മലയാളികളുടെ പ്രിയപ്പെട്ട താരകുടുംബമാണ് ജയറാമിന്റെയും പാര്‍വ്വതിയുടെയും. പ്രിയപ്പെട്ടതിനൊപ്പം തന്നെ ഏറ്റവും വലിയ മാതൃകാ താരകുടുംബം കൂടെയാണ് ഇവരുടെത്. ഇത്രയും വര്‍ഷക്കാലം യാതൊരു പരിഭവങ്ങളും ഇല്ലാതെയാണ് ഇവരുടെ കുടുംബജീവിതം മുന്നോട്ട പോയത്. പാര്‍വ്വതിക്കും ജയറാമിനും ലഭിക്കുന്ന അതേ പരിഗണന തന്നെയാണ് മക്കളായ കാളിദാസിനും മാളവികയ്ക്കും കിട്ടുന്നത്. അച്ഛനും അമ്മയ്ക്കും പിന്നാലെ മകന്‍ കാളിദാസനും സിനിമയില്‍ മുഖം കാണിച്ചപ്പോള്‍ ആരാധകര്‍ അത് ഏറ്റെടുത്തു. ഇപ്പോള്‍ സിനിമയില്‍ ഏറെ ശ്രദ്ധിക്കപ്പെട്ട താരമാണ് കാളിദാസ്. സോഷ്യല്‍ മീഡിയയിലും താരം സജീവമാണ്. കാളിദാസിന്റേതായി ഏറ്റവും ഒടുവില്‍ പുറത്തെത്തിയത് പാവൈ കഥകള്‍ എന്ന ചിത്രമാണ്. ചിത്രത്തിലെ പ്രകടനത്തിന് കാളിദാസ് ജയറാമിന് അഭിനന്ദന പ്രവാഹമാണ്. എന്നാൽ ഇപ്പോൾ സത്താറായുള്ള വേഷപ്പകര്‍ച്ചയെ കുറിച്ച് തുറന്നു പറഞ്ഞിരിക്കുകയാണ് കാളിദാസ്.
.
ഈ കഥാപാത്രത്തിനായി ഒരുപാട് ട്രാന്‍സ്‌ജെന്‍ഡറുകളുമായി നേരിട്ട് സംസാരിക്കുകയും അവരുടെ കഷ്ടപ്പാടുകള്‍ അറിഞ്ഞ് ഡിപ്രഷന്‍ വരെയുള്ള അവസ്ഥയിലേക്ക് പോയെന്നുമാണ് കാളിദാസ് ഒരു അഭിമുഖത്തില്‍ പറയുന്നത്. അവരുടെ ജീവിതാനുഭവങ്ങളും അവസ്ഥകളും വല്ലാതെ അലട്ടുന്നതാണ്. ഈ മാനസിക അവസ്ഥയില്‍ നിന്ന് മറികടക്കാന്‍ ഡോക്ടറുടെ സഹായം തേടേണ്ടി വന്നിട്ടുണ്ടെന്നും കാളിദാസ് പറഞ്ഞു.
ആന്തോളജിയില്‍ എന്ന്പറയുന്നത് തമിഴിലെ പ്രമുഖ സംവിധായകരായ സുധ കൊങ്കര, വെട്രി മാരന്‍, ഗൗതം വസുദേവ് മേനോന്‍, വിഗ്‌നേഷ് ശിവന്‍ എന്നിവര്‍ ചേര്‍ന്നൊരുക്കിയ ലഘുചിത്രങ്ങളാണ്. പാവ കഥൈകള്‍ നെറ്റ്ഫ്‌ളിക്‌സിന്റെ ആദ്യ ഒറിജിനല്‍ പ്രൊഡക്ഷന്‍ ആയിരുന്നു. ഇതില്‍ സുധ കൊങ്കര സംവിധാനം ചെയ്ത തങ്കം എന്ന ചിത്രത്തിലാണ് കാളിദാസ് പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചത്.