മോഡലും അഭിനേത്രിയുയി മലയാളികൾക്ക് ഏറെ സുപരിചിതയായ താരമാണ് റിമ കല്ലിങ്കൽ. 2009-ൽ പുറത്തിറങ്ങിയ ഋതു എന്ന ശ്യാമപ്രസാദ് ചിത്രമാണ് റിമയുടെ ആദ്യ ചിത്രം. തുടർന്ന് നിരവധി സിനിമകളുടെ ഭാഗമാവുകയും ചെയ്‌തു. എന്നാൽ ഇപ്പോൾ നയതന്ത്ര ബാഗേജിൽ സ്വർണം കടത്തിയ സംഭവത്തിന്റെ ഭാഗമായി സിനിമാ നടി റീമ കല്ലുങ്കലിനേയും ചോദ്യം ചെയ്യും എന്ന റിപ്പോർട്ടുകളാണ് പുറത്ത് വരുന്നത്. സ്വര്‍ണ്ണക്കടത്തിലെ കണ്ണി എന്നു സംശയിക്കുന്ന നിര്‍മ്മാതാവുമായുള്ള ഇടപാട് അറിയാനാണിത് എന്നാണ് സൂചന . റീമ നായികയായി അഭിനയിച്ച തമിഴ് സിനിമയ്ക്ക് വേണ്ടി പണം മുടക്കിയത് ഇദ്ദേഹമായിരുന്നു.
ചെന്നൈ വിമാനത്താവളത്തില്‍ ദുബയില്‍ നിരവധി ഡാന്‍സ് ബാറുകളുള്ള മലയാളിയെ സിബിഐ അറസ്റ്റ് ചെയ്തപ്പോള്‍ ആണ് സിനിമയുടെ മറിവില്‍ തട്ടിപ്പ് നടന്നിട്ടുള്ളതായി സൂചന ലഭ്യമാകുന്നത്. ബാര്‍ മുതലാളിയുടെ പങ്കാളി കൂടിയാണ് നിര്‍മ്മാതാവ്. അടുത്തയിടെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റും ഇയാളെ പിടികൂടിയിരുന്നു.
അതേസമയം സിനിമയ്ക്ക് വേണ്ടി പണം മുടക്കിയതിന്റെ രേഖകളും കണ്ടെത്തിയിരുന്നു. ദക്ഷിണാഫ്രിക്കയിലെ സീഷെല്‍സിലും സിനിമയുടെ ഷൂട്ടിംഗ് നടന്നിരുന്നു.സിനിമ ചിത്രീകരിച്ചത് സ്വര്‍ണ്ണകള്ളക്കടത്തിന്റെ ആസ്ഥാനമായ ദക്ഷിണാഫ്രിക്കയില്‍ സംശയത്തോടെയാണ് കാണുന്നത്. മലേഷ്യയിലും എട്ടു നിലയില്‍ പൊട്ടിയ സിനിമയുടെ ചിത്രീകരണം ഉണ്ടായിരുന്നു.