കരച്ചില്‍ മറയ്ക്കാനായി ഗ്ലാസ് വച്ച പ്രിയ; ഇസുകുട്ടന്‍ എത്തിയപ്പോള്‍ ജീവിതം മാറിയെങ്കിലും 14 വര്‍ഷം കുടിച്ച കയ്പ്പുനീരിന്റെ കഥ പറഞ്ഞ് ചാക്കോച്ചന്‍

Malayalilife
topbanner
കരച്ചില്‍ മറയ്ക്കാനായി ഗ്ലാസ് വച്ച പ്രിയ; ഇസുകുട്ടന്‍ എത്തിയപ്പോള്‍ ജീവിതം മാറിയെങ്കിലും 14 വര്‍ഷം കുടിച്ച കയ്പ്പുനീരിന്റെ കഥ പറഞ്ഞ് ചാക്കോച്ചന്‍

ക്കഴിഞ്ഞ് ഏപ്രില്‍ 17നാണ് നടന്‍ കുഞ്ചാക്കോ ബോബനും ഭാര്യ പ്രിയയ്ക്കും 14 വര്‍ഷത്തെ കാത്തിരിപ്പിനൊടുവില്‍ ആണ്‍കുഞ്ഞ് ജനിച്ചത്. ഇസഹാക്ക് ബോബന്‍ കുഞ്ചാക്കോ എന്നാണ് മകന് ചാക്കോച്ചന്‍ പേരിട്ടത്. വര്‍ഷങ്ങളുടെ കാത്തിരിപ്പിനൊടുവില്‍ താരദമ്പതികളുടെ ജീവിതത്തിലേക്ക് എത്തിയ ഇസുകുട്ടന്റെ ജനനം ആരാധകര്‍ ആഘോഷമാക്കിയിരുന്നു. അതേസമയം 14 വര്‍ഷം ഒരു കുഞ്ഞിന് വേണ്ടി നേര്‍ച്ചകളും ചികിത്സകളും നടത്തിയ കഥയും വേദനിപ്പിക്കുന്ന അനുഭവങ്ങളും എന്നാല്‍ ഇപ്പോള്‍ ഇസുകുട്ടനുമായി ഓരോ നിമിഷവും ആസ്വദിക്കുന്നതിനെപറ്റിയും ചാക്കോച്ചനും പ്രിയയും മനസുതുറന്നിരിക്കയാണ്. വനിതയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് താരം വ്യക്തമാക്കിയത്.

14വര്‍ഷങ്ങളുടെ കാത്തിരിപ്പിനൊടുവില്‍ കുഞ്ചാക്കോ ബോബന് കുഞ്ഞ് ജനിച്ചത് ആരാധകരെ മുഴുവന്‍ സന്തോഷിപ്പിച്ച വാര്‍ത്തായായിരുന്നു. കുഞ്ഞിന്റെ ഒരു ചിത്രം കാണാനും പേര് കേള്‍ക്കാനും വേണ്ടിയും ആരാധകര്‍ കാത്തിരുന്നു. തങ്ങളെ ഇത്രയും പേര്‍ സ്നേഹിക്കുന്നുവെന്ന് അറിഞ്ഞത് കുഞ്ഞുണ്ടായിക്കഴിഞ്ഞാണെന്ന് ചാക്കോച്ചന്‍ പറയുന്നു. അതേസമയം ചാക്കോച്ചന്റെ ലോകം ഇപ്പോള്‍ ഇസുവായി മാറിയെന്നാണ് പ്രിയ പറയുന്നത്. മകനെ കെട്ടിപ്പിടിച്ച് ഉറക്കുന്നു. എടുത്തുകൊണ്ട് നടക്കുന്നു. രാത്രി ഇസു കരഞ്ഞാല്‍ താന്‍ അറിയില്ല പക്ഷേ ചാക്കോച്ചന്‍ ചാടിയെയുന്നേല്‍ക്കുമെന്ന് പ്രിയ പറയുന്നു. തന്നെ പോലെ മാന്യനാണ് ഇസു. വിശപ്പുവരെ മാത്രം. വിശന്നാല്‍ പിന്നെ ഇടിയും മഴയും തുടങ്ങുമെന്നും ചാക്കോച്ചന്‍ പറയുന്നു. ഇപ്പോള്‍ മൊബൈലില്‍ മുഴുവന്‍ ഇസുവായി. വാള്‍പേപ്പറും വീഡിയോയും എല്ലാം ഇസുമയമാണ്. ഇപ്പോള്‍ ഓരോ നിമിഷവും ആസ്വദിക്കുന്നുണ്ടെങ്കിലും തങ്ങള്‍ കടന്നുവന്ന വഴി ദുര്‍ഘടം നിറഞ്ഞതെന്നാണ് ചാക്കോച്ചന്‍ പറയുന്നത്.

ചികിത്സയും മരുന്നുകളും കുത്തിവയ്പ്പുമായിട്ടായിരുന്നു വര്‍ഷങ്ങളായി ഇവരുടെ ജീവിതം. പലവട്ടം ചികിത്സയ്ക്കൊടുവില്‍ നെഗറ്റീവ് റിസള്‍ട്ടായിരുന്നു. ഇതോടെ ആകെ തകര്‍ന്നുപോയി ഡിപ്രഷനിലേക്ക് വഴുതിവീഴും. ഇപ്പോഴൊക്കെ പ്രിയയെ ആശ്വസിപ്പിച്ചത് ചാക്കോച്ചനാണ്. സന്തോഷമായിട്ടിരിക്കാനാണ് അപ്പോള്‍ ചാക്കോച്ചന്‍ പറഞ്ഞിരുന്നത്. പക്ഷേ ഇസുനോടുള്ള ഇഷ്ടം കാണുമ്പോള്‍ ഇത്രയും സ്നേഹം ഉള്ളില്‍ ഒളിപ്പിച്ചിട്ടാണോ തന്നെ ആശ്വസിപ്പിച്ചതെന്ന് തിരിച്ചറിയുകയാണെന്ന് എന്ന് പ്രിയ പറയുന്നു. പലവട്ടം ചികിത്സ ഫലം കാണാതെ വന്ന് ഡിപ്രഷനടിക്കുമ്പോള്‍ യാത്രകള്‍ ചെയ്താണ് താരദമ്പതികള്‍ അതിനെ മറികടന്നത്. 

പലപ്പോഴും കരഞ്ഞുപോയ നിമിഷങ്ങള്‍ ഉണ്ടായിട്ടുണ്ട്. പിറന്നാളിനൊക്കെ പോയാല്‍ പലപ്പോഴു കരഞ്ഞുകൊണ്ടാകും തിരികെ ഇറങ്ങുന്നത്. കരച്ചില്‍ മറയ്ക്കാന്‍ കൂളിങ്ങ് ഗ്ലാസ് വച്ച് ഇറങ്ങുമ്പോള്‍ പലരും ജാഡയെന്ന് പറഞ്ഞു. പ്രായമായവര്‍ പങ്കെടുക്കുന്ന ചടങ്ങുകള്‍ മനപ്പൂര്‍വ്വം പലപ്പോഴും ഒഴിവാക്കി. കുത്തുവാക്കുകള്‍ പലപ്പോഴും സഹിക്കാനായില്ല. കുഞ്ഞെന്ന സ്വപ്നം മനസില്‍ താലോലിക്കുന്നവരെ ഒരിക്കലും സഹായിച്ചില്ലെങ്കിലും ചോദ്യങ്ങളും ഉപദേശങ്ങളും കൊണ്ട് ഉപദ്രവിക്കരുത്. കുഞ്ഞുണ്ടാകാന്‍ താമസിക്കുന്നവരോട് ഒരുപാട് നൂതന ചികിത്സാരീതികളുണ്ടെന്നും അത് ഒരിക്കലും ഉപയോഗിക്കാതെ ഇരിക്കരുതെന്നും ചാക്കോച്ചന്‍ പറയുന്നു. നിരവധി ഡോക്ടര്‍മാരോട് കടപ്പെട്ടിരിക്കുന്നുവെന്നും ചാക്കോച്ചന്‍ കൂട്ടിച്ചേര്‍ത്തു.

ചികിത്സ നടക്കുമ്പോള്‍ മാസങ്ങളോളം ചുമരും നോക്കി താന്‍ കിടന്നെന്ന് പ്രിയ പറയുന്നു. പലപ്പോഴും മടുത്തു. കൂട്ടിനുള്ളില്‍ കിടക്കുന്ന പോലെയായിരുന്നു പലപ്പോഴും. പലവട്ടം റിസള്‍ട്ട് നെഗറ്റീവായി. ങ്കെിലും പ്രതീക്ഷയോടെ കാത്തിരുന്നു. ഇപ്പോള്‍ ഇസുകുട്ടന്‍ എത്തിയതോടെ ജീവിതത്തിന്റെ ഓരോ നിമിഷവും പ്രിയ ആസ്വദിക്കുകയാണ്. പ്രിയയെയും സിനിമയെയും ജീവിതത്തില്‍ കിട്ടിയ പോലെ ഒരു കുഞ്ഞും ജീവിതത്തിലേക്ക് വരുമെന്ന് പ്രതീക്ഷിച്ചിരുന്നതായി ചാക്കോച്ചന്‍ പറയുന്നു. ആശിച്ചും മോഹിച്ചും ഒടുവില്‍ അവന്‍ എത്തി.

പലപ്പോഴും കുഞ്ഞുങ്ങളുടെ കടകള്‍ കാണുമ്പോള്‍ സാധനങ്ങള്‍ വാങ്ങാന്‍ വെമ്പിയിട്ടുണ്ടെങ്കിലും ചെയ്തില്ലെന്ന് പ്രിയ പറയുന്നു. എന്നെങ്കിലും ബേബിഷോപ്പില്‍ കയറാന്‍ പറ്റുമോയെന്നും ആഗ്രഹിച്ചിട്ടുണ്ട്. എന്നാല്‍ ഇസുവിനായി കാത്തിരുന്നപ്പോള്‍ ക്ഷമ കെട്ടു ഓടിപ്പോയി സാധനങ്ങള്‍ വാങ്ങി. വാങ്ങരുതെന്ന് പലരും പറഞ്ഞെങ്കിലും അതു വരെ മനസിലൊളിപ്പിച്ച മോഹമായിരുന്നു അത്. 12 മത്തെ ദിവസം മുതല്‍ പ്രിയയാണ് ഇസുവിനെ കുളിപ്പിക്കുന്നതും എല്ലാ കാര്യവും നോക്കുന്നതും. ബൈബിളില്‍ സാറയ്ക്കും അബ്രഹാമിനും വൈകിവന്ന കുഞ്ഞാണ് ഇസഹാക്ക്. ഞങ്ങളുടെ കാര്യത്തിലും വൈകി വന്ന കുഞ്ഞായതിനാലാണ് അവന് ഇസഹാക്ക് എന്ന് പേരിട്ടത്. ഒപ്പം തന്റെ അപ്പന്റെ പേരും ചേര്‍ത്തെന്നും ചാക്കോച്ചന്‍ പറയുന്നു. ഇപ്പോള്‍ ഓരോ നിമിഷവും ആസ്വദിക്കുകയാണ് ദമ്പതികള്‍.

Kunchako boban shares his story before having izahaak in Life

RECOMMENDED FOR YOU:

topbanner

EXPLORE MORE

LATEST HEADLINES