Latest News

അച്ഛന്റെ സംസ്‌കാര ചടങ്ങുകള്‍ക്ക് ശേഷം മതി തന്റെ ചികില്‍സ എന്ന നിലപാടില്‍ ഉറച്ച് ഷൈന്‍; ദുരന്തം അറിയാതെ അമ്മ; ഗള്‍ഫില്‍ നിന്നും പെണ്‍മക്കള്‍ ഇന്നെത്തും; സുരേഷ് ഗോപിയെ കണ്ടതോടെ കരച്ചില്‍ അടക്കാതെ ഷൈന്‍ ടോം ചാക്കോ 

Malayalilife
അച്ഛന്റെ സംസ്‌കാര ചടങ്ങുകള്‍ക്ക് ശേഷം മതി തന്റെ ചികില്‍സ എന്ന നിലപാടില്‍ ഉറച്ച് ഷൈന്‍; ദുരന്തം അറിയാതെ അമ്മ; ഗള്‍ഫില്‍ നിന്നും പെണ്‍മക്കള്‍ ഇന്നെത്തും; സുരേഷ് ഗോപിയെ കണ്ടതോടെ കരച്ചില്‍ അടക്കാതെ ഷൈന്‍ ടോം ചാക്കോ 

കരച്ചില്‍ അടക്കാതെ നടന്‍ ഷൈന്‍ ടോം ചാക്കോ. ഷൈനും കുടുംബവും സഞ്ചരിച്ച കാര്‍ കഴിഞ്ഞ ദിവസമാണ് തമിഴ്‌നാട്ടില്‍ അപകടത്തില്‍പ്പെട്ടത്. ഷൈനിന്റെ പിതാവ് തൃശൂര്‍ മുണ്ടൂര്‍ ചെറുവത്തൂര്‍ വീട്ടില്‍ സിപി ചാക്കോ മരിക്കുകയും അമ്മ മറിയം കാര്‍മല്‍, സഹോദരന്‍ ജോ ജോണ്‍ ചാക്കോ, മാനേജര്‍ അനീഷ് എന്നിവര്‍ക്ക് പരിക്കേല്‍ക്കുകും ചെയ്തിരുന്നു.ഷൈനിന്റെ ഇടതുകൈയ്ക്ക് ഒടിവുണ്ട്. ഷൈനിനെ കാണാന്‍ കേന്ദ്രമന്ത്രി സുരേഷ് ഗോപിയും എത്തി. ഷൈന്റെ പരിക്ക് ഗൗരവമല്ലെന്ന് സുരേഷ് ഗോപി അറിയിച്ചു. 

ചെറിയ ശസ്ത്രക്രിയയുടെ ആവശ്യമേയുള്ളൂ. ഷൈനിന്റെ അച്ഛന്‍ ചാക്കോയുടെ മരണം അമ്മയെ ഇതുവരെ അറിയിച്ചിട്ടില്ലെന്നും സുരേഷ് ഗോപി മാധ്യമങ്ങളോട് പറഞ്ഞു. സുരേഷ് ഗോപിയെ കണ്ട ഷൈന്‍ പൊട്ടിക്കരഞ്ഞു. ആശ്വസിപ്പിക്കാന്‍ സുരേഷ് ഗോപിക്കും കഴിഞ്ഞില്ല. ഇന്ന് രാവിലെ തൃശൂര്‍ സണ്‍ ആശുപത്രിയില്‍ എത്തിയാണ് സുരേഷ് ഗോപി ഷൈനിനെ കണ്ടത്. വിദഗ്ധ ചികിത്സയ്ക്കായി ഷൈന്‍ ടോം ചാക്കോയെയും അമ്മ മരിയയെയും ഇന്നലെ തൃശൂര്‍ സണ്‍ ആശുപത്രിയിലെത്തിച്ചത്. ഇന്നലെ രാത്രിയോടെയാണ് ഇരുവരെയും പ്രത്യേക ആംബുലന്‍സില്‍ നാട്ടിലെത്തിച്ചത്. ചാക്കോയുടെ മൃതദേഹവും ഇന്നലെ രാത്രിയോടെ തന്നെ നാട്ടിലെത്തിച്ചു. തിങ്കളാഴ്ച രാവിലെ 10.30ന് തൃശ്ശൂര്‍ മുണ്ടൂര്‍ കര്‍മല മാതാ പള്ളിയിലാണ് ചാക്കോയുടെ സംസ്‌കാരം. 

ഞായറാഴ്ച വൈകിട്ട് അഞ്ച് മണി മുതല്‍ മുണ്ടൂരിലെ വസതിയില്‍ പൊതുദര്‍ശനം ഉണ്ടാകും. ബംഗളൂരുവിലേക്കുള്ള യാത്രയ്ക്കിടെ ധര്‍മപുരിക്കടുത്ത് നല്ലംപള്ളിയില്‍ ഇന്നലെ രാവിലെയായിരുന്നു അപകടം. ഷൈന്‍ ടോം ചാക്കോയും കുടുംബവും സഞ്ചരിച്ച കാര്‍ ലോറിയുടെ പിന്നിലിടിക്കുകയായിരുന്നു. ഷൈന്‍ ടോമിനും അച്ഛനുമൊപ്പം അമ്മയും സഹോദരനും സഹായിയും കാറില്‍ ഉണ്ടായിരുന്നു. ഷൈനിന്റെ ചികിത്സയുമായി ബന്ധപ്പെട്ടാണ് ഷൈനും കുടുംബവും ബംഗളൂരുവിലേക്ക് പോയത്. പിതാവിന്റെ മരണത്തിലുള്ള ദുഃഖം പങ്കുവച്ച താരം ഷൈനിന്റെ ചികിത്സാകാര്യങ്ങളും തിരക്കി. പിതാവ് ചാക്കോയുടെ മരണാനന്തര ചടങ്ങുകള്‍ക്കു ശേഷമാകും ഷൈനിന്റെ സര്‍ജറിയെന്നും സഹോദരിമാര്‍ ഇന്ന് രാത്രി എത്തിച്ചേരുമെന്നും സുരേഷ് ഗോപി പറഞ്ഞു.

 'പിതാവ് മരിച്ച വിവരം അമ്മയെ അറിയിച്ചിട്ടില്ല. അമ്മയുടെ ആരോഗ്യസ്ഥിതിയില്‍ ആശങ്കയില്ല. ചെറിയ പരിക്കുകളേ ഉള്ളൂ. ഡോക്ടര്‍മാരുമായി സംസാരിച്ചു. ചടങ്ങുകള്‍ക്കു ശേഷമായിരിക്കും ഷൈനിന്റെ സര്‍ജറി. എന്താണ് സംഭവിച്ചതെന്ന് അവര്‍ പറഞ്ഞത് ഒരു ലോറി ആ സ്പോട്ടില്‍ ഇടിച്ച് സ്റ്റീയറിങ് ലോക്ക് ആയി ഇവരുടെ വണ്ടിയുടെ പുറകു വശത്ത് ഇടിച്ചു എന്നാണ്. മുന്‍പില്‍ ഇരുന്ന രണ്ടു പേര്‍ക്കും പരിക്കില്ല. പുറകില്‍ ഇരുന്ന മൂന്നുേപര്‍ക്കാണ് പരിക്കുള്ളത്. രാത്രി ഷൈനിന്റെ ചേച്ചിമാരെത്തും. ഞായറാഴ്ച ഉച്ചയ്ക്കു ശേഷമാകും സംസ്‌കാരം.'-സുരേഷ് ഗോപി പറഞ്ഞു. 

T സേലം- ബംഗളൂരു ദേശീയപാതയില്‍ ധര്‍മ്മപുരി ജില്ലയിലെ ഹാെഗനക്കല്‍ പാലക്കോട്ട് പറയൂരില്‍ ഇന്നലെ പുലര്‍ച്ചെ 6.30ഓടെയായിരുന്നു അപകടം. കിയ കാര്‍ണിവല്‍ കാര്‍ ലോറിയുടെ പിന്നില്‍ ഇടിക്കുകയായിരുന്നു. പരിക്കേറ്റവരെ പാലക്കോട് ഗവ. ആശുപത്രിയില്‍ എത്തിച്ചെങ്കിലും ചാക്കോയുടെ ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞില്ല.കാറില്‍ കയറിയത് മുതല്‍ എന്തൊക്കെ തമാശകള്‍ പറഞ്ഞ് ഇരിക്കുവയായിരുന്നുവെന്നും ഇടയ്ക്ക താന്‍ ഉറങ്ങിപ്പോയിയെന്നും ഷൈന്‍ പ്രതികരിച്ചു. 'തൃശൂരില്‍ നിന്ന് കയറിയത് മുതല്‍ എന്തൊക്കെ തമാശ ഡാഡി പറഞ്ഞു. പാലക്കാട്ട് നിന്ന് ഒരുമിച്ച് ഭക്ഷണം കഴിച്ചു. ഇടയ്‌ക്കൊന്ന് ഞാന്‍ ഉറങ്ങിപ്പോയി. അപ്പോഴേക്ക് ഡാഡി പോയി. ഡാഡിക്ക് എന്നെക്കുറിച്ചായിരുന്നു എപ്പോഴും ചിന്ത. എപ്പോഴുമെന്നോടും ഓരോന്ന് പറഞ്ഞുകൊണ്ടേയിരിക്കും. ഇങ്ങനെയൊരു വല്ലാത്ത കാഴ്ചയാണല്ലേ കാണേണ്ടി വരുന്നത്' - ഷൈന്‍ മാദ്ധ്യമങ്ങളോട് പറഞ്ഞു. 

കാറിന്റെ രണ്ടാംനിരയില്‍ സീറ്റ് ബെല്‍റ്റ് ധരിക്കാതെയിരുന്ന ചാക്കോയുടെ തല ഡ്രൈവറുടെ സീറ്റിന്റെ പിന്നില്‍ ശക്തമായി ഇടിക്കുകയായിരുന്നു. ഏറ്റവും പിന്നിലെ സീറ്റില്‍ കിടന്നുറങ്ങുകയായിരുന്നു ഷൈന്‍. അമ്മ മറിയത്തിന്റെ ഇടുപ്പെല്ലിന് സാരമായി പരിക്കേറ്റു. മുന്‍സീറ്റിലായിരുന്ന ജോ ജോണിന്റെയും കൈയ്ക്കാണ് പരിക്ക്. വ്യാഴാഴ്ച രാത്രി പത്തോടെയാണ് സംഘം കൊച്ചിയില്‍ നിന്ന് ബംഗളൂരുവിലേക്ക് പുറപ്പെട്ടത്. അടുത്തിടെ മയക്കുമരുന്നു വിവാദത്തില്‍പ്പെട്ട ഷൈനിന്റെ ലഹരിമുക്തിക്കായി തൊടുപുഴയില്‍ പൂര്‍ത്തിയാക്കിയ ചികിത്സ, ബംഗളൂരുവിലെ കേന്ദ്രത്തില്‍ തുടരാനായിരുന്നു യാത്ര.

SURESH gopi visit shine

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES