Latest News

അര്‍ഹതപ്പെട്ടത് തീര്‍ച്ചയായും കിട്ടും; ഞങ്ങള്‍ക്ക് ഒരു കുട്ടി കൂടി ജനിക്കാന്‍ പോകുകയാണ്; അമൃത നലകിയ കേസില്‍ ബാലയുടെ പ്രതികരണം; ട്രൂത്ത് ഈസ് വിക്ടറി എന്ന കുറിപ്പൊടെ നടന്റെ അഡ്വക്കേറ്റായ ഫാത്തിമ സിദ്ദീഖും 

Malayalilife
അര്‍ഹതപ്പെട്ടത് തീര്‍ച്ചയായും കിട്ടും;  ഞങ്ങള്‍ക്ക് ഒരു കുട്ടി കൂടി ജനിക്കാന്‍ പോകുകയാണ്; അമൃത നലകിയ കേസില്‍ ബാലയുടെ പ്രതികരണം; ട്രൂത്ത് ഈസ് വിക്ടറി എന്ന കുറിപ്പൊടെ നടന്റെ അഡ്വക്കേറ്റായ ഫാത്തിമ സിദ്ദീഖും 

നടന്‍ ബാലയും മുന്‍ ഭാര്യ അമൃത സുരേഷും തമ്മിലുള്ള പ്രശ്‌നങ്ങള്‍ അവസാനിക്കുന്നില്ല. വിവാഹ മോചനത്തിന്റെ സമയത്ത് ഒരു ജീവനാംശവും നല്‍കാത്ത ബാല, മകളുടെ പേരില്‍ കോടതി നിര്‍ദ്ദേശപ്രകാരം ഒരു ഇന്‍ഷുറന്‍സ് തുക നല്‍കിയിരുന്നു. അതില്‍ കൃത്രിമത്വം കാണിച്ചു എന്ന് പറഞ്ഞ് അമൃത സുരേഷ് പുതിയ കേസ് കൊടുത്തതാണ് ഇന്ന് പുറത്ത് വന്ന വാര്‍ത്തകള്‍. മാധ്യമങ്ങളോട് പ്രതികരിക്കവെ, അങ്ങനെ ഒരു സംഭവത്തെ കുറിച്ച് എനിക്കറിയില്ല, ഞാന്‍ അന്വേഷിക്കട്ടെ എന്നാണ് ബാല പറഞ്ഞിരുന്നത്. 

ഇപ്പോള്‍ ഇന്‍സ്റ്റഗ്രാം വീഡിയോയിലൂടെ പ്രതികരണവുമായി എത്തിയിരിക്കുകയാണ് ബാല. ബാലയുടെ വാക്കുകളിങ്ങനെയാണ്... 'നിങ്ങള്‍ വിളിക്കുമ്പോഴാണ് ഞാനിത് കേള്‍ക്കുന്നത്. എന്താ സംഭവമെന്നത് എനിക്ക് അന്വേഷിക്കണം. കുറേ കേസുകള്‍ പിന്നെയും വന്നുവെന്ന് ഞാന്‍ അറിഞ്ഞു. ഇപ്പോള്‍ ഞാന്‍ മറ്റൊരു വിവാഹം കഴിച്ച് സ്വസ്ഥമായി ജീവിക്കുകയാണ്. വളരെ മനോഹരമായി ഭാര്യയ്ക്കൊപ്പം ഞാന്‍ ജീവിക്കുകയാണ്. എന്തുകൊണ്ടാണ് ഇങ്ങനെ എനിക്കെതിരെ വീണ്ടും പരാതി വരുന്നതെന്ന് അറിയില്ല. 

മുന്‍ഭാര്യയുമായുള്ള വിഷയത്തില്‍ ഇനി ഒരിക്കലും താന്‍ പേരെടുത്ത് സംസാരിക്കില്ല എന്ന് കോടതിക്കും പൊലീസിനും വാക്ക് നല്‍കിയതാണ്. ആ വാക്ക് താന്‍ തെറ്റിച്ചിട്ടില്ല. താനും കോകിലയും സമാധാനമായി ജീവിച്ചുവരുകയാണ്. ഞങ്ങള്‍ക്ക് ഒരു കുഞ്ഞ് പിറക്കാന്‍ പോവുകയാണ്. ഇങ്ങനെ തുടര്‍ച്ചയായി ഓരോന്ന് പറഞ്ഞ് ഞങ്ങളെ ബുദ്ധിമുട്ടിക്കരുത്.

വ്യാജരേഖ നിര്‍മാണം എന്ന വാക്ക് ബാലയ്ക്ക് അര്‍ഹതപ്പെട്ടതല്ലെന്ന് ഭാര്യ കോകിലയ്ക്കൊപ്പം ബാല ഫെയ്‌സ്ബുക്കില്‍ പങ്കുവെച്ച വീഡിയോയില്‍ പറയുന്നു. ഇങ്ങനെയുള്ള വാക്കുകള്‍ ഉപയോഗിക്കരുത്. അങ്ങനെയൊരാളല്ല ബാലയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അങ്ങോട്ട് ഒരു പ്രശ്നത്തിനും പോകാതെ ജീവിക്കുന്ന താന്‍ വ്യാജരേഖ ചമച്ചു എന്നൊക്കെ പറയുന്നത് തെറ്റാണെന്നും മാധ്യമങ്ങള്‍ ഒരിക്കലും ഇത്തരത്തില്‍ പറയരുതെന്നും ബാല പറഞ്ഞു. സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ച വിഡിയോയിലൂടെയായിരുന്നു ബാലയുടെ പ്രതികരണം. ബാലയുടെ ഭാര്യ കോകിലയും ബാലക്ക് പിന്തുണയുമായി എത്തി.

മാധ്യമപ്രവര്‍ത്തകര്‍ വിളിക്കുമ്പോള്‍ മാത്രമാണ് ഞാന്‍ ഈ വിഷയത്തെ കുറിച്ച് അറിയുന്നത്. ആദ്യം മുതല്‍ എന്താണ് സംഭവിച്ചതെന്ന് അന്വേഷിക്കാതെ ഈ വിഷയത്തില്‍ എനിക്ക് കൂടുതലൊന്നും പറയാനാവില്ലെന്നുമാണ്,' ബാലയുടെ പ്രതികരണം. 

ബാല പറയുന്നതിനെ അനുകൂലിച്ച് ബാലയുടെ ഭാര്യ കോകിലയും സംസാരിച്ചു. ഞങ്ങള്‍ സമാധാനമായി കഴിയാനാഗ്രഹിക്കുമ്പോള്‍ അപ്പുറത്തെ സൈഡില്‍ നിന്ന് തുടര്‍ച്ചയായി പ്രശ്ങ്ങള്‍ ഉണ്ടാക്കുകയാണെന്ന് കോകില പറഞ്ഞു. 

ബാലയുടെ വാക്കുകകള്‍ ഇങ്ങന: 'എന്റെ വളരെ ഒരു ബുദ്ധിമുട്ടുള്ള അവസ്ഥ നിങ്ങളോട് പറയാനാണ് ഞാന്‍ വന്നത്. ഞാന്‍ ഇതിനെക്കുറിച്ച് ഇനി ഒരിക്കലും പേരെടുത്ത് സംസാരിക്കില്ല എന്ന് കോടതിയിലും പോലീസിനും ഞാന്‍ വാക്ക് കൊടുത്തതാണ്. അന്നുതൊട്ട് ഇന്നുവരെ എന്റെ വാക്ക് ഞാന്‍ പാലിച്ചിട്ടുണ്ട്. പിന്നെ കേസിനു മേലെ കേസ് കൊടുത്ത് എന്റെ വായടച്ചിട്ട് മിണ്ടാതെ ഇരിക്കണം എന്ന് പറഞ്ഞാല്‍ എന്ത് ചെയ്യാനാണ്. മറ്റവരെല്ലാം സംസാരിക്കുന്നു. ഞങ്ങള്‍ ഇപ്പോള്‍ സന്തോഷമായി പോകുന്നു, സമാധാനമായി ജീവിക്കണം എന്ന് ആഗ്രഹിക്കുന്നു. പക്ഷെ മറ്റേ സൈഡില്‍ നിന്ന് ഇങ്ങനെ തുടരെ തുടരെ പ്രശ്നങ്ങള്‍ വന്നുകൊണ്ടിരിക്കുന്നു.

എന്റെ അവസ്ഥ എന്താണെന്ന് വച്ചാല്‍ സംസാരിച്ചാല്‍ എന്റെ മേലില്‍ അടുത്ത കേസ് വരും സംസാരിച്ചില്ലെങ്കില്‍ യുട്യൂബ് കാരും ചാനലുകളും ഉള്‍പ്പടെ എനിക്കെതിരെ ഓരോ ആരോപണങ്ങള്‍ പറയും. ഞാന്‍ വ്യാജ രേഖ ഉണ്ടാക്കി എന്നൊക്കെ ചാനലില്‍ പറയുന്നത് കേട്ടു. ഇനി ഞാന്‍ എന്താണ് ചെയ്യേണ്ടത്, ഞാന്‍ മിണ്ടണോ മിണ്ടാതെ ഇരിക്കണോ? മിണ്ടിയാലും കുഴപ്പം മിണ്ടിയില്ലെങ്കിലും കുഴപ്പം. ഞാന്‍ എന്ത് ചെയ്യണം? ഞാന്‍ എന്റെ ഭാര്യയോടൊപ്പം ജോളി ആയി ഇരിക്കുകയാണ്. ഞങ്ങള്‍ക്കൊരു കുട്ടി വരാന്‍ പോകുന്നു, ഉടനെ വരും. ഞങ്ങളുടെ കുടുംബം നോക്കി ഞങ്ങള്‍ പോകുന്നതായിരിക്കും നല്ലത്. അവരവര്‍ക്ക് അര്‍ഹതപ്പെട്ടത് അവരവര്‍ക്ക് തീര്‍ച്ചയായും കിട്ടും. വ്യാജരേഖ ചമച്ചു എന്നൊക്കെ പറയുന്നത് ബാല കേള്‍ക്കാന്‍ ഉള്ള വാക്കല്ല. അത് വളരെ തെറ്റായിപ്പോയി. ഒരുപാട് പേര്‍ക്ക് നന്മ ചെയ്യുന്ന ആളാണ് ഞാന്‍. ആ നന്മയ്ക്ക് എല്ലാം വിഷം വക്കുന്നതുപോലെ ആയിപ്പോകും ഇത്. ഇങ്ങനത്തെ വാക്കുകള്‍ മാധ്യമങ്ങള്‍ ഉപയോഗിക്കരുത്. അങ്ങനെ ഒരാളല്ല ബാല.' ബാല പറയുന്നതിനെ അനുകൂലിച്ച് ഭാര്യ കോകിലയും വിഡിയോയില്‍ സംസാരിക്കുന്നുണ്ട്. ഞങ്ങള്‍ സമാധാനമായി കഴിയാനാഗ്രഹിക്കുമ്പോള്‍ അപ്പുറത്തെ സൈഡില്‍ നിന്ന് തുടര്‍ച്ചയായി പ്രശ്ങ്ങള്‍ ഉണ്ടാക്കുകയാണെന്ന് കോകില പറഞ്ഞു

ബാലയും മുന്‍ ഭാര്യയും തമ്മിലുള്ള വിവാഹമോചന ഉടമ്പടിയില്‍ മുന്‍ ഭാര്യയുടെ ഒപ്പ് ബാല വ്യാജമായി ഇട്ടുവെന്ന മുന്‍ ഭാര്യയുടെ പരാതിയിലാണ് ബാലയ്‌ക്കെതിരെ കടവന്ത്ര പൊലീസ് കേസെടുത്തത്. ഉടമ്പടിയിലെ ഒരു പേജ് വ്യാജമായി നിര്‍മിച്ചതാണെന്നും ഉടമ്പടി പ്രകാരമുള്ള ഇന്‍ഷുറന്‍സ് പ്രീമിയം തുക അടച്ചില്ലെന്നും പരാതിയുണ്ട്. വ്യാജ രേഖകള്‍ ചമച്ച് ഹൈക്കോടതിയെ തന്നെ ബാല തെറ്റിദ്ധരിപ്പിച്ചുവെന്നും മുന്‍ ഭാര്യയുടെ പരാതിയില്‍ പറയുന്നു. 

2010 ല്‍ വിവാഹിതരായ ബാലയും അമൃതയും മൂന്നാല് വര്‍ഷത്തിനുള്ളില്‍ ബന്ധം അവസാനിപ്പിച്ചു. ശേഷം അമൃത മകള്‍ക്കൊപ്പം മാറി താമസിക്കുകയായിരുന്നു. പിന്നീട് 2019 ലാണ് ഇരുവരും നിയമപരമായി വിവാഹമോചിതരാവുന്നത്. മകളുടെ പേരില്‍ രണ്ടാളും അവകാശം ഉന്നയിച്ചതിനെ തുടര്‍ന്ന് കരാര്‍ വെക്കുകയും കേസുമായി മുന്നോട്ട് പോവുകയുമായിരുന്നു. എന്നാല്‍ പലപ്പോഴും മകളുടെ പേരില്‍ വാക്കുതര്‍ക്കവുമായി ഇരുവരും രംഗത്ത് വരാറുണ്ട്. അങ്ങനെയാണ് വീണ്ടും അമൃത വന്നിരിക്കുന്നത്.

 

bala and kokila REACTS amrutha suresh case

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES