മലയാളികൾക്ക് ഏറെ സുപരിചിതയായ താരമാണ് സുജ കാര്‍ത്തിക. നടി എന്നതിലുപരി മികച്ചൊരു നര്‍ത്തകി കൂടിയായ സുജ ജയറാം. താരം നായിക വേഷത്തിൽ എത്തിയത് മലയാളി മാമന് വണക്കം എന്ന സിനിമയിലൂടെയാണ്. എന്നാൽ ഇപ്പോൾ തന്റെ ഭക്തി ജീവിതത്തെ കുറിച്ചുള്ള രസകരമായ ഓര്‍മ്മകള്‍ ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിലൂടെ പങ്കുവെച്ച് എത്തിയിരിക്കുകയാണ്.
ഏറ്റവും കൂടുതല്‍ തവണ ക്ലാസിക്കല്‍ ഡാന്‍സ് പെര്‍ഫോമന്‍സ് ചെയ്യുന്ന സമയത്ത് നൃത്തം ചെയ്തത് കൃഷ്ണ നീ ബേഗനെ.... എന്ന കീര്‍ത്തനത്തിനാണ്. രണ്ട് തവണ ഗുരുവായൂരപ്പന് മുന്നില്‍ ഈ കീര്‍ത്തനത്തിന് ചുവടുവെക്കാന്‍ കഴിഞ്ഞു. ആ നൃത്തം ചെയ്യുമ്പോള്‍ കൃഷ്ണനെ എന്റെയൊപ്പം കാണാന്‍ തന്നെ പറ്റാറുണ്ട്. അങ്ങനെ ഫീല്‍ ചെയ്തതായി ആ പെര്‍ഫോമന്‍സ് കണ്ട ചിലരും പറഞ്ഞിട്ടുണ്ട്. ഞാന്‍ പോലുമറിയാതെ എന്റെ കണ്ണുകള്‍ ആ കീര്‍ത്തനം എപ്പോള്‍ കേട്ടാലും നിറഞ്ഞ് തുളുമ്പാറുണ്ട്. എന്നെ സംബന്ധിച്ചിടത്തോളം കൃഷ്ണന്‍ ഒരു വികാരമാണ്, അനുഭവവും അനുഭൂതിയുമാണ്.
വൈക്കത്താണ് എന്റെ ജനനം . എന്നാൽ വളര്‍ന്നത് എറണാകുളത്തായിരുന്നു. രണ്ടിടത്തെയും ദേശനാഥന്‍ മഹാദേവനാണ്. എനിക്ക് ശിവഭഗവനാനോട് ബഹുമാനം കലര്‍ന്നൊരു ഭക്തിയാണെനിക്ക്. എന്റെ വൈക്കത്തപ്പാ എന്നാണ് സന്തോഷം വന്നാലും സങ്കടം വന്നാലും ഞാനെപ്പോഴും വിളിക്കാറ്. എറണാകുളത്തപ്പന്‍ ക്ഷേത്രത്തില്‍ വച്ചായിരുന്നു എന്റെ വിവാഹം നടന്നതും. കുടുംബത്തിലുള്ളവരെല്ലാം ദൈവ ഭക്തരാണ്. കിച്ചു എന്നാണ് എന്റെ ഭര്‍ത്താവിന്റെ വിളിപ്പേര്. കൂടുതല്‍ പ്രാവിശ്യം എനിക്ക് ചിലപ്പോള്‍ തോന്നും അമ്മയെയോ ഭര്‍ത്താവിനെയോ വിളിക്കുന്നതിലുംവിളിക്കുന്നതിൽ കൂടുതൽ വൈക്കത്തപ്പാ എന്നാണെന്ന്.
വൈകിട്ട് ദീപാരാധന അധികം തിരക്കില്ലാത്ത അമ്പലങ്ങളില്‍ തൊഴുന്നതിനെ കുറിച്ചൊക്കെ ഭര്‍ത്താവ് എപ്പോഴും പറയും. നമ്മളില്‍ നിറയെ പോസിറ്രീവ് എനര്‍ജി ആ സമയങ്ങളിലെ ക്ഷേത്ര ദര്‍ശനം നിറയ്ക്കും. നമ്മുടെ മുന്നോട്ടുള്ള യാത്രയെ അവിടുത്തെ ആര്‍കിടെക്ചര്‍ പോലും സ്വാധീനിക്കുമെന്നും അദ്ദേഹം പറയാറുണ്ട്. അത് ശരിയാണ്. അത്തരം ക്ഷേത്ര സന്ദര്‍ശനങ്ങള്‍ നമ്മളിലെ എല്ലാ നെഗറ്റീവ് എനര്‍ജികളെയും ദൂരെയകറ്റാന്‍ കൊണ്ട് കഴിയാറുണ്ട്.
എനിക്ക് മുകാംബിക ക്ഷേത്രത്തില്‍ ദര്‍ശനം നടത്തുന്നതിലൂടെ ലഭിക്കുന്ന ശാന്തിയും സമാധാനവുമൊക്കെ അപാരമാണ്. അതുപോലെ തന്നെ പ്രിയപ്പെട്ട ഒരിടമാണ് തിരുപ്പതി ക്ഷേത്രം. കുടുംബസമേതം ഒരു യാത്ര 2019 മാര്‍ച്ചില്‍ നടത്തിയപ്പോള്‍ മറക്കാനാകാത്ത ഒരു അനുഭവമുണ്ടായി. എന്റെ മാതാപിതാക്കളും ഭര്‍ത്താവിന്റെ മാതാപിതാക്കളും കുട്ടികളുമൊക്കെ യാത്രയുടെ ഭാഗമായി ഉണ്ടായിരുന്നു. ഞാനും ഭര്‍ത്താവും പതിനെട്ട് മണിക്കൂറോളമെടുത്ത് മാറി മാറി ഡ്രൈവ് ചെയ്താണ് അവിടെ എത്തിയത്.
സീസണ്‍ അല്ലാത്തത് കൊണ്ടും നേരത്തെ ബുക്ക് ചെയ്ത് പുറപ്പെട്ടത് കൊണ്ടും വലിയ തിരക്ക് ഇല്ലായിരുന്നു. അക്ഷരാര്‍ഥത്തില്‍ ഞാന്‍ ആ നടയില്‍ ചെന്ന് തൊഴുതു നിന്നപ്പോള്‍ കരയുകയായിരുന്നു. ഞാന്‍ മാത്രമല്ല, എന്റെ അമ്മയും ഭര്‍ത്താവിന്റെ അമ്മയുമെല്ലാം കരഞ്ഞു. അപ്പോള്‍ ഭക്തിയുടെ നിറവ് അനുഭവിക്കാന്‍ കഴിഞ്ഞു.
ഇടയ്ക്കിടെ സന്ദര്‍ശനം നടത്തുന്ന ക്ഷേത്രമെന്നേ വലിയ സെലിബ്രിറ്റികളൊക്കെ കേട്ടിരുന്നുള്ളു. ദര്‍ശനം നടത്തുന്നതിന് മുന്‍പ് ഞാന്‍എന്താണ് ഇത്രയധികം ഭക്തരെ അങ്ങോട്ടേക്ക് ആകര്‍ഷിക്കുന്നത് എന്നൊക്കെ ചിന്തിച്ചിരുന്നു. എനിക്കതിനുള്ള ഉത്തരം അവിടെ ചെന്ന് ഭഗവാനെ കണ്ടപ്പോള്‍, കണ്‍നിറയെ തൊഴുത് നിന്നപ്പോള്‍ കിട്ടിയെന്നും സുജ പറയുന്നു.