Latest News

അഞ്ചു വര്‍ഷങ്ങളിലെ സ്വപ്‌നങ്ങളെ എഴുതി വയ്ക്കുകയും അത് നടപ്പാകുകയും ചെയ്യുന്നയാള്‍; സുശാന്ത് വിഷാദരോഗിയല്ലെന്ന് മുന്‍ കാമുകി അങ്കിത; റിയ  ചക്രവര്‍ത്തി പ്രണയിനിയോ വില്ലത്തിയോ എന്ന് ആരാധകര്‍

Malayalilife
അഞ്ചു വര്‍ഷങ്ങളിലെ സ്വപ്‌നങ്ങളെ എഴുതി വയ്ക്കുകയും അത് നടപ്പാകുകയും ചെയ്യുന്നയാള്‍; സുശാന്ത് വിഷാദരോഗിയല്ലെന്ന് മുന്‍ കാമുകി അങ്കിത; റിയ  ചക്രവര്‍ത്തി പ്രണയിനിയോ വില്ലത്തിയോ എന്ന് ആരാധകര്‍

ബോളിവുഡ് താരം സുശാന്ത് സിങ്ങിന്റെ മരണത്തെക്കുറിച്ചുളള അന്വേഷണങ്ങളും മറ്റും വലിയ ചര്‍ച്ചയാവുകയാണ്. വിഷാദരോഗത്തിനടിമയായ താരം ആത്മഹത്യ ചെയ്തുവെന്നായിരുന്നു റിപ്പോര്‍ട്ട്. എന്നാല്‍ ഇതിനെതിരെ അദ്ദേഹത്തിന്റെ കുടുബംവും സുഹൃത്തുക്കളും ഉള്‍പ്പെടെ രംഗത്ത്  വന്നിരുന്നു. കരണ്‍ ജോഹറുള്‍പെടെ പല പ്രമുഖരിലേക്കും അന്വേഷണമെത്തിയിരുന്നു. എന്നാല്‍ സുശാന്തിന്റെ മരണത്തില്‍ കുടുംബം പ്രധാനമായും ആരോപണം ഉന്നയിക്കുന്നത് സുശാന്തിന്റെ കാമുകിയായിരുന്ന റിയക്ക്ക്കെതിരെയാണ്. ഇതിന് പിന്നാലെ സുശാന്തിന്റെ വക്കീല്‍ ഇപ്പോള്‍ തെളിവുകളുമായി റിയക്കെതിരെ രംഗത്തെത്തിയിരുന്നു.സുശാന്തിന്റെ ബോഡിഗാര്‍ഡുകളെ മാറ്റുകയും ക്രെഡിറ്റ് കാര്‍ഡുകളും മരുന്നുകളും കൈവശപ്പെടുത്തി റിയ താരത്തെ മാനസികമായി തളര്‍ത്തി എന്നാണ് അഭിഭാഷകന്‍ വികാസ് സിങ് പറഞ്ഞത്. നിരവധി തെളിവുകളാണ് റിയയ്ക്കെതിരെ അഭിഭാഷകന്‍ ഉന്നയിച്ചത്.

ഇതിനിടെ റിയ തന്നെ ഉപദ്രവിക്കുന്നതായി സുശാന്ത് മുന്‍കാമുകി അങ്കിതയോട് വെളിപ്പെടുത്തിയെന്ന സൂചനയും ഇപ്പോള്‍ പുറത്തുവന്നിരുന്നു.  റിയക്കെതിരെ അങ്കിത മൊഴി നല്‍കിയിട്ടുണ്ട്. സുശാന്ത് അയച്ച ടെക്സ്റ്റ് മെസേജുകള്‍ അങ്കിത പൊലീസിന് നല്‍കിയതായി റിപ്പോര്‍ട്ടുകളുണ്ട്. ഇപ്പോള്‍ സുശാന്ത് വിഷാദ രോഗി അല്ലായിരുന്നുവെന്ന് പറഞ്ഞ് എത്തുകയാണ് അങ്കിത ലോഖാണ്ടെ.സുശാന്തും ഞാനും ആറു വര്‍ഷത്തോളം പ്രണയത്തിലായിരുന്നു. അദ്ദേഹം ആത്മഹത്യ ചെയ്തുവെന്ന വാദം ഞാന്‍ അംഗീകരിക്കില്ല. ഇതിനെക്കാള്‍ വലിയ പ്രശ്നങ്ങളെ അദ്ദേഹം ധൈര്യത്തോടെ അഭിമുഖീകരിച്ചിട്ടുണ്ട്. സുശാന്ത് ഏറെ പ്രതീക്ഷയോടെ ലോകത്തെ നോക്കികണ്ടിരുന്നയാളാണ്. അഞ്ച് വര്‍ഷങ്ങള്‍ക്ക് അപ്പുറം ജീവിതം എങ്ങനെ ഉണ്ടാകും എന്നും വരെ കണക്ക് കൂട്ടുന്ന ആളാണ്. അടുത്ത അഞ്ച് വര്‍ഷങ്ങളിലേക്കുള്ള സ്വപ്നങ്ങള്‍ എഴുതി വയ്ക്കുകയും അത് അതേപടി ജീവിതത്തില്‍ നടപ്പാക്കുന്ന ചെയ്യുന്ന വേറേ ഒരാളെ എന്റെ ജീവിതത്തില്‍ ഞാന്‍ കണ്ടിട്ടില്ല ദേശിയ മാധ്യമത്തിനു അനുവദിച്ച അഭിമുഖത്തില്‍ അങ്കിത ലോഖണ്ടെ പറഞ്ഞു

എങ്ങനെയാണ് മരണം നടന്ന് വെറും 15 മിനിറ്റിനുള്ളില്‍ അത് ആത്മഹത്യയെന്ന് ഉറപ്പിക്കാനാവുക. എനിക്കൊപ്പം ഉണ്ടായിരുന്ന സുശാന്തിന് വിഷാദരോഗം ഉണ്ടായിരുന്നുവെന്ന് ഞാന്‍ വിശ്വസിക്കുന്നില്ല.എന്തെങ്കിലും തരത്തിലുള്ള വിഷമമോ ഉത്കണഠയോ ഉണ്ടായിരുന്നിരിക്കാം. എന്നാല്‍ അതിനെ വിഷാദം എന്ന് പേരിട്ടു വിളിക്കുമ്പോള്‍ ഹൃദയം തകരുന്നു അങ്കിത പറയുന്ന. സുശാന്ത് വിഷാദ രോഗത്തിന് അടിമയായിരുന്നുവെന്ന റിയയുടെ വാദത്തെയാണ് അങ്കിത തളളിയത്. അങ്കിതയ്ക്ക് പിന്തുണയുമായി സുശാന്തിന്റെ സഹോദരി ശ്വേതയും രംഗത്തെത്തി. സത്യത്തിനായി എല്ലാവര്‍ക്കും ഒന്നിച്ചു നില്‍ക്കാമെന്ന് ശ്വേത ഇന്‍സ്റ്റയില്‍ പങ്കുവെച്ച പോസ്റ്റില്‍ വ്യക്തമാക്കി. ടെലിവിഷന്‍ പരമ്പരയില്‍ അഭിനയിക്കുന്ന സമയത്താണ് സുശാന്തും അങ്കിതയും പ്രണയത്തിലാകുന്നത്. 2016ല്‍ വേര്‍പിരിഞ്ഞുവെങ്കിലും ഇരുവരും അടുത്ത സുഹൃത്തുക്കളായിരുന്നു. ആരോപണങ്ങളെല്ലാം റിയയ്ക്ക് നേരെ തിരിയുമ്പോള്‍ കാമുകിയായിരുന്ന റിയ വില്ലത്തിയാകുമോ എന്നാണ് ആരാധകര്‍ ഉറ്റുനോക്കുന്നത്.

കര്‍ണാടകയിലെ ബെംഗളൂരുവിലുള്ള ഒരു ബംഗാളി കുടുംബത്തിലാണ് റിയയുടെ ജനനം. പിതാവ് ഇന്ത്യന്‍ സൈന്യത്തില്‍ ഓഫിസര്‍ ആയിരുന്നതിനാല്‍ ആര്‍മി പബ്ലിക് സ്‌കൂളിലായിരുന്നു പഠനം. എംടിവി ടാലന്റ് ഹണ്ടില്‍ റണ്ണര്‍ അപ്പായതിനു പിന്നാലെ നിരവധി ടിവി ഷോകളില്‍ അവതാരകയായി. 2013ല്‍ 'മേരേ ഡാഡ് കി മാരുതി' എന്ന ചിത്രത്തിലൂടെയാണ് ബോളിവുഡില്‍ തുടക്കം കുറിക്കുന്നത്. 2012ല്‍ 'തുനീഗ തുനീഗ' എന്ന തെലുങ്ക് ചിത്രത്തിലും വേഷമിട്ടിരുന്നു.2014ല്‍ സൊനാലി കേബിള്‍ എന്ന ചിത്രത്തിലും 2018ല്‍ ജലേബി എന്ന ചിത്രത്തിലും വേഷമിട്ടു. യാഷ്രാജ് ഫിലിംസിന്റെ 'ബാങ്ക്ചോര്‍', 'ഹാഫ് ഗേള്‍ഫ്രണ്ട്്' എന്നീ സിനിമകളിലും റിയ അഭിനയിച്ചിരുന്നു. യാഷ്രാജ് ഫിലിംസിന്റെ ചിത്രത്തില്‍ അഭിനയിക്കുന്നതിനിടെയാണ് സുശാന്തുമായി അടുക്കുന്നത്. റിയയുടെ അഭിനയജീവിതത്തേക്കാള്‍ ഉയര്‍ന്നുകേട്ടിരുന്നത് സുശാന്തുമായുള്ള പ്രണയ വാര്‍ത്തകളായിരുന്നു. കഴിഞ്ഞ വര്‍ഷം ഇരുവരും ലഡാക്കില്‍ അവധി ആഘോഷത്തിനു പോയതോടെയാണു ബന്ധം കൂടുതല്‍ പരസ്യമായത്. മുംബൈയിലെ പ്രമുഖ അഭിഭാഷകരെയാണു റിയ നിയമോപദേശത്തിനായി സമീപിച്ചിരിക്കുന്നതെന്നാണു വിവരം. കാമുകിയുടെ റോളില്‍ നിന്നും വില്ലത്തിയുടെ റോളിലേക്ക് റിയ മാറുകയാണോ എന്നാണ് ഇപ്പോള്‍ ഉയരുന്ന സംശയം.


 

Read more topics: # ankitha lokhande about sushanth
ankitha lokhande about sushanth

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES