാനുള്ള കണ്ടന്റ് മാത്രമാണ്. ഞങ്ങളെ ഒരു വണ്ടിയില്‍ കയറ്റി ഏതോ ഓഫീസിലേക്ക് കൊണ്ടുപോയി. അവിടെ കൃഷ്ണകുമാറും ഭാര്യയും നാല് മക്കളും മറ്റു കുറച്ചുപേരും ഉണ്ടായിരുന്നു. അവിടെ വച്ച് ഞങ്ങളുടെ ഫോണ്‍ ബലമായി പിടിച്ചുവാങ്ങുകയും ചെയ്തു. ഞങ്ങള്‍ക്കെതിരെ ദിയ വധഭീഷണി വരെ മുഴക്കി.'- അവര്‍ കൂട്ടിച്ചേര്‍ത്തു 

നേരത്തെ ബിജെപി നേതാവും സിനിമാ നടനുമായ കൃഷ്ണകുമാറിനും രണ്ടാമത്തെ മകള്‍ ദിയ കൃഷ്ണനുമെതിരെ ജാമ്യമില്ലാ വകുപ്പു പ്രകാരം കേസെടുത്തിരുന്നു. മേയ് 29 തിനാണ് കടയിലെ വനിതാ ജീവനക്കാര്‍ ക്യൂആര്‍ കോഡ് ഉപയോഗിച്ച് തട്ടിപ്പ് നടത്തിയതായി കണ്ടെത്തുന്നത്. പിന്നാലെ തൊട്ടടുത്ത ദിവസം വിഷയത്തില്‍ ചര്‍ച്ച നടത്തിയിരുന്നു. 'തട്ടിപ്പ് പൊലീസില്‍ അറിയിക്കുമെന്ന് പറഞ്ഞതോടെ വനിതാ ജീവനക്കാര്‍ പണം തരാമെന്ന് വിളിച്ചു പറയുകയായിരുന്നു. 30 ന് പുലര്‍ച്ചെ വരെ വനിതാ ജീവനക്കാരും ഭര്‍ത്താക്കന്മാരും ഫോണ്‍ വിളിച്ച് അഭ്യര്‍ഥിച്ചു. ഫോണ്‍ എടുക്കാതായതോടെ ഭര്‍ത്താവിനെ വിളിച്ചു. ഭര്‍ത്താവാണ് പണവുമായി വരാന്‍ പറഞ്ഞത്. ഒറ്റ രാത്രി കൊണ്ട് പണം കൊണ്ടുവരാന്‍ സാധിക്കില്ലെന്ന ധാരണയിലാണ് അത് പറഞ്ഞത്. രാവിലെ അവരുടെ ഫോണ്‍ വിളിയിലാണ് ഉണര്‍ന്നത്' ദിയ കൃഷ്ണ പറഞ്ഞു. 'ആദ്യം ഭര്‍ത്താക്കന്മാരാണ് സംസാരിക്കാന്‍ എത്തിയത്. 

ജീവനക്കാരോട് സംസാരിക്കണമെന്ന് പറഞ്ഞപ്പോള്‍ പുറത്തുനിന്നവര്‍ അകത്തേക്ക് വന്നു. എന്തിനാണ് എന്നോടിത് ചെയ്തതെന്ന് ചോദിച്ചപ്പോള്‍ മുഖം താഴ്ത്തി നില്‍ക്കുകയായിരുന്നു. എന്തിനാണ് പണം എടുത്തതെന്ന് ചോദിച്ചു. എന്നെ ഇഷ്ടമല്ലായിരുന്നു.. സ്വഭാവം ഇഷ്ടമല്ലായിരുന്നു... എന്നായിരുന്നു മറുപടി. ഇഷ്ടമില്ലാത്ത കടയില്‍ എന്തിന് ജോലിക്ക് നില്‍ക്കുന്നു എന്ന ചോദ്യത്തിന് മൂവര്‍ക്കും മറുപടിയുണ്ടായിരുന്നില്ല'. എന്റെ വീട്ടുകാരുമെത്തി. വീട്ടുകാരും ഡ്രൈവര്‍മാരുാമയി 10-15 പേരായിരുന്നു. ഫ്ലാറ്റിന്റെ വെല്‍ക്കം ഏരിയയിലായിരുന്നു സംസാരിച്ചിരുന്നത്. ശബ്ദം ഉണ്ടാകുന്നത് കൊണ്ട് അവിടെ നിന്ന് സംസാരിക്കാന്‍ പറ്റില്ലെന്ന് സെക്രട്ടറി പറഞ്ഞതോടെ ഓഫീസിലേക്ക് എത്തുകയായിരുന്നു' എന്നും ദിയ പറഞ്ഞു. മേയ് 30 തിന് തിരുവനന്തപുരത്ത് ദിയ കൃഷ്ണ താമസിക്കുന്ന ഫ്ലാറ്റില്‍ നടത്തിയ സംസാരത്തിന് ശേഷമാണ് പരാതിക്കാരടക്കം കൃഷ്ണകുമാറിന്റെ ഓഫീസിലേക്ക് എത്തുന്നതെന്നും ദിയ പറഞ്ഞു.

Read more topics: # ദിയ കൃഷ്ണ
staff against diya krishna

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES