അടച്ചു പൂട്ടിയ ജയിലറകള്‍ എന്നു തോന്നിച്ച കോണ്‍വെന്റ് സ്‌ക്കൂളിലെ
പ്ലസ്ടു ജീവിതത്തില്‍ നിന്ന് മോചനം നേടിയ ഞാന്‍ സ്വതന്ത്രമായൊരു ആകാശം തേടി നടന്നു.......
ബസിലെ തിരക്കും, ബസിലെ ആ അലവലാതി ക്ലിനറുടെ ചോര കുടിക്കുന്ന നോട്ടവും അന്നെനിക്ക് അസ്വസ്ഥത ഉണ്ടാക്കിയില്ല.....
പുതിയ കോളേജ് എങ്ങനെയായിരിക്കും എന്ന ചിന്തകള്‍ മാത്രമായിരുന്നു മനസില്‍...
ബസിറങ്ങി കോളേജിലേക്കു നടക്കുമ്പോള്‍ റോഡരികില്‍ നിറയെ തോരണങ്ങളും പോസ്റ്റുകളും, ഫ്‌ലക്‌സ്‌കളും,
എഴുത്ത് ബാനറുകളും നിറഞ്ഞു കണ്ടു....
ചുവപ്പും, പച്ചയും, നീലയും, കാവിയും നിറങ്ങള്‍ കണ്ണില്‍ മാറി മാറി ഉടക്കി കൊണ്ടിരുന്നു. അതില്‍ ചുവപ്പ് നിറത്തിലുള്ള തുണിയില്‍ വെള്ള കൊണ്ട് എഴുതിയ ബോര്‍ഡുകള്‍ എന്നെ വല്ലാതെ ആകര്‍ഷിച്ചു.
അതിലെ വൃത്തിയുള്ള കൈയക്ഷരം,.. മനോഹരമായ ചിത്രങ്ങള്‍.. ഞാന്‍ മനസില്‍ പറഞ്ഞു സഖാവേ നന്നായിട്ടുണ്ട്.
കേളേജ് കവാടത്തിനടുത്ത് എത്തിയപ്പോഴെക്കും. സീനിയര്‍ പാര്‍ട്ടി ചേട്ടന്‍ന്മാരുടെ തിരക്ക്. എല്ലാവരും എന്നെ വന്നു പൊതിഞ്ഞു കൊണ്ടിരുന്നു. കാവിയും, പച്ചയും, ചുവപ്പും, നീലയും നിറമുള്ള കടലാസു കഷ്ണങ്ങള്‍ അവരെനിക്കു നേരെ നീട്ടി. ഞാന്‍ അതെല്ലാം ഒരു ചിരിയോടും പുതുമയോടും കൂടി വാങ്ങി സൂക്ഷിച്ചു.
കോളേജ് കവാടം ചുവന്നു കാണപ്പെട്ടു. ചേങ്കോട്ടയിലേക്കു സ്വാഗതം, നാവഗതര്‍ക്കു സ്വാഗതം. എന്നൊക്കെ എഴുതി വെച്ചിരുന്ന കവാടം....
ചേങ്കോട്ടയോ??. ..
ശരി ആയിക്കോട്ടേ...
ഞാന്‍ ആ കലാലയം കണ്ട് ഒന്ന് അന്തം വിട്ടു.....ഇതിലെന്റെ ക്ലാസ് കണ്ടു പിടിക്കാന്‍ ഞാനിത്തിരി ബുദ്ധിമുട്ടേണ്ടി വരുമല്ലോ. എന്നോര്‍ത്ത് വായും പൊളിച്ചു നില്‍ക്കുമ്പോഴാണ് സഖാവേ നിന്നെ ഞാനാദ്യമായി കാണുന്നത്.
എന്റെ നില്‍പ്പ് കണ്ടപ്പോള്‍ നീ ചിരിച്ചു കൊണ്ട് എന്റെയടുത്തു വന്നു.
'എന്താണീ നോക്കുന്നത്??? ' .നല്ലൊരു ഉറച്ച ശബ്ദം. അന്നു നിന്റെ ആ ശബ്ദം എനിക്കു വളരെ ആകര്‍ഷകമായി തോന്നി.
ഞാന്‍ ശബ്ദം താഴ്ത്തി പറഞ്ഞു.
'ഫസ്റ്റ് ഇയര്‍ ഇലക്ട്രോണിക്‌സ്??' കൈ ചൂണ്ടി നീ കാണിച്ചു തന്നു.
' നേരെ പോയി വലത്തോട്ട്. പടികേറി ചെന്ന് കാണുന്ന നാലാമത്തെത്.തനിക്കിവിടെ എന്താവശ്യം ഉണ്ടെങ്കിലും, പ്രശ്‌നങ്ങള്‍ ഉണ്ടെങ്കിലും എന്നോട് പറയാന്‍ മടിക്കരുത്......
ഞാന്‍ ഹരി.' ഇതു പറഞ്ഞു തീര്‍ന്നപ്പോഴെക്കും ബാലുവേട്ടന്‍ വന്ന് അവനെ വിളിച്ചു കൊണ്ടു പോയി.
ഞാന്‍ ക്ലാസില്‍ കേറിയിരുന്നു.....മണിക്കൂറുകള്‍ക്കകം....പുതിയ കൂട്ടുകാരികളുമായി......ആര്യ, ഫാത്തിമ, പൂര്‍ണിമ, ജൂലിയ.....
രണ്ടു മൂന്നു ദിവസങ്ങളായി എന്റെ സഖാവിനെ മാത്രം ആ വഴിക്കൊന്നും കണ്ടില്ല....
കോളേജിലും കണ്ടില്ല. ഞാനും പിന്നെ അതു മറന്നു. സെക്കന്റ ഇയറിലേ ചേച്ചിമാരുടെ പഴയ ബുക്ക് വാങ്ങാന്‍ ഒരു ദിവസം പോയപ്പോള്‍. അവിടെ പറയുന്നത് കേട്ടു.'ഹരിയേട്ടന്റെ അച്ഛന്‍ മരിച്ചു. അവനാകെ ഉണ്ടായിരുന്നത് അച്ഛന്‍ മാത്രല്ലേ. ഇനി അവന് ആരുണ്ട്. അമ്മ പണ്ടേ പോയി. ബന്ധുക്കള്‍ ഉള്ളതും ഇല്ലാത്തതും ഒരു പോലെയാ. ഞാന്‍ പോയി കണ്ടിരുന്നു. പാവം....' അവനായിരിക്കല്ലെ എന്ന് പ്രാര്‍ഥിച്ച് ബുക്കും വാങ്ങി ക്ലാസിലേക്ക് നടന്നു. അടുത്ത ദിവസം.
സ്വാഗത പ്രകടനങ്ങള്‍ക്കു വേണ്ടി
മാറ്റി വെക്കപ്പെട്ട പോലെ തോന്നി.ഇന്ത്യന്‍ വിപ്ലവ വിദ്യാര്‍ഥി പ്രസ്ഥാനത്തിന്റ ജില്ലാ കമ്മറ്റിയോഗം കോളേജ് യൂണിറ്റ് സെക്രട്ടറി എന്ന് പറഞ്ഞ് സ്വയം പരിച്ചയപ്പെടുത്തി. അവന്‍ ക്ലാസില്‍ ക്യാംപയിനിങ്ങ് തുടങ്ങി. അവന്റെ ആ നീല ചെക് ഷര്‍ട്ട് നരച്ചിരുന്നു. ഒരു പഴയ മു ണ്ടാണ് അവന്‍ ധരിച്ചിരുന്നത്.ഞാനടക്കമുള്ള പെണ്‍കുട്ടികള്‍ അവന്റെ സംസാരത്തില്‍ ലയിച്ചിരികുന്നതായി ഞാന്‍ കണ്ടു.
ആ ക്ലാസ് മുറി മുഴുവന്‍ അവന്റെ വാക്കുകളുടെ അധീനതയില്‍.പ്രസംഗം അവസാനിച്ച് മുദ്രാവാക്യ മുഖരീതമായ ക്ലാസ് മുറിയില്‍ നിന്നും പുറത്തേക്കിറങ്ങുമ്പോള്‍ അവന്‍ എന്നെ നോക്കി ഒന്നു ചിരിച്ചു. പക്ഷേ ആ ചിരിയില്‍ ഒരു മൂടലുണ്ടായിരുന്നു. അടുത്തിരുന്ന ജൂലി എന്നോട്ടു പറഞ്ഞു. 'ഹരിയേട്ടന്റെ അച്ഛന്‍ മൂന്ന് ദിവസം മുന്‍പ് മരിച്ചു. എന്റെ വീടിനടുത്താണ് ആളുടെ താമസം. പാവം...' ഞാന്‍ അവനെ പറ്റി കൂടുതല്‍ അവളോടു ചോദിച്ചു. ഒരു ചെറിയ വാടക വീട്ടിലാണ് താമസം എന്നും.പഠിപ്പു കഴിഞ്ഞ് കിട്ടുന്ന സമയം പണിക്ക് പോയിട്ടാണ് അവന്‍ വയ്യാത്ത അച്ഛനെ നോക്കിയിരുന്നത്. അതിനിടെ പാര്‍ട്ടി പ്രവര്‍ത്തനവും കൊണ്ടു പോകുന്നു. എനിക്കവനില്‍ അന്ന് തോന്നിയത് ദയയായിരുന്നില്ല. വലിയ ബഹുമാനമായിരുന്നു.. അന്ന് ഉച്ഛക്ക് ചോറുണ്ണാനായി കൈ കഴുകാന്‍ പുറത്തിറങ്ങിയപ്പോള്‍. അവനാ ഗുല്‍മോഹര്‍ ചുവട്ടില്‍ ഒറ്റക്കിരിക്കുക
യായിരുന്നു.ഞാന്‍ വന്ന പോലെ തന്നെ തിരിച്ച് ക്ലാസില്‍ പോയി. എന്റെ ചോറ്റു പാത്രം എടുത്ത് അവന്റെ അടുത്തേക്കു നടന്നു. എങ്ങോട്ടാണ് എന്ന് ചോദിച്ച കൂട്ടക്കാരികളോട് 'ഞാനിപ്പോള്‍ വരാം നിങ്ങള്‍ കഴിച്ചോളു.. ' എന്ന് മാത്രം ഞാന്‍ പറഞ്ഞു. അനുവാദം ചോദിച്ചില്ല. അവന്‍ എന്തു വിചാരിക്കും എന്നും ആലോചിച്ചില്ല.ഞാ
ന്‍ അവന്റെ അടുത്തിരുന്നു. നിറഞ്ഞു ചുവന്ന ആ കണ്ണുകള്‍ ഒറ്റ നോട്ടത്തില്‍ എന്റെ ഹൃദയത്തിലേക്ക് തറഞ്ഞിറങ്ങുന്നതു പോലെ തോന്നി. അവന്റെ കണ്ണിന്റെ ആ ചുവപ്പില്‍ ഞാന്‍ അലിഞ്ഞിലതാക്കുന്നതായി തോന്നി. അവനോട് സംസാരിക്കാന്‍ എനിക്കെന്തോ ഭയം തോന്നി. പിന്നീട് മനസിലായി അത് ഭയമല്ല ഒരു തരം പരിഭ്രമമാണ് എന്ന്. ധൈര്യം സംഭരിച്ച് ഞാന്‍ അവനോടു പറഞ്ഞു..
'സഖാവേ ഇങ്ങനെ ഭക്ഷണം കഴിക്കാതിരുന്നാല്‍ ഒരു മുദ്രാവാക്യം വിളിക്കാനുള്ള ആരോഗ്യം കൂടിയുണ്ടാക്കില്ലാട്ടോ..' അവന്‍ മുഖത്ത് ഒരു ചെറു പുഞ്ചിരി പടര്‍ത്താന്‍ ശ്രമിച്ചു കൊണ്ടു പറഞ്ഞു.
' ഞാന്‍ കഴിച്ചതാണ്.'
ഞാന്‍ ആ കണ്ണുകളിലേക്കു നോക്കി പറഞ്ഞു.
'നിങ്ങള്‍ കമ്യൂണിസ്റ്റുകാര്‍ക്ക് തല്ലുണ്ടാക്കാനും മുദ്രവാക്യം വിളിക്കാനും ഒക്കെ എളുപ്പം കഴിയും എങ്കിലും നുണ പറയാന്‍ അറിയില്ലട്ടോ...' അവന്‍ ഇപ്രവശ്യം ഒന്നു പുഞ്ചിരിച്ചു.
'എനിക്കു വിശപ്പില്ല.ഞാന്‍ കഴിച്ചാലും കഴിച്ചില്ലെങ്കിലും തനിക്കെന്താണ്. തനിക്കെന്നെ നല്ലവണം അറിയുക കൂടി ചെയ്യില്ല.'
ഞാന്‍ ഒരു കള്ള ചിരിയോടെ തന്നെ മറുപടി പറഞ്ഞു. 'നിങ്ങളു തന്നെയല്ലേ ക്ലാസില്‍ വന്നു പ്രസംഗിച്ചത് സഖാവ് എന്നാല്‍ മരണത്തിലും പിരിയാത്ത സുഹൃത്ത് എന്നാണ് അര്‍ഥം എന്ന്. നിങ്ങള്‍ ക്ലസില്‍ വെച്ച് എന്നെ വിളിച്ചതും, ഞാനിപ്പോള്‍ നിങ്ങളെ വിളിച്ചതും സഖാവ് എന്നാണ്. ഇതിലും കൂടുതല്‍ നമ്മുക്കിനി പരസ്പരം അറിയണം എന്നുണ്ടോ..???.
പാത്രം തുറന്ന് അവനു നേരെ നീട്ടികൊണ്ട് ഞാന്‍ പറഞ്ഞു 'കഴിക്ക് സഖാവേ...'.
ഒന്നും മിണ്ടാതെ അവനത് വാങ്ങി കഴിച്ചു. ആദ്യമായാണ് ഒരാള്‍ ഭക്ഷണം കഴിക്കുന്നത് കണ്ട് എന്റെ മനസു നിറയുന്നത്. കഴിച്ചു കഴിഞ്ഞ് പോകുമ്പോള്‍ അവന്‍ എന്നോടു നന്ദി പറയരുതേ എന്ന് ഞാനാഗ്രഹിച്ചിരുന്നു.ഞാനഗ്രഹിച്ചതു പോലെ തന്നെ അവന്‍ എന്നോട് നന്ദി പറഞ്ഞില്ല. ഇത്ര മാത്രം പറഞ്ഞു
' ലാല്‍ സലാം സഖാവേ...' ഞാന്‍ അറിയാതെ ചിരിച്ചു പോയി. അവന്‍ എന്നില്‍ നിന്ന് നടന്നകലുമ്പോള്‍ എന്റെ ഹൃദയ തുടിപ്പുകള്‍ ഞാന്‍ അടുത്തറിയുന്ന പോലെ തോന്നി. എന്റെ സന്തോഷങ്ങളെല്ലാം അവന്റെയടുത്തിരിക്കുന്ന ഓരോ നിമിഷങ്ങളിലും ഒരുമിച്ചു നിറഞ്ഞു തുളുമ്പിയിരുന്നതായി ഞാന്‍ തിരിച്ചറിഞ്ഞു.സഖാവേ.. നിന്റെ ചുവപ്പില്‍ ഇനിയുള്ള കാലം മിടിക്കാന്‍ എന്റെ ഹൃദയം കൊതിക്കുന്നു. സഖാവേ നിന്റെ ഇരട്ട ചങ്കിനിയെനിക്കു സ്വന്തം. ഞാന്‍ നിന്നെ പ്രണയക്കുന്നു. എന്റെ സഖാവേ..... പിന്നീടുള്ള ദിവസങ്ങളില്‍ ഞാന്‍ കോളേജില്‍ പോയിരുന്നത് കൂടി അവനെ കാണാനായി മാത്രമായിരുന്നു.എന്റെ വാചാലതകള്‍ മുഴുവന്‍ അവനിലേക്കു വഴി മാറുന്നതായി സുഹൃത്തുകള്‍ ശ്രദ്ധിച്ചു തുടങ്ങി. അവരെനോടു അത് ചോദിച്ചില്ലെങ്കിലും. എനിക്കതു മനസിലായി.അവന്‍ അടുത്തുള്ളപ്പോള്‍ ചുറ്റുമുള്ളതിനെ പറ്റിയൊന്നും ഞാന്‍ ബോധവതിയായിരുന്നില്ല. ഞാനും അവനും മാത്രമുള്ള ഒരു ചെറിയ ലോകത്തില്‍ ഞാന്‍ അടക്കപ്പെടുന്നതായി തോന്നി.അവന്‍ ആദ്യമൊക്കെ എന്നില്‍ നിന്നക്കന്നു മാറാന്‍ ശ്രമിക്കുന്നതായി തോന്നി. അപ്പോഴൊക്കെ എനിക്കു ഭയകരമായി ദേഷ്യം തോന്നി.
'ഈ കോളേജില്‍ സുന്ദരന്മാരായ എത്രയോ പേര്‍ എന്റെ പിന്നാലെ വാലും പൊക്കി നടക്കുന്നു. സഖാവിനു സ്വയം വലിയ സുന്ദരനാണെന്നാണോ വിച്ചാരം???. അതോ പാടാനും,എഴുതാനും,വരക്കാനും, പ്രസംഗിക്കാനും എല്ലാം കഴിവുണ്ടെന്ന ഗര്‍വാണോ... ഈ പറഞ്ഞതൊക്കെ ഞാനും ചെയ്യും.പോരാത്തതിന് ഞാന്‍ ഒരു സുന്ദരി കോത കൂടിയല്ലേ. ഇവിടെ വന്നതിനു ശേഷം എത്ര അപ്ലികള്‍ എനിക്കു കിട്ടിയിട്ടുണ്ടെന്നറിയോ.എല്ലാം ചവറ്റു കൊട്ടയിലിട്ട്. നിന്റെ പിന്നാലെ ഞാനിങ്ങനെ നടക്കുന്നതു കൊണ്ടാണോ തനിക്ക് ഒരു വിലയില്ലാത്തത്.അല്ലെങ്കിലും ഈ കമ്യൂണിസ്റ്റ് ക്കാര്‍ക്ക് കരിങ്കല്ലിന്റെ മനസാണ്. ശത്രുക്കളുടെയും പോലിസിന്റെയും തല്ല് കൊണ്ടും കൊടുത്തും നിരന്തരം പോരട്ടത്തിലല്ലേ എന്റെ സഖാവ്.സംഘടനയെ വളര്‍ത്തുന്നതിനോടൊപ്പം എന്റെ പ്രണയം കൂടി ഒന്നു വളര്‍ത്ത് സഖാവേ..
' ഇങ്ങനെയൊക്കെ കുറച്ചു നാളുകള്‍ അങ്ങനെ പോയി. വൈകാതെ സഖാവ് എന്നോട് അടുത്ത് തുടങ്ങി. അടുക്കള പോലും കാണാത്ത ഞാന്‍ അവിടം കയ്യടക്കി ഒരു പരീക്ഷണ പുരയാക്കി.ഞാന്‍ തിരുമാനിച്ചിരുന്നു. ഇനി എന്റെ കൈ പുണ്യമുള്ള ഉച്ചഭക്ഷണം മതി എന്റെ സഖാവിന് എന്ന്. നീ ഞാനുണ്ടാക്കിയ ഭക്ഷണം കഴിക്കുന്നത് ഞാന്‍ നോക്കിയിരിക്കാറുണ്ട്. വൈകാതെ തന്നെ അവനിലും പ്രണയം മോട്ടിട്ടു തുടങ്ങി.
ഒരു ദിവസം പോലും കണ്ടു സംസാരിക്കാതിരിക്കാന്‍ പോലും കഴിയാത്ത ഒരു സൗഹൃദമായവനതിനു രൂപം കെടുത്തു. അന്ന് രാവിലെ കോളേജില്‍ വന്നപ്പോള്‍ അറിഞ്ഞു എന്റെ സഖാവിനു ആരൊക്കെയോ ചേര്‍ന്ന് അക്രമിച്ചു എന്ന്.
എന്ത് പറ്റി, ഇപ്പോള്‍ എങ്ങന്നെയുണ്ട് എന്നൊന്നും ആര്‍ക്കും അറിഞ്ഞു കൂടായിരുന്നു. ഞാന്‍ ഒരു വാടിയ പൂവു പോലെ തളര്‍ന്നിരുന്നു പോയി. എന്റെ കണ്ണുകളില്‍ കണ്ണീര്‍ തുള്ളികള്‍ ഉരുണ്ടു കൂടി.. ഞാന്‍ ആരോടും ഒന്നും പറയാതെ ഞങ്ങള്‍ ഇരിക്കാറുള്ള ഗുല്‍മോഹല്‍ ചുവട്ടില്‍ പോയിരുന്നു.
ഞാന്‍ അറിയാതെ തന്നെ കണ്ണു നീര്‍ എന്റെ കവിളുകളെ നനച്ച് ഒഴുക്കി കൊണ്ടിരുന്നു. ഞാന്‍ പിറുപിറുത്തു.' എപ്പോഴും അടിയും ബഹളവും ഇങ്ങനെ ഒരാളുണ്ട് എന്നോരേര്‍മ വേണ്ടേ..??' എപ്പോഴും തിരക്ക്, പാര്‍ട്ടീ....പാര്‍ട്ടീ.... ന്നൊരു വിചാരം മാത്രം. ഞാനായോണ്ട് ക്ഷമിക്കണു ഇതൊക്കെ..' മറ്റാരെങ്കിലും ആയിരുന്നെങ്കില്‍ പോട്ടേ പുല്ലുന്ന് വെച്ചു ഇട്ടിട്ടു പോയേനെ.. പെട്ടന്നൊരു വിളി കേട്ടാണ് ഞാന്‍ തിരിഞ്ഞ് നോക്കിയത്. അവന്‍ ചിരിച്ചു കൊണ്ട് എന്നോട് ചോദിച്ചു. 'ആരോ എന്നെ ചൂടുചീത്ത പറയുന്നൊരു മണം വന്നുണ്ടല്ലേ.. 'അവനെ കണ്ടതും ഞാന്‍ സന്തോഷത്തിന്റെ ആഴങ്ങളിലേക്കെടുത്തറിയ പെട്ടിരുന്നെങ്കിലും, അവന്റെ തലയില്‍ കെട്ടിയിരുന്ന ആ കെട്ടും, വെള്ള തുണിയില്‍ പൊതിഞ്ഞു കെട്ടി കഴുത്തില്‍ തൂക്കിയിട്ട ആ കൈയും കണ്ട്.ഞാന്‍ അതെ നിമിഷം കണ്ണീന്റെ ഉറവകളില്‍ മുക്കിയെടുക്കപ്പെട്ടു. എന്റെ കണ്ണില്‍ നിന്നും കണ്ണുനീര്‍ അണപ്പൊട്ടിയൊഴുകി.ഞാന്‍ എന്റെ സകല നിയന്ത്രണങ്ങളും കൈവിട്ട്. അവനെ കെട്ടിപിടിച്ചു കരഞ്ഞു. അന്നാണ് ഞാന്‍ തിരിച്ചറിഞ്ഞത്. പറഞ്ഞറിയണ്ടതല്ല പ്രണയം. അതനുഭവിച്ചറിയേണ്ടതാണ്.
മനസെന്ന കാന്‍വാസില്‍ നാം അറിയാതെ പകര്‍ത്തപ്പെടുന്ന, അത്ഭുതപ്പെടുത്തുന്നൊരു ചിത്രമാണ് പ്രണയം. അവന്‍ ചില നിമിഷങ്ങള്‍ എനിലേക്കലിഞ്ഞു ചേര്‍ന്നു.. പെട്ടന്ന് സ്വബോധം വീണ്ടെടുത്ത പോലെ എന്റെ മുടിയില്‍ തലോടി പറഞ്ഞു. 'ഡീ മണ്ടി കാളി.. ആരെങ്കിലും കാണും.. ' ഞാന്‍ കൊഞ്ചി കൊണ്ടു പറഞ്ഞു. 'ആരു വേണമെങ്കിലും കണ്ടു കൊള്ളട്ടെ... എന്തു വേണമെങ്കിലും വിചാരിച്ചു കെള്ളട്ടെ.. കേളേജിലെ സഖാവിന്റെ പ്രതിച്ഛായ ഭയം ഈ കാര്യത്തില്‍ ഇനി ചവറ്റു കൊട്ടക്കു മാത്രം സ്വന്തം.' അവന്‍ എന്നെ അവനില്‍ നിന്നും അടര്‍ത്തി മാറ്റി ചോദിച്ചു. ' അവരു ചോദിക്കും ഞാന്‍ നിന്റെ ആരാണ് എന്ന്???' ഞാന്‍ അവന്റെ തലയിലെ മുറിവില്‍ തലോടി കൊണ്ട് പറഞ്ഞു. ' ഞാന്‍ അവരോട് പറഞ്ഞു കൊള്ളാം.. നാളെ എന്റെ ഭര്‍ത്താവാക്കാന്‍ ഞാന്‍ കണ്ടു പിടിച്ച ആളാണ് എന്ന്. അവന്‍ അതു വരെയല്ലാത്ത പോലെ മുഖം വീര്‍പ്പിച്ച് എന്നോട് പറഞ്ഞു. ഞാന്‍ ഒരു .ദരിദ്രനാണ്, അനാഥനാണ്, ഒരു കമൂണിസ്റ്റ് ക്കാരാണ്. നാട്ടിലെ പ്രമാണിയായ അനന്ദന്‍ തമ്പിയുടെ മക്കള്‍ക്ക് ഒരു വിധത്തിലും ഞാന്‍ ചേര്‍ന്നവനല്ല. നിനക്ക് ഇതുപോലെ സുഖലോലുപമായ ഒരു ജീവിതം എനിക്ക് തരാന്‍ കഴിഞ്ഞെന്നു വരില്ല..' ഞാന്‍ ഒന്നും ആലോചികാതെ തന്നെ പറഞ്ഞു 'ഞാന്‍ സഖാവിനെയാണ് പ്രണയിക്കുന്നത്... ഈ കമ്യൂണിസ്റ്റ് ക്കാരനെയാണ് പ്രണയിക്കുന്നത്. ഒരു അടിയുറച്ച കോണ്‍ഗ്രസ് ക്കാരന്റെ മക്കളായിരുന്നാലും. ഞാന്‍ മനസു കൊണ്ട് ഒരു കമ്യൂണിസ്റ്റാണ്.എന്നും ബസില്‍ കേളേജില്‍ വരുന്ന എനിക്ക് എന്തു കൊണ്ട് വീട്ടില്‍ നിരത്തിയിട്ട ഒരു കാറിലോ, സ്‌കൂട്ടറിലോ വന്നു കൂടാ? നീ എന്നും ഉച്ചക്ക് കഴിയുന്നത് ഞാന്‍ എന്റെ കൈ കൊണ്ടുണ്ടാകിയ ഭക്ഷണമാണ്. അവിടെ ഇതൊക്കെ ചെയ്യാന്‍ ആളിലാഞ്ഞിട്ടാണോ. ഒരു പണക്കാരന്റെ മക്കളായി ജനിച്ചത് ഒരിക്കലും എന്റെ തെറ്റല്ല. എനിക്കു എന്റെ ജീവിതത്തില്‍ വേണ്ടത് പണമല്ല സുഖലോലുപതകളല്ല. എന്നെ എന്നും തോളോടു ചോര്‍ത്ത് പിടിക്കുന്ന ഈ സഖാവിനെയാണ്. ഞാനാഗ്രഹിക്കുന്നത് നിന്റെ ഭാര്യക്കപ്പുറം നിന്നെ സ്‌നേഹിക്കുന്ന മറ്റൊരമ്മയവാനാണ്. സഖാവ് എന്നെ സ്‌നേഹിക്കുന്നില്ല എന്നൊരു വാക്ക് പറഞ്ഞു കൊള്ളു ഞാന്‍ പോയിക്കോളം.. അവന്‍ ഒന്നും മിണ്ടിയില്ല.. എന്റെ വലതു കരം അവന്റെ രണ്ടു കൈകളിലും ഒതുക്കി അമര്‍ത്തി പിടിച്ചു.. അവിടെ നിന്നിട്ടങ്ങോട്ട് ഒരു ശിശിരകാലമായിരുന്നു... പ്രണയത്തിന്റെ ഗുല്‍മോഹര്‍ പൂക്കള്‍ ഞങ്ങളുടെ ഹൃദയങ്ങളിലും, ഞങ്ങളുടെ ഗുല്‍മോഹര്‍ മരത്തിനാല്‍ ഞങ്ങള്‍ക്കു മീതെയും പെയ്തിറങ്ങപ്പെട്ടു. അവന്‍ എപ്പോഴും പോരാട്ടങ്ങളിലായിരുന്നു. അതിലെനിക്കു പരാതിയില്ലായിരുന്നു. ജയിലിലെ കടുത്ത മര്‍ദനങ്ങളെ അവന്‍ അതിജീവിക്കും എന്നെനിക്കറിയാമായിരുന്നു. എങ്കിലും ഞാനവന്റെ എല്ലാമല്ലെ. ഈ ലോകത്തവനു ഞാന്‍ മാത്രമല്ലേഉള്ളു. അന്നെനിക്കു മനസിലായി ഓരോ കമ്യൂണിസ്റ്റുകാരും പോരട്ടങ്ങളില്‍ ദിഗംദങ്ങള്‍ മുഴക്കുമ്പോള്‍ അതില്‍ അവന്റെ കുടുംബവും വിറകൊളുന്നു എന്ന്. സ്‌നേഹത്തിനാല്‍ വാത്സല്യത്തിനാല്‍ കണ്ണിരില്‍ മുങ്ങപ്പെടുന്നു എന്ന്. എങ്കിലും അവരെല്ലാവരും അവനെയോര്‍ത്തു ബഹുമാനം കൊള്ളുന്നു. ഒന്നും അവനു വേണ്ടിയല്ലല്ലോ എന്നോര്‍ത്ത്..ഒരു പക്ഷേ സന്ധിയില്ലാത്ത പോരാട്ടങ്ങളാവും ഓരോ കമ്യൂണിസ്റ്റുകാരനെയും കാത്തിരിക്കുന്ന
ത്.ആ പോരാട്ടത്തില്‍ വര്‍ഗീയ ശക്തികളുടെ കത്തിമുനയില്‍ അവന്‍ ഇല്ലാതാക്കുമെന്ന് ഞാന്‍ കരുതിയില്ല. ഞാന്‍ ഇന്ന് ഒരു രക്ത സാക്ഷിയുടെ പ്രണയിനിയാണ്. മനസു കൊണ്ട് അവന്റെ ഭാര്യയാണ്. ഞാനും ഒരു കമ്യൂണിസ്റ്റാണ്. ഞാന്‍ പീ.ജി വരെ അതെ കേളേജില്‍ തന്നെ പഠിച്ചു. അവന്‍ വിശ്വസിച്ച പ്രസ്താനത്തിനു വേണ്ടി തന്നെ പ്രവര്‍ത്തിച്ചു. മുദ്രാവാക്യങ്ങളില്‍ അവന്റെ പേരുയരുമ്പോള്‍, ഞാനതേറ്റു വിളിക്കുമ്പോള്‍.അവന്‍ ഇന്നും ആയിരം മനസുകളില്‍ ജീവിക്കുന്നുണ്ടെന്ന് ഞാനറിഞ്ഞു..
'രക്തസാക്ഷിക്കു മരണമില്ല...'
ഞാനീ ജീവിതം എന്റെ സഖാവിനോടൊത്ത് ജീവിക്കും. ഒരു രക്ത സാക്ഷിയുടെ പ്രണയിനിയായി.. ഇതു തന്നെയാണ് എന്റെ ജീവിതം എന്ന് ഞാന്‍ ഉറച്ചു പറഞ്ഞപ്പോള്‍ വീട്ടുക്കാര്‍ക്കും മൗനം പാലിക്കണ്ടി വന്നു. ഇന്ന് സെന്റ് മേരിസ് അനാഥമന്ദിരത്തില്‍ നിന്ന് ദത്തെടുത്ത എന്റെയും സഖാവിന്റെയും മക്കള്‍ ആമിക്ക് നാലു വയസ്.
അവള്‍ കൊഞ്ചി കൊണ്ട് എന്നോട് ചോദിച്ചു. 'അമ്മേ എന്റെ അച്ഛനാരാ....??' ഞാന്‍ അവളെ എന്റെ മടിയില്‍ കയറ്റിയിരുത്തി കൊണ്ട് പറഞ്ഞു.
'മോള്‍ടെ അച്ഛന്റെ പേര് ഹരി... അദേഹം ഒരു കമ്യൂണിസ്റ്റാണ്.ഒരു രക്ത സാക്ഷിയാണ്. നീ ഒരു രക്ത സാക്ഷിയുടെ മകളും...