Latest News

ശബരിമല യുവതി പ്രവേശനം ചര്‍ച്ചയായിരിക്കുമ്പോള്‍ ശബരിമലയുടെ പശ്ചാത്തലത്തില്‍ സിനിമയുമായി ലാല്‍ ജോസ്; ചിത്രം പറയുന്നത് നാല്‍പത്തിയൊന്ന് വൃതം നേര്‍ന്ന ഭക്തന്റെ കഥ; നായകനായി എത്തുന്നത് ബിജു മേനോന്‍; 41 ന്റെ ആദ്യഘട്ട ചിത്രീകരണം എരുമേലിയില്‍ പൂര്‍ത്തിയായി ; ചിത്രം പറയുന്നത് യുവതി പ്രവേശന വിവാദമോ? 

Malayalilife
ശബരിമല യുവതി പ്രവേശനം ചര്‍ച്ചയായിരിക്കുമ്പോള്‍ ശബരിമലയുടെ പശ്ചാത്തലത്തില്‍ സിനിമയുമായി ലാല്‍ ജോസ്; ചിത്രം പറയുന്നത് നാല്‍പത്തിയൊന്ന് വൃതം നേര്‍ന്ന ഭക്തന്റെ കഥ; നായകനായി എത്തുന്നത് ബിജു മേനോന്‍; 41 ന്റെ ആദ്യഘട്ട ചിത്രീകരണം എരുമേലിയില്‍ പൂര്‍ത്തിയായി ; ചിത്രം പറയുന്നത് യുവതി പ്രവേശന വിവാദമോ? 

കേരളത്തിലെ ഏറെ കോളിളക്കം സൃഷ്ടിച്ച ശബരിമല യുവതി പ്രവേശന വിഷയത്തിന്റെ പശ്ചാത്തലത്തില്‍ ശബരിമലയുടെ കഥ പറയാന്‍ സിനിമയുമായി ലാല്‍ ജോസ്. 41 എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ ഷൂട്ടിങ് എരുമേലി, പമ്പ എന്നിവിടങ്ങളിലായി ആദ്യഘട്ട ചിത്രീകരണം പൂര്‍ത്തിയാക്കി. ശബരിമല യുവതി പ്രവേശന വിഷയം മുതല്‍ ഐതീഹ്യങ്ങള്‍ പറഞ്ഞുപോകുന്ന കഥയാണെന്നാണ് അണിയറയില്‍ നിന്ന് പുറത്തുവരുന്ന വാര്‍ത്തകള്‍. ശബരിമല വിഷയം കത്തി നില്‍ക്കുമ്പോള്‍ ലാല്‍ ജോസ് സിനിമയുമായി എത്തുന്നതോടെ ഒരു വിഭാഗം അയ്യപ്പഭക്തര്‍ക്കും ചിത്രം ആവേശമായിരിക്കുകയാണ്.

ആദ്യഘട്ട ചിത്രീകരണം എരുമേലിയിലാണ് തുടങ്ങിയത്. പേട്ടതുടള്ളലും എരുമേലി വാവര്‍പള്ളിയുമെല്ലാം ഇതിനോടകം തന്നെ ഷൂട്ട് ചെയ്തു കഴിഞ്ഞു. എന്നാല്‍ ചിത്രത്തിന്റെ ഉള്ളടക്കം ശബരിമല യുവതി പ്രവേശനവുമായി ബന്ധപ്പെട്ടിട്ടുള്ളതാണോ എന്ന് ഇതുവരെ സംവിധായകന്‍ വ്യക്തമാക്കിയിട്ടില്ല. ഷൂട്ടിങ്ങിന്റെ ഭാഗമായി തൃശൂര്‍ കെ.എസ്.ആര്‍.ടി.സി സ്റ്റാന്റിലെത്തിയ ലാല്‍ ജോസ് തന്റെ പഴയ ഓര്‍മകള്‍ ഫേസ്ബുക്കില്‍ പോസ്റ്റിട്ടതും ഏറെ ചര്‍ച്ചയായി മാറിയിട്ടുണ്ട്. ചിത്രത്തില്‍ പ്രധാനവേഷത്തിലെത്തുന്നത് ബിജു മേനോനാണ്.

ബിജു മേനോനും നിമിഷയും പ്രധാനവേഷത്തില്‍ എത്തുന്ന ചിത്രം നിര്‍മ്മിക്കുന്നത് സിഗ്നേച്ചര്‍ സ്റ്റൂഡിയോസിന്റെ ബാനറില്‍ 'ഒരു വടക്കന്‍ സെല്‍ഫി'യുടെ സംവിധായകന്‍ ജി.പ്രജിത്, അനുമോദ് ബോസ്, ആദര്‍ശ് നാരായണ്‍ എന്നിവര്‍ ചേര്‍ന്നാണ് നിര്‍മിക്കുന്നത്.

നവാഗതനായ പി.ജി.പ്രഗീഷിന്റേതാണ് തിരക്കഥ. എസ്.കുമാറാണ് ഛായാഗ്രാഹകന്‍. ബിജിബാല്‍ സംഗീതസംവിധാനവും അജയന്‍ മാങ്ങാട് കലാസംവിധാനവും നിര്‍വഹിക്കുന്നു.എഡിറ്റിംഗ് രഞ്ജന്‍ എബ്രഹാം. ചീഫ് അസോസിയേറ്റ് ഡയറക്ടര്‍ രഘുരാമവര്‍മ്മ. സൗണ്ട് ഡിസൈന്‍ രംഗനാഥ് രവി. മേക്കപ്പ് പാണ്ഡ്യന്‍. കോസ്റ്റ്യൂം ഡിസൈനര്‍ സമീറ സനീഷ്. പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ അനില്‍ അങ്കമാലി. സ്റ്റില്‍സ് മോമി.


ഫേസ്ബുക്ക് പോസ്റ്റ് പൂര്‍ണരൂപം:-

നാല്‍പ്പത്തിയൊന്നിന്റെ ഷൂട്ട് കഴിഞ്ഞദിവസം തൃശ്ശൂര്‍ കെ.എസ്.ആര്‍.ടി.സി സ്റ്റാന്റിലായിരുന്നു. ഇവിടെ നില്‍ക്കുമ്പോള്‍ കാതോരത്ത് എത്രയെത്ര ഓര്‍മ്മകളുടെ ഹോണടിശബ്ദങ്ങളാണന്നോ..

ദീര്‍ഘ ദൂരയാത്രക്ക് സ്വകാര്യ 'ഇടിവണ്ടി'കളില്ലാത്ത ആനവണ്ടികളുടെ നല്ല കാലം. ?? ഒറ്റപ്പാലത്ത് നിന്നുളള യാത്രകളില്‍ തൃശ്ശൂര്‍ സ്റ്റാന്റായിരുന്നു ഞങ്ങളുടെ ഇടത്താവളം. ജനിക്കും മുമ്പ് വലപ്പാട്ടുകാരിയായ അമ്മയുടെ വയറ്റില്‍ കിടന്ന് വരെ ഞാന്‍ ഈ സ്റ്റാന്റിലൂടെ യാത്രചെയ്തിട്ടുണ്ട്. കുട്ടിക്കാലത്തെ അവധിആഘോഷയാത്രകള്‍..

എന്റെ പ്രിഡിഗ്രി മാര്‍ക്ക് ലിസ്റ്റ് കണ്ട് ഒറ്റപ്പാലത്തെ കോളേജു പ്രിന്‍സിപ്പാള്‍മാര്‍ ഞെട്ടിയതിനാല്‍ ഡിഗ്രിക്ക് ആരുമങ്ങോട്ട് ആദ്യം അഡ്മിഷന്‍ തന്നില്ല . തൃശ്ശൂരിലെ ഒരു ഈവനിംഗ് കോളേജാണ് കനിഞ്ഞത്. ഈവനിംഗ് കോളേജ് കഴിഞ്ഞ് രാത്രി ഒന്‍പതു മണിക്ക് ദിവസവും ഒറ്റപ്പാലത്തേക്കുളള മടക്കയാത്രകള്‍.?? ആറുമാസം കഴിഞ്ഞ് ഒറ്റപ്പാലം എന്‍.എസ്.എസ്സില്‍ ഡിഗ്രിക്ക് അഡ്മിഷന്‍ കിട്ടിയപ്പോള്‍ തൃശ്ശൂര്‍ രാത്രികള്‍ക്ക് താത്കാലിക ഇടവേള. പിന്നീട് സിനിമയില്‍ അസിസ്റ്റന്റായി എത്തിയകാലത്ത് മുണ്ടിനു പകരം ബെല്‍റ്റ് മുറുക്കിയുടുത്ത് നടത്തിയ എറണാകുളം യാത്രകളിലും തൃശ്ശൂര്‍ സ്റ്റാന്റ് സംഭവം തന്നെയായിരുന്നു.


ക്യാന്റീനില്‍ കാലിച്ചായ കുടിച്ചിരുന്നു കണ്ട സ്വപ്നങ്ങള്‍..അക്കാലത്ത് രാത്രി ബസ്സുകള്‍ കാത്തിരുന്ന് ഉറങ്ങിപ്പോയ എനിക്ക് എത്രയോ തവണ ബസ്സ്സ്റ്റാന്റിലെ ഉരുളന്‍ തൂണുകള്‍ തലയിണകളായി. വഴിനീളെ കണ്ണില്‍ കണ്ട പുസ്തകങ്ങളും മാസികകളും വാങ്ങിക്കൂട്ടി പഴ്സിലെ അവസാനശ്വാസവുമായി തൃശ്ശൂര്‍വരെ എത്താനായാല്‍ ഇവിടെ നിന്ന് കടത്തിവിടാനെത്തുമെന്ന് ഉറപ്പുളള സൗഹൃദങ്ങള്‍.. അതിലൊരാളാണ് മ്മടെ ഗഡി ബിജുമേനോന്‍??അവനാണ് നാല്‍പ്പത്തിയൊന്നിലെ നായകന്‍. ?ബിജുവുമായി തൃശ്ശൂര്‍ സ്റ്റാന്റും ക്യാന്റീനുമൊക്കെ ഷൂട്ടുചെയ്യുമ്പോള്‍ ഓര്‍ക്കാപ്പുറത്ത് ഒരൗണ്‍സ് നൊസ്റ്റാള്‍ജിയ കുടിച്ചതിന്റെ കിക്ക്.??
 

lal jose new movie 41 sabarimal women entry

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES