മലയാള സിനിമ പ്രേക്ഷകർക്ക് നിരവധി ശ്രദ്ധേയ സിനിമകള്‍ സമ്മാനിച്ചിട്ടുളള പ്രൊഡക്ഷന്‍ ബാനറാണ് രേവതി കലാമന്ദിര്‍. സൂപ്പര്‍ താരങ്ങള്‍ അടക്കമുളളവരുടെ സിനിമകൾ നിര്‍മ്മാതാവ് ജി സുരേഷ് കുമാറിന്റെ ഉടമസ്ഥതയിലുളള ബാനറില്‍ പുറത്തിറങ്ങിയിരുന്നു. സുരേഷ് കുമാര്‍ അഭിനയ രംഗത്തേക്കും നിര്‍മ്മാണ രംഗത്ത് തിളങ്ങിയ ശേഷമായിരുന്നു എത്തപ്പെട്ടത്. സക്‌സസ് ഫുള്‍ നിര്‍മ്മാതാവ് എന്ന പേര് സിനിമയില്‍ ഉണ്ടെങ്കിലും എന്നാൽ ഇപ്പോൾ മലയാളത്തില്‍ തുടരെ എട്ട് വര്‍ഷങ്ങള്‍ തനിക്ക് മോശം സമയമായിരുന്നു എന്ന് സുരേഷ് കുമാര്‍ തുറന്ന് പറയുകയാണ്. തനിക്ക് വലിയ നഷ്ടം ഈ സമയത്ത് പൈലറ്റ്‌സ്, കവര്‍സ്റ്റോറി പോലെയുളള സിനിമകള്‍ വരുത്തിവെച്ചെന്നും സുരേഷ് കുമാര്‍ വ്യക്തമാകുന്നു.
എനിക്ക് സിനിമ നിര്‍മ്മിച്ച് ഒരുപാട് നഷ്ടമുളള സമയമുണ്ടായിരുന്നു. 99 മുതല്‍ രണ്ടായിരത്തി ഏഴ് വരെ എനിക്ക് വലിയ നഷ്ടമായിരുന്നു.എന്റെ പൈലറ്റ്‌സ്, കവര്‍സ്റ്റോറി തുടങ്ങിയ സിനിമകളൊക്കെ വലിയ പരാജയം ഏറ്റുവാങ്ങി. അപ്പോള്‍ അങ്ങനെയുളള സിനിമകളില്‍ നിന്ന് കരകയറാന്‍ വേണ്ടിയാണ് ഞാന്‍ വീണ്ടും വീണ്ടും സിനിമകള്‍ ചെയ്തത്. ചില സംവിധായകര്‍ പണം മുടക്കുന്ന നിര്‍മ്മാതാക്കളുടെ അവസ്ഥ മനസിലാക്കില്ല. നാലും അഞ്ചും സംവിധാന സഹായികള്‍ ഉണ്ടായിരുന്ന സിനിമയില്‍ ഇപ്പോള്‍ ഏട്ടും പത്തും പേരാണ്.
ഒരു സിനിമ തീര്‍ന്നുകഴിഞ്ഞു ഒരാളുടെ കോസ്റ്റ് കണക്കാക്കിയാല്‍ എഴുപത്തി അയ്യായിരം രൂപയില്‍ കൂടൂതല്‍ വരും. ചെറിയ ഒരു റോളിന് പോലും വലിയ താരത്തെ ഇടാറുണ്ട്. ചെറിയ ഒരു ആര്‍ട്ടിസ്റ്റ് ചെയ്താല്‍ പോലും നന്നാവുന്ന വേഷമാണ് എങ്കിലും സംവിധായകന്റെ നിര്‍ബന്ധത്തിന് വഴങ്ങി വലിയ താരങ്ങളെ കൂടുതല്‍ പ്രതിഫലം കൊടുത്തുകൊണ്ട് വരേണ്ടി വരുന്ന അവസ്ഥയായിട്ടുണ്ട് എന്നും സുരേഷ്‌കുമാര്‍ പറഞ്ഞു.
സുരേഷ് ഗോപിയും ശ്രീനിവാസനും പ്രധാന വേഷങ്ങളില്‍ അഭിനയിച്ച പൈലറ്റ്‌സ് 2000ത്തിലായിരുന്നു പുറത്തിറങ്ങിയിരുന്നത്. സിനിമ സംവിധാനം നിർവഹിച്ചത് രാജീവ് അഞ്ചലായിരുന്നു. ചിത്രത്തില്‍ ഇരുവരും പൈലറ്റുമാരായാണ് അഭിനയിച്ചത്. സുരേഷ് ഗോപി നായകനായ കവര്‍സ്റ്റോറി എന്ന ചിത്രവും പൈലറ്റ്‌സിന് പിന്നാലെ പുറത്തിറങ്ങി. ആക്ഷന്‍ ത്രില്ലര്‍ ചിത്രം ജിഎസ് വിജയനാണ് സംവിധാനം ചെയ്തിരുന്നത്.സിനിമയില്‍ സുരേഷ് ഗോപിയുടെ നായികയായി തബുവായിരുന്നു അഭിനയിച്ചത്. പ്രധാന വേഷങ്ങളില്‍ ബിജു മേനോന്‍,നെടുമുടി വേണു, സിദ്ധിഖ് തുടങ്ങിയവരും അഭിനയിച്ചിരുന്നു.