മലയാള സിനിമ പ്രേമികൾക്ക് ഏറെ സുപരിചിതനായ താരമാണ് ജനാർദ്ദനൻ. ഹാസ്യ വേഷങ്ങളിലാണ് താരം ഏറെ തിളങ്ങി നിന്നത്. ആദ്യ കാലങ്ങളിൽ താരം പ്രതിനായക വേഷങ്ങളിൽ തിളങ്ങിയിരുന്നു. എന്നാൽ ഇപ്പോൾ ഒരു കാലഘട്ടത്തില്‍ ജഗതി ശ്രീകുമാറും ജനര്‍ദ്ധനനുമൊക്കെ മലയാളത്തില്‍ ഓടി നടന്നു സിനിമകള്‍ ചെയ്‌തത് പണത്തിനോടുള്ള ആര്‍ത്തി കൊണ്ടാണ് എന്ന് ഒരു സമൂഹം പറയുമ്പോൾ അതിന്റെ പ്രധാന കാരണം അതല്ലെന്ന് ഇപ്പോൾ വെളിപ്പെടുത്തുകയാണ് നടന്‍ ജനാര്‍ദ്ദനന്‍. അതേ സമയം തനിക്കും ജഗതിക്കുമൊക്കെ ബന്ധങ്ങളാണ് സിനിമയുടെ എണ്ണം കൂട്ടിയതെന്ന് ജനാര്‍ദ്ദനന്‍ തുറന്ന് പറയുന്നുമുണ്ട്.
'എന്നെയും ജഗതി ശ്രീകുമാറിനെയും പോലെ ആ ഒരു കാലഘട്ടത്തില്‍ വന്നവര്‍ക്ക് ഒരുപാട് ബന്ധങ്ങളുണ്ട്. ഞാന്‍ ഒരു ഉദാഹരണം പറയാം. ഒരിക്കല്‍ കെ കെ ഹരിദാസിന്റെ ഒരു സിനിമയില്‍ എന്നെ വിളിച്ചു. എന്നിട്ട് അവന്‍ എന്നോട് പറഞ്ഞു 'ചേട്ടാ ഒരു സീനുണ്ട്, ചേട്ടന്‍ അത് ചെയ്ത് തരണം കാരണം അത് പോലെ ഒരു സീനാണ്, ഒരു എക്സ്പീരിയന്‍സ് ആര്‍ട്ടിസ്റ്റ് ചെയ്തില്ലേല്‍ അത് കയ്യില്‍ നില്‍ക്കില്ല.
മൂന്ന് നാല് കൊല്ലം ഞാന്‍ സിനിമയില്‍ ഇല്ലായിരുന്നു, ഇപ്പോള്‍ വീണ്ടും വന്നതാണ് അപ്പോള്‍ ചേട്ടന്‍ ഒന്ന് വന്നു സഹകരിച്ചു തരണമെന്ന്' അങ്ങനെ ഒരാള്‍ പറയുമ്ബോള്‍ പറ്റില്ല എന്ന് പറയാന്‍ കഴിയില്ല. ഇങ്ങനെയുള്ള ബന്ധങ്ങള്‍ കാരണം ഞങ്ങള്‍ പഴയ ആളുകള്‍ക്ക് ഒരുപാട് വിട്ടു വീഴ്ചകള്‍ ചെയ്യേണ്ടി വരും. അത് കൊണ്ടാണ് ഒരുപാട് സിനിമകളില്‍ ഒന്നോ രണ്ടോ സീനുകള്‍ ചെയ്യേണ്ടി വരുന്നത്.ജനാര്‍ദ്ദനന്‍ പറയുന്നു.