മലയാളത്തിന്റെ പ്രിയ ഹാസ്യ താരമാണ് നടൻ സലിംകുമാർ. നിരവധി ചിത്രങ്ങളിൽ ശ്രദ്ധേയമായ വേഷങ്ങൾ അവതരിപ്പിക്കുകയും ചെയ്തിരുന്നു. എന്നാൽ തന്റെ ഉറ്റ സുഹൃത്ത് കൂടിയായ പിഷാരടി തന്റെ മിമിക്രി ട്രൂപ്പായ 'കൊച്ചിൻ സ്റ്റാലിയൻസി'ലെ അഗംമായിരുന്നു എന്നും അപ്പോൾ അവിടെ വച്ച് ല്ലാവരേയും കൗണ്ടറിലൂടെ തോൽപ്പിക്കുന്ന പിഷാരടി ആദ്യമായി പറ്റിച്ചതിനെ കുറിച്ച് വെളിപ്പെടുത്തുകയാണ് സലിംകുമാർ. ജെ ബി ജങ്ഷനിൽ പങ്കെടുക്കവെയാണ് താരം ഒക്കെയും വെളിപ്പെടുത്തിയത്.
സിനിമയിൽ വന്നതിനു ശേഷം സലിം കുമാർ ഒരു മിമിക്സ് ട്രൂപ്പ് തുടങ്ങാൻ തീരുമാനിച്ചു. അതിന്റെ ഭാഗമായി കുറെ പുതുമുഖങ്ങളെ അന്വേഷിച്ച് ഒരു പരസ്യം നൽകി. അന്ന് അഭിമുഖത്തിനായി വെളുത്തു മെലിഞ്ഞൊരു പയ്യൻ വന്നു. ‘ക' മാത്രം വെച്ച് സംസാരിക്കുന്ന ഒരു ഐറ്റം കാണിച്ചു. സിനിമ നടന്മാരെ അനുകരിക്കുമോ എന്ന് ചോദിച്ചതും കുറെ പേരെ അനുകരിച്ചു. വലിയ ഗുണമൊന്നുമില്ലായിരുന്നു എന്നാണ് സലീം കുമാർ ചിരിയോടെ ആ സന്ദർഭത്തെ കുറിച്ച് പറഞ്ഞത്.
നിറം എന്ന ചിത്രം ആ സമയത്തു ഭയങ്കര വിജയമായി ഓടിക്കൊണ്ടിരിക്കുകയാണ്. നിറത്തിലെ നായകന്മാരിൽ ഒരാളായ ബോബൻ ആലുംമൂടന്റെ ശബ്ദം അറിയാമെന്നു പറഞ്ഞ് പിഷാരടി ഒരു ഡയലോഗ് പറഞ്ഞു. നിറം സിനിമ കണ്ടിട്ടില്ലാത്ത സലിംകുമാർ കൂടെയുണ്ടായിരുന്ന സുഹൃത്തിനോട് അഭിപ്രായം ചോദിച്ചപ്പോൾ അദ്ദേഹം ഉഗ്രൻ എന്ന സർട്ടിഫിക്കറ്റാണ് നൽകിയത്. അങ്ങനെ ബോബൻ ആലുംമൂടന്റെ ശബ്ദം അനുകരിച്ച് ഗുഡ് സർട്ടിഫിക്കറ്റോടെയാണ് രമേശ് പിഷാരടിയെ ട്രൂപ്പിലേക്കു ഫിക്സ് ചെയ്യുന്നത്.
പിന്നീട് വർഷങ്ങൾക്ക് ശേഷം പുണ്യം എന്ന ചിത്രത്തിൽ ബോബൻ ആലുംമൂടനൊപ്പം അഭിനയിക്കാൻ സലിംകുമാറിന് അവസരമുണ്ടായി. അന്നാണ് ആ സത്യം മനസിലാകുന്നത്. പിഷാരടി അനുകരിച്ച ശബ്ദം അല്ലായിരുന്നില്ല ബോബന്റേത്. യഥാർഥത്തിൽ നിറം എന്ന ചിത്രത്തിൽ ബോബന് വേണ്ടി ഡബ്ബ് ചെയ്യുകയായിരുന്നു. പിഷാരടിയുടെ ചതി ഓർത്ത് ആദ്യമായി ഞെട്ടി എന്നാണ് സലീംകുമാർ ചിരിയോടെ ജെ ബി ജങ്ഷനിൽ പറഞ്ഞത്.
ആ വീഡിയോയിലൂടെ ഒരു അഭ്യർഥനയും സലീംകുമാർ നടത്തിയിരുന്നു. എന്നെ തെറ്റിധരിപ്പിച്ച് ആ ട്രൂപ്പിൽ കയറിയ പിഷാരടിയോട് ഒരിക്കൽക്കൂടി ആ ശബ്ദമൊന്നെടുക്കാമോ എന്നായിരുന്നു അഭ്യർഥന. സലീംകുമറിന് മറുപടിയും പിഷാരി നൽകി. എന്തെങ്കിലും വെറൈറ്റി കാണിക്കണമെന്ന് വിചാരിച്ച് ചെയ്തതായിരുന്നു അതെന്നും ജീവിതത്തിൽ അന്ന് മാത്രമെ ആ ശബ്ദം ഞാൻ എടുത്തിട്ടുള്ളു എന്നും മറുപടിയായി പിഷാരടി വ്യക്തമാക്കി.