മലയാള സിനിമ പ്രേക്ഷകർക്ക് ഇടയിൽ മോഹന്‍ലാല്‍-സിബി മലയില്‍ കൂട്ടുകെട്ടില്‍ ഏറെ ശ്രദ്ധ നേടിയ ചിത്രമായിരുന്നു ഹിസ് ഹൈനസ് അബ്ദുളള. ഒരുകാലത്ത് സംഗീതത്തിന് പ്രാധാന്യം നല്‍കിയൊരുക്കിയ സിനിമയിലെ പാട്ടുകളെല്ലാം തരംഗമായിരുന്നു. ചിത്രത്തില്‍ ശ്രദ്ധേയ പ്രകടനമാണ് മോഹന്‍ലാലിനൊപ്പം നെടുമുടി വേണു, ശ്രീനിവാസന്‍, തിക്കുറിശ്ശി, മാമുക്കോയ, ഗൗതമി തുടങ്ങിയവരും കാഴ്ചവെച്ചത്. നെടുമുടി വേണു ഹിസ് ഹൈനസ് അബ്ദുളളയില്‍ മഹാരാജ ഉദയവര്‍മ്മ എന്ന കഥാപാത്രമായാണ് അഭിനയിച്ചത്.
മുന്‍പ് വലിയ രീതിയിൽ ഈ കഥാപാത്രത്തെ കുറിച്ച് നടന്‍ തിലകന്‍ നടത്തിയൊരു പരമാര്‍ശം ചര്‍ച്ചയായി മാറിയിരുന്നു. സിബി മലയിലും ലോഹിതദാസും തനിക്ക് നെടുമുടി വേണു ചെയ്ത വേഷം നല്‍കാനിരുന്നതാണെന്നും എന്നാല്‍ ആ കഥാപാത്രം നെടുമുടി തന്നില്‍ നിന്നും തട്ടിയെടുത്താണെന്നും ആയിരുന്നു അന്ന് തിലകന്‍ ആരോപിച്ചത്. ഇതേകുറിച്ച് മണിയന്‍ പിളള രാജു ഒരു അഭിമുഖത്തിൽ തുറന്ന് പറയുകയും ചെയ്തു.
അങ്ങനെ ഒരു ആരോപണം എത്ര വര്‍ഷത്തോളം തിലകന്‍ ചേട്ടന്‍ കൊണ്ടു നടന്നു. അതില്‍ ഒരു കാര്യവുമില്ല. ഓരോരുത്തര്‍ക്കും യോജിച്ച വേഷമാണ് നല്‍കുന്നത്. ഹിസ് ഹൈനസ് അബ്ദുളള എന്ന സിനിമയില്‍ നെടുമുടി ചേട്ടന്‍ തന്നെയായിരുന്നു യോജിക്കുന്നത്. ഞാന്‍ നിര്‍മ്മിച്ച കണ്ണെഴുതി പൊട്ടും തൊട്ട് എന്ന സിനിമയില്‍ നെടുമുടി ചേട്ടനെ വിളിച്ചില്ലലോ. അത് ചെയ്തത് തിലകന്‍ ചേട്ടനല്ലെ. അത് പോലെ ഇതേ ടീമിന്‌റെ തന്നെ കിരീടം എന്ന സിനിമയിലെ സേതുമാധവന്‌റെ അച്ഛന്‍ കഥാപാത്രമായി കാസ്റ്റ് ചെയ്തത് തിലകന്‍ ചേട്ടനെയല്ലെ, ഇത്തരം ആരോപണങ്ങളില്‍ ഒന്നും യാതൊരു അടിസ്ഥാനവും ഇല്ലെന്നതാണ് ശരി. മണിയന്‍പിളള രാജു പറഞ്ഞു.