ജൂനിയര്‍ ചിരു എത്തിയതും മേഘ്‌നയുടെ ജീവിതത്തിലെ പ്രാധാന്യമേറിയ ദിവസത്തില്‍ തന്നെ; ചിരുവിനെ വീണ്ടും സ്വീകരിക്കുന്നുവെന്ന് മേഘ്‌നയുടെ കുടുംബം

Malayalilife
ജൂനിയര്‍ ചിരു എത്തിയതും മേഘ്‌നയുടെ ജീവിതത്തിലെ പ്രാധാന്യമേറിയ ദിവസത്തില്‍ തന്നെ; ചിരുവിനെ വീണ്ടും സ്വീകരിക്കുന്നുവെന്ന് മേഘ്‌നയുടെ കുടുംബം

ന്നലെയാണ് ചിരഞ്ചീവി സര്‍ജ്ജയ്ക്കും മേഘ്നരാജിനും ഒരു ആണ്‍ കുഞ്ഞ് പിറന്നത്. ബാഗ്ലൂരിലെ ആശുപത്രിയിലാണ് മേഘ്ന കുഞ്ഞിന് ജന്മം നല്‍കിയത്. ജനിച്ച് വീണ് മണിക്കൂറുകള്‍കുളളില്‍ തന്നെ കുഞ്ഞിന്റെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറുകയും ചെയ്തു. പടക്കം പൊട്ടിച്ചും ലഡ്ഡു വിതരണം ചെയ്തുമൊക്കെയാണ് ജൂനിയര്‍ ചിരുവിനെ ആരാധകര്‍ എതിരേറ്റത്. ചിരുവിന്റെ അഭാവത്തില്‍ ധ്രുവയാണ് കുഞ്ഞിനെ ഏറ്റു വാങ്ങിയത്. ശേഷം ചിരുവിന്റെ ചിത്രത്തിനടുത്തേക്ക് കുഞ്ഞിനെ കാണിക്കുന്നതിന്റെയും ചിത്രങ്ങള്‍ എത്തിയിരുന്നു. ചിരുവിന്റെ അപ്രതീക്ഷിത വേര്‍പാടിന്റെ വേദനയില്‍  കഴിഞ്ഞിരുന്ന കുടുംബത്തിലേക്ക് വെളിച്ചമായിട്ടാണ് കുഞ്ഞതിഥി എത്തിയിരിക്കുന്നത്.

ചിരഞ്ജീവി സര്‍ജ മരണപ്പെടുമ്പോള്‍ മേഘ്‌ന നാല് മാസം ഗര്‍ഭിണിയായിരുന്നു. ഇപ്പോള്‍ ജൂനിയര്‍ ചിരജ്ജീവിയെ കൈയ്യിലെടുത്ത് അനുജന്‍ ധ്രുവ് സര്‍ജ്ജ നില്‍ക്കുന്ന ചിത്രം സോഷ്യല്‍ മീഡിയയില്‍ വൈറലായിക്കഴിഞ്ഞു. കുഞ്ഞിനായി 10 ലക്ഷത്തിന്റെ തൊട്ടില്‍ ഒരുക്കി കാത്തിരിക്കുകയായിരുന്നു ധ്രുവ സര്‍ജ.

ഒക്ടോബര്‍ മാസം ചിരഞ്ജീവി സര്‍ജ്ജയുടെ കുടുംബത്തിനു ഏറെ പ്രിയപ്പെട്ടതാണ്. ചിരഞ്ജീവി സര്‍ജ്ജ ജനിച്ചതും അനുജന്‍ ധ്രുവ് സര്‍ജ്ജ ജനിച്ചതും ഒക്ടോബര്‍ മാസത്തിലാണ്. ഇപ്പോള്‍ ഇതാ ജൂനിയര്‍ ചിരഞ്ജീവി എത്തിയിരിക്കുന്നതും ഒക്ടോബര്‍ മാസത്തില്‍ തന്നെ. ചിരഞ്ചീവി സര്‍ജ്ജയുടെ പിറന്നാാള്‍ ദിനത്തില്‍ കുഞ്ഞതിഥി എത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍ എത്തിയിരുന്നത്. എന്നാല്‍ ഒക്ടോബര്‍ 22 നാണ് മേഘ്ന കുഞ്ഞിന് ജന്മം നല്‍കിയത്. ഇന്നലത്തെ ദിവസത്തിനും വലിയൊരു പ്രത്യേകത കൂടി മേഘ്‌ന രാജിന്റെ ജീവിതത്തിലുണ്ട്.

മൂന്ന് വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഒരു ഒക്ടോബര്‍ 22 നാണ് മേഘ്‌ന രാജിന്റെയും ചിരജ്ജീവി സര്‍ജ്ജയുടെയും വിവാഹ നിശ്ചയം കഴിഞ്ഞത്. കുഞ്ഞ് ജനിച്ചതിന് ശേഷം മാധ്യമങ്ങളോട് പ്രതികരിക്കവെ മേഘ്‌ന രാജിന്റെ അച്ഛന്‍ സുന്ദര്‍ രാജാണ് ഇക്കാര്യം പറഞ്ഞത്. 'ഇതിനെയാണ് വിധി എന്ന് പറയുന്നത്. മൂന്ന് വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഈ ദിവസമാണ് ഞങ്ങള്‍ ചിരുവിനെ മരുമകനായി സ്വീകരിച്ചത്. അതേ ദിവസം വീണ്ടും ഒരിക്കല്‍ കൂടെ ഈ ലോകത്തേക്ക് അവനെ സ്വീകരിയ്ക്കുന്നുവെന്ന് സുന്ദര്‍ രാജ് പറഞ്ഞു.

junior chiru arrived speciality of the day

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES