Latest News

ഞങ്ങള്‍ ഒരുപാട് ശ്രമിച്ചു എന്നിട്ടും പറയാന്‍ ഒരുപാട് ബാക്കിവച്ച്‌ അവന്‍ പോയി ഞങ്ങടെ സൂഫി: വിജയ് ബാബു

Malayalilife
ഞങ്ങള്‍ ഒരുപാട് ശ്രമിച്ചു എന്നിട്ടും പറയാന്‍ ഒരുപാട് ബാക്കിവച്ച്‌ അവന്‍ പോയി ഞങ്ങടെ സൂഫി: വിജയ് ബാബു

സൂഫിയും സുജാതയും സിനിമയുടെ സംവിധായകൻ ഷാനവാസ് നരണിപ്പു‍ഴയുടെ വിടവാങ്ങലിൽ മലയാള സിനിമ നിശ്ചലമായിരിക്കുകയാണ്. സംവിധായകന്റെ വേർപാടിൽ ദുഃഖമറിയിച്ച് കൊണ്ട് നിര്‍മ്മാതാവും നടനുമായ വിജയ് ബാബു രംഗത്ത് എത്തിയിരിക്കുകയാണ്.  'ഒരു ആയുഷ്ക്കാലത്തേക്കുള്ള ഓര്‍മകളും എന്നോട് പറഞ്ഞ കുറേ കഥകളും ബാക്കി വെച്ചാണ് അവന്‍ പോയത്.. നമ്മുടെ സൂഫി.. നിനക്കുവേണ്ടി ഞങ്ങളുടെ പരമാവധി ശ്രമിച്ചു ഷാനൂ, ഒരുപാട് സ്നേഹം', എന്നാണ് വിജയ് ബാബു ഷാനവാസിനെ അനുസ്മരിച്ച്‌ കൊണ്ട് സമൂഹമാധ്യമങ്ങളിൽ കുറിച്ചത്. 

കോയമ്ബത്തൂരിലെ ആശുപത്രിയില്‍ ദിവസങ്ങള്‍ക്കു മുന്‍പ് ഹൃദയാഘാതം ഉണ്ടായതിനെത്തുടര്‍ന്ന്  ചികിത്സയിലായിരുന്നു ഷാനവാസ്. ആംബുലന്‍സില്‍ കൊച്ചിയില്‍ ഇന്നലെ രാത്രിയേടെ  എത്തിച്ചിരുന്നു.  ഷാനവാസിന്‍റെ അന്ത്യം കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ വച്ചാണ്. അട്ടപ്പാടിയില്‍ പുതിയ സിനിമയുടെ എഴുത്തിനിടെയാണ്‌ ഷാനവാസിന് ഹൃദയാഘാതം സംഭവിച്ചത്. സുഹൃത്തുക്കളാണ്‌ ആശുപത്രിയില്‍ എത്തിച്ചത്‌. ആശുപത്രിയില്‍ എത്തിക്കുന്ന വഴി രക്തസ്രാവമുണ്ടായിരുന്നു.

 ഷാനവാസ് സിനിമാ ലോകത്ത് എഡിറ്ററായാണ് സജീവമായത്. ആദ്യമായി shanavas സംവിധാനം ചെയ്തത്  2015ല്‍ പുറത്തിറങ്ങിയ കരി എന്ന ചിത്രമാണ്. ഏറെ നിരൂപക ശ്രദ്ധ  ജാതീയത ചർച്ച ചെയ്ത ചിത്രം  പിടിച്ചു പറ്റിയിരുന്നു. ഒട്ടനവധി ചലച്ചിത്രയോത്സവങ്ങളിൽ പ്രദർശിപ്പിക്കുകയും പുരസ്‍കാരങ്ങൾക്ക് അർഹമാവുകയും ചെയ്തു.  ഒടിടി റിലീസായി കോവിഡ് പശ്ചാത്തലത്തില്‍ ആദ്യ മലയാള ചിത്രമായിരുന്നു സൂഫിയും സുജാതയും.  സിനിമയിലെ മറ്റ് താരങ്ങള്‍ അതിഥി റാവു ഹൈദരി, കലാരഞ്ജിനി, ദേവ് മോഹന്‍, സിദ്ധിഖ് എന്നിവരായിരുന്നു. ഫ്രൈഡേ ഫിലിം ഹൗസിന്റെ ബാനറില്‍ വിജയ് ബാബുവാണ് സൂഫിയും സുജാതയും നിര്‍മ്മിച്ചത്.

actor vijay babu words about shanavas

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES