ബോളിവുഡ് നടൻ സഞ്ജയ് ദത്തിന് ശ്വാസകോശാര്‍ബുദം സ്ഥിരീകരിച്ചു. 61കാരനായ സഞ്ജയ് ദത്തിനെ ആഗസ്റ്റ് എട്ടിനായിരുന്നു മുംബയിലെ തന്നെ ലീലാവതി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. എന്നാൽ ആദ്യം തന്നെ താരത്തിന് കൊവിഡ് വൈറസ് ബാധിച്ചിട്ടുണ്ടെനന്നായിരുന്നു ഏവരും കരുതിയിരുന്നത്. എന്നാൽ കൊവിഡ് പരിശോധനയ്ക്ക് അദ്ദേഹത്തെ ഇതേ തുടര്‍ന്ന് വിധേയനാക്കുകയും ചെയ്‌തു. അതേ സമയം താരത്തിന്റെ കൊവിഡ് പരിശോധനാഫലം നെഗറ്റീവ് ആയിരുന്നു. വീണ്ടും നടത്തിയ പരിശോധനകളുടെ അടിസ്ഥാനത്തിലാണ് സഞ്ജയ് ദത്തിന് ശ്വാസകോശാര്‍ബുദമാണെന്ന് കണ്ടെത്തിയത്.
അതേസമയം, നടനെ യു എസിലേക്ക് വിദഗ്ദ്ധചികിത്സയ്ക്കായി കൊണ്ടുപോകാനുള്ള പദ്ധതികള്‍ പുരോഗമിക്കുകയാണെന്നാണ് പുറത്ത് വരുന്ന വാർത്തകൾ. താന്‍ ജോലിയില്‍ നിന്ന് ചികിത്സയ്ക്കായി ചെറിയ ഇടവേള എടുക്കുകയാണെന്ന് വ്യക്തമാക്കി കൊണ്ട് സഞ്ജയ് ദത്ത് ട്വീറ്റിലൂടെ അറിയിക്കുകയും ചെയ്തു. ആരും പരിഭ്രമിക്കേണ്ടെന്നും കുടുംബാംഗങ്ങളും സുഹൃത്തുക്കളും ഒപ്പമുണ്ടെന്നും എത്രയും വേഗം തന്നെ താന്‍ തിരിച്ചു വരുമെന്നും സഞ്ജയ് ദത്ത് ട്വിറ്ററില്‍ കൂടി അറിയിക്കുകയും ചെയ്‌തു.
എന്നാൽ ഇപ്പോൾ അദ്ദേഹത്തിന്റെ അടുത്ത സുഹൃത്ത് അമ്മ മാന്യത ദത്തിനൊപ്പം ദുബായിലുള്ള തന്റെ ചെറിയ കുഞ്ഞുങ്ങളെ ഓർത്ത് താരം ആശങ്കയിലാണെന്ന് വെളിപ്പെടുത്തി. അടിയന്തിരവും കർശനവുമായ ചികിത്സ അർബുദം ഭേദമാക്കണമെങ്കിൽ ആവശ്യമാണ്. അതുകൊണ്ട് തന്നെ യുഎസിലേക്ക് വിദഗ്ധ ചികിത്സയ്ക്കായി പോകുമെന്നും താരത്തിന്റെ സുഹൃത്ത് പറഞ്ഞു.
Sanjay Dutt diagnosed with lung cancer. Let’s pray for his speedy recovery.https://t.co/IBc6j2XchZ
— Komal Nahta (@KomalNahta) August 11, 2020