Latest News

ശരീരത്തിന്റെ ശക്തി വീണ്ടെടുക്കാനുള്ള യാത്രയില്‍; കാന്‍സറില്‍ നിന്നും മുക്തി നേടി ഏഴു വര്‍ഷംപിന്നിട്ടു; കാട്ടിലേക്കുളള യാത്രയുടെ ചിത്രങ്ങള്‍ പങ്കുവച്ച് മനീഷ കൊയ്‌രാള

Malayalilife
 ശരീരത്തിന്റെ ശക്തി വീണ്ടെടുക്കാനുള്ള യാത്രയില്‍; കാന്‍സറില്‍ നിന്നും മുക്തി നേടി ഏഴു വര്‍ഷംപിന്നിട്ടു;  കാട്ടിലേക്കുളള യാത്രയുടെ ചിത്രങ്ങള്‍ പങ്കുവച്ച് മനീഷ കൊയ്‌രാള
  രുകാലത്ത് ഇന്ത്യന്‍ സിനിമയില്‍ നിറഞ്ഞു നിന്ന താരമായിരുന്നു മനീഷ കൊയ്രാള. ശക്തമായ കഥാപാത്രങ്ങളില്‍ അഭിനയിക്കുകയും തന്റെ അഭിപ്രായങ്ങള്‍ ആരോടും തുറന്നു പറയാന്‍ മടിക്കുകയും ചെയ്യാത്ത ആളാണ് താരം. എന്നാല്‍ താന്‍ ആരാണെന്നും ജീവിതത്തില്‍ എന്താണ് ആകേണ്ടതെന്നും വ്യക്തമായത് തനിക്ക് രോഗം വന്നപ്പോഴാണെന്ന് താരം പറഞ്ഞിരുന്നു. ഗര്‍ഭാശയത്തിലുണ്ടായ  ക്യാന്‍സറാണ് താരത്തിന്റെ ജീവിതം മാറ്റി മറിച്ചത്. മൂന്നു വര്‍ഷമാണ് മനീഷ രോഗവുമായി പോരാടിയത്. രോഗത്തിന്റെ തുടക്കത്തില്‍ ജീവിതത്തിലെ എല്ലാ പ്രതീക്ഷകളും നഷ്ടപ്പെട്ട അവസ്ഥയായിരുന്നു താരത്തിന്. എന്നാല്‍ രോഗത്തോട് പൊരുത്തപ്പെട്ടതോടെ ജീവിതത്തിലെ യഥാര്‍ത്ഥ ലക്ഷ്യങ്ങളിലെക്കും താന്‍ എന്താണെന്ന  തിരിച്ചറിവിലേക്കും താരം എത്തുകയായിരുന്നു.താരം രോഗത്തില്‍ നിന്ന് മുക്തി നേടിയിട്ട് ഏഴ് വര്‍ഷം പിന്നിട്ടു. കാന്‍സര്‍ മനസ്സിനെ കൂടുതല്‍ തെളിച്ചമുള്ളതാക്കിയെന്നും , കാഴ്ചപ്പാടിനെ കൂടുതല്‍ മൂര്‍ച്ചയുള്ളതാക്കിയെന്നും താരം പറയുന്നു. ആശാഭംഗങ്ങളും അനിശ്ചിതത്വവും ഭയവും കടന്ന് ജീവിതത്തെ ധൈര്യത്തോടെ സമീപിക്കാന്‍ പഠിച്ച താരം ഇപ്പോള്‍ ഒരു യാത്രയിലാണ്. ശരീരത്തിന്റെ ശക്തി വീണ്ടെടുക്കാനുള്ള യാത്രയില്‍.

മനീഷയുടെ ഇന്‍സ്റ്റഗ്രാം പേജ് ഒന്ന് സന്ദര്‍ശിച്ചുനോക്കിയാല്‍ തന്നെ ഇക്കാര്യം വ്യക്തമാകും. അധികവും യാത്രകളുടെ ചിത്രങ്ങളും 'പൊസിറ്റീവ്' ആയി നിലനില്‍ക്കാന്‍ ആവശ്യമായ പ്രചോദനങ്ങളും തന്നെയാണ് മനീഷയുടെ ഇന്‍സ്റ്റ പോസ്റ്റുകള്‍ മുഴുവനും.
കഴിഞ്ഞ ദിവസവും അത്തരത്തിലുള്ള ചില ചിത്രങ്ങളും വിഡിയോകളും മനീഷ ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവച്ചിരുന്നു. കാട്ടിലേക്കുള്ള വഴിയും, അതിലൂടെയുള്ള ശാന്തമായ യാത്രയുമാണ് ചിത്രങ്ങളിലും വിഡിയോയിലുമുള്ളത്. കവി റോബര്‍ട്ട് ഫ്രോസ്റ്റിന്റെ 'മൈല്‍സ് ടു ഗോ ബിഫോര്‍ ഐ സ്ലീപ്...' എന്ന പ്രശസ്തമായ വരികള്‍ ഉള്‍ക്കൊള്ളിച്ചാണ് ഇക്കുറി കാട്ടിലേക്കുള്ള യാത്രയുടെ വിശേഷങ്ങള്‍ മനീഷ പങ്കുവച്ചിരിക്കുന്നത്


2012 ലാണ് ഗര്‍ഭാശയ കാന്‍സറിന്റെ അവസാന സ്റ്റേജിലാണ് താന്‍ എന്ന് മനീഷ തിരിച്ചറിയുന്നത്. അധികം പ്രതീക്ഷയൊന്നും ബാക്കിയില്ലെന്നും. അതോടെ ജീവിതം അവസാനിച്ചതായാണ് തോന്നിയത്. 'എന്റെ വിവാഹ ജീവിതം പരാജയപ്പെട്ടു. സിനിമയില്‍ അവസരങ്ങള്‍ ഇല്ലാതായി. അതേ സമയത്തുതന്നെ രോഗവും. പുതിയൊരു ജീവിതത്തെക്കുറിച്ചു ചിന്തിച്ചുതുടങ്ങിയ സമയത്താണ് രോഗം എല്ലാം തകര്‍ക്കാന്‍ വേണ്ടിയെത്തിയത്.
.അമേരിക്കയിലെ ചികിത്സയെത്തുടര്‍ന്ന് രോഗം പൂര്‍ണമായും മാറി മനീഷ ജീവിതത്തിലേക്ക് തിരിച്ചെത്തി. തലയില്‍ ഒരു മുടി പോലുമില്ലാതെ. കണ്‍പീലികള്‍ പോലുമില്ലാതെ. പഴയ രൂപത്തിന്റെ നിഴല്‍ മാത്രമായി.ആളുകളുടെ മുഖത്ത് നോക്കാന്‍ കൂടി ആദ്യം ഭയമായിരുന്നുവെന്നും എന്നാല്‍ പിന്നീട് എല്ലാവരും ക്രൂരതയോടെ പൊരുമാറുന്നവര്‍ അല്ലെന്ന് തിരിച്ചറിഞ്ഞുവെന്നും താരം പറയുന്നു. തന്റെ രോഗാവസ്ഥയില്‍ പിന്തുണച്ചവരോടും സ്നേഹം കാണിച്ചവരെയും താരം ഓര്‍ക്കുന്നുണ്ട്. രണ്ടു പതിറ്റാണ്ടിനു ശേഷം ബോളിവുഡിലേക്ക് മടങ്ങിവരവിനൊരുങ്ങുകയാണ് മനീഷ. 2010-ല്‍ ഇറങ്ങിയ തെലുഗ് ചിത്രം പ്രസ്താനാമിന്റെ ഹിന്ദി റീമേക്ക്. ജാക്കി ഷറോഫും സന്‍ജയ് ദത്തുമാണ് ഒപ്പം അഭിനയിക്കുന്നത്.

 



 

 
maneesha koirala shares her photos of travelling

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES