മലയാളികൾക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് ശോഭന. തെന്നിന്ത്യൻ ഭാഷയിൽ ഏറെ സജീവമായിരുന്ന താരം മോഹൻലാൽ മമ്മൂട്ടി, ജയറാം എന്നിവരുടെ ഭാഗ്യ നായിക കൂടിയാണ്. അഭിനയത്തിന് പുറമെ നൃത്തവും ജീവവായുവായി കൊണ്ട് നടക്കുന്ന താരത്തെ തേടി കൈനിറയെ അവസരങ്ങളായിരുന്നു തേടി എത്തിയിരുന്നത്. എന്നാൽ താരം ഒരു വർഷം 23 ൽ പരം സിനിമ ചെയ്തതിൽ ഒരു കാരണമുണ്ട് എന്ന് വെളിപ്പെടുത്തിയിരിക്കുകയാണ്. ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിലൂടെയാണ് താരം ഇക്കാര്യങ്ങൾ തുറന്ന് പറഞ്ഞത്.
പണം കൊണ്ട് തനിയ്ക്ക് ഒരു വലിയ ആവശ്യമുണ്ടായിരുന്നു . ഒരു നായിക നടിയെ സംബന്ധിച്ച് ഒറ്റ വര്‍ഷം ഇരുപത്തിമൂന്ന് ചിത്രങ്ങള്‍ വളരെ വലിയ കണക്കാണ്. എന്നാല്‍ പൈസയോടുള്ള ആര്‍ത്തി കൊണ്ടാണ് താന്‍ അത്രയും സിനിമകള്‍ ചെയ്യാൻ തീരുമാനിച്ചത്. കൂടാതെ തന്റെ പോരായ്മയെ കുറിച്ചും ശോഭന തുറന്ന് പറയുകയാണ് ഡയലോഗ് മെമ്മറി ചെയ്യുക എന്നതായിരുന്നു തന്റെ ഏറ്റവും വലി പോരായ്മ.
"ബോളിവുഡില്‍ ഓഫര്‍ വരുമ്പോഴും എനിക്ക് തുടരെ തുടരെ മലയാള സിനിമകള്‍ വരുന്നുണ്ടായിരുന്നു. എനിക്ക് രാജ്കപൂറിന്റെ സിനിമ വന്നിരുന്നു. അമ്മ ബോളിവുഡില്‍ പോകാന്‍ സമ്മതിച്ചില്ല. എനിക്ക് മലയാളത്തില്‍ സിനിമകള്‍ ഒഴിഞ്ഞ നേരമില്ലാതിരുന്നത് കൊണ്ട് ബോളിവുഡില്‍ അഭിനയിക്കണമെന്ന് തോന്നിയിട്ടില്ല. ഞാന്‍ ഒരു വര്‍ഷം ഇരുപത്തിമൂന്ന് സിനിമകള്‍ ചെയ്തത് എനിക്കൊരു ഡബ്ബിംഗ് സ്റ്റുഡിയോട് തുടങ്ങണം എന്ന ആഗ്രഹത്താലാണ് അതിനാല്‍ എനിക്ക് പണം ആവശ്യമായിരുന്നു. അത് കൊണ്ട് സിനിമകളും അനിവാര്യമായിരുന്നു". ശോഭന പറയുന്നു.
ഒരു മികച്ച അഭിനേത്രി എന്നതിൽ ഉപരി ശോഭന മികച്ച നർത്തകി കൂടിയാണ് .1984-ൽ ബാലചന്ദ്രമേനോൻ സംവിധാനം ചെയ്ത ഏപ്രിൽ 18 എന്ന ചിത്രത്തിലൂടെയാണ് നടി വെള്ളിത്തിരയിലേക്ക് ചുവട് വയ്ക്കുന്നത്. തുടർന്ന് പ്രമുഖ സംവിധായകരായ അടൂർ ഗോപാലകൃഷ്ണൻ, ജി.അരവിന്ദൻ, കെ.ബാലചന്ദർ, എ.എം. ഫാസിൽ, മണി രത്‌നം, ഭരതൻ, ഉപലപതി നാരായണ റാവു, പ്രിയദർശൻ എന്നിവരോടൊപ്പം പ്രവർത്തിച്ചിട്ടുണ്ട്. എന്നാൽ നീണ്ട ഒരു ഇടവേളയ്ക്ക് ശേഷം താരം വീണ്ടും സിനിമയിൽ സജീവമാകുകയാണ്. ശോഭന വീണ്ടും അനൂപ് സത്യൻ സംവിധാനം ചെയ്ത വരനെ ആവശ്യമുണ്ട് എന്ന ചിത്രത്തിലൂടെയാണ് ഇടവേളയ്ക്ക ശേഷം എത്തിയത്.