Latest News

ഏഴു മാസം ഗര്‍ഭിണിയായ ഭാര്യയെ കാരവാനില്‍ നാട്ടിലെത്തിക്കാനുളള ശ്രമം; സഹോദരന്റെ കരുതല്‍ നല്‍കി ഒപ്പം നിന്ന ജയറാമേട്ടന്‍; ലോക്ഡൗണില്‍ എല്ലാത്തിനും താഴു വീണപ്പോള്‍ മനസ്സുകള്‍ കൂടുതല്‍ വിശാലമായി തുറന്ന അനുഭവം പങ്കുവച്ച് നടന്‍ രാജന്‍ പി ദേവിന്റെ മകന്‍ ജുബില്‍ രാജന്‍ പി ദേവ്

Malayalilife
ഏഴു മാസം ഗര്‍ഭിണിയായ ഭാര്യയെ കാരവാനില്‍ നാട്ടിലെത്തിക്കാനുളള ശ്രമം; സഹോദരന്റെ കരുതല്‍ നല്‍കി ഒപ്പം നിന്ന ജയറാമേട്ടന്‍; ലോക്ഡൗണില്‍ എല്ലാത്തിനും താഴു വീണപ്പോള്‍ മനസ്സുകള്‍ കൂടുതല്‍ വിശാലമായി തുറന്ന അനുഭവം പങ്കുവച്ച് നടന്‍ രാജന്‍ പി ദേവിന്റെ മകന്‍ ജുബില്‍  രാജന്‍ പി ദേവ്

 

ലോക്ഡൗണിലായപ്പോള്‍ പലവിധത്തിലുളള നിരവധി പ്രശ്‌നങ്ങളാണ് ജനങ്ങള്‍ നേരിട്ടത്. കുഞ്ഞുങ്ങള്‍, ഗര്‍ഭിണികള്‍ , പ്രായമായവര്‍ എന്നിവരുടെ കാര്യമാണ് പ്രതിസന്ധിയിലായത്. പലരും കുടുബത്തില്‍ നിന്നും വിട്ടിനിന്നവരും പലരും നിരവധി പ്രശനങ്ങളിലൂടെ ക
ന്നുപോയവരും ആയിരിക്കും.   അത്തരത്തിലൊരാളാണ് നടന്‍ രാജന്‍ പി ദേവിന്റെ മകനും നടനുമായ ജൂബില്‍.രാജന്‍ പി ദേവ്. ജൂബിലിന്റെ ഗര്‍ഭിണിയായ ഭാര്യ ആ സമയത്ത് ഗുജറാത്തില്‍ തനിച്ചായിരുന്നു. ഈ പ്രതിസന്ധി ഘട്ടത്തില്‍ തന്റെ ഭാര്യയെ കൊച്ചിയിലെത്തിക്കാന്‍ ജൂബില്‍ നടത്തിയത് അതിസാഹസികമായൊരു യാത്രയായിരുന്നു.  ആ യാത്രയെക്കുറിച്ച് സോഷ്യല്‍ മീഡിയയിലൂടെ പങ്കുവച്ചിരിക്കയാണ് ജുബില്‍. ആരെയും  നടുക്കുന്ന കണ്ണീരണിയിക്കുന്ന യാത്രയായിരുന്നു അത്. ജുബിലിന്റെ കുറിപ്പ് ഇങ്ങനെയായിരുന്നു.

ലോക്ഡൗണ്‍ കാലത്ത് 4000 കിലോമീറ്റര്‍ എന്നത് കാരണം കൊണ്ട് തന്നെ പേടിച്ച് മാറിനില്‍ക്കാന്‍ കഴിയുമായിരുന്നില്ലെന്ന് ജൂബില്‍ കുറിച്ചിരിക്കുന്നു. ഒന്നുമാലോചിക്കാതെയാണ് തന്റെ ജീവന്റെ നല്ലപാതിക്കു വേണ്ടി താനിറങ്ങിയത്. അതെത്ര ദൂരമാണെങ്കിലും പോകാതിരിക്കാ സാധക്കില്ലല്ലോ. ഒരു ഒന്നൊന്നര പോക്കങ്ങു പോവുകയായിരുന്നു. തന്റെ ഡാഡിച്ചന്‍ ചെയ്ത കഥാപാത്രമായ 'മാമല മാമച്ചന്റെ' സ്റ്റൈലില്‍ ജൂബില്‍ കുറിച്ചിരിക്കുന്നു. അപ്രതീക്ഷിതമായി ലോക്ഡൗണ്‍ പ്രഖ്യാപിക്കുമ്പോള്‍ ഭാര്യ റിയയും കുടുംബവുമുള്ളത് അഹമ്മദാബാദിലെ അവരുടെ വീട്ടിലാണ്. പ്രസവം അവിടെ ഏതെങ്കിലും ആശുപത്രിയിലാക്കാനായിരുന്നു അതുവരെയുള്ള പദ്ധതി. എന്നാല്‍, കാര്യങ്ങള്‍ വളരെ പെട്ടെന്ന് മാറിമറിഞ്ഞുവെന്ന് ജൂബില്‍.

അവിടെ ദിനംപ്രതി കൊവിഡ് കേസുകള്‍ കൂടിവരുന്ന അവസ്ഥയിലേക്ക് കാര്യങ്ങള്‍ മറുകയാണ്. പുറത്തു വന്നുകൊണ്ടിരുന്ന വാര്‍ത്തകള്‍ തന്നെ വല്ലാതെ പേടിപ്പിച്ചു. റിയയ്ക്ക നല്ല പേടിയുണ്ടെന്ന് മനസ്സിലായി. എങ്ങനെ വിളിച്ചു കൊണ്ടു വരും?, ട്രെയിന്‍ ഇല്ല, ഇനി താന്‍ എങ്ങനെയെങ്കിലും അവിടെ എത്തിയാല്‍ തന്നെ തിരികെ പോരുന്നതെങ്ങനെയാണ്? അവള്‍ ഏഴാം മാസമായതിനാല്‍ തന്നെ കാറിലുള്ള യാത്ര സേഫല്ല. യാത്രയ്ക്കിടെ എവിടെയെങ്കിലും തങ്ങേണ്ടി വന്നാല്‍ അതിനും വഴിയില്ല, ആലോചിച്ചപ്പോള്‍ ഒരു കാരവന്‍ കണ്ടെത്തുക എന്ന ഒറ്റ വഴി മാത്രമാണു മുന്നില്‍ തെളിഞ്ഞതെന്ന് ജൂബില്‍ പറയുന്നു.

അതിലാകുമ്പോള്‍ മുറിയും ശുചിമുറിയും ഉണ്ടാകുമെങ്കിലും പല കാരവനുകള്‍ക്കും സംസ്ഥാനം കടക്കാനുള്ള നിയമ പ്രശ്നങ്ങള്‍ തടസ്സമായി മുന്നില്‍ നിന്നെന്നും ജൂബില്‍ കുറിച്ചിരിക്കുന്നു. എല്ലായിടത്തു നിന്നും ലഭിച്ചത് ഒരേ പ്രതികരണമായിരുന്നു, ഇതിനിടെ ഒരു മറുപടി കിട്ടിയത് ജയറാമേട്ടന്റെ പക്കല്‍ നിന്നായിരുന്നുവെന്നും ജൂബില്‍ കുറിച്ചു. 'ഒരു പ്രശ്നവുമില്ല. നീ ധൈര്യമായി വണ്ടി കൊണ്ടുപോകൂ' എന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി. ആ വാക്കുകളില്‍ ഒരു സഹോദരന്റെ കരുതല്‍ താനറിഞ്ഞുവെന്നും ജൂബില്‍ പറയുന്നു. ഉറ്റസുഹൃത്തായ റോയ് ആന്റണിയെയും കൂട്ടിയായിരുന്നു അവിടേക്കുള്ള യാത്രയെന്നും ജൂബില്‍ കുറിച്ചിരിക്കുന്നു.

വഴികള്‍ വളരെ നിശ്ശബ്ദമായിരുന്നു. പോകുന്ന വാഹനങ്ങളെ ഒക്കെ ആളുകള്‍ നോക്കുന്നത് വളരെ അതിശയത്തോടെയാണ്. പോലീസുകാര്‍ മിക്കയിടങ്ങളിലും പരിശോധന നടത്തുന്നുണ്ട്. വാളയാറും കടന്ന് ബെംഗലൂരു എത്തി. റിയയുടെ സഹോദരി റീനുവും ഭര്‍ത്താവ് ബിനോയിയും ഭക്ഷണവുമായി അവിടെ കാത്തു നില്‍ക്കുന്നുണ്ടായിരുന്നു. ആദ്യമായിട്ടാണ് നേരില്‍ കണ്ടിട്ട് ഒരു ഷേക്ക് ഹാന്‍ഡ് പോലും കൊടുക്കാന്‍ കഴിയാതെ പിരിയേണ്ടി വന്നത്. കൊറോണ നമ്മള്‍ ഉദ്ദേശിച്ച ആളല്ല എന്നു പറഞ്ഞ് പൊട്ടിച്ചിരിക്കുകയായിരുന്നു തങ്ങളെന്നും ജൂബില്‍ കുറിച്ചു.

പുണെ  മുംബൈ എക്‌സ്പ്രസ് ഹൈവേയില്‍ വെച്ചായിരുന്നു ശരിക്കും ആദ്യത്തെ പണി കിട്ടുന്നത്. വണ്ടിക്ക് എന്തോ പന്തികേടു തോന്നി നോക്കുമ്പോള്‍ റേഡിയേറ്റര്‍ പൊട്ടി വെള്ളം ചോരുകയാണ്. തുടര്‍ന്ന് വാകാട് എന്ന സ്ഥലത്തെത്തി വര്‍ക്ഷോപ് കണ്ടെത്തി. അവിടെ കൊവിഡ് പ്രതിസന്ധി അതിരൂക്ഷമായിരിക്കുകയാണ്. മൂന്നു മണി വരെയേ സ്ഥാപനങ്ങള്‍ പ്രവര്‍ത്തിക്കാന്‍ അനുമതി ലഭിച്ചിട്ടുള്ളൂ. വണ്ടി ഇവിടെ ഇട്, നാളെ നോക്കാമെന്നാണ് മെക്കാനിക്കായ ചെറുപ്പക്കാരന്‍ പറഞ്ഞത്. എത്ര പറഞ്ഞിട്ടും കാര്യമില്ല എന്ന് മനസ്സിലായതോടെ വണ്ടി ഒതുക്കിയിടാനായി പിന്നിലേക്ക് എടുത്തപ്പോഴാണ് അടുത്ത പണി കിട്ടിയത്. വണ്ടി പുറകിലിരുന്ന ഒരു സ്‌കൂട്ടറില്‍ മുട്ടി. ഇറങ്ങി നോക്കിയപ്പോള്‍ സ്‌കൂട്ടറിനു കാര്യമായൊന്നും പറ്റിയിട്ടില്ലെങ്കിലും എവിടെ നിന്നോ കുറെ ചെറുപ്പക്കാര്‍ ചാടിവീണു.

ഇപ്പോള്‍ തല്ലു വീഴുമെന്ന അവസ്ഥയായി. വന്‍ തുകയാണ് നഷ്ടപരിഹാരമായി ചോദിക്കുന്നത്. അവര്‍ക്കു മുന്നില്‍ അഭിനയിക്കുക അല്ലാതെ വഴിയില്ല. ഇതോടെ ഞങ്ങള്‍ മികച്ച നടന്മാരായി മാറുകയായിരുന്നു. രണ്ട് പാവം ഡ്രൈവര്‍മാരാണ് തങ്ങളെന്നും മുതലാളിയെ കൂട്ടിക്കൊണ്ടു വരാന്‍ പോവുകയാണെന്നും പറഞ്ഞ് കരഞ്ഞു. ഭക്ഷണത്തിനു പോലും കാശില്ലെന്നു കൂടി പറഞ്ഞതോടെ തല്ലാന്‍ വന്നവരുടെ മനസ്സലിഞ്ഞെന്നും രൂക്ഷമായി നോക്കിയിട്ട് അവര്‍ അവിടെ നിന്നു പോയെന്നും ജൂബില്‍ കുറിച്ചിരിക്കുന്നു.

കുറച്ചുസമയം കഴിഞ്ഞപ്പോള്‍ വീണ്ടും അവര്‍ മുന്നില്‍. വിശന്നിരിക്കണ്ടാ എന്നു പറഞ്ഞു കൊണ്ട് അവര്‍ ഭക്ഷണപ്പൊതി നീട്ടി. ഇപ്പോള്‍ അഭിനയം മറന്ന് കണ്ണു നിറഞ്ഞെന്നും വണ്ടിയുടെ ബാറ്ററി ചാര്‍ജ് ചെയ്യാനുള്ള സൗകര്യവും ഒരുക്കിത്തന്നെന്നും ജൂബിലിന്റെ വാക്കുകള്‍. ടാങ്കിലേക്ക് ആവശ്യമായ വെള്ളവും അവിടെ നിന്നു തന്നെ ശേഖരിച്ചുവെന്നും ആ സ്നേഹവും കരുതലും പിന്നീടങ്ങോട്ടുള്ള യാത്രയുടെ ഊര്‍ജം തന്നെയായി മാറിയെന്നും ജൂബില്‍ കുറിച്ചു.

അഹമ്മദാബാദിലെത്തിയത് നാലാമത്തെ ദിവസമാണ്. തിരക്കൊഴിഞ്ഞ ആ നഗരം വലിയ അദ്ഭുതമായിരുന്നു. മടക്കയാത്ര റിയയും അവളുടെ മാതാപിതാക്കളും ഒന്നിച്ചായിരുന്നു. വഴിയില്‍ നിര്‍ത്തി ഭക്ഷണം പാകം ചെയ്തു കഴിച്ചും രാത്രികാലങ്ങളില്‍ വണ്ടി വഴിയരികില്‍ നിര്‍ത്തിയിട്ടും ഒക്കെയായിരുന്നു മടങ്ങിവന്നത്. ഗര്‍ഭിണിയായ റിയയെ കാണുമ്പോള്‍, കാരവനില്‍ വൈദ്യുതി ചാര്‍ജ് ചെയ്യാനൊക്കെ എല്ലാവരും സൗകര്യങ്ങള്‍ ഒരുക്കിത്തരുമെന്നും ലോക്ഡൗണില്‍ എല്ലാത്തിനും താഴു വീണപ്പോള്‍ മനസ്സുകള്‍ കൂടുതല്‍ വിശാലമായി തുറന്നതായി തോന്നിയെന്നും ജൂബില്‍ പറയുന്നു.എല്ലാ നന്മയും വറ്റിപ്പോയി എന്ന് ഇനി പരിദേവനം പറയാന്‍ തനിക്കാവില്ലെന്നും റിയ ഇപ്പോള്‍ സുഖമായിരിക്കുന്നുവെന്നും ജൂബില്‍ പറയുന്നത് ഹൃദയത്തില്‍ നിന്നാണ്. രാജ്യമൊട്ടുക്കുള്ള ഒരുപാടു പേരുടെ നന്മ കൊണ്ടാണ് നീ നീയായിരിക്കുന്നതെന്ന് കുഞ്ഞ് വലുതാകുമ്പോള്‍ പറയണം. ജനിക്കും മുന്‍പേ നാടിനപ്പുറമുള്ള നന്മകള്‍ ഏറ്റുവാങ്ങാന്‍ കഴിഞ്ഞതില്‍ ഭാവിയില്‍ അഭിമാനിക്കട്ടെ. ജൂബില്‍ രാജന്‍ പി ദേവ് കുറിച്ചിരിക്കുന്നു.സുരേഷ് ഗോപി നായകനാകുന്ന ചിത്രമായ കാവലില്‍ വില്ലന്‍ കഥാപാത്രത്തെ അവതരിപ്പിക്കുന്നത് ജൂബിലാണ്. ഇത് കൂടാതെ സുരേഷ് ഗോപി എന്ന പേരിലൊരുങ്ങുന്ന ചിത്രത്തില്‍ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നതും ജൂബിലാണ്.

 

jubil rajan p dev shares an epic journey experience

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES