Latest News

വിട പറഞ്ഞവര്‍ക്ക് ആദരവുമായി 'ഓര്‍മ്മകളില്‍ സ്ഫടികം'; റീ റിലീസിന് മുന്‍പ് കൊച്ചിയില്‍ അനുസ്മരണ സന്ധ്യ

Malayalilife
വിട പറഞ്ഞവര്‍ക്ക് ആദരവുമായി 'ഓര്‍മ്മകളില്‍ സ്ഫടികം'; റീ റിലീസിന് മുന്‍പ് കൊച്ചിയില്‍ അനുസ്മരണ സന്ധ്യ

ലയാളികളുടെ എക്കാലത്തെയും പ്രിയ ചിത്രമായ സ്ഫടികം റീ റിലീസിന് ഒരുങ്ങുകയാണ്. ഭദ്രന്റെ സംവിധാനത്തില്‍ മോഹന്‍ലാലും തിലകനും കെപിഎസി ലളിതയുമടക്കമുള്ള താരനിര അണിനിരന്ന അവിസ്മരണീയ ചിത്രം ഡിജിറ്റല്‍ റീ മാസ്റ്ററിംഗിനു ശേഷമാണ് വീണ്ടും തിയറ്റര്‍ റിലീസിന് ഒരുങ്ങുന്നത്. ഫെബ്രുവരി 9 ആണ് റിലീസ് തീയതി. എന്നാല്‍ ചിത്രം വീണ്ടും തിയറ്ററുകളിലെത്തുമ്പോള്‍ ക്യാമറയ്ക്ക് മുന്നിലും പിന്നിലുമുണ്ടായിരുന്ന ഒട്ടനവധി പ്രതിഭകള്‍ ഓര്‍മ്മ മാത്രമാണ്

ചിത്രം വീണ്ടും തിയറ്ററിലെത്തുമ്പോള്‍ ചിത്രത്തില്‍ പ്രവര്‍ത്തിച്ച ഓര്‍മ്മയായി മാറിയ പ്രതിഭകള്‍ക്കായി ഓര്‍മ്മകളില്‍ സ്ഫടികം എന്ന പേരില്‍ അനുസ്മരണ സന്ധ്യ ഒരുക്കുകയാണ് അണയറപ്രവര്‍ത്തകര്‍. ഫെബ്രുവരി 5നു വൈകിട്ട് 6 മണിക്ക് കൊച്ചി ദര്‍ബാര്‍ ഹാള്‍ ഗ്രൌണ്ടില്‍ വച്ചായിരിക്കും പരിപാടി നടക്കുക.

പരിപാടിയെ കുറിച്ച് സംവിധായകന്‍ ഭദ്രന്റെ വാക്കുകള്‍ ഇങ്ങനെയാണ്

സ്ഫടികം സിനിമ നൂതനമായ ശബ്ദ ദൃശ്യ മികവോടെ ലോകം ഒട്ടാകെയുള്ള തീയേറ്റുകളില്‍ ഫെബ്രുവരി 9 ന് വീണ്ടും പ്രദര്‍ശനത്തിനെത്തുന്ന വിവരം താങ്കള്‍ അറിഞ്ഞിരിക്കുമല്ലോ. ആ സിനിമയെ അനശ്വരമാക്കിയ മഹാ പ്രതിഭകളില്‍ ചിലര്‍ ഇന്നു നമ്മോടൊപ്പം ഇല്ല. തിലകന്‍, ശങ്കരാടി, നെടുമുടി വേണു, കെപിഎസി ലളിത, ബഹദൂര്‍, സില്‍ക്ക് സ്മിത, കരമന ജനാര്‍ദ്ദനന്‍ നായര്‍, രാജന്‍ പി ദേവ്, പി ഭാസ്‌കരന്‍ മാസ്റ്റര്‍,  ജെ വില്യംസ്, എം എസ് മണി, പറവൂര്‍ ഭരതന്‍, എന്‍ എഫ് വര്‍ഗീസ്, എന്‍ എല്‍ ബാലകൃഷ്ണന്‍.. ഇന്ത്യന്‍ സിനിമയുടെ അഭിമാനമായ ഈ അതുല്യ കലാകാരന്മാരെ ഒഴിവാക്കിയാല്‍ സ്ഫടികത്തില്‍ വേറെന്താണു ബാക്കി..! മലയാള സിനിമയുടെ വസന്തകാലത്തെ ഉജ്ജ്വലമാക്കിയ ഈ ലോകോത്തര കലാകാരന്മാരെ ഓര്‍മ്മിക്കാതെ സ്ഫടികത്തിന് ഒരു രണ്ടാം വരവ് ഉണ്ടോ?

ഫെബ്രുവരി 5  വൈകുന്നേരം 6 മണിക്ക് കൊച്ചി ദര്‍ബാര്‍ ഹാള്‍ ഗ്രൗണ്ടില്‍, ഈ മഹാപ്രതിഭകളുടെ അനശ്വരമായ ഓര്‍മകള്‍ക്ക് മുന്നില്‍ പ്രണാമം അര്‍പ്പിക്കാന്‍, കടന്നുപോയ ഈ അതുല്യ കലാകാരന്മാരുടെ കുടുംബാംഗങ്ങളും സിനിമയിലെ മറ്റ് മുഴുവന്‍ ആര്‍ട്ടിസ്റ്റുകളും ടെക്നിഷ്യന്മാരും പ്രമുഖവ്യക്തികളും ഒത്തുചേരുന്ന ആ സന്ധ്യയില്‍ നിങ്ങളുടെ മഹനീയ സാന്നിധ്യം കൂടി പ്രതീക്ഷിക്കുന്നു... 

സ്നേഹത്തോടെ
ഭദ്രന്‍

ormakalil spadikam

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES