നടന്‍ നീരജ് മാധവ് നേരത്തെ തന്നെ മലയാള സിനിമയിലെ പുതിയ താരങ്ങളെ മുളയിലെ നുളളുന്ന ഗൂഢ സംഘത്തെക്കുറിച്ച് ഫേസ്ബുക്കിലൂടെ പരാമര്‍ശിച്ചത് ഏറെ വിവാദമായിരുന്നുഫെഫ്ക ജനറല്‍ സെക്രട്ടറി ബി ഉണ്ണിക്കൃഷ്ണന്‍ . ഇതില്‍ കൂടുതല്‍ വിവരങ്ങള്‍ നടന്‍ വെളിപ്പെടുത്തണമെന്നും പോസ്റ്റില്‍ സ്ത്രീ വിരുദ്ധത ഉണ്ടെന്നും പറഞ്ഞിരുന്നു. നീരജിന്റെ പോസ്റ്റിലെ സ്ത്രീ വിരുദ്ധത എന്താണെന്ന് ഫെഫ്ക വ്യക്തമാക്കിയിരുന്നില്ല. എന്നാൽ ഇപ്പോൾ നായികയുടെ ഹെയര്‍ ഡ്രസ്റ്റിന് ഞാന്‍ സിനിമയില്‍ തുടങ്ങിയപ്പോള്‍ കിട്ടുന്നതിന്റെ പകുതി സാലറിയാണ് എനിക്ക് കിട്ടിയിരുന്നു എന്നും എന്നാൽ അത് കള്ളമാണെന്നും ബി ഉണ്ണിക്കൃഷ്ണന്‍ പറയുന്നു.
നീരജിന്റെ പോസ്റ്റിലെ ഒരു വാചകത്തിലെ സ്ത്രീവിരുദ്ധത ഞങ്ങള്‍ക്ക് വലിയ അത്ഭുതമായി തോന്നി. അയാളിട്ട ഫേസ് ബുക്ക് പോസ്റ്റില്‍ പറഞ്ഞിരുന്നത്, ഞാന്‍ സിനിമയില്‍ തുടങ്ങിയപ്പോള്‍ നായികയുടെ ഹെയര്‍ ഡ്രസ്റ്റിന് കിട്ടുന്നതിന്റെ പകുതി സാലറിയാണ് എനിക്ക് കിട്ടിയിരുന്നത് എന്നാണ്. അത് കള്ളവുമാണ്. അങ്ങനെ പകുതി സാലറി കൂട്ടുകയാണെങ്കില്‍ ഏതാണ്ട് 600 രൂപയേ വരികയുള്ളൂ. അതല്ലല്ലോ അയാള്‍ക്ക് കിട്ടിയിരുന്നത്. നിങ്ങളൊരു ഉദാഹരണം പറയാന്‍ എന്തിനാണ് നായികയേയും അവരുടെ ഹെയര്‍ ഡ്രസ്സറിനേയും - രണ്ടും സ്ത്രീകളാണ് - പരാമര്‍ശിക്കുന്നത്? മാത്രമല്ല അതില്‍ ഡിഗ്‌നിറ്റി ഓഫ് ലേബറിന്റേയും ക്വസ്റ്റ്യന്‍ വരുന്നു. നിരന്തരമായി ഇത്തരം ഉദാഹരണങ്ങളിലൂടെയാണ് ഒരു ഡിസ്‌കോഴ്‌സ് മുന്നോട്ടു പോവുന്നത്. അത് ഒരു സംഘടനയുടെ ശ്രദ്ധയില്‍പ്പെടുത്തിയെന്നതാണ്. അതിലെ മെയിന്‍ കാര്യം ആ വിഷയം എന്താണ് എന്നുള്ളതായിരുന്നു. അതാണ് നമ്മള്‍ കൊടുത്ത കത്ത്.
നമ്മള്‍ കൊടുത്ത കത്തിന്റെ ഉള്ളടക്കം പോലും അറിയാതെയാണ് മാധ്യമങ്ങള്‍ നീരജ് വിഷയത്തില്‍ ചര്‍ച്ച നടത്തിയത്. ഞാന്‍ കൊടുത്ത കത്ത് ആരും കണ്ടിട്ടില്ല. കത്തിന്റെ ഉള്ളടക്കം അറിയാതെ മാതൃഭൂമി പോലൊരു ചാനല്‍ ഭീകരമായി ചര്‍ച്ച നടത്തുകയും വേണുവിനെപ്പോലൊരു വാര്‍ത്താ അവതാരകന്‍ അതില്‍ വിധി പറയുകയും ഒക്കെ ചെയ്യുകയാണ്. ഞാന്‍ അതിനെക്കുറിച്ചൊന്നും ബോതേഡ് അല്ല.
ഫസ്റ്റ് ഓഫ് ഓള്‍ ഐ വാസ് നോട്ട് റൈറ്റിംഗ് റ്റു ഹിം. അയാള്‍ക്കൊരു നോട്ടീസ് കൊടുക്കാന്‍ എനിക്ക് പറ്റില്ല. അയാള്‍ വേറൊരു സംഘടനയിലെ അംഗമാണ്. ഞാന്‍ എങ്ങനെയാണ് അയാള്‍ക്ക് നോട്ടീസ് കൊടുക്കുന്നത്. ഞാന്‍ അമ്മ എന്ന സംഘടനയോട് ആവശ്യപ്പെട്ടത്, നീരജിനെപ്പോലെ ഒരാള്‍ ഇങ്ങനെയൊരു അഭിപ്രായം പറഞ്ഞിരിക്കുന്നു.
ഇതിനെ ഗൗരവമായിട്ടെടുക്കണം. അയാള്‍ വിരല്‍ ചൂണ്ടിയിരിക്കുന്നത്, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍മാര്‍ക്ക് നേരെയാണ്. ഞങ്ങളുടെ പ്രധാനപ്പെട്ട ഒരു യൂണിയനാണത്. അവിടെ ഒരു ഇടപെടല്‍ സാധ്യമാവണമെങ്കില്‍ ഇതിന്റെ കുറേക്കൂടെ സൂക്ഷ്മമായ ഡീറ്റേല്‍സ് വേണം. ഇത് നിങ്ങള്‍ അയാളില്‍ നിന്ന് തേടി അമ്മ എന്ന സംഘടന ഞങ്ങളെ അറിയിക്കുകയാണെങ്കില്‍ ഒരു കാര്യം ഞങ്ങള്‍ക്ക് ഉറപ്പു നല്‍കാന്‍ പറ്റും, നീരജ് മാധവന് തൊഴില്‍പരമായ എല്ലാ സുരക്ഷയും ഉണ്ടായിരിക്കും. ഇതിന്റെ പേരില്‍ ആരും അയാളെ ഉപദ്രവിക്കാനോ സിനിമകളില്‍ നിന്ന് മാറ്റാനോ പോവുന്നില്ല, എന്ന് വളരെ കൃത്യമായി ആ എഴുത്തിനകത്ത് എഴുതിയിട്ടുണ്ട്.
നീരജ്, അവര്‍ക്ക് തിരിച്ച് കൊടുത്തത്, നമ്മള്‍ക്ക് വന്ന കത്ത് എന്താണെന്നു വെച്ചാല്‍, എനിക്ക് ആരുടെ നേരെയും വിരല്‍ ചൂണ്ടാനില്ല, ഒരാളെക്കുറിച്ചും സംസാരിക്കാനില്ല. പക്ഷേ ഞാന്‍ തുടങ്ങിയ കാലത്ത് എനിക്കുണ്ടായ ചില അനുഭവങ്ങളുടെ ഉത്തമ ബോധ്യത്തിലാണ് ഞാനാ കുറിപ്പിട്ടത്. അതെന്റെ വ്യക്തിസ്വാതന്ത്ര്യത്തിന്റെ പ്രശ്‌നമാണ് എന്ന് ഞാന്‍ വിശ്വസിക്കുന്നു. പക്ഷേ എനിക്കാരെയും ചൂണ്ടിക്കാണിക്കാനില്ല. അതായത് അതുകൊണ്ട് ഒരു ആക്ഷന്‍ ഉണ്ടാവാന്‍ അയാള്‍ക്ക് താത്പര്യമില്ല എന്നാണ് അദ്ദേഹം പറഞ്ഞത്.
സാധാരണ ഗതിയില്‍ ഇതിവിടെ തീരേണ്ടതാണ്. പക്ഷേ നമ്മള്‍ എന്താണ് ചെയ്തത്? നമ്മള്‍ പ്രൊഡക്ഷന്‍ കണ്‍ട്രോളേഴ്‌സിനും ഡയറക്ടേഴ്‌സിനും എഴുത്തുകാരുടെ യൂണിയനും കത്ത് കൊടുത്തു. കാരണം ഇപ്പോഴും അദ്ദേഹം വിരല്‍ ചൂണ്ടാന്‍ മടിക്കുന്നത്, ഈ ഹൈറാര്‍ക്കി കൊണ്ടാവാം. ഈ അധികാര വ്യവസ്ഥ കൊണ്ടാവാം. പക്ഷേ അദ്ദേഹം പറയുന്നു അദ്ദേഹത്തിന് അങ്ങനെയൊരു അനുഭവം ഉണ്ടായിട്ടുണ്ട് എന്നാണ്. നമ്മള്‍ ആത്മപരിശോധന നടത്തണം.