Latest News

മമ്മൂക്കയെയും ലാലേട്ടനെയും കാണുമ്പോഴെല്ലാം ഒരു പുസ്തകമെഴുതിക്കൂടെ എന്ന് ചോദിക്കാറുണ്ട്: ജയസൂര്യ

Malayalilife
മമ്മൂക്കയെയും ലാലേട്ടനെയും കാണുമ്പോഴെല്ലാം ഒരു പുസ്തകമെഴുതിക്കൂടെ എന്ന് ചോദിക്കാറുണ്ട്: ജയസൂര്യ

ലയാളത്തിന്റെ പ്രിയ താരമാണ് നടൻ ജയസൂര്യ. വ്യത്യസ്തമായ കഥാപാത്രങ്ങൾ വളരെ തന്മയത്വത്തോടെ മികവുറ്റതാക്കാൻ നടൻ ശ്രമിക്കാറുണ്ട്. അത്തരത്തിൽ ശ്രദ്ധേയമായ കഥാപാത്രങ്ങളാണ് താരം  പ്രേക്ഷകർക്കായി സമ്മാനിച്ചിട്ടുള്ളതും. പല വിധത്തിലുള്ള മേക്ക് വറുകളാണ് അദ്ദേഹം സിനിമയ്ക്കായി നടത്താറുള്ളത്. മികച്ച പ്രേക്ഷക സ്വീകാര്യതയാണ് താരത്തിന്റെ ചിത്രത്തിന് ലഭിക്കാറുള്ളത്. 

ജയസൂര്യയെ പ്രേക്ഷകര്‍ ഒന്നടങ്കം വേര്‍സറ്റൈല്‍ ആക്ടര്‍ എന്നാണ് വിശേഷിപ്പിക്കാറുളളത്‌.   മിമിക്രി വേദികളില്‍  നിന്നുമാണ് അദ്ദേഹം സിനിമയിലേക്ക് എത്തിയത്. താരത്തിന്റെ ഓരോ കഥാപാത്രത്തോടുള്ള  വ്യത്യസ്തമായ സമീപനത്തിന്റെ  തെളിവായിരുന്നു ഇയോബിന്റെ പുസത്കത്തിലെ വില്ലന്‍ വേഷവും ക്യാപ്റ്റനില്‍ വിപി സത്യനായുളള പ്രകടനവും ആടിലെ ഷാജി പാപ്പനുമെല്ലാം. എന്നാൽ ഇപ്പോൾ അടുത്തിടെ ദ ക്യൂവിന് നല്‍കിയ അഭിമുഖത്തില്‍ ജയസൂര്യ പറഞ്ഞ കാര്യങ്ങള്‍ ഇപ്പോൾ ഏറെ ശ്രദ്ധ നേടുന്നത്.


ബെസ്റ്റ് ആക്ടര്‍ എന്നൊരു സംഭവമില്ലെന്നാണ്  ജയസൂര്യ അഭിമുഖത്തിലൂടെ തുറന്ന് പറയുന്നു. ബെസ്റ്റ് ആക്ടര്‍ ആവുക എന്നത് അവസാനമാവുക എന്നതാണ്. ബെസ്റ്റ് ഇല്ല, ബെറ്ററേ ഉളളൂ. ബെറ്ററായികൊണ്ടിരിക്കുക എന്ന് പറയുന്നൊരു സംഭവമുണ്ട്. ബെറ്റര്‍ ആവണമെന്നുണ്ടെങ്കില്‍ നമ്മള്‍ ചോദ്യങ്ങള്‍ ചോദിച്ചുകൊണ്ടിരിക്കണം.

ഞാന്‍ എന്റെ കൂടെ അഭിനയിക്കുന്നവരോടെല്ലാം ഇങ്ങനെ ചോദ്യങ്ങള്‍ ചോദിക്കാറുണ്ട്. ചാക്കോച്ചനൊപ്പം അഭിനയിക്കുപ്പോള്‍ അളിയാ കിട്ടുന്നുണ്ടല്ലോ അല്ലെ, പ്രശ്‌നമൊന്നും ഇല്ലല്ലോ ഇങ്ങനെയൊക്കെ ചോദിക്കാറുണ്ട്. അപ്പോ അവന്‍ പറയും ഒകെ ആണ്. കുഴപ്പമില്ല. ഇങ്ങനെ കൂടെ അഭിനയിക്കുന്നവരോടൊപ്പം എപ്പോഴും ആശയവിനിമയം നടത്തുന്നത് നമ്മുടെ അഭിനയം നല്ലാതാക്കാന്‍ സഹായിക്കും.

സിദ്ധിക്ക് ഇക്കയെ പോലെയുളള ആക്ടേഴ്‌സിനെ അടുത്ത് കിട്ടുമ്പോള്‍ ഒന്നും വിടാറില്ല. അഭിനയത്തെക്കുറിച്ചുളള പല കാര്യങ്ങളും അദ്ദേഹത്തോട് ചോദിച്ചറിയാറുണ്ട്. മമ്മൂക്കയെയും ലാലേട്ടനെയും കാണുമ്പോഴെല്ലാം ഒരു പുസ്തകമെഴുതികൂടെ എന്ന് ചോദിക്കാറുണ്ട്. കാരണം നമ്മളെ പോലെയുളള താരങ്ങള്‍ക്ക് അത് നന്നായി ഉപകരിക്കും.

അഭിനയത്തിന്റെ പാഠപുസ്തകങ്ങളാണ് അവരെല്ലാം. അവര്‍ രണ്ടുപേരും ചെയ്തുവെച്ചത് പോലെയുളള കഥാപാത്രങ്ങള്‍ ഈ ജന്മത്തില്‍ ആര്‍ക്കും ചെയ്യാന്‍ സാധിക്കില്ല. കാരണം അത്രയ്ക്കും സിനിമകളാണ് അവര്‍ രണ്ടുപേരും ചെയ്തുവെച്ചിരിക്കുന്നത്. ഇന്ന് നമ്മള്‍ക്ക് മോണിറ്ററൊക്കെ ഉണ്ട്. ചെയ്തുവെച്ചത് ഒന്ന് കൂടെ നോക്കാം. പക്ഷേ അന്ന് അതില്ലായിരുന്നു.

മോണിറ്ററൊന്നും ഇല്ലാതെ അഭിനയിച്ച് വിസ്മയിപ്പിച്ച അവരൊക്കെയാണ് യഥാര്‍ത്ഥ ഇതിഹാസങ്ങള്‍. അവരെ കാണുമ്പോഴെല്ലാം പുസ്തകത്തിന്റെ കാര്യം പറയാറുണ്ട്. മമ്മൂക്കയും ലാലേട്ടനുമൊക്കെ പുസ്തകമെഴുതിയാല്‍ അത് ഏക്കാലവും നിലനില്‍ക്കും. ഇനിയുളള തലമുറകള്‍ക്കെല്ലാം അത് നന്നായി ഉപകരിക്കും എന്നും ജയസൂര്യ പറയുന്നു.

Actor Jaya surya words about mohanlal and mammooty

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES