Latest News

ചാക്കോച്ചന്‍ നോ പറഞ്ഞതോടെ ക്ലാസ്‌മേറ്റ്‌സില്‍ മുരളിയായി നരേന്‍ എത്തി; ലാല്‍ജോസിന്റെ  തെറ്റിദ്ധാരണയുടെ കഥ പറഞ്ഞ് കുഞ്ചാക്കോ ബോബന്‍

Malayalilife
ചാക്കോച്ചന്‍ നോ പറഞ്ഞതോടെ ക്ലാസ്‌മേറ്റ്‌സില്‍ മുരളിയായി നരേന്‍ എത്തി; ലാല്‍ജോസിന്റെ  തെറ്റിദ്ധാരണയുടെ കഥ പറഞ്ഞ് കുഞ്ചാക്കോ ബോബന്‍

ലയാളത്തിലെ എക്കാലത്തെയും മികച്ച ക്യാമ്പസ് ചിത്രങ്ങളിലൊന്നാണ് ക്ലാസ്‌മേറ്റ്‌സ്. പൃഥ്വിരാജ്, ഇന്ദ്രജിത്ത്, ജയസൂര്യ, നരേന്‍, കാവ്യ മാധവന്‍, രാധിക, ജഗതി ശ്രീകുമാര്‍ തുടങ്ങി വന്‍താരനിരയാണ് ചിത്രത്തിനായി അണിനിരന്നത്. ചിത്രത്തിലെ എല്ലാ കഥാപാത്രങ്ങളും ശ്രദ്ധിക്കപ്പെട്ടിരുന്നു. ചിത്രത്തിലെ എല്ലാവര്‍ക്കും ഒരുപോലെ ഇഷ്ടപ്പെട്ട കഥാപാ്ര്രതമായിരുന്നു നരേന്റെ കഥാപാത്രം. എന്നാല്‍ ആ വേഷത്തിലേക്ക് ആദ്യം നിശ്ചയിച്ചിരുന്നത്  കുഞ്ചാക്കോ ബോബനെ ആയിരുന്നു. ക്ലാസ്മേറ്റ്സിലേക്ക് കുഞ്ചാക്കോ ബോബനെ ക്ഷണിച്ചിരുന്നു ലാല്‍ ജോസ്. എന്നാല്‍ താരത്തിന് ആ കഥാപാത്രത്തെ സ്വീകരിക്കാന്‍ കഴിഞ്ഞിരുന്നില്ല. ഡേറ്റിന്റെ പ്രശ്നം കാരണം അത് സ്വീകരിക്കാന്‍ കഴിഞ്ഞിരുന്നില്ല. അതുമായി ബന്ധപ്പെട്ട് ലാലുവിന് ചില തെറ്റിദ്ധാരണകളുണ്ടായിരുന്നുവെന്നും അടുത്തിടെയാണ് അത് മാറിയതെന്നും കുഞ്ചാക്കോ ബോബന്‍ പറഞ്ഞിരുന്നു. നാദിര്‍ഷയ്ക്കും നമിത പ്രമോദിനുമൊപ്പം പങ്കെടുത്ത അഭിമുഖത്തിന്റെ വീഡിയോ യൂട്യൂബിലൂടെ വീണ്ടും വൈറലായിക്കൊണ്ടിരിക്കുകയാണ്. താന്‍ ക്ലാസ്മേറ്റ്സ് സ്വീകരിക്കാതിരുന്നതുമായി ബന്ധപ്പെട്ട് ലാല്‍ ജോസിന് തെറ്റിദ്ധാരണയുണ്ടായിരുന്നുവെന്ന് അഭിമുഖത്തില്‍ കുഞ്ചാക്കോ ബോബന്‍ പറഞ്ഞിരുന്നു. വേളാങ്കണ്ണി യാത്രയ്ക്കിടയിലായിരുന്നു അത് മാറിയത്. അവസാനനിമിഷമായിരുന്നു ആ യാത്രയിലേക്ക് ലാലുവും കുടുംബവും എത്തിയത്. നിനക്ക് കൂടി മികച്ചതാവുന്ന സിനിമ ചെയ്യാന്‍ തനിക്കാഗ്രഹമുണ്ടെന്നായിരുന്നു അന്ന് അദ്ദേഹം പറഞ്ഞത്. അങ്ങനെയായിരുന്നു ഇവര്‍ ഇരുവരും എല്‍സമ്മ എന്ന ആണ്‍കുട്ടിക്കായി ഒരുമിച്ചത്. ലാല്‍ ജോസിനെ വിശ്വസിച്ചാണ് ആ സിനിമ ചെയ്തത്.

 ആരാധികമാരിലൊരാളായിരുന്നു പ്രിയയെ പരിചയപ്പെട്ടതിനെക്കുറിച്ച് ചോദിച്ചത്. ലവ് അറ്റ് ഫസ്റ്റ് സൈറ്റ് ഞങ്ങളുടെ കാര്യത്തില്‍ ശരിയായി വരികയായിരുന്നു. അത് സംഭവിക്കുകയായിരുന്നു. ഒരുപാട് പ്രിയതമമാരുടെ ഇടയില്‍ നിന്നും ഒരു പ്രിയയെ തിരഞ്ഞെടുത്തതല്ല. പ്രണയിക്കാന്‍ വേണ്ടി കുറേ പേരെ പ്രേമിക്കുന്നതിനോട് താല്‍പര്യമില്ല. കുറേ പെണ്‍കുട്ടികളെ പ്രേമിക്കാനായി ശ്രമിച്ചിരുന്നു. പ്രേമിക്കാന്‍ അങ്ങനെ ടിപ്സൊന്നുമില്ല. നമ്മളൊരാളെ പ്രണയിക്കുകയാണെങ്കില്‍ അത് അണ്‍കണ്ടീഷണലായിരിക്കണം. സലീം കുമാര്‍ ഇടയ്ക്ക് എന്നേയും പ്രിയയേയും വെച്ച് കഥ ഉണ്ടാക്കുമായിരുന്നു. ഞാനൊരു ദിവസം പുള്ളിക്കാരിയുടെ വീട്ടില്‍ ചെല്ലുന്നു. കോളനിയിലാണ് വീട്, വലിയ വീടാണ്. ചെന്നതും ഇതാണല്ലേ വീടെന്ന് ഞാന്‍ ചോദിക്കുന്നു. അവിടെ വേക്കന്റായ ഒരു പ്ലോട്ടുണ്ട്. ഇതേതാണ് സ്ഥലം, അപ്പോള്‍ പ്രിയ പറയും ഇത് ഡാഡിയുടേതാണ്. കുറച്ച് പോയപ്പോള്‍ നല്ലൊരു വീടും സ്ഥലവും, ഇതാരാ ഇവിടെ താമസിക്കുന്നത്, ഇത് ഡാഡി ഔട്ട് ഹാസ് പണിതിട്ടേക്കുവാണ്. ഐലവ് യൂ, ഇതാണെന്ന് പറഞ്ഞ് സലീം കുമാര്‍ കളിയാക്കാറുണ്ടെന്നും കുഞ്ചാക്കോ ബോബന്‍ പറഞ്ഞിരുന്നു. 

reason behind actor kunchako boban rejects laljose movie classmates

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES