Latest News

ഐ എം വിജയന്റെ  മകന് വധുവായി എത്തിയത് മുന്‍ ഇന്‍ഡിഗോ ജീവനക്കാരി; വിവാഹത്തിന് ആശംസകളറിയിച്ച്  ദിലീപും സുരേഷ് ഗോപിയും വരെ

Malayalilife
ഐ എം വിജയന്റെ  മകന് വധുവായി എത്തിയത് മുന്‍ ഇന്‍ഡിഗോ ജീവനക്കാരി; വിവാഹത്തിന് ആശംസകളറിയിച്ച്  ദിലീപും സുരേഷ് ഗോപിയും വരെ

എം വിജയനെന്ന ഫുട്ബോള്‍ താരത്തേയും നടനേയും അറിയാത്ത മലയാളികള്‍ ഉണ്ടാകില്ല. ഇപ്പോഴിതാ, അദ്ദേഹത്തിന്റെ ഏകമകന്‍ ആരോമലിന്റെ വിവാഹ വാര്‍ത്തയാണ് സോഷ്യല്‍ മീഡിയയില്‍ നിറയുന്നത്. ഞായറാഴ്ച തൃശ്ശൂര്‍ തിരുവമ്പാടി കണ്‍വെന്‍ഷന്‍ സെന്ററിലെ നന്ദനം ഓഡിറ്റോറിയത്തില്‍ വെച്ചായിരുന്നു പ്രൗഢഗംഭീരമായ ആരോമലിന്റെ വിവാഹച്ചടങ്ങുകള്‍ നടന്നത്. റോമി വിക്ടോറിയ ഹെബറാണ് ആരോമലിന്റെ വധു. ഐ.എം. വിജയന്റെ കുടുംബത്തിലെ ഈ സന്തോഷ മുഹൂര്‍ത്തത്തിന് സാക്ഷ്യം വഹിക്കാന്‍ സിനിമാ-കായിക രംഗത്തെ നിരവധി പ്രമുഖരാണ് എത്തിയത്.

മൂന്നു മക്കളാണ് ഐ എം വിജയന്. രണ്ടു പെണ്ണും ഒരാണും. അതുകൊണ്ടു തന്നെ മകന്റെ മാംഗല്യം ഏറെ അത്യാഢംബരത്തോടെയും ആഘോഷത്തോടെയുമാണ് അച്ഛന്‍ ഐ.എം. വിജയന്‍ നടത്തിയത്. തൃശ്ശൂരില്‍ നടന്ന ചടങ്ങില്‍ പ്രമുഖ ചലച്ചിത്ര താരങ്ങളായ ദിലീപ്, വിനായകന്‍, സുരേഷ് ഗോപി ഉള്‍പ്പെടെയുള്ള പ്രമുഖര്‍ നേരിട്ടെത്തി നവദമ്പതികള്‍ക്ക് ആശംസകള്‍ നേര്‍ന്നു. താരപ്പൊലിമയും കായിക ലോകത്തെ പ്രമുഖരുടെ സാന്നിധ്യവും കൊണ്ട് ശ്രദ്ധേയമായ ഈ വിവാഹവേദിയിലെ ചിത്രങ്ങളും വിശേഷങ്ങളും ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വന്‍തോതില്‍ വൈറലായിക്കൊണ്ടിരിക്കുകയാണ്.

അച്ഛന്‍ ഫുട്ബോള്‍ മൈതാനത്ത് ബൂട്ട് കെട്ടി തിളങ്ങിയപ്പോള്‍, മകന്‍ ആരോമല്‍ വിജയന്‍ കായിക രംഗത്ത് തന്റേതായ മറ്റൊരു വഴിയാണ് തിരഞ്ഞെടുത്തത്. മൈതാനത്തെ കളിക്കാരനായല്ല, മറിച്ച് ആധുനിക ഫുട്ബോളിന്റെ തലച്ചോറായ വീഡിയോ പെര്‍ഫോമന്‍സ് അനലിസ്റ്റ് ആയാണ് ആരോമല്‍ കരിയര്‍ കെട്ടിപ്പടുത്തത്. മുംബൈയില്‍ നിന്ന് ഫുട്ബോള്‍ വീഡിയോ പെര്‍ഫോമന്‍സ് അനാലിസിസ് കോഴ്സ് വിജയകരമായി പൂര്‍ത്തിയാക്കിയ ശേഷമാണ് ആരോമല്‍ ഈ മേഖലയിലേക്ക് കടന്നുവന്നത്.

2020 നവംബറില്‍ കേരളത്തിലെ പ്രമുഖ ക്ലബ്ബായ ഗോകുലം കേരള എഫ്.സി യിലൂടെയാണ് ഒരു പ്രൊഫഷണല്‍ വീഡിയോ അനലിസ്റ്റായി ആരോമല്‍ തന്റെ കരിയര്‍ ആരംഭിക്കുന്നത്. പിന്നീട് ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ക്ലബ്ബായ ഈസ്റ്റ് ബംഗാള്‍ എഫ്.സിയുടെ ഫസ്റ്റ് ടീം അനലിസ്റ്റായി അദ്ദേഹം ചുമതലയേറ്റു. മുന്‍പ് അച്ഛന്‍ ഐ.എം. വിജയന്‍ കളിച്ച് തകര്‍ത്താടിയ അതേ ക്ലബ്ബില്‍ തന്നെ മകന്‍ തന്ത്രങ്ങളൊരുക്കാന്‍ അനലിസ്റ്റ് തലവനായി എത്തി എന്ന അപൂര്‍വ്വ പ്രത്യേകതയും ഇതിനുണ്ട്.

ഇന്ത്യന്‍ ഫുട്ബോളിന്റെ ചരിത്രത്തിലെ ഏറ്റവും തിളക്കമാര്‍ന്ന ഇതിഹാസ താരങ്ങളില്‍ ഒരാളായ ഐ.എം. വിജയന്‍, കളിയിലെ അസാധാരണമായ വേഗതയും ഡ്രിബ്ലിങ് മികവും കാരണം 'കറുത്ത മുത്ത്' എന്നാണ് വിശേഷിപ്പിക്കപ്പെടുന്നത്. കുട്ടിക്കാലത്ത് സാമ്പത്തികമായി ഏറെ പിന്നാക്കം നിന്ന പശ്ചാത്തലത്തില്‍, തൃശ്ശൂര്‍ കോര്‍പ്പറേഷന്‍ സ്റ്റേഡിയത്തില്‍ സോഡാ വിറ്റ് ജീവിച്ചിരുന്ന അദ്ദേഹം പ്രതിഭയുടെ കരുത്തില്‍ മാത്രമാണ് കളി ലോകത്തിന്റെ നെറുകയില്‍ എത്തിയത്. 1987-ല്‍ കേരള പോലീസ് ഫുട്ബോള്‍ ടീമിലൂടെ പ്രൊഫഷണല്‍ കരിയര്‍ ആരംഭിച്ച വിജയന്റെ കുടുംബത്തിലെ ഈ പുതിയ സന്തോഷ വാര്‍ത്തയെ ഏറെ ജനപ്രീതിയോടെയാണ് ആരാധകര്‍ ഏറ്റെടുത്തിരിക്കുന്നത്.

Read more topics: # ഐ എം വിജയന്‍
im vijayan son wedding

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES