തെന്നിന്ത്യന്‍ സിനിമാ പ്രേമികൾക്ക് ഏറെ സുപരിചിതയായി താരങ്ങളിലൊരാളാണ് ചാര്‍മിള. ധനമെന്ന ചിത്രത്തിലൂടെയായിരുന്നു വെള്ളിത്തിരയിലേക്ക് ചുവട് വച്ചത്. അങ്കിള്‍ ബണ്‍, കേളി, പ്രിയപ്പെട്ട കുക്കു, കാബൂളിവാല തുടങ്ങിയ സിനിമകളിലും ശ്രദ്ധേയമായ വേഷങ്ങൾ അവതരിപ്പിക്കുകയും ചെയ്തിരുന്നു. എന്നാൽ ഇപ്പോൾ സിനിമാജീവിതത്തെക്കുറിച്ചും ബാബു ആന്റണിയെക്കുറിച്ചും പറയുന്ന ചാര്‍മ്മിളയുടെ ഒരു അഭിമുഖമാണ് വീണ്ടും ശ്രദ്ധ നേടുന്നത്.
ജീവിതത്തില്‍ തെറ്റ് പറ്റിയിട്ടുണ്ടോ എന്ന അവതാരകയുടെ ചോദ്യത്തിന് . തെറ്റുപറ്റാത്തവരായി ആരാണുള്ളതെന്നായിരുന്നു ചാർമിളയുടെ ചോദ്യം. സിനിമയില്‍ തനിക്ക് നല്ല സൗഹൃദങ്ങള്‍ ഉണ്ടെന്നും താരം പറഞ്ഞിരുന്നു. സുഹൃത്തുക്കള്‍ പറയുന്നത് അധികം കേള്‍ക്കാറില്ല, അതാണ് പ്രശ്‌നവും. ഉണ്ണിമേരി ചേച്ചി നല്ല സുഹൃത്താണ്. നളിനി ചേച്ചിയും നല്ല സുഹൃത്താണ്. മോഹിനിയുമായും സൗഹൃദമുണ്ട്. പ്രാര്‍ത്ഥിക്കാനും പള്ളിയില്‍ പോവാനുമൊക്കെ പറയാറുണ്ട് അവര്‍. അച്ഛനും അമ്മയും പറയുന്നത് പോലും താന്‍ കേട്ടിട്ടില്ലെന്നും താരം പറഞ്ഞിരുന്നു.
ബാബു ആന്റണിയോട് കുറേ സിനിമകള്‍ ചെയ്തിട്ടുണ്ട്. അദ്ദേഹം നന്നായി ആക്ഷന്‍ ചെയ്യും. ഡ്യൂപ്പില്ലാതെ തന്നെ ചെയ്യും. എന്നാല്‍ അദ്ദേഹത്തെക്കുറിച്ച് പറയുമ്പോള്‍ തനിക്ക് വലിയൊരു സങ്കടമുണ്ടെന്നും താരം പറയുന്നു. അത്ര ജോളിയായി ബാബു ആന്റണിയോട് സംസാരിക്കാന്‍ ആവില്ല. സ്റ്റൂള്‍ വേണം അങ്ങനെ സംസാരിക്കാന്‍. ഷൂട്ടിന് പോവുമ്പോള്‍ ക്യാമറ ചേട്ടനോട് ആദ്യം തന്നെ അതേക്കുറിച്ച് ചോദിക്കും.
മോഹന്‍ലാലിനൊപ്പം അഭിനയിക്കുമ്പോള്‍ ടെന്‍ഷനൊന്നുമുണ്ടായിരുന്നില്ല. മലയാള സിനിമ കാണാത്തതിനാല്‍ അത്ര വലിയ ടെന്‍ഷനൊന്നുമുണ്ടായിരുന്നില്ല. ഇവര്‍ക്കൊക്കെ വലിയ ജാഡയായിരിക്കുമെന്നായിരുന്നു കരുതിയത്. എന്നാല്‍ സെറ്റിലെത്തിയപ്പോള്‍ അദ്ദേഹം അത്ഭുതപ്പെടുത്തുകയായിരുന്നു. മോഹന്‍ലാല്‍ സാര്‍ ഭയങ്കര ഹംപിളാണെന്നും ചാര്‍മ്മിള തുറന്ന് പറയുന്നു.