കോവിഡ് കാലത്ത് പ്രതിസന്ധിയിലായ ആരാധകന് സഹായ ഹസ്തമായി എത്തിയിരിക്കുകയാണ് മലയത്തിന്റെ പ്രിയ താരം മെഗാസ്റ്റാർ മമ്മൂട്ടി. ജീവിത പ്രതിസന്ധി രൂക്ഷമായ സാഹചര്യത്തിൽ പൊന്നാനി സ്വദേശിയായ മുഹമ്മദ് തുഫൈലിന് ഇപ്പോൾ രക്ഷകന്റെ റോളിലാണ് മമ്മൂക്ക എത്തിയിരിക്കുന്നത്. മലയാളത്തിന്റെ താരരാജാവ് എനിക്ക് നോമ്പ്കാലത്തിന്റെ പുണ്യം പോലെ തികച്ചും അപ്രതീക്ഷിതമായി ഒരു വാട്സപ് സന്ദേശം അയച്ചിരിക്കുന്നു. എന്റെ അക്കൗണ്ട് നമ്പർ അയച്ചു കൊടുക്കാൻ ആവശ്യപ്പെട്ടു കൊണ്ടാണ് സന്ദേശം എത്തിയത്.
മുഹമ്മദ് തുഫൈലിന്റെ വാക്കുകൾ:
താരം വിണ്ണിലല്ല മണ്ണിൽ തന്നെയാണ്...
"മണ്ണിനെ മറന്ന് വിണ്ണിൽ കയറിയ സുന്ദരതാരങ്ങളല്ല", മലയാള ചലച്ചിത്ര താരങ്ങളുടെ സംഘടനയായ അമ്മയുടെ ഒരു സ്റ്റേജ് പ്രോഗ്രാമിന്റെ തീം സോങ് ആയിരുന്നു ഇത്. യഥാർത്ഥ ജീവിതത്തിലും ഇത് സത്യമെന്ന് തെളിയിച്ചത് മലയാളിയുടെ സ്വകാര്യ അഹങ്കാരമായ സാക്ഷാൽ മമ്മുക്ക.
മമ്മൂട്ടി ഫാൻസ് അസോസിയേഷന്റെ സജീവ പ്രവർത്തകനെന്ന നിലയ്ക്കാണ് എനിക്ക് മമ്മൂക്ക എന്ന മഹാനടനോടുള്ള ബന്ധം. അഭിമാനത്തോടെ പറയട്ടെ അദ്ദേഹത്തിന്റെ ശുപാർശയിലാണ് "വജ്രം" എന്ന സിനിമയിൽ സംവിധാന സഹായിയായി ഞാൻ കരിയർ തുടങ്ങുന്നതും മമ്മൂട്ടി ടൈംസിൽ സബ് എഡിറ്ററാവുന്നതും.ഇത്രയും വർഷങ്ങൾക്കിടയിൽ നിരവധി സിനിമകളിൽ സഹസംവിധായകനായി ജോലി ചെയ്തു. സ്വന്തം സിനിമക്കുള്ള ശ്രമങ്ങൾ തുടരുന്നതിനാൽ കുറച്ചു നാളായി മറ്റു സിനിമകളിൽ വർക്ക് ചെയ്യുന്നില്ല എന്നതു കൊണ്ട് വരുമാനവും കമ്മി.
കൊറോണക്കാലത്ത് ലോകം മുഴുവൻ ദുരിതത്തിൽ കഴിയുമ്പോൾ ഞാനും ആ കാലത്തിന്റെ വറുതിയിലേക്ക് എന്നെ പരുവപ്പെടുത്തിയിരുന്നു. ഉള്ളതു കൊണ്ട്, പരിഭവമില്ലാതെ എപ്പോഴും പിന്തുണ തരാറുള്ള ഭാര്യയും മക്കളും.
നോമ്പ്കാലത്തിന്റെ പുണ്യം പോലെ തികച്ചും അപ്രതീക്ഷിതമായി മലയാളത്തിന്റെ താരരാജാവ് എനിക്ക് കഴിഞ്ഞ ദിവസം ഒരു വാട്സപ് സന്ദേശം അയച്ചിരിക്കുന്നു. എന്റെ അക്കൗണ്ട് നമ്പർ അയച്ചു കൊടുക്കാൻ ആവശ്യപ്പെട്ടു കൊണ്ടാണ് സന്ദേശം.
എന്റെ ബദ്ധപ്പാടുകൾ ഈ മനുഷ്യൻ എങ്ങനെ മനസിലാക്കിയെന്ന് ഞാൻ അദ്ഭുതപ്പെട്ടു.അപ്പോഴാണ് ഞാൻ ഷറഫിക്കയെ ഓർത്തത്. മമ്മൂക്കയുടെ അടുത്ത സുഹൃത്താണ് ഷറഫിക്ക.അൻസാർ കലാഭവന്റെ ചേട്ടൻ. പണ്ട് സിനിമയിൽ അവസരം ചോദിക്കാൻ മമ്മൂക്കയും ഷറഫിക്കയും ഒരുമിച്ചാണ് നടന്നിരുന്നത്. (മേള എന്ന സിനിമയിൽ വില്ലൻ വേഷത്തിൽ ഷറഫിക്ക അഭിനയിച്ചിട്ടുണ്ട്). അന്നു മുതൽ ഇന്നുവരെ മമ്മൂക്കയും ഷറഫിക്കയും സുഹൃത്തുക്കളാണ്.ഷറഫിക്കയുമായി നല്ലൊരു സുഹൃദ് ബന്ധമുള്ളയാളാണ് ഞാനും.മമ്മൂട്ടി ഫാൻസ് അസോസിയേഷനും മമ്മൂട്ടി ടൈംസുമൊക്കെയാണ് എന്നെ അദ്ദേഹവുമായി അടുപ്പിച്ചതും.ഇടയ്ക്ക് വിളിച്ച് വിശേഷങ്ങൾ പങ്കുവെക്കാറുള്ള ഷറഫിക്ക കഴിഞ്ഞ ദിവസം വിളിച്ചപ്പോൾ എന്റെ സാമ്പത്തിക ബുദ്ധിമുട്ടുകൾ മനസിലാക്കിയിട്ടുണ്ടാവാം. അത് മമ്മൂക്കയെ അറിയിച്ചിട്ടുമുണ്ടാവും.
ഞാൻ ഒന്നും ആവശ്യപ്പെടാതെ സഹജീവിയോട് കരുണയുള്ള ഒരു യഥാർത്ഥ മനുഷ്യന്റെ കനിവോടെ, താരം മണ്ണിൽ തന്നെയുണ്ടെന്ന് തെളിയിക്കുകയാണ് മമ്മൂക്ക.സൗന്ദര്യം കൊണ്ടും അഭിനയശേഷി കൊണ്ടും മാത്രമല്ല തന്റെ പ്രവൃത്തി കൊണ്ടു കൂടി ലോകത്തെ അദ്ഭുതപ്പെടുത്തുകയാണ് ഈ മനുഷ്യൻ. കാരുണ്യം ചൊരിയുന്ന ഈ വടവൃക്ഷത്തിനു കീഴെ നിന്ന് ഇത്തിരി തണൽ നുകരാൻ കഴിഞ്ഞത് ജീവിതത്തിലെ മഹാഭാഗ്യമായി ഞാൻ കരുതുന്നു.
ഇരുപത്തഞ്ചോളം ചെറുതും വലുതുമായ ചിത്രങ്ങളിൽ അസി.ഡയറക്ടറായും അസോ. ഡയറക്ടറായും പ്രവർത്തിക്കു