990 രൂപയ്ക്ക് കന്യാകുമാരിയിലേക്ക്... ഒരു ലക്ഷ്വറി യാത്ര

Malayalilife
topbanner
990 രൂപയ്ക്ക് കന്യാകുമാരിയിലേക്ക്... ഒരു ലക്ഷ്വറി യാത്ര

എന്തിന് കന്യാകുമാരിയിലേക്ക് യാത്ര ചെയ്യണം? കന്യാകുമാരിയെ കുറിച്ചറിയാവുന്നവർക്ക് മുന്നിൽ ഈ ചോദ്യം അപ്രസക്തമാണ്. ഇന്ത്യയുടെ കീഴ്ഭാഗം അവസാനിക്കുന്നിടം, അറബിക്കടൽ, ബംഗാൾ ഉൾക്കടൽ, ഇന്ത്യൻ മഹാസമുദ്രം എന്നിവയുടെ സംഗമസ്ഥലം, കടലിന്റെ വെള്ളത്തിനും തീരത്തെ മണൽത്തരികൾക്കും പോലും വ്യത്യസ്ത നിറം, ഉദയവും അസ്തമയവും കാണാവുന്നിടം, പശ്ചിമഘട്ടവും പൂർവ്വഘട്ടവും അവസാനിക്കുന്ന സ്ഥലം. വിവേകാനന്ദന്റെ പാദാരവിന്ദങ്ങൾ പതിച്ചയിടം. കന്യാകുമാരി ക്ഷേത്രം, തിരുവള്ളുവർ പ്രതിമ എന്നിങ്ങനെ നിരവധി അപൂർവകാഴ്ചകൾ ഒരിടത്ത് നിന്നും ലഭിക്കുമെങ്കിൽ പിന്നെയെന്ത് ചിന്തിക്കാൻ? പോകുക തന്നെ നേരേ കന്യാകുമാരിയിലേക്ക്...

ലക്ഷ്വറി ബസ്, ചെലവ് തുച്ഛം

വിനോദ സഞ്ചാര മേഖലയ്ക്ക് പുത്തന്‍ ഉണര്‍വേകുന്ന പാക്കേജുകൾ നടപ്പിലാക്കാൻ എന്നും മുൻപന്തിയിൽ നിൽക്കുന്ന സർക്കാർ സംരംഭമാണ് കെടിഡിസി. ഓരോ കാലാവസ്ഥാ വ്യതിയാനത്തിനും അനുസൃതമായി വിനോദസഞ്ചാരികളെ ആകർഷിക്കാൻ വ്യത്യസ്ത പാക്കേജുകൾ നടപ്പിലാക്കുന്ന കെടിഡിസി, ലാഭേച്ഛയില്ലാതെ സാധാരണക്കാരന്റെ 'പോക്കറ്റ്' മനസിലാക്കി പ്രഖ്യാപിച്ചതാണ് ലക്ഷ്വറി ബസിലെ കണ്ടക്റ്റഡ് ടൂറുകൾ.

 

കന്യാകുമാരി

അത്യാധുനിക സംവിധാനങ്ങളോട് കൂടിയ എസി ബസിൽ ഒറ്റയ്ക്കോ കൂട്ടമായോ പാക്കേജുകൾ തിരഞ്ഞെടുത്ത് ബുക്കുചെയ്ത് യാത്ര പോകാവുന്ന സംവിധാനമാണ് കണ്ടക്റ്റഡ് ടൂറുകളിലൂടെ നടപ്പിലാക്കുന്നത്. 

 

കന്യാകുമാരിയിലെ കാഴ്ചകൾ

ബസ്: കണ്ടക്റ്റഡ് ടൂറിനുള്ള ബസ് റോഡിലേക്കിറങ്ങിയാൽ നാലാൾ ശ്രദ്ധിക്കും. ബസിന് പുറത്തുള്ള അലങ്കാരപണികൾ ആദ്യക്കാഴ്ചയിൽ തന്നെ കണ്ണിൽ പതിയുന്നതാണ് ഇതിനുകാരണം. 24 പേർക്ക് സുഖകരമായിരുന്ന് യാത്ര ചെയ്യാവുന്ന ലക്ഷ്വറി എസി ബസാണ് കണ്ടക്റ്റഡ് ടൂറിനായി ഒരുക്കിയിരിക്കുന്നത്. സെമി സ്ലീപ്പർ പുഷ്ബാക്ക് സീറ്റുകളും ഇൻ-ബിൽറ്റ് ഓഡിയോ, വിഡിയോ സൗകര്യങ്ങളുമുള്ളതാണീ വാഹനം. ഉള്ളിൽ പിൻവശത്തായി വെള്ളം തണുപ്പിക്കാനായി ചെറിയ ഫ്രിഡ്ജും വെള്ളം ചൂടാക്കാനായി കെറ്റിലും ഉണ്ട്. കുറഞ്ഞ ചെലവിൽ ബസ് വാടകയ്ക്കെടുത്ത് സ്വന്തം ടൂർ ആവശ്യങ്ങൾക്കായി പ്രയോജനപ്പെടുത്താനുള്ള അവസരവും കെടിഡിസി നൽകുന്നു. 

കുറഞ്ഞചെലവിൽ 'മെസ്മറൈസിങ് കന്യാകുമാരി' ടൂർ

സമയം: 7.30 AM - 10.00 PM 

ചെലവ്: 990 രൂപ 

 

കന്യാകുമാരി

തിരുവനന്തപുരത്തു നിന്നും കന്യാകുമാരിയിലേക്കൊരു യാത്ര. പോകും വഴി കേരളത്തിന്റെ സാംസ്കാരിക പൈതൃകമായ പത്മനാഭപുരം കൊട്ടാരത്തിൽ കയറി കാഴ്ചകൾ കാണാം. രാവിലെ 7.30 ആണ് തിരുവനന്തപുരം പിഎംജി ജംഗ്ഷനിലെ മസ്ക്കറ്റ് ഹോട്ടലിൽ നിന്നും 'മെസ്മറൈസിങ് കന്യാകുമാരി' ടൂർ ആരംഭിക്കുന്നത്.

 

 

ചൈത്രം ഹോട്ടലിന്റെ മുന്നിൽ നിന്നും സെക്കന്റ് പിക്കപ്പ്. പാറശാല മോട്ടൽ ആരാമത്തിൽ പ്രഭാത ഭക്ഷണത്തിനായി അരമണിക്കൂർ സമയം അനുവദിക്കും. അവിടെ നിന്നുമാണ് നേരെ പത്മനാഭപുരം കൊട്ടാരത്തിലേക്ക് പോകുന്നത്.

 

പത്മനാഭപുരം കൊട്ടാരം

1592 മുതൽ 1609 വരെ തിരുവിതാംകൂർ ഭരിച്ച ഇരവിപിള്ള ഇരവിവർമ്മ കുലശേഖര പെരുമാളാണ് 1601ൽ പത്മനാഭപുരം കൊട്ടാരനിർമ്മാണത്തിന് തുടക്കമിട്ടത്. കേരളത്തിന്റെ തനത് വാസ്തുവിദ്യാശൈലിയുടെ മകുടോദാഹരണ് കൊട്ടാരം. 1741-ൽ കുളച്ചൽ യുദ്ധത്തിനു ശേഷമാണ് മാർത്താണ്ഡവർമ്മ മഹാരാജാവ് ഇന്നു കാണുന്ന തരത്തിൽ കൊട്ടാരം പുതുക്കി പണിതത്. കേരളാ സർക്കാരിന്റെ പുരാവസ്തു വകുപ്പാണ് ഇപ്പോൾ കൊട്ടാരം നോക്കി നടത്തുന്നത്. 

 

പത്മനാഭപുരം കൊട്ടാരം

ഒന്നേക്കാൽ മണിക്കൂറാണ് കൊട്ടാരം കാണാൻ അനുവദിക്കപ്പെട്ടിട്ടുള്ളത്. 35 രൂപയാണ് ഒരാൾക്ക് കൊട്ടാര സന്ദർശനത്തിനുള്ള ടിക്കറ്റ് നിരക്ക്. മൊബൈൽ ക്യാമറ ഉപയോഗിക്കണമെങ്കിൽ 50 രൂപ ടിക്കറ്റ് വേറെയെടുക്കണം. വിഡിയോ ക്യാമറയ്ക്ക് പ്രത്യേക നിരക്കുണ്ട്. നമ്മൾ കേട്ടറിഞ്ഞ തിരുവിതാംകൂർ കഥകളിലെ പലകാഴ്ചകളും വസ്തുവകകളും കൊട്ടാരത്തിൽ കാണാം. പഴമ കാത്തുസൂക്ഷിക്കുന്നതോടൊപ്പം കാര്യങ്ങൾ വിശദീകരിച്ചു നൽകാൻ ഗൈഡുകളും കൊട്ടാരത്തിലുള്ളത് കൂടുതൽ ഉപയോഗപ്രദമാണ്.

Read more topics: # luxury trip in kanyakumar
luxury trip in kanyakumar

RECOMMENDED FOR YOU:

no relative items
topbanner

EXPLORE MORE

LATEST HEADLINES