മലയാളികളുടെ പ്രിയ നായകനാണ് കുഞ്ചാക്കോ ബോബൻ. നിരവധി ഹിറ്റ് സിനിമകളിലൂടെ മലയാളത്തിൽ തിളങ്ങി നിൽക്കുന്ന താരം ഇപ്പോൾ തന്റെ . പിതാവിന്റെ ഓര്‍മകള്‍ പങ്കുവച്ചുകൊണ്ട് രംഗത്ത് എത്തിയിരിക്കുകയാണ്. വളരെ അധികം വൈകാരികമായ വാക്കുകളാണ് അദ്ദേഹം സോഷ്യല്‍ മീഡിയയിലൂടെ കുറിച്ചിരിക്കുന്നത്. ഇത് കൂടാതെ അദ്ദേഹത്തിനൊപ്പമുള്ള ഒരു ബാല്യകാല ചിത്രവും ഇൻസ്റാഗ്രാമിലൂടെ കുഞ്ചാക്കോ ബോബൻ പങ്കുവച്ചിരിക്കുകയാണ്.
കുഞ്ചാക്കോ ബോബന്റെ വാക്കുകളിലൂടെ
"സമ്പൂർണ്ണ മനുഷ്യനായിരിക്കില്ല .. തികഞ്ഞ മനുഷ്യനായിരിക്കില്ല .. (പക്ഷേ, പിന്നെ ആരാണ് ??) എന്നെ സംബന്ധിച്ചിടത്തോളം ഏറ്റവും മൃദുലവും വൈകാരികവുമായ മനുഷ്യന്‍! ഏറ്റവും വലിയ പ്രചോദകനും പിന്തുണക്കാരനും !! ചലിക്കുന്ന സര്‍വവിജ്ഞാനകോശം !!!! ഇടയ്ക്ക് ഞാന്‍ നിങ്ങളെ മിസ് ചെയ്യും (അതെ, എന്റെ ജീവിതത്തിലെ ചില സന്തോഷകരമായ അവസരങ്ങളില്‍). എന്നാല്‍ എനിക്ക് ചുറ്റും, ഞങ്ങളുടെ കുടുംബത്തിന് ചുറ്റും, നിങ്ങളുടെ ചങ്ങാതിമാര്‍ (എന്റെ കൂടി), നിങ്ങള്‍ സഹായിച്ചവര്‍ എന്നിവരിലൂടെ നിങ്ങളുടെ സാന്നിധ്യം എല്ലായെപ്പോഴും ഞാന്‍ അറിയാറുണ്ട്. ഈ ലോകത്തിലെ എല്ലാവരേയും സ്വന്തം കുടുംബമായി പരിഗണിക്കുക, എന്ന, ജീവിതത്തിലെ ഏറ്റവും വലിയ പാഠം എന്നെ പഠിപ്പിച്ചതിന് നന്ദി. ഞാന്‍ നിങ്ങളെ ഒരുപാട് സ്നേഹിക്കുന്നു അപ്പാ.. ഇസുവിന്റെ ബോബന്‍ അപ്പാപ്പാ. !!," കുഞ്ചാക്കോ ബോബന്‍ കുറിച്ചു.
ഉദയായുടെ ആദ്യകാല ചിത്രങ്ങളില്‍ ബാലതാരമായി അഭിനയിച്ചുകൊണ്ടാണ് ബോബന്‍ കുഞ്ചാക്കോ ചലച്ചിത്ര രംഗത്തേക്ക് ചുവട് വച്ചത്. 1952ല്‍ എം.ആര്‍.എസ്. മണിയുടെ സംവിധാനത്തില്‍ പ്രദര്‍ശനത്തിനെത്തിയ അച്ഛന്‍ ആണ് ബോബന്‍ അഭിനയിച്ച ആദ്യചിത്രം.