മലയാള സിനിമ മേഖലയിലെ ശ്രദ്ധേയ നടിയാണ് കെ പി എ സി ലളിത. നിരവധി സിനിമകളിലൂടെ ശ്രദ്ധേയമായ കഥാപാത്രങ്ങളാണ് താരം പ്രേക്ഷകാക്കായി സമ്മാനിച്ചതും. കലാരംഗത്ത് സജീവമായ ലളിത തോപ്പിൽ ഭാസിയുടെ കൂട്ടുകുടുംബത്തിലൂടെയാണ് ചലച്ചിത്ര രംഗത്ത് എത്തിയത്. എന്നാൽ ഇപ്പോൾ തനിക്ക് നഷ്ടപ്പെട്ടു പോയ ഒരു ഭരതന്‍ ചിത്രത്തെക്കുറിച്ച് മനസ്സുതുറന്നിരിക്കുകയാണ് കെ പി എ സി ലളിത.
'മിന്നാമിനുങിന്‍്റെ നുറുങ്ങ് വെട്ടം' എന്ന ചിത്രത്തില്‍ താനായിരുന്നു ശാരദ ചെയ്ത വേഷം ചെയ്യാനിരുന്നതെന്നും എന്നാല്‍ നെടുമുടി വേണു തനിക്ക് പാരവെച്ചതോടെ ആ വേഷം ഇല്ലാതായെന്നും അവര്‍ ഒരു ടെലിവിഷന്‍ ചാനല്‍ അഭിമുഖത്തില്‍ സംസാരിക്കവേ വ്യക്തമാക്കി. ഞാന്‍ അഭിനയിക്കേണ്ടതായിരുന്നു മിന്നാമിനുങിന്‍്റെ നുറുങ് വെട്ടത്തിലെ ടീച്ചര്‍ കഥാപാത്രം. പക്ഷേ വേണു എനിക്കിട്ട് പാര വെച്ചതോടെ എനിക്ക് ആ വേഷം നഷ്ടമായി. ഞാനും വേണുവും അതിന് മുന്‍പ് 'നീലക്കുറിഞ്ഞി പൂത്തപ്പോള്‍' എന്ന ഒരു സിനിമയില്‍ അഭിനയിച്ചിരുന്നു.
അതിലും ടീച്ചര്‍ കഥാപാത്രമായിരുന്നു അതു കൊണ്ട് തന്നെ വീണ്ടും ഞങ്ങള്‍ ഒന്നിച്ച് വന്നാല്‍ ഒരേ പോലെയിരിക്കും എന്നുള്ളത് കൊണ്ട് വേണു പറഞ്ഞ പ്രകാരം എന്നെ മിന്നാമിനുങിന്‍്റെ നുറുങ്ങ് വെട്ടം എന്ന സിനിമയില്‍ നിന്ന് എന്നെ മാറ്റി. എനിക്ക് ചെയ്യാന്‍ കഴിഞ്ഞില്ലെങ്കിലും ശാരദ മനോഹരമാക്കിയ കഥാപാത്രമായിരുന്നു അത്'.