Latest News

ചന്ദനമഴയിലെ അമ്മ മധുമതി; എന്‍ജിനിയറാകാന്‍ മോഹിച്ച താരം നടി ആയത് കട ബാധ്യതാ കാരണം; നടി യമുനയെ കുറിച്ച് അറിയാം

Malayalilife
topbanner
ചന്ദനമഴയിലെ അമ്മ മധുമതി; എന്‍ജിനിയറാകാന്‍ മോഹിച്ച താരം നടി ആയത് കട ബാധ്യതാ കാരണം; നടി യമുനയെ കുറിച്ച് അറിയാം

ന്ദന മഴയിലെ പാവം അമ്മയായി മധുമതിയായി പ്രേക്ഷകര്‍ക്ക് സുപരിചിതയായ താരമാണ് യമുന. വില്ലത്തി വേഷങ്ങളാണ് ഏറെയും ചെയ്തതെങ്കിലും ചന്ദനമഴയിലെ മധുമതി എന്ന കഥാപാത്രം താരത്തിന് ഏറെ ആരാധകരെ നേടിക്കൊടുത്തു. ഭാഗ്യ ജാതകത്തില്‍ രാധിക എന്ന കഥാപാത്രമായും യമുന തിളങ്ങി. നിരവധി കഥാപാത്രങ്ങളിലൂടെ പ്രേക്ഷകര്‍ക്ക് സുപരിചിതയായ താരം കുടുംബത്തിലെ സാമ്പത്തീക പ്രശ്നങ്ങളെത്തുടര്‍ന്നാണ് അഭിനയത്തിലേക്ക് എത്തുന്നത്. താരത്തെക്കുറിച്ച് അറിയാം

മലയാളിത്തമുളള അമ്മയായും അമ്മായി അമ്മയായുമൊക്കെ തിളങ്ങുന്ന യമുന ശരിക്കും അരുണാചല്‍പ്രദേശ് സ്വദേശിനിയാണ്. ചെറുപ്പത്തില്‍ അരുണാചലില്‍ ആയിരുന്ന യമുന പിന്നീട് കുടുംബത്തോടൊപ്പം കൊല്ലത്തേക്ക് എത്തുകയായിരുന്നു. അച്ഛനും അമ്മയും അനിയത്തിയുമടങ്ങുന്നതായിരുന്നു യമുനയുടെ കുടുംബം. ചെറുപ്പത്തില്‍ എന്‍ജിനീയറിങ് പഠിക്കണമെന്ന് ആഗ്രഹിച്ച് ആളാണ് യമുന.  കൊല്ലത്താണ് യമുന പഠിച്ചതും വളര്‍ന്നതും.  എന്നാല്‍ കുടുംബത്തിലെ സമ്പത്തീക ഞെരുക്കമാണ് താരത്തെ അഭിനയത്തിലേക്ക് എത്തിച്ചത്.

യമുനയുടെ അച്ഛന് ബിസിനസ്സില്‍ സംഭവിച്ച പരാജയം അവരുടെ കുടുംബത്തെ വലിയ കടബാധ്യതയിലേക്ക് നയിച്ചു. വീടു ജപ്തി ചെയ്യാനുളള സ്ഥിതി വരെ വന്നു. അച്ഛനെ സഹായിക്കാന്‍ നടിയാവുക എന്ന വഴിമാത്രമേ യമുനയ്ക്ക് മുന്നില്‍ ഉണ്ടായിരുന്നുളളു.  പഠിക്കുന്ന കാലത്തു ഡാന്‍സിലൊക്കെ പങ്കെടുക്കാറുണ്ടായിരുന്നു. മധുമോഹന്‍ സംവിധാനം ചെയ്ത 'ബഷീര്‍ കഥകളി'ലാണ് യമുന ആദ്യമായി അഭിനയിച്ചത്. വീടിനടുത്തു താമസിച്ചിരുന്ന ടോം ജേക്കബാണ്യമുനയെ മധുമോഹന് പരിചയപ്പെടുത്തിയത്. 'ബഷീര്‍ കഥകളി'ല്‍ 'ബാല്യകാലസഖി' ഉള്‍പ്പെടെ മൂന്നെണ്ണത്തില്‍ യമുന നായികയായി. പിന്നീടു കാവാലം നാരായണപ്പണിക്കരുടെ 'പുനര്‍ജനി' എന്ന ടെലിഫിലിമില്‍ അഭിനയിച്ചു. മധുമോഹന്റെ സീരിയലുകളില്‍ നാലു വര്‍ഷത്തോളം തുടര്‍ച്ചയായി വിവിധ വേഷങ്ങളണിഞ്ഞു. അന്‍പതിലധികം സീരിയലുകളും നാല്‍പ്പത്തിയഞ്ചു സിനിമകളും ചെയ്തു. അഭിനയജീവിതത്തിലൂടെയാണ് യമുന അച്ഛന്റെ കടങ്ങളെല്ലാം വീട്ടിയത്. അതിനു ശേഷവും വീടു മോടിപിടിപ്പിക്കാനും അനുജത്തിയുടെ വിവാഹം നടത്താനുമെല്ലാം യമുന തന്നെ മുന്‍കൈ എടുത്തു. എല്ലാത്തിനും ശേഷമാണ് യമുന സ്വന്തം വിവാഹത്തെക്കുറിച്ച് ചിന്തിക്കുന്നത്. ഇപ്പോള്‍ യമുനയുടെ അച്ഛന്‍ മരിച്ചു. അനിയത്തിയും സന്തോഷത്തോടെ കുടുംബമായി ജീവിക്കുകയാണ്.

സിനിമാ സംവിധായകനായ എസ്.പി.മഹേഷാണ് യമുനയെ വിവാഹം ചെയ്തത്. വീട്ടുകാര്‍ പറഞ്ഞുറപ്പിച്ച വിവാഹമായിരുന്നു. ചങ്ങാതിപ്പൂച്ച, മൈ ബിഗ് ഫാദര്‍, അഭിയും ഞാനും എന്നീ സിനിമകള്‍ സംവിധാനം ചെയ്തത് മഹേഷാണ്. വിവാഹം കഴിഞ്ഞു പത്തു വര്‍ഷത്തെ ഇടവേളയ്ക്കു ശേഷമാണു യമുന വീണ്ടും അഭിനയരംഗത്തു സജീവമായത്. കുട്ടികളുടെ കാര്യങ്ങള്‍ ശ്രദ്ധിക്കാനായിരുന്നു യമുന ഇടവേളയെടുത്തത്. ദിലീപ് നായകനായ ഇവന്‍ മര്യാദരാമനിലൂടെയാണ് താരം  സ്‌ക്രീനിലേക്ക് മടങ്ങി വന്നത്. ആമിയും ആഷ്മിയുമാണ് ഇരുവരുടെയും മക്കള്‍. കുറച്ചു നാളുകള്‍ക്ക് മുന്‍പ് സിനിമ സീരിയല്‍ സംവിധായകനായ മഹേഷുമായുള്ള ബന്ധം താരം പിരിഞ്ഞു. വിവാഹമോചനം നേടി പിരിഞ്ഞെങ്കിലും മക്കളുടെ കാര്യങ്ങള്‍ നോക്കുന്നതെന്ന് മഹേഷാണെന്നും യമുന പറയുന്നു. പലരും വിവാഹമോചനം ഒളിച്ചുവയ്ക്കുമ്പോള്‍ വിവാഹമോചിതയാണെന്ന് പറയാന്‍ ധൈര്യമുള്ള ചുരുക്കം നടിമാരില്‍ ഒരാളാണ് യമുന.

yamuna about her family

RECOMMENDED FOR YOU:

topbanner

EXPLORE MORE

LATEST HEADLINES