മലയാളത്തിന്റെ പ്രിയ താരമാണ് നടൻ മെഗാസ്റ്റാർ മമ്മൂട്ടി. നിരവധി സിനിമകളിലൂടെ ശ്രദ്ധേയമായ കഥാപാത്രങ്ങൾ പ്രേക്ഷകർക്കായി സമ്മാനിച്ച അദ്ദേഹത്തിന്റെ പിറന്നാൾ കഴിഞ്ഞ ദിവസങ്ങളിൽ സോഷ്യൽ മീഡിയ ഏറെ ആഘോഷമാക്കിയിരുന്നു. എന്നാൽ മമ്മൂക്ക എന്നെ ജന്മദിനത്തിന് വിളിച്ചില്ല എന്ന് പറഞ്ഞുകൊണ്ടുളള കുഞ്ഞ് ആരാധികയുടെ വീഡിയോയും സോഷ്യൽ മീഡിയയിൽ വൈറലായി മാറിയിരുന്നു. മെഗാസ്റ്റാര്‍ തന്നെയായിരുന്നു കഴിഞ്ഞ ദിവസം മെഗാസ്റ്റാര്‍ തന്നെയായിരുന്നു കഴിഞ്ഞ ദിവസം മമ്മൂക്കയോട് ഞാന്‍ മിണ്ടൂല, മമ്മൂക്ക എന്നെ ഹാപ്പി ബെര്‍ത്ത് ഡേയ്ക്ക് വിളിച്ചില്ല എന്ന് കരഞ്ഞുകൊണ്ട് പറയുന്ന ആരാധികയുടെ വീഡിയോ പങ്കുവച്ചതും. കുഞ്ഞ് ആരാധിക വീഡിയോയില്‍ മമ്മൂക്കയോട് പിണക്കമാണെന്നും എന്നെ മാത്രം ബെര്‍ത്ത്‌ഡേയ്ക്ക് വിളിച്ചില്ലല്ലോ എന്നായിരുന്നു പരിഭവം പറഞ്ഞത്.
കുഞ്ഞിന്റെ അച്ഛന്‍ തന്നെയായിരുന്നു നിഷ്‌കളങ്കത നിറഞ്ഞ മകളുടെ വീഡിയോ പകര്‍ത്തിയിരുന്നത്. നമുക്ക് മമ്മൂക്കയുടെ വീട്ടില്‍ പോകാമെന്നുമൊക്കെയുള്ള ഉറപ്പും മമ്മൂക്കയോട് കുഞ്ഞിനെ വിളിക്കാത്തത് പറഞ്ഞ് കൊടുക്കാമെന്നും അച്ഛന്‍ വീഡിയോയില്‍ മകള്‍ക്ക് നല്‍കുന്നുണ്ട്. മമ്മൂക്കയുടെ കട്ടഫാനായ ഈ കുഞ്ഞ് പെരിന്തല്‍മണ്ണ തിരൂര്‍ക്കാട് സ്വദേശികളായ ഹമീദലി പുന്നക്കാടന്‍-സജ്ല ദമ്പതികളുടെ മകള്‍ പീലിയാണ്.
മമ്മൂക്ക ഈ വീഡിയോ 'പിണങ്ങല്ലേ എന്താ മോള്‍ടെ പേര്' എന്ന് ചോദിച്ചുകൊണ്ടാണ് പങ്കുവെച്ചിരുന്നത്. അതേസമയം കുഞ്ഞ് ആരാധികയെ തേടിയുളള സന്തോഷ വാര്‍ത്ത ഈ വീഡിയോയ്ക്ക് പിന്നാലെ വന്നിരിക്കുകയാണ്. ദുവയ്ക്കും കുടുംബത്തിനും കോവിഡ് മാറിയാലുടന്‍ വീട്ടിലെത്തി മകളെ കാണാനുളള സൗകര്യം ഒരുക്കാമെന്ന അറിയിപ്പാണ് ലഭിച്ചിരിക്കുന്നത്. ഇക്കാര്യം കുഞ്ഞ് ആരാധികയുടെ കുടുംബത്തെ മെഗാസ്റ്റാറിന്റെ പിആര്‍ഒ റോബര്‍ട്ട് കുര്യാക്കോസാണ് അറിയിച്ചിരിക്കുന്നത്.
പീലിയുടെ പിതാവായ ഹമീദലി നിലവില്‍ പെരിന്തല്‍മണ്ണ മമ്മൂട്ടി ഫാന്‍സ് ആന്‍ഡ് വെല്‍ഫെയര്‍ അസോസിയേഷന്റെ ഓണ്‍ലൈന്‍ പ്രെമോട്ടറാണ്. സോഷ്യല്‍ മീഡിയയില്‍ മമ്മൂക്കയുടെ കുഞ്ഞ് ആരാധികയുടെ വീഡിയോ വ്യാപകമായി പ്രചരിച്ചിരുന്നു. ഈ വീഡിയോ സോഷ്യല്‍ മീഡിയയില്‍ ആരാധകര്‍ ഉള്‍പ്പെടെയുളള നിരവധി പേരാണ് പങ്കുവെച്ചിരുന്നത്. കഴിഞ്ഞ ദിവസം മമ്മൂട്ടി പിറന്നാള്‍ കുടുംബത്തിനൊപ്പമായിരുന്നു ആഘോഷിച്ചത്. സൂപ്പര്‍താരത്തിന് ആശംസകള്‍ നേര്‍ന്ന് സഹതാരങ്ങളും ആരാധകരും ഒന്നടങ്കം സോഷ്യല്‍ മീഡിയയില്‍ എത്തുകയും ചെയ്‌തിരുന്നു.