Latest News

'കിട്ടുന്ന ഏതു വേഷവും നന്നായി ചെയ്യുന്നതിനോടൊപ്പം വ്യത്യസ്തമായ മേക്ക് ഓവറില്‍ വരണമെന്നുമാണ്'; നിങ്ങ പൊളിയാണ് മച്ചാനെ; നടൻ ജയസൂര്യയെ കുറിച്ച്‌ പ്രേക്ഷകൻ പങ്കുവച്ച കുറിപ്പ് വൈറൽ

Malayalilife
'കിട്ടുന്ന ഏതു വേഷവും നന്നായി ചെയ്യുന്നതിനോടൊപ്പം വ്യത്യസ്തമായ മേക്ക് ഓവറില്‍ വരണമെന്നുമാണ്'; നിങ്ങ പൊളിയാണ് മച്ചാനെ; നടൻ ജയസൂര്യയെ കുറിച്ച്‌ പ്രേക്ഷകൻ പങ്കുവച്ച കുറിപ്പ് വൈറൽ

ലയാളികളുടെ പ്രിയങ്കരനായ താരമാണ് നടൻ ജയസൂര്യ.  ഊമപ്പെണ്ണിനു ഉരിയാടാപ്പയ്യൻ എന്ന ചിത്രത്തിലൂടെ നായക പദവിയിലേക്ക് എത്തിയ താരം നിരവധി ശക്തമായ കഥാപാത്രങ്ങളാണ് മലയാള സിനിമയ്ക്ക് സമ്മാനിച്ചിരിക്കുന്നത്. എന്നാൽ ഇപ്പോൾ നടന്‍ ജയസൂര്യയെ കുറിച്ച്‌ സോഷ്യല്‍ മീഡിയകളില്‍ പ്രചരിക്കുന്ന ഒരു കുറിപ്പാണ് ശ്രദ്ധ  നേടുന്നത്. ജെറി ഹാരിസണ്‍ കുരിശിങ്കല്‍ എന്ന പ്രേക്ഷകനാണ് . 'ഗുലുമാല്‍' സിനിമ ഇറങ്ങിയ കാലത്ത് ജസൂര്യയുമായി സംസാരിച്ചതിനെക്കുറിച്ച് ഒരു കുറിപ്പ് പങ്കുവച്ചിരിക്കുന്നത്.

കുറിപ്പിന്റെ പൂര്‍ണരൂപം;

സംഭവം നടക്കുന്നത് 2010ഇല്‍ എന്തോ ആണ്, 'ഗുലുമാല്‍' എന്ന കുഞ്ചാക്കോജയസൂര്യ പടം റിലീസ് കഴിഞ്ഞ സമയം. ഞാന്‍ ഫെയ്‌സ്ബുക്കില്‍ ജോയിന്‍ ചെയ്ത ടൈം, ജയസൂര്യയയും ആ സമയത്താണ് ഫെയ്‌സ്ബുക്കില്‍ ജോയിന്‍ ചെയ്യുന്നത് എന്നാണ് ഓര്‍മ. കണ്ടപാടെ റിക്വസ്റ്റ് കൊടുത്ത്, അപ്പൊതന്നെ പുള്ളി എന്നെ ഫ്രണ്ട് ആയി ആഡ് ചെയ്ത്. അന്ന് ഇന്നത്തെ പോലെയല്ല, പേജും ഗ്രൂപ്പും ഒന്നും ഇല്ല. ആഡ് ചെയ്തപ്പോ തന്നെ ഞാന്‍ പുള്ളിയുടെ വാളില്‍ ഒരു മെസ്സേജ് ചെയ്തു, പുള്ളിയുടെ ആക്ടിങ് ഇഷ്ടമാണെന്നും സംസാരിക്കാന്‍ താല്പര്യമുണ്ടെന്നും പറഞ്ഞതും പുള്ളി എന്നോട് നമ്ബര്‍ ചോദിച്ചു. നമ്ബര്‍ കൊടുത്തതും എനിക്കൊരു കാള്‍, എടുത്തപ്പോ ജയസൂര്യയാണ്. 'അയ്യോ ഞാന്‍ തിരിച്ചു വിളിക്കട്ടെ' എന്ന് ചോദിച്ചു, പുള്ളി പറഞ്ഞത് ഒരു ഫോണ്‍ ചെയ്യാനുള്ള ക്യാഷ് ഒക്കെ ദൈവം സഹായിച്ച്‌ കയ്യിലുണ്ട് എന്നാണ്. എന്റെ പേര് ചോദിച്ചു, 'ഗുലുമാല്‍' എന്ന സിനിമയിലെ നിങ്ങളുടെ ക്യാരക്ടറിന്റെ പേരാണ് എന്റെ എന്ന് പറഞ്ഞു. അത് കൊള്ളാമെന്നും, സ്വഭാവം അങ്ങനെ ആവാതെ ഇരുന്നാല്‍ മതിയെന്നായിരുന്നു മറുപടി. എന്നിട്ട് ആള് കുറെ ചിരിച്ചു.

ഫോണ്‍ കാള്‍ ഏകദേശം ഒരു 1520 മിനിറ്റ് ഉണ്ടായിരുന്നു. അന്ന് ഞാന്‍ പുള്ളിയോട് ചോദിച്ച ചോദ്യങ്ങളില്‍ ഒന്ന് എങ്ങനെയുള്ള കഥാപാത്രങ്ങള്‍ ചെയ്യാനാണ് ഇനി ആഗ്രഹമെന്നാണ്. പുള്ളി പറഞ്ഞ മറുപടി ഇതായിരുന്നു 'കിട്ടുന്ന ഏതു വേഷവും നന്നായി ചെയ്യുന്നതിനോടൊപ്പം വ്യത്യസ്തമായ മേക്ക് ഓവറില്‍ വരണമെന്നുമാണ്'. അങ്ങനെ ആരേലും നിലവില്‍ ഉണ്ടോ എന്ന ചോദ്യത്തിന് പുള്ളി പറഞ്ഞത് 'മമ്മൂക്കയുടെ ഒട്ടുമിക്ക സിനിമയിലെ ഫോട്ടോസ് കണ്ടാല്‍ ഏതു സിനിമയാണെന്ന് പറയാന്‍ പറ്റും. ഒരുപാട് ദൂരം ഇനിയും പോവാനുണ്ട്, നായക റോളുകള്‍ തന്നെ വേണോന്നുമില്ല, വില്ലിന്‍ ആയാലും നുമ്മ റെഡി' എന്നാണ്. അന്നേരം എനിക്കോര്‍മ്മവന്നത് 'കങ്കാരൂ'വിലെ മോനച്ചനെ ആണ്.

ഇന്നിപ്പോ 10 വര്‍ഷം കഴിഞ്ഞു, ജയസൂര്യയുടെ സിനിമകള്‍ എടുത്താല്‍ 99% പുള്ളി മേല്പറഞ്ഞ കാര്യത്തോട് സത്യസന്ധത പാലിച്ചിട്ടുണ്ട്. സിനിമ വിജയമായാലും പരാജമായാലും ജയസൂര്യ തന്റേതായ രീതിയില്‍ കഥാപാത്രത്തിന് വ്യത്യസ്തത വരുത്തിയിട്ടുണ്ടെന്ന കാര്യത്തില്‍ ഒരു സംശയവും ഇല്ല.

കഴിഞ്ഞ ദിവസം സൈജുകുറുപ്പിന്റെ ഒരു ഇന്റര്‍വ്യൂയില്‍ പുള്ളി പറഞ്ഞു അടുത്ത വര്‍ഷത്തേക്കുള്ള കഥാപാത്രത്തിന് വേണ്ടി ജയസൂര്യ നോട്ട്‌സ് പ്രിപ്പയേര്‍ ചെയ്യുന്നത് കണ്ടു അത്ഭുതം തോന്നി എന്ന്. അപ്പോഴാണ് 10 വര്ഷങ്ങള്ക്കു മുന്നേയുള്ള എന്റെ ഫോണ്‍ വിളി ഓര്‍മ വന്നതും പോസ്റ്റ് ഇടണം എന്ന് തോന്നിയതും. ജയസൂര്യ, നിങ്ങ പൊളിയാണ് മച്ചാനെ. Keep Going!!

A note about Jaya surya goes viral

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES