എന്ത് വിളിച്ചാലും പണി പൂര്‍ത്തിയാക്കാനുള്ള കടമ ഉണ്ട്; മേനോനായാലും നായരായാലും ക്രിസ്ത്യാനിയായാലും മനുഷ്യനെ തിരിച്ചറിയേണ്ടെ; നടി സംയുക്ത ബുമറാങ് സിനിമയുടെ പ്രേമോഷന് പങ്കെടുക്കാത്തതില്‍ പ്രതികരിച്ച് നടന്‍ ഷൈന്‍ ടോം ചാക്കോ; പ്രമോഷന് വിളിച്ചപ്പോള്‍ നടി പ്രതികരിച്ചത് ഇനി മലയാള സിനിമകള്‍ ചെയ്യുന്നില്ലെന്നാണെന്ന് നിര്‍മ്മാതാവ്‌

Malayalilife
topbanner
എന്ത് വിളിച്ചാലും  പണി പൂര്‍ത്തിയാക്കാനുള്ള കടമ ഉണ്ട്; മേനോനായാലും നായരായാലും ക്രിസ്ത്യാനിയായാലും മനുഷ്യനെ തിരിച്ചറിയേണ്ടെ; നടി സംയുക്ത ബുമറാങ് സിനിമയുടെ പ്രേമോഷന് പങ്കെടുക്കാത്തതില്‍ പ്രതികരിച്ച് നടന്‍ ഷൈന്‍ ടോം ചാക്കോ; പ്രമോഷന് വിളിച്ചപ്പോള്‍ നടി പ്രതികരിച്ചത് ഇനി മലയാള സിനിമകള്‍ ചെയ്യുന്നില്ലെന്നാണെന്ന് നിര്‍മ്മാതാവ്‌

ലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളില്‍ ഒരാളാണ് സംയുക്ത. സംയുക്ത മേനോന്‍ എന്നാണ് ഇവരുടെ യഥാര്‍ത്ഥ പേര്. അടുത്തിടെ ആയിരുന്നു ഇവര്‍ പേരില്‍ നിന്നും മേനോന്‍ എടുത്തു കളഞ്ഞത്. എന്നാലിപ്പോള്‍ നടിക്കെതിരെ വിമര്‍ശനവുമായി രംഗത്തെത്തിയിരിക്കുകയാണ് ബുമറാങ് സിനിമയുടെ അണിയറപ്രവര്‍ത്തകര്‍. ചിത്രത്തിന്റെ പ്രമോഷനില്‍ നടി പങ്കെടുക്കാത്തതാണ് വിമര്‍ശനത്തിന് കാരണം.

സിനിമയിലെ അണിയര്‍ പ്രവര്‍ത്തകര്‍ എല്ലാം തന്നെ അതിന്റെ പ്രമോഷന്‍ പരിപാടികളിലാണ്. എന്നാല്‍ പ്രമോഷനില്‍ സംയുക്ത പങ്കെടുത്തിരുന്നില്ല. ഇതിനിടെ മാധ്യമപ്രവര്‍ത്തകര് നടിയുടെ പേര് മാറ്റലിനെപ്പറ്റി ഷൈനിനോട് ചോദ്യമുയര്‍ത്തിയപ്പോഴാണ് നടന്‍ പ്രതികരിച്ചത്.

എന്ത് മേനോന്‍ ആയാലും നായരായാലും ക്രിസ്ത്യാനി ആയാലും മുസ്ലീം ആയാലും ചെയ്ത ജോലി പൂര്‍ത്തിയാക്കാതെ എന്ത് കാര്യം.എന്ത് വിളിച്ചാലും ചെയ്യുന്ന പണി, ചെയ്യുന്ന പടത്തിന്റെ പ്രൊമോഷന് വരാതെ പേര് മാറ്റിയത് കൊണ്ടൊന്നും നന്നാകില്ല. ഒരു ജോലി നമ്മള്‍ ഏറ്റെടുത്താല്‍ അത് പൂര്‍ത്തിയാക്കാനുള്ള ഉത്തരവാദിത്തം നമുക്കുണ്ട്. എന്തുകൊണ്ട് ഇതിന്റെ പ്രൊമോഷന് വരുന്നില്ല? പിന്നെ മേനോന്‍ ആയാലും നായര്‍ ആയാലും ക്രിസ്ത്യാനി ആയാലും മുസ്ലിം ആയാലും എന്താ കാര്യം? മനുഷ്യനായിട്ടും മനുഷ്യനെ തിരിച്ചറിയാന്‍ പറ്റണ്ടേ. മറ്റതൊക്കെ അതിന് ശേഷമല്ലേ! എന്നായിരുന്നു ഷൈന്‍ ടോമിന്റെ പ്രതികരണം.

ഇതു സംബന്ധിച്ച് സംവിധായകന്‍ മനു സുധാകരനും നടിയ്‌ക്കെതിരെയുള്ള അതൃപ്തി തുറന്നു പറഞ്ഞു. സിനിമയുടെ പ്രമോഷനു വിളിച്ചപ്പോള്‍ ഞാന്‍ മലയാള സിനിമ ചെയ്യുന്നില്ലെന്നായിരുന്നു സംയുക്തുടെ ഒന്നാമത്തെ ഉത്തരമെന്നും ഞാന്‍ ചെയ്യുന്ന സിനിമകളൊക്കെ മാസീവ് റിലീസ് ആണെന്നും 35 കോടി സിനിമയാണ് ഞാനിപ്പോ ചെയ്യുന്നതെന്നും എനിക്കെന്റെതായ കരിയറുണ്ടെന്നും താന്‍ ഹൈദരാബാദില്‍ സെറ്റില്‍ഡാണെന്നുമായിരുന്നു സംയുക്തയുടെ മറുപടിയെന്ന് സംവിധായകന്‍ പറഞ്ഞു.

ഇങ്ങനത്തെ ചെറിയ റിലീസുകളൊന്നും സംയുക്തയ്ക്ക് പറ്റില്ലെന്നും ഷൈന്‍ ടോം ചാക്കോ ആരോപിച്ചു. ഇന്നലെകളില്‍ സിനിമകളോട് സഹകരിച്ചവര്‍ക്ക് മാത്രമേ നിലനില്‍പ്പ് ഉണ്ടായിട്ടുള്ളു. മോഹന്‍ലാലും മമ്മൂട്ടിയായാലും ഇപ്പോഴും പ്രമോഷനുവേണ്ടി പങ്കെടുക്കുന്നു. ചെയ്ത ജോലി മോശമായിട്ട് കാണരുത്. അതില്‍ കുറച്ച് ഇഷ്ടം കൂടുതല്‍ ഇഷ്ടം എന്നൊന്ന് ഇല്ല. ഇവരെയൊക്കെ കുത്തിത്തിരിപ്പിക്കാന്‍ ആളുകളുണ്ട്. ആദ്യ സിനിമയുടെ പ്രമോഷനു പോലും പങ്കെടുക്കാത്ത ആളാണ്. ഇപ്പോള്‍ ചെയ്തത് മോശമായിപോയി എന്ന ചിന്തകൊണ്ടാണ് പ്രമോഷന് വരാത്തത് എന്നും ഷൈന്‍ ടോം കൂട്ടിച്ചേര്‍ത്തു.

ഷൈന്‍ ടോം ചാക്കോ, സംയുക്ത എന്നിവര്‍ക്കൊപ്പം ബൈജു സന്തോഷ്, ചെമ്പന്‍ വിനോദ് ജോസ്, ഡെയിന്‍ ഡേവിസ് എന്നിവരാണ് ബൂമറാംഗില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. കൃഷ്ണദാസ് പങ്കിയാണ് ചിത്രത്തിന്റെ തിരക്കഥ, സംഭാഷണം രചിച്ചിരിക്കുന്നത്. ഈസി ഫ്‌ലൈ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ അജി മേടയില്‍, തൗഫീഖ് ആര്‍ എന്നിവര്‍ ചേര്‍ന്നു നിര്‍മിക്കുന്ന ചിത്രം മനു സുധാകരനാണ് സംവിധാനം ചെയ്യുന്നത്. നേരത്തെ റിലീസ് പ്ലാന്‍ ചെയ്തിരുന്ന ചിത്രത്തിനു പല കാരണങ്ങള്‍ കൊണ്ട് റിലീസ് മാറ്റിവെക്കേണ്ടി വന്നിരുന്നു.

സംയുക്ത തന്റെ പേരിനൊപ്പമുള്ള ജാതിവാല്‍ എടുത്തുകളഞ്ഞത് വാര്‍ത്തകളില്‍ ഇടംപിടിച്ചിരുന്നു. 'വാത്തി' സിനിമയുടെ പ്രമോഷന്റെ ഭാഗമായി നടത്തിയ അഭിമുഖത്തിലാണ് നടി ഇക്കാര്യം അറിയിച്ചത്.

shine tom chacko against samyuktha menon

RECOMMENDED FOR YOU:

topbanner

EXPLORE MORE

LATEST HEADLINES