Latest News

എലിസബത്ത് പറഞ്ഞതെല്ലാം സത്യം; ബാലയുടെ കൈയില്‍ എപ്പോഴും തോക്ക് ഉണ്ടാകും; ഇയാളെ ഉപദ്രവിക്കാന്‍ ശ്രമിക്കുന്നവരെ വകവരുത്താന്‍ ശ്രമിച്ചിട്ടുണ്ട്; എലിസബത്ത് ഒരു വട്ട് കേസാണെന്ന് എന്നോട് പറഞ്ഞിട്ടുണ്ട്;  കരള്‍ മാറ്റിവെക്കലില്‍ ചില തട്ടിപ്പ് നടന്നിട്ടുണ്ട്; നടനെതിരെ വെളിപ്പെടുത്തലുമായി ഒപ്പമുണ്ടായിരുന്ന എഴുത്തുകാരന്‍ ലിജേഷ്

Malayalilife
 എലിസബത്ത് പറഞ്ഞതെല്ലാം സത്യം; ബാലയുടെ കൈയില്‍ എപ്പോഴും തോക്ക് ഉണ്ടാകും; ഇയാളെ ഉപദ്രവിക്കാന്‍ ശ്രമിക്കുന്നവരെ വകവരുത്താന്‍ ശ്രമിച്ചിട്ടുണ്ട്; എലിസബത്ത് ഒരു വട്ട് കേസാണെന്ന് എന്നോട് പറഞ്ഞിട്ടുണ്ട്;  കരള്‍ മാറ്റിവെക്കലില്‍ ചില തട്ടിപ്പ് നടന്നിട്ടുണ്ട്; നടനെതിരെ വെളിപ്പെടുത്തലുമായി ഒപ്പമുണ്ടായിരുന്ന എഴുത്തുകാരന്‍ ലിജേഷ്

നടന്‍ ബാലയ്‌ക്കെതിരെ നിര്‍ണ്ണായക വെളിപ്പെടുത്തലുമായി എഴുത്തുകാരനായ ലിജേഷ്. മുന്‍ഭാര്യ എലിസബത്ത് ഉദയന്‍ നടത്തിയ ആരോപണങ്ങള്‍ ശരിയാണെന്ന് വ്യക്തമാക്കി കൊണ്ടാണ് ലിജേഷിന്റെ വാക്കുകള്‍. ബാലയെ നായകനാക്കി ഒരു സിനിമ ചെയ്യാന്‍ വേണ്ടിയാണ് നടനുമായി അടുക്കുന്നതെന്നും എന്നാല്‍ ബാല തനി തട്ടിപ്പുവീരനാണ് എന്നുമാണ് ലിജേഷ് പറയുന്നത്.

എലിസബത്ത് ഒരു വട്ട് കേസാണ് എന്നാണ് ഇയാള്‍ പറഞ്ഞിരുന്നത്. ബാലയുടെ കൈയ്യില്‍ രണ്ട് തോക്കുകളുണ്ട്. ബിഗ് ബോസ് താരമായ ഒരു സ്ത്രീയും യൂട്യൂബ് ആങ്കര്‍മാരും തോക്ക് കൈയ്യിലെടുത്ത് നോക്കിയിട്ടുണ്ട്. ഗസ്റ്റ ഹൗസില്‍ സ്ത്രീകളുണ്ടാവാറുണ്ട്. ചാരിറ്റിക്കായി വരുന്ന പണം എടുത്ത് ബാല മദ്യപിക്കും. കരള്‍ദാതാവിന് പണം കൊടുത്തിട്ടുണ്ട്. ബാലയുടെ സഹോദരന്‍ സംവിധായകന്‍ സിരുത്തൈ ശിവയാണ് പണം നല്‍കിയത് എന്നിങ്ങനെ നിരവധി ആരോപണങ്ങളാണ് ലിജേഷ് ഉന്നയിച്ചിരിക്കുന്നത്. 

ലിജേഷിന്റെ വാക്കുകള്‍: നമസ്‌കാരം എന്റെ പേര് ലിജേഷ്, ഞാനൊരു എഴുത്തുകാരന്‍ ആണ്. ഇപ്പോള്‍ വിവാദമായിക്കൊണ്ടിരിക്കുന്ന എലിസബത്ത്-ബാല വിഷയത്തെപ്പറ്റി നിങ്ങള്‍ക്ക് ആര്‍ക്കും അറിയാത്ത കുറെ കാര്യങ്ങളാണ് ഞാന്‍ പറയാന്‍ പോകുന്നത്. എന്തുകൊണ്ട് ഇങ്ങനെ വ്യക്തമായി പറയുന്നു എന്ന് ചോദിച്ചാല്‍, 2022 ജൂണ്‍ തുടങ്ങി ഏകദേശം ഒരു 2023 ബാലയുടെ സര്‍ജറി കഴിഞ്ഞ് അദ്ദേഹം റൂമിലേക്ക് ഡിസ്ചാര്‍ജ് ആകുന്ന വരെയുള്ള മുഴുവന്‍ കാര്യങ്ങള്‍ എനിക്കറിയാം. ഒരു വര്‍ഷത്തോളം അദ്ദേഹത്തോടൊപ്പം ഞാനുണ്ടായിരുന്നു. ജൂണ്‍ തുടങ്ങി ബാലയെ പരിചയമുണ്ട്. പലതവണ കഥ പറയാനായി അമൃതയുടെ അടുത്തുള്ള ഇദ്ദേഹത്തിന്റെ ഫ്‌ളാറ്റിലാണ് ആദ്യം പൊയ്‌ക്കൊണ്ടിരുന്നത്. പിന്നെ ഞാന്‍ പോയത് മെട്രോ പില്ലര്‍ നമ്പര്‍ 511ന് നേരെ മുമ്പിലായി ധനലക്ഷ്മിയുടെ അടുത്തുള്ള ബാലയുടെ പുതിയ ഫ്ളാറ്റില്‍ ആണ്, പാലാരിവട്ടത്തെ ഫ്‌ളാറ്റ്. അവിടെ പലവട്ടം കഥ പറയാന്‍ പോയിട്ടുണ്ട്. 2022 സെപ്റ്റംബര്‍ 19-ാം തിയതി നടത്തിയ ബാലയുടെ ബര്‍ത്ത് ഡേ വീഡിയോസില്‍ നിങ്ങള്‍ക്ക് എന്നെ കാണാന്‍ പറ്റും.

ഇപ്പോള്‍ ഈ വീഡിയോ ചെയ്യുമ്പോള്‍ ഇതില്‍ എത്രമാത്രം ഭീഷണി വരുമെന്നും എനിക്കറിയാം. എനിക്കറിയാവുന്ന ബാലയെ കുറിച്ച് മറ്റാര്‍ക്കും അറിയാത്ത കുറെയേറെ സത്യങ്ങള്‍ ഉണ്ട്, ചിലപ്പോള്‍ അത് എലിസബത്തിന് അറിയാവുന്നതായിരിക്കാം, അത്തരം കാര്യങ്ങള്‍ ഞാന്‍ നിങ്ങളോട് ഷെയര്‍ ചെയ്യുമ്പോള്‍ എന്റെ ജീവന് ഭീഷണി ഉണ്ടാവുമോ, എന്നെ ഇയാള്‍ വണ്ടി ഇടിച്ചു കൊല്ലുമോ, ഡ്രഗ് കേസില്‍ പെടുത്തുവോ അല്ലെങ്കില്‍ ക്വട്ടേഷന്‍ കൊടുക്കുമോ ഇതൊന്നും അറിയില്ല. എന്റെ മുമ്പില്‍ വച്ച് തന്നെ പലവട്ടം ഇദ്ദേഹം ഇദ്ദേഹത്തിന് ഉപദ്രവകാരികള്‍ ആയിട്ടുള്ള പലരെയും വകവരുത്താന്‍ ശ്രമിച്ചിട്ടുണ്ട്. ഈ ബാല നല്ല രീതിയില്‍ കുടിക്കുന്ന ഒരു വ്യക്തിയാണ്. ഞാന്‍ തന്നെ മദ്യം വാങ്ങി കൊണ്ട് കൊടുത്തിട്ടുണ്ട്. ഇദ്ദേഹത്തിന്റെ എടിഎം കാര്‍ഡ് തന്നിട്ട് അതു കൊണ്ടുപോയി ഡെയിലി ഒരു 30 ബിയര്‍ വച്ച് ദിവസവും വാങ്ങി കൊടുത്തു കൊണ്ടിരുന്ന വ്യക്തിയാണ് ഞാന്‍, ഒപ്പം ഞാനും കുടിച്ചിട്ടുണ്ട്. ബാല അഞ്ചെണ്ണം കുടിക്കുമ്പോള്‍ ഞാന്‍ ചിലപ്പോള്‍ ഒരെണ്ണം കുടിക്കും. ഇദ്ദേഹത്തിനെ പറ്റി എനിക്കറിയാവുന്ന എല്ലാ കാര്യങ്ങളും ഞാന്‍ ഓരോരോ വീഡിയോ വച്ച് ചെയ്യുന്നതായിരിക്കും. 

പാലാരിവട്ടം ഫ്‌ളാറ്റില്‍ ഇദ്ദേഹത്തിന്റെ ബര്‍ത്ത് ഡേ ആഘോഷിക്കാന്‍ പോയിരുന്നു. അതിന് ശേഷം ഇദ്ദേഹവുമായി അല്‍പം കൂടി മാനസികമായി അടുത്തു. സിനിമകളിലൂടെ അദ്ദേഹത്തെ ഒരുപാട് ആരാധിച്ചിരുന്ന വ്യക്തിയാണ് ഞാന്‍. പരിചയപ്പെടുന്ന സമയത്ത് ബാല സര്‍ എന്നാണ് വിളിച്ചിരുന്നത്, പിന്നെ കയ്യിലിരിപ്പ് കണ്ടു കുറെ കഴിഞ്ഞപ്പോള്‍ അത് ബാല ചേട്ടന്‍ ആയി. ഒരു സിനിമ ചെയ്യാന്‍, ഒരുപാട് സംവിധായകരുടെയും നടന്മാരുടെയും അടുത്ത പോയി, ഒന്നും നടന്നില്ല. അങ്ങനെയാണ് ഒടുവില്‍ ബാലയിലേക്ക് എത്തുന്നത്. 'ഷഫീഖിന്റെ സന്തോഷം' എന്ന സിനിമയുടെ ക്യാമറമാന്‍ വഴിയാണ് ബാലയെ പരിചയപ്പെടുന്നത്. പിറന്നാള്‍ സമയത്ത് അവിടെ എലിസബത്ത് ഇല്ല. മാധ്യമങ്ങള്‍ എല്ലാം എലിസബത്ത് എവിടെ എന്നു ചോദിച്ചുകൊണ്ടിരിക്കുന്ന സമയത്താണ് ഞാന്‍ അവിടെ എത്തിയത്. ബാലയുടെ ഡ്രൈവര്‍ ആയിരുന്ന ജെയ്സണ്‍ പോയി എലിസബത്തിനെ വിളിച്ചുകൊണ്ട് വരികയായിരുന്നു. എലിസബത്ത് ഒരു വട്ട് കേസാണ് എന്നാണ് എന്നോട് ഇദ്ദേഹം പറഞ്ഞിരുന്നത്. ആഘോഷം കഴിഞ്ഞ് യൂട്യൂബ് ടീമുകള്‍ എല്ലാവരും പോയി ഭക്ഷണം ഒക്കെ കഴിഞ്ഞപ്പോള്‍ ഇദ്ദേഹം എന്റെ അടുത്ത് വന്നു കെട്ടിപ്പിടിച്ചു കരഞ്ഞു പറഞ്ഞിട്ടുണ്ട്, എനിക്കൊരു കുട്ടി ഉണ്ടാവില്ല, എലിസബത്തിന് കുട്ടികള്‍ ഉണ്ടാവില്ല, അവളൊരു വട്ട്, ലൂസ് ആണ് എന്നൊക്കെ. ഭാര്യയെ പൊന്ന് പോലെ നോക്കുന്ന ഒരു നായകന്‍ ആയിരിക്കണം നമ്മുടെ കഥയില്‍ ഉണ്ടാകേണ്ടതെന്നൊക്കെ ബാല പറയുമായിരുന്നു. അത് വച്ച് ഞാന്‍ എഴുതിയ സിനിമയാണ് 'ആമുഖ അരവിന്ദാക്ഷ' എന്ന സ്‌ക്രിപ്റ്റ്. ജനുവരി തുടക്കത്തില്‍ ഞാന്‍ സ്‌ക്രിപ്റ്റ് പൂര്‍ത്തിയാക്കി, വീണ്ടും ബാലയെ കാണാന്‍ പോയി അപ്പോള്‍ സീരിയലില്‍ വളരെ പ്രശസ്തനായ ഒരു നടന്‍ അവിടെ ഉണ്ടായിരുന്നു. അയാളെ നിങ്ങള്‍ ബാലയുടെ വീഡിയോയില്‍ ഒക്കെ കണ്ടിട്ടുണ്ട്. 

ബാലയുടെ കയ്യില്‍ രണ്ട് തോക്കുണ്ട്. ഒന്ന് എയര്‍ ഗണ്‍, മറ്റേത് ഒറിജിനല്‍ തോക്ക്. കയ്യില്‍ കൊണ്ട് നടക്കുന്ന ഒരു ബാഗില്‍ എപ്പോഴും തോക്ക് ഉണ്ടാകും. ഇയാള്‍ കൂടെ ഇരിക്കുന്ന ആളുകളെ വച്ചാണ് ഇതിന്റെ വീഡിയോ ചെയ്യുന്നത്, അങ്ങനെ ആണ് എലിസബത്തിനെ വച്ച് ഓരോ വീഡിയോ ചെയ്യുന്നതും. ഈ വീഡിയോയില്‍ ഇരിക്കുന്ന ആളുകള്‍ക്ക് അത് മനസിലാകില്ല, നാളെ അവര്‍ പ്രതികള്‍ ആകും. എലിസബത്തിനെ കൊണ്ടാണ് ഇയാള്‍ പ്രതിഫലം ഒക്കെ ചോദിപ്പിക്കുന്നത്. ബാലയുടെ ഫ്‌ളാറ്റില്‍ വന്ന അന്ന് മുതല്‍ ഞാനും അവിടെയാണ് താമസം. ഇയാള്‍ ഒരു ചാനല്‍ പരിപാടിക്ക് പോയപ്പോള്‍ എന്നെ ആണ് ഫ്‌ളാറ്റ് ഏല്‍പ്പിച്ചത്. ലിജേഷ് ഇവിടെ ഇരുന്നാല്‍ മതി, ഫുഡിന് ഇവിടെയെല്ലാം വേലക്കാര്‍ ഉണ്ട് എന്നൊക്കെ പറയും. എലിസബത്ത് പറയുന്ന ഗസ്റ്റ് ഹൗസിലേക്ക് അന്ന് ഇയാള്‍ പോയപ്പോള്‍ ഇയാളുടെ കയ്യില്‍ തോക്കുണ്ട്. ഗസ്റ്റ്ഹൗസില്‍ ഞങ്ങള്‍ ചെല്ലുമ്പോള്‍ ബിഗ് ബോസ് പരിപാടിയില്‍ വന്നിട്ടുള്ള ഷോര്‍ട് ഫിലിമിലൂടെ ഒക്കെ പ്രശസ്തയായ ഒരു സ്ത്രീയും, മറ്റ് കുറച്ചു സ്ത്രീകളും ഉണ്ടായിരുന്നു. അവരെല്ലാം ഈ തോക്ക് കണ്ടിട്ടുണ്ട്. കുറെ സിനിമാതാരങ്ങള്‍ ബാലയുടെ ഈ തോക്ക് കണ്ടിട്ടുണ്ട്. ഒരു പ്രമുഖ ചാനല്‍ ഇന്റര്‍വ്യൂ എടുക്കുന്ന ആങ്കര്‍, ആ ആങ്കര്‍ പ്രശസ്തനാണ് കാരണം ഒരു നടനുമായി വലിയൊരു പ്രശ്‌നം ഇയാള്‍ ഉണ്ടാക്കിയിട്ടുണ്ട്. ആ ആങ്കര്‍ ബാലയുടെ തോക്ക് വച്ച് ബിയര്‍ ബോട്ടിലിലേക്ക് ഷൂട്ട് ചെയ്തിട്ടുണ്ട്. കൂടെ ഉണ്ടായിരുന്ന കുറച്ച് ആങ്കേഴ്‌സും അവരുടെ ക്രൂവും എല്ലാം ഈ തോക്ക് പിടിച്ചു നോക്കിയിട്ടുണ്ട്. എയര്‍ ഗണ്‍ കൊണ്ടാണ് അയാള്‍ ഷൂട്ട് ചെയ്തത്, മറ്റേ തോക്ക് ചോദിച്ചപ്പോള്‍ ബാല കൊടുത്തില്ല കാരണം അത് പൊട്ടും എന്ന് പറഞ്ഞു. 

ഗസ്റ്റ് ഹൗസിലെ ഒരു റൂം അയാള്‍ തുറന്നില്ല, കാരണം ആ റൂമില്‍ രണ്ട് സ്ത്രീകള്‍ ഉണ്ടായിരുന്നു. അതുകൊണ്ടാണ് തുറക്കാത്തത്. ബാലയുടെ ഹോം ടൂര്‍ എടുത്തു നോക്കിയാല്‍ കാണാം, ആ സമയത്ത് ഞാന്‍ സൈഡിലേക്ക് മാറി നിന്നു. ചെകുത്താനും ആറാട്ടണ്ണനും ബാലയുടെ തോക്ക് കണ്ടിട്ടുണ്ട്. ഇവര്‍ ഇനി ഇതൊക്കെ പറയുമോ എന്ന് എനിക്കറിയില്ല ''ഞങ്ങള്‍ ഒരു ബെല്‍റ്റ്'' എന്ന് പറയുന്ന സമയത്ത് ബാലയും ആറാട്ടെണ്ണനും ഞാനും സീക്രട്ട് ഏജന്റും അയാളുടെ കൂടെയുള്ള ഒരു വ്യക്തിയും ഉണ്ടായിരുന്നു. ബാലയുടെ കയ്യില്‍ തോക്കുണ്ട്. അത് ഞാന്‍ എന്റെ കണ്ണുകൊണ്ടു കണ്ടതാണ്, പിടിച്ചു നോക്കിയതുമാണ്. ബാലയുടെ കയ്യില്‍ ഒറിജിനല്‍ തോക്കുണ്ട് അതിന് ലൈസന്‍സും ഇല്ല. പിന്നെ ആ സംഭവം നടന്ന ദിവസം ബാല മാരിയറ്റിലേക്ക് കാര്‍ ഓടിച്ചു പോയി, ആ കാര്‍ ഓടിച്ചു പോകുന്നത് കണ്ടിട്ട് എലിസബത്തിന് പേടിയായി എന്ന് പറഞ്ഞില്ലേ, ഞാന്‍ നിങ്ങളോട് ഒരു കാര്യം പറയാം. 

2012ല്‍ ബാലയുടെ ഡ്രൈവിങ് ലൈസന്‍സ് കട്ട് ആയി കിടക്കുന്നതാണ്. നിങ്ങള്‍ എവിടെ വേണമെങ്കിലും ചെക്ക് ചെയ്‌തോളൂ. യൂട്യൂബ് ചാനലിന്റെ ഹോം ടൂര്‍ നടക്കുന്ന സമയത്ത് ബാലയുടെ റൂമിന്റെ ഉള്ളില്‍ രണ്ട് സ്ത്രീകളുണ്ട് ഉണ്ടായിരുന്നുവെന്ന് പറഞ്ഞല്ലോ. ഒന്ന് പാലക്കാട് നിന്നുള്ള ഒരു ജൂനിയര്‍ ആര്‍ട്ടിസ്റ്റ്. ആ സ്ത്രീകളെ ഞാന്‍ ആദ്യമായിട്ടാണ് കാണുന്നത്. ഇവരുടെ പേരൊന്നും പറയുന്നില്ല. ആ പേര് പറഞ്ഞ് പുതിയ കുഴപ്പങ്ങളില്‍ ചെന്ന് ചാടാനും ആഗ്രഹിക്കുന്നില്ല. ബാലയ്ക്ക് സ്ത്രീ വിഷയം ഉണ്ടോ എന്ന് ചോദിച്ചാല്‍ ഇഷ്ടം പോലെയുണ്ട്. ഒരുപാട് വിഷയങ്ങള്‍ ഉണ്ട്. ഞാന്‍ അവിടെ താമസിച്ചിരുന്ന കാലഘട്ടത്തില്‍ അവിടെ പല സ്ത്രീകള്‍ വന്നു കേറുന്നത് എനിക്കറിയാം. ഇതൊക്കെ നിങ്ങള്‍ക്ക് അറിയണമെങ്കില്‍ നിങ്ങള്‍ പുറത്തുള്ള സെക്യൂരിറ്റിയോട് ഒന്ന് ചോദിച്ചു നോക്കിയാല്‍ മതി, അവിടെയുള്ള തമ്പി ചേട്ടന്‍ എന്ന് പറഞ്ഞ ഒരാളോട് ചോദിച്ചാല്‍ അറിയാം. എലിസബത്ത് എത്ര ദിവസം കരഞ്ഞ് പുറത്തു നില്‍ക്കുന്നത് ഞാന്‍ കണ്ടിട്ടുണ്ട് എന്നറിയാമോ. പല സ്ത്രീകള്‍ കയറുന്നതും ഇതേപോലെ ഉപദ്രവിക്കുന്നതായിട്ടുള്ള കാര്യങ്ങളെല്ലാം തന്നെ എനിക്ക് വിശദമായിട്ട് അറിയാം. 

എനിക്കെതിരെയും ഇഷ്ടം പോലെ പണി വച്ചിട്ടുണ്ട്. എലിസബത്തിനെ രണ്ടാമത് വിളിച്ചു കൊണ്ടുവന്ന് വലിയൊരു പ്രശ്‌നം ഒക്കെ ഉണ്ടായിരുന്നു. സ്വന്തം മകളുടെ ഒരു ഫോട്ടോ പോലും ബാലയുടെ ഫ്‌ളാറ്റില്‍ ഇല്ല. ഈ കുട്ടിക്ക് കൊടുക്കാനുള്ള 12 ലക്ഷം കൊടുക്കാതെ ഇപ്പോള്‍ വഞ്ചനാ കേസില്‍ കിടക്കുകയാണ്. പേപ്പര്‍ തിരുത്തി കോടതിയെ വരെ ഇത്തരത്തില്‍ കബളിപ്പിക്കാന്‍ ശ്രമിക്കുന്ന ബാലയ്ക്ക് ഒരുപാട് ഗുണ്ടായിസം എറണാകുളത്തുണ്ട്. കേരളത്തിലും തമിഴ്‌നാട്ടിലും ഒരുപാട് ഗുണ്ടാ പടകളുമുണ്ട്. ഫെയ്‌സ്ബുക്കിലും മറ്റും കണ്ടിട്ടുള്ള ബാലയുടെ ചാരിറ്റിയെപ്പറ്റി പറയാം. മേരി ചേച്ചിയെ (മോളി കണ്ണമാലി) ബാല സഹായിക്കുമ്പോള്‍ അയാള്‍ ആശുപത്രിയില്‍ കിടക്കുകയാണ്. ഈ മേരി ചേച്ചിയുടെ മോന്‍ ഞാനുമായാണ് ബന്ധപ്പെടുന്നത്. മേരി ചേച്ചിയുടെ ഒരു കാര്യത്തിന് വേണ്ടി ഞാനാണ് പണം കൊടുത്തത്. മേരി ചേച്ചിയുടെ മകന്‍ 5000 രൂപ വാങ്ങിയിട്ട് പോയതിന് തൊട്ടുപിന്നാലെ ബാല എന്നോട് പറഞ്ഞത് ''എടാ അവന്‍ എന്നെ പറ്റിക്കാണോടാ, ഇത്രയും കാശൊക്കെ ആകുമോ മെഡിസിന്, നീ ഒരു കാര്യം ചെയ്യ്, അവന്‍ തന്ന ലിസ്റ്റ് കൊണ്ട് പാലാരിവട്ടത്ത് സേവനയില്‍ പോയി ഒന്ന് ചോദിച്ച് നോക്ക് എത്ര പൈസ ആകും എന്ന്''. 

അതിന് ശേഷം ആശുപത്രിയില്‍ കിടക്കുമ്പോഴും ഈ മേരി ചേച്ചിയുടെ മോന്‍ എന്നെ പലവട്ടം വിളിച്ചിട്ടുണ്ട്. സത്യം പറഞ്ഞാല്‍ ബാലയുടെ പരിപാടി ഇതാണ്, നിങ്ങള്‍ വീഡിയോയുടെ മുമ്പില്‍ നില്‍ക്കാന്‍ തയാറാണെങ്കില്‍ നിങ്ങള്‍ക്ക് ഒരു 10000 രൂപ തരും. അദ്ദേഹം ചാരിറ്റി ആണല്ലോ ചെയ്യുന്നേ, വളരെ ഉപകാരമാണ്. ഇന്നത്തെ കാലത്ത് ആരും 10 പൈസ സഹായിക്കാന്‍ ആരും തയാറാവില്ല, ബാല ചെയ്യുന്ന കാര്യം നല്ലതാണ് അദ്ദേഹം നല്ലൊരു മനുഷ്യനാണല്ലോ എന്ന് അന്നെനിക്ക് തോന്നിപ്പോയിട്ടുണ്ട്. പിന്നെയാണ് ട്രിക്ക് മനസ്സിലായത്. പരിപാടി എന്ന് പറഞ്ഞാല്‍ ചാരിറ്റി ഒന്നുമല്ല, ഇത് എലിസബത്ത് പല വീഡിയോയിലും പറഞ്ഞിട്ടുണ്ട്, ഒരു യുഎസ് ട്രിപ്പിനെപ്പറ്റി. പല സ്ഥലത്ത് നിന്ന് ചാരിറ്റി എന്ന് പറഞ്ഞു വരുന്ന എമൗണ്ടില്‍ നിന്നാണ് കാര്‍ഡ് തന്ന് ഞാന്‍ പണം പിന്‍വലിക്കാറുള്ളത്. ആ പണം കൊണ്ടാണ് ഇവിടെ മദ്യം വാങ്ങി കുടിക്കാറുള്ളത്. അപ്പൊ ഞാന്‍ ആലോചിച്ചു ദൈവമേ ഈ ചാരിറ്റി കാശില്‍ നിന്നാണോ നമ്മള്‍ കുടിക്കുന്നത്, അല്ലെങ്കില്‍ ഇദ്ദേഹത്തിന്റെ ഉപജീവനം നടക്കുന്നത്.

ആശുപത്രിയിലെ കരള്‍ സര്‍ജറിയുമായി ബന്ധപ്പെട്ടും എനിക്ക് ഒരുപാട് പറയാനുണ്ട്. ഇയാള്‍ക്ക് കരള്‍ കൊടുത്ത ദാതാവ് കാശ് വാങ്ങിയിട്ടുണ്ടോ എന്ന് ചോദിച്ചാല്‍ വാങ്ങിയിട്ടുണ്ട്.  പണം കൊടുത്താണ് അത് നടത്തിയിട്ടുള്ളത്. അതെനിക്ക് വ്യക്തമായി അറിയാം. അതുകൊണ്ടാണ് ഞാന്‍ പറയുന്നത് എന്റെ ജീവന് ഭീഷണി ഉണ്ടെന്ന്. കരള്‍ മാറ്റത്തിനുള്ള ബാലയുടെ പേപ്പര്‍ വര്‍ക്ക്‌ െചയ്തതും ഞാനാണ്. ബാല ആശുപത്രിയില്‍ കിടക്കുന്ന സമയത്തൊന്നും കോകില എന്ന് പറയുന്ന ഒരാളെ ആ  ഏരിയയില്‍ പോലും കണ്ടിട്ടില്ല.  ആദ്യത്തെ 10 ദിവസം ഞാന്‍ മാത്രമേ ബാലയുടെ സഹായത്തിനായി ഉണ്ടായിരുന്നുള്ളൂ. അതിനുശേഷമാണ് തമിഴ്‌നാട്ടില്‍ നിന്ന് ഒരു അസിസ്റ്റന്റ് പോലത്തെ 16 വയസ്സോ 17 വയസ്സുള്ള ഒരു പയ്യനെ കൊണ്ടുവന്നത്. അവനെ പിക്ക് ചെയ്യാന്‍ പോയത് ഞാന്‍ തന്നെയാണ്.  

അന്ന് ആരോഗ്യം വളരെ മോശമായ അവസ്ഥയാണ്.  അപ്പോഴാണ് ഇദ്ദേഹം പറയുന്നത് കൊല്ലത്തൊരു ഉദ്ഘാടനമുണ്ടെന്ന്. ഡോകര്‍മാര്‍ പക്ഷേ പോകരുതെന്നു പറഞ്ഞു. ഈ പരിപാടിയുടെ പ്രതിഫലം മുഴുവന്‍ വാങ്ങിയതാണ്, അവിടെ പോയി വന്ന് തിങ്കളാഴ്ച അഡ്മിറ്റ് ആകാം എന്നു ബാല പറഞ്ഞു.  അതിനുശേഷം ഞങ്ങള്‍ അവിടെ  പോയി ആ പ്രോഗ്രാം കഴിഞ്ഞ് തിരിച്ചുവന്നു.  ഇദ്ദേഹത്തിന് കൊടുക്കേണ്ട മെഡിസിനും കാര്യങ്ങളും എല്ലാം എടുത്തു കൊടുത്തുകൊണ്ടിരുന്നത് ഞാനാണ്.  ആദ്യത്തെ രണ്ടു ദിവസം അയാള്‍ ഡോക്ടര്‍ പറഞ്ഞ കാര്യങ്ങളെല്ലാം അനുസരിച്ചു.  മൂന്നാമത്തെ ദിവസം മദ്യപാനം തുടങ്ങി.  മുന്തിയ മദ്യമാണ് കഴിക്കുന്നത്.  അതിനുശേഷം ആ ഒരാഴ്ചയില്‍ ബാല ഏകദേശം മൂന്ന് ഫുള്‍ കുപ്പി തീര്‍ത്തു.  അതിനെ തുടര്‍ന്നാണ് ബാല പിന്നെ വീണ്ടും അഡ്മിറ്റ് ആകുന്നതും മാധ്യമങ്ങള്‍ എല്ലാം ഈ കാര്യം അറിയുന്നതും

മാധ്യമങ്ങള്‍ ഒക്കെ ഉള്ള സമയത്തും അവിടെ എലിസബത്തിനെ ഹോസ്പിറ്റലില്‍ കയറ്റരുത് എന്നാണ് ഇയാള്‍ പറഞ്ഞത്.  എലിസബത്തിന്റെ ബ്ലഡ് ഗ്രൂപ്പ് ഓ പോസിറ്റീവ് ആണ്, ബാലയുടേതും ഓ പോസിറ്റീവ്. പക്ഷേ ബാലയ്ക്കു വേണ്ടത് ഒരു വേലക്കാരിയെ ആയിരുന്നു.  ''എടി നീ എന്നെ വന്നു നോക്ക്, എന്റെ സ്വത്തും കാര്യങ്ങളും, പാലാരിവട്ടം ഫ്‌ലാറ്റും  നിന്റെ പേരില്‍ എഴുതി വയ്ക്കാം'' എന്ന് ബാല പല സ്ത്രീകളോടും പറഞ്ഞിട്ടുണ്ട്.  ഇയാള്‍ക്ക് പല സ്ത്രീകളുമായി ബന്ധമുണ്ട്. പല ആളുകളോടും ഒരേ ഡയലോഗ് ആണ് പറയുന്നത്.  അത് അയാളുടെ പേഴ്‌സനല്‍ ലൈഫ് ആണ്, അയാള്‍ക്ക് മറ്റു  വ്യക്തികളായിട്ട് ബന്ധം ഉണ്ടാവാം, കുടിക്കാം ഇതൊക്കെ ഞാന്‍ അന്വേഷിക്കേണ്ട കാര്യമില്ല. അയാളുടെ ഫ്‌ലാറ്റില്‍ പെണ്ണുങ്ങളെ കേറ്റുന്നതിന് എനിക്ക് എന്താ പറയാന്‍ പറ്റുക. 

അയാള്‍ പറഞ്ഞ പ്രകാരം ഞാന്‍ അവിടെ ഇരിക്കുന്നതാണ്.  ബാലയ്ക്കു വേണ്ടി അയാള്‍ പറഞ്ഞ പ്രകാരം ഒരു കഥയൊക്കെ എഴുതി വച്ചിട്ടുണ്ടായിരുന്നു. ബാലയെ ഹൈപ്പ് ചെയ്ത്  നന്മയുടെ നിറകുടമായി, സ്ത്രീകളുടെ സംരക്ഷകനായി, സ്ത്രീകളെ എല്ലാം ചീത്തയായി ചിത്രീകരിച്ച് നായകനെ പാവമായി കാണിക്കുന്ന ഒരു കഥ ആണ് എഴുതിയത്. ഒരു 10 സീന്‍ എഴുതി കൊടുത്തിട്ടുണ്ട്. ഈ 10 സീന്‍ എഴുതിയതിന് ഇയാള്‍ ഇയാളുടെ അമ്മയെ വിളിച്ച് പൂജാമുറിയുടെ മുന്നില്‍ വച്ച് എനിക്കൊരു 4000 രൂപ തന്നു.  അതോടുകൂടി തന്നെ എനിക്ക് മനസ്സിലായി ഇതൊന്നും നടക്കുന്ന പരിപാടിയല്ല എന്ന്. 

ഡോണറിന് കൊടുക്കാനുള്ള പൈസ പോലും കൊടുക്കാന്‍ ബാലയുടെ കയ്യില്‍ ഇല്ല. ഇതെല്ലാം ചെയ്തത് സിരുത്തെ ശിവ ആണ്. ബാലയുടെ ചേട്ടന്‍. ആ സാറിനെ എനിക്ക് വളരെയധികം ഇഷ്ടമാണ്.  അദ്ദേഹത്തിനെ എനിക്ക് നേരിട്ട് കാണാന്‍ സാധിച്ചിട്ടുണ്ട്, സംസാരിക്കാന്‍ സാധിച്ചിട്ടുണ്ട്.  അതൊക്കെ മാത്രമേ ഈ ബന്ധം കൊണ്ട് വലിയൊരു ഗുണമായി കാണുന്നുള്ളൂ.
അന്നു ആശുപത്രിയില്‍വച്ച് പാവം എലിസബത്തിനെ കണ്ടപ്പോള്‍ ഞാന്‍ ശരിക്കും ചോദിച്ചു 'നിങ്ങള്‍ക്ക് വട്ടുണ്ടോ' എന്ന്. അപ്പൊ അവര്‍ ചോദിച്ചു അതെന്താ അങ്ങനെ ചോദിച്ചത്. ഞാന്‍ പറഞ്ഞു, നിങ്ങളെ പറ്റി എന്നോട് പറഞ്ഞിട്ടുള്ള കാര്യങ്ങള്‍ ഇതൊക്കെയാണ് എന്ന്. വട്ടുള്ള ഒരാളോ, അല്ലെങ്കില്‍ ഈ ബാല പറയുന്നതുപോലെ കാശിന് വേണ്ടിയിട്ടുള്ള ഒരാളാണെങ്കില്‍ ആ സ്ത്രീ ആ സമയത്ത് അവിടെ വന്നു നില്‍ക്കേണ്ട കാര്യമുണ്ടോ?.  എലിസബത്തിനോട് ഞാന്‍ പറഞ്ഞിട്ടുണ്ട്, ഡോക്ടര്‍ ഇവിടെ നില്‍ക്കണ്ട,  ഇയാള്‍ ഫ്രോഡാണ്,   നിങ്ങളുടെ ആവശ്യം കഴിയുമ്പോള്‍ അവസാനം നിങ്ങളെ വലിച്ചെറിയും എന്ന്. 

അവയവദാനത്തിന് ഒരുപാട്  നൂലാമാലകള്‍ ഉണ്ട്. ഈ ഡോക്ടര്‍മാരോടൊപ്പം ഞാന്‍, എലിസബത്ത്, പിന്നെ ബാലയുടെ സുഹൃത്തായ ഒരു സിനിമാ താരം, ബാലയുടെ ചേട്ടന്‍ ശിവ, ബാലയുടെ ചേച്ചി വിഡിയോ കോളില്‍ വന്നു. അന്ന് ബാലയുടെ അവസ്ഥ ഗുരുതരമായിരുന്നു.  അവസാനം ആ ഡോക്ടറോട് ചേച്ചി ചോദിച്ചത്, ഈ ഓപ്പറേഷന്‍ ചെയ്തു കഴിഞ്ഞാല്‍ രക്ഷപ്പെടും എന്ന് ഉറപ്പുണ്ടോ?  സാറിന്റെ അനിയനാണ് ഇങ്ങനെ ഒരു ഇഷ്യൂ വരുന്നതെങ്കില്‍ സര്‍ എന്തു ചെയ്യും എന്നാണ്. ആ ഡോക്ടര്‍  പറഞ്ഞു ഞാന്‍ ഓപ്പറേറ്റ് ചെയ്യും. അപ്പോള്‍ തന്നെ ചേച്ചി പറഞ്ഞു, സര്‍ സര്‍ജറി ധൈര്യമായി ചെയ്‌തോളൂ എന്ന്.  

ഈ പണമൊക്കെ കൈമാറിയത് ചെന്നൈയില്‍ വച്ചാണ്. 25 ലക്ഷം ആണ് ഡോണര്‍ക്ക് കൊടുത്തത്. പല രാഷ്ട്രീയക്കാരുടെയും സഹായത്തോട് കൂടിയാണ് പല പേപ്പര്‍ വര്‍ക്കും ചെയ്തിട്ടുള്ളത്. കാരണം ഈ ഡോണറിനെ ഇവര്‍ക്ക് യാതൊരു പരിചയവുമില്ല.  ഒരു പരിചയവുമില്ലാത്ത ഒരാളാണ് കരള്‍ കൊടുക്കാന്‍ വന്നത്. ഞാന്‍ ആണ് ഇതു ചെയ്യുന്നതെങ്കില്‍ ഒരു പരിചയവും ഇല്ലാത്ത ഒരാള്‍ക്ക് കരള്‍ കൊടുക്കില്ല. എത്ര കാശ് കിട്ടിയാലും കൊടുക്കില്ല, കാരണം അത് അത്രയും ക്രിട്ടിക്കല്‍ ആയ സര്‍ജറി ആണ്.  ഈ കൊടുക്കുന്ന ആളും വാങ്ങുന്ന ആളും പിന്നെ ഉണ്ടാകും എന്നൊന്നും ഒരു ഉറപ്പുമില്ല. 

ഈ ഡോണര്‍ വന്നിരുന്ന് ഇപ്പോള്‍ പറയുന്നത് പണമൊന്നും വാങ്ങിയിട്ടില്ല, ബാല സര്‍ എന്നെ സഹായിച്ചിട്ടുണ്ട് എന്നൊക്കെയാണ്. അത് പിന്നെ അങ്ങനെ അല്ലേ പറയു. ഇത് എനിക്ക് തെളിയിക്കാന്‍ പറ്റില്ല. പക്ഷേ ഇതൊക്കെ നടന്ന സംഭവങ്ങളാണ്.  ഡോണറിന്റെ പേപ്പര്‍ വര്‍ക്കുകള്‍ ചെയ്തത് ബാലയുടെ സുഹൃത്തായ സിനിമ നടന്‍ ആണ്. ഇതില്‍ ശരിക്കും നല്ല രീതിയിലുള്ള എല്ലാത്തരം തട്ടിപ്പും നടന്നിട്ടുണ്ട്.  ഇത് എവിടെ വേണമെങ്കിലും തുറന്നു പറയാനും ഞാന്‍ തയാറാണ്.  ഇത് എലിസബത്തിന് അറിവുള്ളതാണ്, ഒട്ടുമിക്ക ആള്‍ക്കാര്‍ക്കും അറിയാം.  

എന്തിനാണ്  2023ലെ പെസഹ വ്യാഴവും ദുഃഖവെള്ളിയും ഈസ്റ്ററും ഒക്കെ കളഞ്ഞ് ഇയാളോടൊപ്പം ഇരുന്നത് എന്ന്, ഇപ്പോള്‍ എനിക്ക് തോന്നുന്നു. ഇതൊക്കെ അറിയാനും ചിലപ്പോള്‍ ഇത് നിങ്ങളോട് ഷെയര്‍ ചെയ്യാനും വേണ്ടിയായിരിക്കാം. കര്‍മ എന്നൊക്കെ പറയില്ലേ, ഒരു കാരണം ചിലപ്പോള്‍ അതായിരിക്കും എന്ന് ഞാന്‍ വിശ്വസിക്കുന്നു.  എനിക്കിനി ഒരുപാട് കാര്യങ്ങള്‍ പറയാനുണ്ട്. ഞാന്‍ വരുന്ന വിഡിയോയില്‍ എല്ലാം പറയും, എന്റെ ചാനല്‍ പോകുമോ എന്ന് അറിയില്ല, ഇനി ഞാന്‍ ഉണ്ടാകുമോ എന്ന് അറിയില്ല, ഇത് എവിടെയും പറയാന്‍ ഞാന്‍ തയാറാണ്.''


 

writer lijesh about bala

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES