Latest News

തമിഴ് സിനിമയുടെ വ്യാകരണത്തെ മാറ്റിമറിച്ച ദൃശ്യപ്രതിഭ; സിനിമയെ സ്റ്റുഡിയോകളില്‍ നിന്നും ഗ്രാമങ്ങളിലേക്ക് ഇറക്കി നടത്തിയ വെള്ളിത്തരയിലെ വിസ്മയം; രജനിയും കമലും ശ്രീദേവിയും ഒരുമിച്ച '16 വയതിനിലേ' സൂപ്പര്‍ഹിറ്റ്; അവസാനം അഭിനയിച്ചത് തുടരുമില്‍;സംവിധായകന്‍ ഭാരതിരാജ  വിട പറയുമ്പോള്‍

Malayalilife
 തമിഴ് സിനിമയുടെ വ്യാകരണത്തെ മാറ്റിമറിച്ച ദൃശ്യപ്രതിഭ; സിനിമയെ സ്റ്റുഡിയോകളില്‍ നിന്നും ഗ്രാമങ്ങളിലേക്ക് ഇറക്കി നടത്തിയ വെള്ളിത്തരയിലെ വിസ്മയം; രജനിയും കമലും ശ്രീദേവിയും ഒരുമിച്ച '16 വയതിനിലേ' സൂപ്പര്‍ഹിറ്റ്; അവസാനം അഭിനയിച്ചത് തുടരുമില്‍;സംവിധായകന്‍ ഭാരതിരാജ  വിട പറയുമ്പോള്‍

ഇന്ത്യന്‍ സിനിമയിലെ ഇതിഹാസ സംവിധായകനും നടനുമായ ഭാരതിരാജ (84) അന്തരിച്ചു. വാര്‍ദ്ധക്യസഹജമായ അസുഖങ്ങളെത്തുടര്‍ന്ന് ചികിത്സയിലായിരിക്കെ ജൂണ്‍ 10 ബുധനാഴ്ച രാവിലെയായിരുന്നു അന്ത്യം. കുറച്ചുമാസങ്ങളായി ശ്വാസകോശ സംബന്ധമായ അണുബാധയെത്തുടര്‍ന്ന് ചെന്നൈയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു അദ്ദേഹം. തമിഴ് സിനിമയെ സ്റ്റുഡിയോ സെറ്റുകളുടെ കൃത്രിമത്വത്തില്‍ നിന്നും യഥാര്‍ത്ഥ ഗ്രാമീണ ഭംഗിയിലേക്കും റിയലിസത്തിലേക്കും നയിച്ച ഭാരതിരാജയുടെ വിയോഗം ഇന്ത്യന്‍ ചലച്ചിത്ര ലോകത്തിന് നികത്താനാകാത്ത നഷ്ടമാണ്. 

2025-ന്റെ അവസാനത്തോടെയാണ് ഭാരതിരാജയ്ക്ക് കടുത്ത ശ്വാസതടസ്സവും ശ്വാസകോശ അണുബാധയും അനുഭവപ്പെടുന്നത്. തുടര്‍ന്ന് ചെന്നൈയിലെ ആശുപത്രിയില്‍ ദീര്‍ഘനാള്‍ വിദഗ്ദ്ധ ചികിത്സയിലായിരുന്നു അദ്ദേഹം. ഇടയ്ക്ക് ആരോഗ്യം വീണ്ടെടുത്തുവെങ്കിലും വാര്‍ദ്ധക്യസഹജമായ മറ്റ് അസുഖങ്ങളും അദ്ദേഹത്തെ അലട്ടിയിരുന്നു. ശാരീരിക ബുദ്ധിമുട്ടുകള്‍ക്കൊപ്പം വ്യക്തിജീവിതത്തിലുണ്ടായ വലിയൊരു ദുരന്തം അദ്ദേഹത്തെ മാനസികമായി ഏറെ തളര്‍ത്തിയിരുന്നു. 

2025-ല്‍ ഭാരതിരാജയുടെ മകനും നടനും സംവിധായകനുമായ മനോജ് ഭാരതിരാജ (48) ഹൃദയാഘാതത്തെ തുടര്‍ന്ന് അന്തരിച്ചിരുന്നു. മകന്റെ അപ്രതീക്ഷിത വിയോഗം സൃഷ്ടിച്ച കടുത്ത മാനസികാഘാതം ഭാരതിരാജയുടെ ആരോഗ്യനിലയെ കൂടുതല്‍ വഷളാക്കുകയായിരുന്നുവെന്ന് അദ്ദേഹത്തോട് അടുത്ത വൃത്തങ്ങള്‍ സൂചിപ്പിക്കുന്നു.  1941-ല്‍ ജനിച്ച ഭാരതിരാജ, തമിഴ് സിനിമ അതുവരെ പിന്തുടര്‍ന്നിരുന്ന നാടകീയമായ സിനിമാ ശൈലിയെ പൂര്‍ണ്ണമായും പൊളിച്ചെഴുതിയ വ്യക്തിയാണ്. 1977-ല്‍ കമല്‍ഹാസന്‍, രജനീകാന്ത്, ശ്രീദേവി എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി സംവിധാനം ചെയ്ത '16 വയതിനിലേ' എന്ന ആദ്യ ചിത്രം തന്നെ ഇന്ത്യന്‍ സിനിമയിലെ ഒരു നാഴികക്കല്ലായി മാറി. ഇന്‍ഡോര്‍ സെറ്റുകളില്‍ നിന്നും ക്യാമറയുമായി തമിഴ്‌നാട്ടിലെ യഥാര്‍ത്ഥ ഗ്രാമങ്ങളിലേക്ക് ഇറങ്ങിച്ചെന്ന അദ്ദേഹം ഗ്രാമീണ ജീവിതവും അവിടുത്തെ മനുഷ്യരുടെ പച്ചയായ വികാരങ്ങളും സാമൂഹിക പ്രശ്നങ്ങളും വെള്ളിത്തിരയില്‍ പകര്‍ത്തി. 

എം കൃഷ്ണന്‍നായരുടെ സഹസംവിധായകനായിരുന്നു. മലയാളത്തിലെ പ്രധാന സംവിധായക പ്രതിഭയായ കൃഷ്ണന്‍നായരെ ഗുരുവായാണ് കണ്ടിരുന്നത്. സിഗപ്പ് റോജാക്കള്‍', 'കിഴക്കേ പോകും റെയില്‍', 'മുതല്‍ മര്യാദൈ', 'വേദം പുതിത്', 'കിഴക്ക് ചീമയിലെ' തുടങ്ങി അഞ്ച് പതിറ്റാണ്ടോളം നീണ്ടുനിന്ന ചലച്ചിത്ര ജീവിതത്തില്‍ മലയാളി ഉള്‍പ്പെടെയുള്ള സിനിമാ പ്രേമികളുടെ മനസ്സില്‍ ഇടംപിടിച്ച നിരവധി നിത്യഹരിത ചിത്രങ്ങള്‍ അദ്ദേഹം സമ്മാനിച്ചു. തമിഴ് സിനിമയിലെ പ്രമുഖരായ പല താരങ്ങളെയും അണിയറ പ്രവര്‍ത്തകരെയും സിനിമയിലേക്ക് കൈപിടിച്ചുയര്‍ത്തിയത് ഭാരതിരാജയായിരുന്നു. സംവിധാനത്തിന് പുറമെ മികച്ചൊരു നടന്‍ കൂടിയായിരുന്നു അദ്ദേഹം. മോഹന്‍ലാല്‍ ചിത്രമായ തുടരും എന്ന സൂപ്പര്‍ഹിറ്റില്‍ ഭാരതീരാജ അഭിനയിച്ചിരുന്നു. അതും ശ്രദ്ധിക്കപ്പെട്ടു. 

ആയുധ എഴുത്ത്', 'നമ്മളവര്‍', 'തിരുച്ചിറ്റമ്പലം' തുടങ്ങിയ ചിത്രങ്ങളിലെ അദ്ദേഹത്തിന്റെ പ്രകടനം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ഇന്ത്യന്‍ സിനിമയ്ക്ക് നല്‍കിയ സമഗ്ര സംഭാവനകള്‍ പരിഗണിച്ച് രാജ്യം അദ്ദേഹത്തെ 'പത്മശ്രീ' നല്‍കി ആദരിച്ചിട്ടുണ്ട്. ഇതുകൂടാതെ ആറ് ദേശീയ ചലച്ചിത്ര അവാര്‍ഡുകളും നിരവധി തമിഴ്‌നാട് സംസ്ഥാന ചലച്ചിത്ര അവാര്‍ഡുകളും അദ്ദേഹം സ്വന്തമാക്കിയിട്ടുണ്ട്. പുതിയ തലമുറയിലെ ഒട്ടനവധി സംവിധായകര്‍ക്ക് വഴികാട്ടിയായ ഭാരതിരാജയുടെ വിയോഗത്തോടെ തമിഴ് ചലച്ചിത്ര ചരിത്രത്തിലെ സുവര്‍ണ്ണ അധ്യായത്തിനാണ് വിരാമമാകുന്നത്. വാര്‍ദ്ധക്യസഹജമായ അസുഖങ്ങളെത്തുടര്‍ന്ന് ചെന്നൈയിലെ വസതിയിലായിരുന്നു അന്ത്യം. തമിഴ് ഫിലിം പ്രൊഡ്യൂസേഴ്സ് കൗണ്‍സില്‍ ആണ് അദ്ദേഹത്തിന്റെ മരണവാര്‍ത്ത ഔദ്യോഗികമായി സ്ഥിരീകരിച്ചത്. 

തങ്ങളുടെ മുന്‍ പ്രസിഡന്റും മുതിര്‍ന്ന അംഗവുമായ ഭാരതിരാജയുടെ വിയോഗത്തില്‍ അസോസിയേഷന്‍ കടുത്ത ദുഃഖം രേഖപ്പെടുത്തി. ഴിഞ്ഞ വര്‍ഷം ഡിസംബറില്‍ ശ്വാസകോശ സംബന്ധമായ ബുദ്ധിമുട്ടുകളെ തുടര്‍ന്ന് അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. ഈ വര്‍ഷം ആദ്യം ആരോഗ്യം മോശമായതിനെ തുടര്‍ന്ന് വീണ്ടും ആശുപത്രിയിലായ അദ്ദേഹം ഏപ്രില്‍ മാസത്തിലാണ് ഡിസ്ചാര്‍ജ് ആയി വീട്ടില്‍ തിരിച്ചെത്തിയത്. 1977-ല്‍ കമല്‍ഹാസന്‍, രജനീകാന്ത്, ശ്രീദേവി എന്നിവര്‍ തകര്‍ത്തഭിനയിച്ച '16 വയതിനിലേ' എന്ന ചിത്രത്തിലൂടെയാണ് ഭാരതിരാജ സംവിധായകനായി അരങ്ങേറ്റം കുറിക്കുന്നത്. തുടര്‍ന്ന് 'കിഴക്കേ പോകും റെയില്‍', 'സിഗപ്പ് റോജാക്കള്‍', 'നിഴലുകള്‍', 'അലൈകള്‍ ഓയ്വതില്ലൈ', 'ടിക് ടിക് ടിക്', 'ഒരു കൈതിയിന്‍ ഡയറി', 'മുതല്‍ മര്യാദൈ', 'കിഴക്ക് ചീമയിലെ' തുടങ്ങി തമിഴ് സിനിമയുടെ ചരിത്രം മാറ്റിയെഴുതിയ നിരവധി നാഴികക്കല്ലുകളായ ചിത്രങ്ങള്‍ അദ്ദേഹം സമ്മാനിച്ചു. ശിവാജി ഗണേശന്‍, കമലഹാസന്‍, രജനീകാന്ത് തുടങ്ങിയ തമിഴകത്തെ സൂപ്പര്‍താരങ്ങളെല്ലാം അദ്ദേഹത്തിന്റെ ചിത്രങ്ങളില്‍ പ്രധാന കഥാപാത്രങ്ങളായി. 

2023-ല്‍ ആമസോണ്‍ പ്രൈമില്‍ പുറത്തിറങ്ങിയ 'മോഡേണ്‍ ലവ് ചെന്നൈ' എന്ന ആന്തോളജി പരമ്പരയിലെ 'പറവൈ കൂട്ടില്‍ വാഴും മാനുകള്‍' എന്ന ഭാഗമാണ് അദ്ദേഹം അവസാനമായി സംവിധാനം ചെയ്തത്. സംവിധാനത്തിന് പുറമെ അഭിനയത്തിലും ഭാരതിരാജ സജീവമായിരുന്നു. 'ആയുധ എഴുത്ത്', 'പാണ്ഡ്യനാട്', 'ഈശ്വരന്‍', 'തിരുച്ചിറ്റമ്പലം', 'മഹാരാജ' എന്നീ ചിത്രങ്ങളില്‍ അദ്ദേഹം മികച്ച കഥാപാത്രങ്ങളെ അവതരിപ്പിച്ചു. തരുണ്‍ മൂര്‍ത്തി സംവിധാനം ചെയ്ത് 2025-ല്‍ പുറത്തിറങ്ങിയ, മോഹന്‍ലാലും ശോഭനയും പ്രധാന വേഷങ്ങളിലെത്തിയ 'തുടരും' എന്ന മലയാള ചിത്രത്തിലാണ് അദ്ദേഹം അവസാനമായി വെള്ളിത്തിരയില്‍ പ്രത്യക്ഷപ്പെട്ടത്. ഭാരതിരാജയുടെ വിയോഗത്തില്‍ പ്രശസ്ത നടിയും രാഷ്ട്രീയപ്രവര്‍ത്തകയുമായ ഖുശ്ബു സുന്ദര്‍ ഉള്‍പ്പെടെയുള്ള നിരവധി പ്രമുഖര്‍ അനുശോചനം രേഖപ്പെടുത്തി. തമിഴ് സിനിമയ്ക്ക് മുകളിലെ കറുത്ത മേഘമാണ് ഈ വിയോഗമെന്നും, ചലച്ചിത്ര നിര്‍മ്മാണത്തിന്റെ യഥാര്‍ത്ഥ പാഠപുസ്തകങ്ങളായിരുന്നു അദ്ദേഹത്തിന്റെ സിനിമകളെന്നും ഖുശ്ബു എക്സില്‍ കുറിച്ചു.

Read more topics: # ഭാരതിരാജ
actor and filmmaker bharathiraja passes away

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES