Latest News

വാപ്പച്ചി ജീവിച്ചിരുന്ന കാലത്ത് ആരുമുണ്ടായിരുന്നില്ല; ഇപ്പോള്‍ വഴിയില്‍ കൂടി നടക്കുമ്പോള്‍ വാപ്പച്ചിയുടെ സുഹൃത്തുക്കള്‍ എന്നു പറഞ്ഞ് പലരും വരാറുണ്ട്; അബിയുടെ അവസാന നാളുകളില്‍ അനുഭവിച്ചത് പറഞ്ഞ് ഷെയ്ന്‍ നിഗം

Malayalilife
topbanner
 വാപ്പച്ചി ജീവിച്ചിരുന്ന കാലത്ത് ആരുമുണ്ടായിരുന്നില്ല; ഇപ്പോള്‍ വഴിയില്‍ കൂടി നടക്കുമ്പോള്‍ വാപ്പച്ചിയുടെ സുഹൃത്തുക്കള്‍ എന്നു പറഞ്ഞ് പലരും വരാറുണ്ട്; അബിയുടെ അവസാന നാളുകളില്‍ അനുഭവിച്ചത് പറഞ്ഞ് ഷെയ്ന്‍ നിഗം

ന്യു ജെനറേഷന്‍ സിനിമകളിലൂടെ ശ്രദ്ധേയവേഷങ്ങള്‍ ചെയ്ത യുവനടനാണ് ഷെയ്ന്‍ നിഗം. പ്രശസ്ത മിമിക്രി താരവും നടനുമായ അബിയുടെ മകന്‍ കൂടിയായ ഷെയ്ന്‍ ചെറിയ പ്രായത്തില്‍തന്നെ അബിക്ക് കിട്ടാത്ത സൗഭാഗ്യങ്ങള്‍ നേടിക്കഴിഞ്ഞു. വലിയ വിജയമായ കുമ്പളങ്ങി നൈറ്റ്‌സിനും ഇഷ്‌കിനും ശേഷം യുവനടന്‍മാരുടെ ശ്രദ്ധേയനിരയിലേക്ക് ഉയര്‍ന്നിരിക്കയാണ് താരം. ഇപ്പോള്‍ വാപ്പ അബിയുടെ അവസാന നാളുകളിലെ വിഷമങ്ങള്‍ വെളിപ്പെടുത്തിയിരിക്കയാണ് ഷെയ്ന്‍.

ഒരു ഓണ്‍ലൈന്‍ ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് അബിയെക്കുറിച്ചുള്ള ഓര്‍മ്മകള്‍ ഷെയ്ന്‍ പങ്കുവച്ചത്. വളരെ സീരിയസായ അസുഖം ബാധിച്ചായിരുന്നു കലാഭവന്‍ അബിയുടെ മരണം. ദിലീപും നാദിര്‍ഷായും അബിയുമൊക്കെ ഒരുമിച്ച് സിനിമയിലേക്ക് എത്തിയവരാണ്. മിമിക്രിയായിരുന്നു എല്ലാവരുടെയും തുറുപ്പുചീട്ട്. പക്ഷേ പിന്തുണയ്ക്കാന്‍ ആളില്ലാഞ്ഞിട്ടോ ഭാഗ്യം കനിയാഞ്ഞിട്ടോ അബി സിനിമയില്‍ ശ്രദ്ധിക്കപ്പെട്ടില്ല. കൂടെ നിന്നവരെല്ലാം പ്രശസ്തരായി മാറിയെങ്കിലും വല്ലപ്പോഴും ചെറിയ വേഷത്തിലാണ് അബിയെ കണ്ടിരുന്നത്. രോഗം കൂടി പിടിപ്പെട്ടതോടെ കാര്യങ്ങള്‍ കഷ്ടത്തിലായി.

ഭയങ്കര ബുദ്ധിമുട്ടുള്ള അവസ്ഥയിലായിരുന്നു അവസാന കാലത്ത് വാപ്പച്ചി. അത്ര സീരിയസ് ആയ അസുഖമായിരുന്നു. എല്ലാ ആഴ്ചയിലും രക്തം കയറ്റണം. നല്ല ചെലവ് വരും. അപ്പോള്‍ തനിക്ക് ജോലിയില്ല. 19 വയസായിരുന്നു തന്റെ പ്രായം. ഇതൊന്നും എങ്ങനെ ഡീല്‍ ചെയ്യണമെന്നും അറിയില്ല. പ്രേക്ഷകര്‍ക്ക് വാപ്പച്ചിയെ ഇഷ്ടമായിരുന്നു എങ്കിലും സിനിമയിലുണ്ടായിരുന്ന സുഹൃത്തുക്കളൊന്നും അവസരം നല്‍കിയിരുന്നില്ലെന്ന് ഷെയ്ന്‍ തുറന്നു പറയുന്നു.

വാപ്പച്ചി ജീവിച്ചിരുന്ന കാലത്ത് ആരുമുണ്ടായിരുന്നില്ല. അത് വളരെ വേദനയുണ്ടാക്കിയ കാര്യമാണ്. എന്നാല്‍ ഇപ്പോള്‍ ഷെയ്ന്‍ അറിയപ്പെടുന്ന നടനായി മാറിയപ്പോള്‍ വഴിയില്‍ക്കൂടി നടക്കുമ്പോള്‍പോലും വാപ്പച്ചിയുടെ സുഹൃത്തുക്കള്‍ എന്നു പറഞ്ഞു പലരും വരാറുണ്ടെന്നും മുന്‍പ് ഈ സുഹൃത്തുക്കളെ ഒന്നും കണ്ടിരുന്നില്ലെന്നും പറയാതിരിക്കാന്‍ നിവൃത്തിയില്ലെന്നും ഷെയ്ന്‍ വെളിപ്പെടുത്തുന്നു.

ഇപ്പോഴും വാപ്പച്ചി കൂടെയുള്ളതായി തന്നെയാണ് തോന്നാറെന്നും മരിച്ചതായി ഫീല്‍ ചെയ്യാറേയില്ലെന്നും ഒരു എഞ്ചലിനെ പോലെ എപ്പോഴും എന്റെ കൂടെ തന്നെ ഉണ്ടെന്നു ഷെയ്ന്‍ കൂട്ടിച്ചേര്‍ത്തു.  സൈറ ബാനുവിലും, പറവയിലുമൊക്കെ സ്വഭാവിക അഭിനയം കാഴ്ചവച്ച് പ്രേക്ഷകരെ കയ്യിലെടുത്ത ഷൈന്‍ കിസ്മത്ത് എന്ന ചിത്രത്തിലൂടെയാണ് വെള്ളിത്തിരയിലെത്തുന്നത്. നിരവധി ചിത്രങ്ങളാണ് നടന്റേതായി പുറത്തിറങ്ങാനുള്ളത്.

 

actor shane nigam openups about the last days of his father

RECOMMENDED FOR YOU:

topbanner

EXPLORE MORE

LATEST HEADLINES