Latest News

വിവാഹം കഴിച്ചോട്ടെയെന്ന് എന്നോട് മുഖത്ത് നോക്കി ചോദിക്കുകയാണ് ചെയ്തത്; ചോദിക്കും മുമ്പ് സൗഹൃദം ഇല്ലാതാവരുതെന്ന് മുന്‍കൂര്‍ ജാമ്യം എടുത്തിരുന്നു; മകളോട്‌ ഇക്കാര്യം സംസാരിച്ചതും സിബിന്‍; വിവാഹം ചിങ്ങത്തില്‍; ആര്യ പുതിയ ജീവിതത്തെ കുറിച്ച് പങ്ക് വക്കുന്നത്

Malayalilife
വിവാഹം കഴിച്ചോട്ടെയെന്ന് എന്നോട് മുഖത്ത് നോക്കി ചോദിക്കുകയാണ് ചെയ്തത്; ചോദിക്കും മുമ്പ് സൗഹൃദം ഇല്ലാതാവരുതെന്ന് മുന്‍കൂര്‍ ജാമ്യം എടുത്തിരുന്നു; മകളോട്‌ ഇക്കാര്യം സംസാരിച്ചതും സിബിന്‍; വിവാഹം ചിങ്ങത്തില്‍; ആര്യ പുതിയ ജീവിതത്തെ കുറിച്ച് പങ്ക് വക്കുന്നത്

ആര്യയുടെയും സിബിന്‍ ബെഞ്ചമിന്റെയും വിവാഹദിവസത്തിനായി കാത്തിരിക്കുകയാണ് ആരാധകര്‍. വിവാഹ നിശ്ചയം കഴിഞ്ഞ വിവരം ഇരുവരും സമൂഹമാധ്യമങ്ങളിലൂടെ പങ്കുവച്ചതിനു പിന്നാലെ, ഇതേക്കുറിച്ച് കൂടുതല്‍ കാര്യങ്ങള്‍ അറിയാനുള്ള ആകാംക്ഷയിലാണ് പ്രേക്ഷകരില്‍ പലരും. ഇപ്പോള്‍ ആര്യ ഐ ആം വിത്ത് ധന്യ വര്‍മ എന്ന യുട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തില്‍ പുതിയ വിശേഷങ്ങളുമായി എത്തിയിരിക്കുകയാണ്.

തനിക്ക് ഏറ്റവും കംഫര്‍ട്ടബിളായ വ്യക്തിയാണ് സിബിനെന്നും ആര്യ പറയുന്നു. സിബിനാണ് ഇപ്പോള്‍ എന്റെ വീട്. കംഫേര്‍ട്ട് സോണ്‍ അവനില്‍ എനിക്ക് കിട്ടി.വേറൊരിടത്ത് നിന്നും എനിക്ക് അത്തരമൊരു കംഫേര്‍ട്ട് സോണ്‍ കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. അതാണ് സിബിനിലേക്ക് എന്നെ അടുപ്പിച്ച കാര്യം. ഞങ്ങള്‍ നല്ല സുഹൃത്തുക്കളായിരുന്നു വിവാഹം കഴിക്കാന്‍ തീരുമാനിക്കും മുമ്പ് വരെ. എല്ലാ ദിവസവും വിളിക്കും വിശേഷങ്ങള്‍ ചോദിക്കും പറയും. എന്തിന് ഗോസിപ്പ്‌സ് വരെ അവനുമായി എനിക്ക് സംസാരിക്കാം. എന്തും ഷെയര്‍ ചെയ്യാന്‍ പറ്റും. വിവാഹം കഴിച്ചോട്ടെയെന്ന് ഒരു ദിവസം സിബിന്‍ എന്നോട് മുഖത്ത് നോക്കി ചോദിക്കുകയാണ് ചെയ്തത്.

അങ്ങനെ ചോദിക്കും മുമ്പ് അവന്‍ ഒരു മുന്‍കൂര്‍ ജാമ്യം എടുത്തിരുന്നു. എനിക്ക് നിന്നോട് ഒരു കാര്യം ചോദിക്കാനുണ്ട്. അത് കേട്ട് കഴിഞ്ഞ് താല്‍പര്യമില്ലെന്നാണ് മറുപടിയെങ്കില്‍ നമ്മുടെ സൗഹൃദം ഇല്ലാതാവരുത്. അത് നഷ്ടപ്പെടുത്താന്‍ എനിക്ക് പറ്റില്ല. ഇത് ഇപ്പോള്‍ ചോദിക്കാതിരുന്നാല്‍ നഷ്ടം സംഭവിക്കാന്‍ പോകുന്നത് എനിക്കാണോയെന്നും സംശയമുണ്ട്.

അതുകൊണ്ടാണ് ചോദിക്കുന്നതെന്ന് പറഞ്ഞാണ് അവന്‍ പ്രപ്പോസ് ചെയ്തത്. നമുക്ക് വിവാഹം കഴിച്ചാലോ?. നിന്നെയും കൊച്ചിനേയും ഞാന്‍ പൊന്നുപോലെ നോക്കിക്കൊള്ളാം. നീ എനിക്ക് ഓക്കെയാണ്. കംഫര്‍ട്ടബിളാണ് എന്നാണ് സിബിന്‍ പറഞ്ഞത്. അത് കേട്ടതും ഞാന്‍ പിന്നെ ഒരു നിമിഷം ചിന്തിക്കാതെ ഓക്കെ പറഞ്ഞു. ? കല്യാണം ഞാന്‍ ആ?ഗ്രഹിച്ച ഒന്ന് തന്നെയാണ്. എനിക്കൊരു കംപാനിയനും പ്രോപ്പര്‍ ഫാമിലിയുമെല്ലാം വേണം.

എന്റെ കുഞ്ഞിന് നല്ല അച്ഛനേയും വേണമായിരുന്നു. ഒരു ദിവസം അങ്ങനൊരു കാര്യം നടക്കുമെന്നും എനിക്ക് അറിയാമായിരുന്നു. കല്യാണ തിയ്യതി ഉറപ്പിച്ചിട്ടില്ല. ചിങ്ങത്തിലുണ്ടാകും. ഈ വര്‍ഷം എന്തായാലുമുണ്ടാകുമെന്നും ആര്യ പറയുന്നു. വിവാഹം കഴിക്കാന്‍ സമ്മതമാണെന്ന് ഞാന്‍ പറഞ്ഞ ഉടന്‍ സിബിന്‍ സംസാരിച്ചത് എന്റെ മോള്‍ ഖുശിയെ കുറിച്ചായിരുന്നു.

നമ്മള്‍ ഇങ്ങനൊരു തീരുമാനമെടുത്തു. പക്ഷെ ഖുശിയോടും കൂടി ചോദിക്കണം. അവള്‍ക്ക് ഓക്കയല്ലെന്ന് പറയുകയാണെങ്കില്‍ എല്ലാം അവസാനിപ്പിക്കാമെന്നും സിബിന്‍ പറഞ്ഞിരുന്നു. ഞാനല്ല സിബിന്‍ തന്നെയാണ് ഇക്കാര്യം ഖുശിയോട് സംസാരിച്ചത്. എന്നെ സംസാരിക്കാന്‍ അവന്‍ അനുവദിച്ചില്ല. അവര്‍ എന്താണ് സംസാരിച്ചതെന്ന് എനിക്ക് ഇപ്പോഴും അറിയില്ല. സിബിനോട് സംസാരിച്ചശേഷം മുറിയില്‍ നിന്ന് പുറത്തേക്ക് വന്ന ഖുശി വളരെ ഹാപ്പിയായിരുന്നു.

തംപ്‌സ് അപ്പ് കാണിക്കുകയാണ് ചെയ്തത്. എന്താണ് സംസാരിച്ചതെന്ന് ചോദിച്ചപ്പോള്‍ അത് ഡാഡി-ബേബിയുടെ ലിറ്റില്‍ സീക്രട്ടാണെന്നാണ് അവര്‍ രണ്ടുപേരും എന്നോട് പറഞ്ഞത്. സിബിനുമായി ഖുശി നല്ല കൂട്ടാണ്. വളരെ തുറന്ന് സംസാരിക്കുന്നയാളാണ് സിബിന്‍. അതുകൊണ്ട് തന്നെ അവന്‍ എന്താണ് ഖുശിയോട് പറഞ്ഞിട്ടുണ്ടാവുകയെന്ന് എനിക്ക് ഊഹിക്കാം.

ഞാന്‍ ഇങ്ങനൊരു തീരുമാനമെടുത്തതില്‍ ഏറ്റവും കൂടുതല്‍ സന്തോഷിക്കുന്നയാള്‍ എന്റെ മകളാണ്. സിബിന്‍ എന്നെ പബ്ലിക്കലി പ്രപ്പോസ് ചെയ്ത ദിവസം ഞാന്‍ യെസ് പറയും മുമ്പ് ഖുശിയാണ് ആദ്യം വളരെ സൗണ്ടില്‍ യെസ് വിളിച്ച് പറഞ്ഞത്. ആ വീഡിയോ ഞങ്ങളുടെ കയ്യിലുണ്ട്. ആ സര്‍പ്രൈസ് പ്ലാന്‍ ചെയ്യാന്‍ സിബിന് കൂട്ട് നിന്നതും ഖുശി തന്നെയാണെന്നും ആര്യ പറഞ്ഞു.

arya babu about marriage proposal

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES