Latest News

ആണ്‍-പെണ്‍ വ്യത്യാസം ചെറുപ്പത്തില്‍ മുതലെ അനുഭവിച്ചവളാണ് ഞാന്‍; വീട്ടില്‍ പോലും ആ വ്യത്യാസം നേരിട്ടിട്ടുണ്ട്; അച്ഛന്‍ എന്നേക്കാള്‍ മൂത്ത സഹോദരന് കരുതല്‍ നല്‍കി; ഹോസ്റ്റലിലെ ബള്‍ബ് കേടായപ്പോള്‍ അത് മാറ്റിയിടാന്‍ പോലും എനിക്ക് അറിയില്ലല്ലോ എന്ന തിരിച്ചറിവാണ് എന്നെ മാറ്റിയത്; ആണ്‍കുട്ടിയായി ജനിക്കാന്‍ ആഗ്രഹിച്ചിരുന്നതായി അരുന്ധതി

Malayalilife
ആണ്‍-പെണ്‍ വ്യത്യാസം ചെറുപ്പത്തില്‍ മുതലെ അനുഭവിച്ചവളാണ് ഞാന്‍; വീട്ടില്‍ പോലും ആ വ്യത്യാസം നേരിട്ടിട്ടുണ്ട്; അച്ഛന്‍ എന്നേക്കാള്‍ മൂത്ത സഹോദരന് കരുതല്‍ നല്‍കി; ഹോസ്റ്റലിലെ ബള്‍ബ് കേടായപ്പോള്‍ അത് മാറ്റിയിടാന്‍ പോലും എനിക്ക് അറിയില്ലല്ലോ എന്ന തിരിച്ചറിവാണ് എന്നെ മാറ്റിയത്; ആണ്‍കുട്ടിയായി ജനിക്കാന്‍ ആഗ്രഹിച്ചിരുന്നതായി അരുന്ധതി


ആണ്‍-പെണ്‍ വ്യത്യാസം ചെറുപ്പത്തില്‍ മുതലെ അനുഭവിച്ചവളാണ് ഞാന്‍; വീട്ടില്‍ പോലും ആ വ്യത്യാസം നേരിട്ടിട്ടുണ്ട്; അച്ഛന്‍ എന്നേക്കാള്‍ മൂത്ത സഹോദരന് കരുതല്‍ നല്‍കി; ഹോസ്റ്റലിലെ ബള്‍ബ് കേടായപ്പോള്‍ അത് മാറ്റിയിടാന്‍ പോലും എനിക്ക് അറിയില്ലല്ലോ എന്ന തിരിച്ചറിവാണ് എന്നെ മാറ്റിയത്; ആണ്‍കുട്ടിയായി ജനിക്കാന്‍ ആഗ്രഹിച്ചിരുന്നതായി അരുന്ധതി


സ്ത്രീ പുരുഷ ലിംഗ വേര്‍തിരിവുകള്‍ക്കെതിരെ തുറന്ന പ്രതികരണവുമായി നടിയും അവതാരികയുമായ അരുന്ധതി രംഗത്ത്. തനിക്ക് ആണായിട്ട് ജനിക്കാനായിരുന്നു ആഗ്രഹമെന്നും അരുന്ധതി പറയുന്നു. കൊച്ചിയില്‍ നടന്ന ഒരു സ്വകാര്യ ചടങ്ങിലാണ് താരത്തിന്റെ പ്രതികരണം. എല്ലാ മേഖലയിലും ആണ്‍ പെണ്‍ വേതിര്‍തിരിവ് നേരിടുന്ന സാഹചര്യമാണ് നിലവിലുള്ള സമൂഹത്തിന്റേത്. ഒരു കായിക വിനോദം ആണെങ്കില്‍ പോലും അത് പുരുഷന്മാരുടേത് എന്ന ചിന്താഗതിക്കാരാണ് ഏറെ സ്ത്രീകളും. അവിടെ പോലും ഇത്തരം ജെന്‍ന്റര്‍ പ്രശ്‌നങ്ങള്‍ കടന്നുവരുന്നതാണ് കാഴ്ചയെന്നും അരുന്ധതി പറയുന്നു. 

സമൂഹത്തില്‍ ആണുങ്ങള്‍ ചെയ്യേണ്ട ജോലിയെന്നും സ്ത്രീകള്‍ ചെയ്യേണ്ട ജോലിയെന്നും തൊഴില്‍ മേഖലയെ പോലുൂം തരംതിരിച്ചിരിക്കുകയാണ്.ഇത്തരം തരംതതിരിവുകള്‍ എവിടെ നിന്നാണ് ഉണ്ടാകുന്നത്. വീട്ടിലെ ഒരു ഫ്യൂസ് കെട്ടാന്‍ പോലും ആദ്യം ഓടുന്നത് ആണ്‍കുട്ടികളാണ്. എത്ര അച്ഛന്‍മാര്‍ നമ്മളെ ഇതിനെക്കുറിച്ച് പഠിപ്പിച്ചിട്ടുണ്ട് എന്നതാണ് ആദ്യം ചിന്തിക്കേണ്ടതെന്നും അരുന്ധതി പറയുന്നു. എന്റെ വീട്ടില്‍ എനിക്ക് മൂത്തത് ഒരു സഹോദരന്‍ ആയതിനാല്‍ തന്നെ ഈ വ്യത്യാസം അറിഞ്ഞു വന്നവനാണ് ഞാന്‍. 

എന്റെ വീട്ടിലെ അവസ്ഥയെടുത്താല്‍ എല്ലാ രീതിയിലും ജെന്റര്‍ തിരിച്ചുവച്ചിരിക്കുകയായിരുന്നു അവിടം.ഒരിക്കല്‍ ഹോസ്റ്റലിലെ ബള്‍ബ് ഫീസായപ്പോള്‍ അത് നന്നാക്കാന്‍ എനിക്ക് അറിയില്ല കഴിവില്ല എന്നതിന്റെ അടിസ്ഥാനത്തിലാണ് എനിക്ക് തിരിച്ചറിവ് വന്നത്. എന്റെ വീട്ടില്‍ നിന്ന് എനിക്ക് അതിനെക്കുറിച്ചുള്ള കഴിവ് കിട്ടിയിരുന്നെങ്കില്‍ ഒരുപക്ഷേ ഞാന്‍

സ്‌കൂളില്‍ പഠിക്കുമ്പോഴും ഇത്തരം കാര്യങ്ങള്‍ അനുഭവിച്ചിട്ടുണ്ട്. ഉച്ചയൂണ് സമയത്ത് ആണ്‍കുട്ടികള്‍ ഗ്രൗണ്ടില്‍ ഓടിക്കളിക്കുമ്പോള്‍ പെണ്‍കുട്ടികള്‍ ക്ലാസ് റൂമുകളില്‍ ഒതുങ്ങുകയായിരുന്നു പതിവ്. ഇത് ഞാന്‍ തെറ്റിച്ചതിന്റെ പേരില്‍  ക്ലാസ് ടീച്ചറില്‍ നിന്നു വരരെ വഴക്ക് കേള്‍ക്കേണ്ടി വ്ന്നിട്ടുണ്ട്്. അതിനാല്‍ തന്നെ ആണായി ഒരിക്കലെങ്ഗകിലും ജനിക്കാന്‍ കൊതിച്ചിരുന്ു എന്നും അരുന്ധതി പറയുന്നു. 


 

arundathi about gender in equality

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES