കോവിഡ് ബാധയെ തുടർന്ന് നടി ഐശ്വര്യ റായിയെയും മകള്‍ ആരാധ്യയേയും ആശുപത്രിയിലേക്ക് പ്രവേശിപ്പിച്ചു. രോഗ ലക്ഷണങ്ങള്‍ കാണിച്ച പശ്ചാത്തലത്തിലാണ് ഇരുവരേയും ആശുപത്രിയിലേക്ക് മാറ്റിയിരിക്കുന്നത്. മുംബൈ നാനാവതി ആശുപത്രിയിലാണ് ഐശ്വര്യ റായിയെയും മകള്‍ ആരാധ്യയേയും മാറ്റിയിരിക്കുന്നത്.
ഇരുവര്‍ക്കും തൊണ്ട വേദനയും പനിയുമാണ് ഉണ്ടായിരിക്കുന്നത്. ഇതേ തുടർന്ന് ബിഎംസി അധികൃതര്‍ ബച്ചന്റെ വസതിയായ ജല്‍സയിലേക്ക് എത്തുകയായിരുന്നു. രണ്ട് ആംബുലന്‍സുകളിലായിട്ടാണ് ഐശ്വര്യയേയും മകളെയും പരിശോധിച്ച ശേഷം അമ്മയേയും മകളെയും ആശുപത്രിയിലേക്ക് മാറ്റിയിരിക്കുന്നത്.
ഐശ്വര്യക്കും ആരാധ്യക്കും ഞായറാഴ്ചയോടെയാണ് കോവിഡ് സ്ഥിരികരണം ഉണ്ടായിരിക്കുന്നത്. ശനിയാഴ്ചയോടെ കോവിഡ് -19 ഐശ്വര്യയുടെ ഭര്‍ത്താവും നടനുമായ അഭിഷേക് ബച്ചനും ഭര്‍തൃപിതാവായ അമിതാഭ് ബച്ചനും സ്ഥിരീകരിച്ചിരുന്നു.
ഹോം ക്വാറന്റൈനിലായിരുന്നു കോവിഡ് സ്ഥിരീകരിച്ച ശേഷം ഐശ്വര്യ കഴിഞ്ഞിരുന്നത്. 77കാരനായ അമിതാഭ് ബച്ചനെയും അഭിഷേകിനെയും രോഗബാധയെത്തുടര്‍ന്ന് ശനിയാാഴ്ച നാനാവതി ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. ഇരുവരുടെയും ആരോഗ്യനില തൃപ്തികരമാണെന്നാണ് ലഭിക്കുന്ന വിവരം.