മലയാള സിനിമ പ്രേക്ഷകർക്ക് ഏറെ സുപരിചിതനായ താരമാണ് ജോണി കുണ്ടറ . നിരവധി സിനിമകളിലൂടെ സ്ർധേയമായ കഥാപാത്രങ്ങളെ അവതരിപ്പിക്കാൻ താരത്തിന് സാധിക്കുകയും ചെയ്തു. എന്നാൽ ഇപ്പോൾ കിരീടം സിനിമയുടെ പിന്നാമ്പുറ കഥകളുമായി എത്തിയിരിക്കുകയാണ് ജോണി കുണ്ടറ. ഇതുവരെ മോഹന്‍ലാലിന്റെ സമര്‍പ്പണത്തെ കുറിച്ച് സൂചിപ്പിച്ച് കൊണ്ട് പുറത്ത് വരാത്ത കഥകളിലൊന്നാണ് ജോണി പങ്കുവെച്ചത്.
'ഞാനും മോഹന്‍ലാലും ഒന്നിച്ചുള്ള സംഘട്ടരംഗം ചിത്രീകരിച്ചത് തിരുവനന്തപുരം മ്യൂസിയത്തിന് സമീപത്ത് നിന്നാണ്. അവിടെ മാംസങ്ങളുടെയും മറ്റും വേസ്റ്റ് കൊണ്ടിടുന്ന സ്ഥലമായിരുന്നു. വള്ളി പടര്‍ന്ന് കിടക്കുന്ന കാട് പോലെയുള്ള സ്ഥലത്തിനിടയിലായിരുന്നു വേസ്റ്റ് കളഞ്ഞിരുന്നത്. അക്കാര്യം ഞങ്ങള്‍ അറിഞ്ഞതുമില്ല. രാവിലെ ഷൂട്ടിന് എത്തിയപ്പോള്‍ തന്നെ മണം വന്നിരുന്നു.
ആദ്യത്തെ രണ്ട് പഞ്ച് കഴിഞ്ഞപ്പോള്‍ തന്നെ ഞാനും ലാലും വീണിടത്ത മണ്ണിളകി. അപ്പോഴാണ് അവിടെ നിന്നും പുഴുക്കള്‍ പുറത്ത് വരുന്നത് കാണുന്നത്. എന്ത് ചെയ്യണമെന്ന് സംവിധായകന്‍ സിബി മലയില്‍ ഞങ്ങളോട് ചോദിച്ചു. നമുക്ക് ഇത് ചെയ്തു കൂടെ ജോണി എന്നായിരുന്നു ലാലിന്റെ ചോദ്യം. നിങ്ങള്‍ ചെയ്യുന്നെങ്കില്‍ ഞാന്‍ റെഡിയാണെന്ന് പറഞ്ഞു.
അങ്ങനെ ആ രംഗത്തിന്റെ ഷൂട്ടിങ് പൂര്‍ത്തിയാക്കി. ഏകദേശം മൂന്ന് മണിവരെ ബ്രേക്ക് പോലും എടുക്കാതെയാണ് ആ ഫൈറ്റ് സീന്‍ ഞങ്ങള്‍ പൂര്‍ത്തിയാക്കിയത്. ചിത്രീകരണം കഴിഞ്ഞതിന് ശേഷം നോക്കിയപ്പോള്‍ ലാലിന്റെ ദേഹത്തൊക്കെ പുഴുവിനെ കാണാമായിരുന്നു. പിന്നീട് ഡെറ്റോളില്‍ കുളിക്കേണ്ട അവസ്ഥയായിരുന്നുവെന്നും ജോണി പറയുന്നു.