മലയാള സിനിമയിലെ പ്രമുഖനായ സംഗീതസംവിധായകനാണ് ഔസേപ്പച്ചൻ. നിരവധി മലയാളചലച്ചിത്രങ്ങൾക്ക് സംഗീതം പകർന്ന അദ്ദേഹത്തിന് മികച്ച സംഗീതസംവിധായകനുള്ള ദേശീയ സംസ്ഥാന പുരസ്കാരവും ലഭിച്ചിട്ടുണ്ട്. എന്നാൽ ഇപ്പോൾ സിനിമയുടെ ഭാഗമായ ആദ്യ കാലങ്ങളിലെ ചില അനുഭവങ്ങളെ കുറിച്ച് ഔസേപ്പച്ചൻ തുറന്ന് പറഞ്ഞതിന്റെ വീഡിയോയാണ് ഇപ്പോൾ വൈറലാകുന്നത്.
'തുടക്കകാലത്ത് സിനിമകളിൽ പ്രവർത്തിച്ച് കൊണ്ടിരിക്കുമ്പോൾ ഒഴിവാക്കുന്ന സാഹചര്യം ഉണ്ടായിരുന്നു. അതെന്തുകൊണ്ടാണെന്ന് വെച്ചാൽ അക്കാലത്ത് പശ്ചാത്തല സംഗീതം ഒന്നോ രണ്ടോ ദിവസത്തിനുള്ളിൽ തയ്യാറാക്കണം. അങ്ങനൊരു സമയപരിധി ഉണ്ടായിരുന്നു. എനിക്ക് അതിന് പലപ്പോഴും സാധിച്ചിരുന്നില്ല. ഞാൻ ചെയ്ത് വരുമ്പോൾ കുറച്ച് ദിവസങ്ങൾ അധികമാകും. വേഗത്തിൽ പശ്ചാത്തല സംഗീതവും, സംഗീതവും ഒരുക്കുന്നതിനെയാണ് അന്ന് നിർമാതാവും സംവിധായകനുമെല്ലാം പ്രോത്സാഹിപ്പിച്ചിരുന്നത്.
അതിനാലാണ് ചില സിനിമകൾ നഷ്ടമായത്. അങ്ങനെയാണ് ജോഷിക്ക് എന്നെ ഒരു സിനിമയിൽ നിന്നും ഒഴിവാക്കേണ്ടി വന്നത്. പക്ഷെ അദ്ദേഹം ഞാൻ പകുതിയ ചെയ്ത് വെച്ച സംഗീതം പൂർണ്ണമായും നീക്കിയല്ല. മറ്റൊരാളെ കൊണ്ട് ബാലൻസ് വന്ന പശ്ചാത്തല സംഗീതം ചെയ്യിപ്പിച്ചത് അത് എനിക്ക് സന്തോഷം നൽകിയിരുന്നു' ഔസേപ്പച്ചൻ പറയുന്നു.