Latest News

മൂത്ത് കുട്ടി ഇക്കുറി സ്‌കൂള്‍ പഠനം പൂര്‍ത്തിയാക്കും; ഇളയ ആള്‍ക്ക് മൂന്നര മാസം മാത്രം പ്രായം; ഒന്‍പത് മക്കളെ ഒരുമിച്ച് സ്‌കൂളിലേക്ക് അയക്കുന്ന ദമ്പതികള്‍; ഒരുമിച്ചായ് സ്‌കൂളിലേക്ക് അയക്കുന്ന മനോഹര കാഴ്ചയുടെ സന്തോഷത്തില്‍ രമ്യയും സന്തോഷും

Malayalilife
മൂത്ത് കുട്ടി ഇക്കുറി സ്‌കൂള്‍ പഠനം പൂര്‍ത്തിയാക്കും; ഇളയ ആള്‍ക്ക് മൂന്നര മാസം മാത്രം പ്രായം; ഒന്‍പത് മക്കളെ ഒരുമിച്ച് സ്‌കൂളിലേക്ക് അയക്കുന്ന ദമ്പതികള്‍; ഒരുമിച്ചായ് സ്‌കൂളിലേക്ക് അയക്കുന്ന മനോഹര കാഴ്ചയുടെ സന്തോഷത്തില്‍ രമ്യയും സന്തോഷും

സ്‌കൂളുകള്‍ തുറക്കുന്ന ഇന്ന്, കരച്ചിലുമായി കുറച്ച് കണ്ണുകളും, കൊഞ്ചലുമായി കുറച്ച് മുഖങ്ങളും, ആകാംക്ഷയും ആശങ്കയും നിറച്ച് കൊച്ചു പാദങ്ങള്‍ സ്‌കൂളിന്റെ ആദ്യ പടിയിലേക്ക് കയറുന്ന അതിമനോഹരമായ ഒരു കാഴ്ചയായിരുന്നു എത്തിപ്പെട്ടത്. ആദ്യാക്ഷരം നുകരാന്‍ കുരുന്നുകള്‍ അതിന്റെ ആദ്യ കാലഘട്ടം കടക്കുമ്പോള്‍, ഓരോ കുട്ടിയുടെയും ഹൃദയത്തില്‍ പുതിയൊരു ലോകം ഉദിക്കുന്നതിന്റെ തുടക്കം കൂടിയായിരുന്നു ഈ ദിനം. ഈ ദിവസം കുട്ടികള്‍ക്കെല്ലാം ഒരു വികാരപ്രധാനമായ അനുഭവമായിരിക്കുമ്പോഴും, അതിലേറെ സന്തോഷം അനുഭവിക്കുന്നത് അവരുടെ മാതാപിതാക്കളാണ്. സ്വന്തം കുഞ്ഞ് ആദ്യമായി സ്‌കൂളിലേക്ക് പോകുന്നത് കാണുന്ന അതുല്യമായ നിമിഷം, ഒരുപാട് കാത്തിരിപ്പിന്റെ പ്രതിഫലനമാണ്.

ഈ ദിനത്തില്‍ പലവിധത്തിലുള്ള ഫാമിലികളും നമ്മളെ സ്പര്‍ശിച്ചുകൊണ്ടിരിക്കും, അത്തരത്തില്‍ ഏറ്റവും ശ്രദ്ധ നേടുന്നത് പോടൂര്‍ സന്തോഷിന്റെയും രമ്യയുടെയും കുടുംബമാണ്. ഒന്‍പത് മക്കളെ ഒരുമിച്ച് സ്‌കൂളിലേക്ക് അയക്കുന്ന ഈ ദമ്പതികളുടെ ജീവിതം, മാതാപിതൃത്വത്തിന്റെ ഒരു അപൂര്‍വമായ ഉദാഹരണമാണ്. കരച്ചിലിനും ചിരിക്കും ഇടയില്‍ നിലകൊള്ളുന്ന ഈ വിശേഷദിനം, അവരുടെ കുടുംബത്തില്‍ ഇനിയൊരു തലമുറയുടെ വിജയയാത്രക്ക് തുടക്കമാകുകയാണ്. ഒന്‍പത് മക്കളെ ഒരുമിച്ചായി സ്‌കൂളിലേക്ക് അയക്കുന്ന ആ മനോഹര കാഴ്ചയുടെ സന്തോഷത്തിലാണ് കൊട്ടിയൂരിലെ പോടൂര്‍ സന്തോഷും ഭാര്യ രമ്യയും. ഓരോ രാവിലെയും സ്‌കൂളിലേക്ക് പോകാന്‍ കുട്ടികളെ ഒരുക്കുന്നത് ഇവര്‍ക്ക് പതിവാണ്. എന്നാല്‍ ഇത്തവണ, ആ കാഴ്ചക്ക് അവസാനമാകാന്‍ പോകുകയാണ്. കാരണം, ഇവരുടെ മൂത്ത മകളായ ആല്‍ഫിയ ലിസ്ബത്ത് ഇത്തവണ പ്ലസ് ടു പൂര്‍ത്തിയാക്കുകയാണ്. തുടര്‍ന്ന് സ്‌കൂള്‍ ജീവിതത്തിന് വിട പറഞ്ഞ് ഉന്നത പഠനത്തിലേക്ക് കടക്കുകയാണ്. അതിനാല്‍ ഇനി ഒരേ സമയം ഒന്‍പതുംപേര്‍ കൂടി സ്‌കൂളിലേക്ക് പോവുന്നത് ഇനി ഉണ്ടാവില്ല.

അതേസമയം, വീടിന്റെ ഏറ്റവും ഇളയ അംഗമായ മകളുടെ പ്രായം വെറും മൂന്നര മാസം മാത്രമാണ്. ഇപ്പോഴത്തെ ദിവസം വളരെ പ്രത്യേകമാണ്. കാരണം മൂത്തമകളും മറ്റ് കുട്ടികളും ഒരുമിച്ചുള്ള അവസാന സ്‌കൂള്‍ യാത്രയായി ഈ ദിവസം മാറുന്നു. ആല്‍ഫിയ കൊട്ടിയൂര്‍ ഐജെഎം ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ പഠിക്കുന്നു. രണ്ടാമത്തെ മകള്‍ ആഗ്‌നസ് മരിയ പത്താം ക്ലാസിലും, മൂന്നാമത്തെ മകള്‍ ആന്‍ ക്ലെറി എട്ടാം ക്ലാസിലുമാണ് പഠിക്കുന്നത്. അതിന് താഴെയുള്ള അസിന്‍ തെരേസ് ആറിലും. ലിയോ ടോം നാലിലും ലെവിന്‍സ് ആന്റണി രണ്ടാം ക്ലാസിലും കാതറിന്‍ ജോക്കിമ യുകെജിയിലും പഠിക്കുന്നു. വീടിന് തൊട്ടടുത്ത് തന്നെയുള്ള തലക്കാണി ഗവ യുപി സ്‌കൂളിലാണ് ഇവര്‍ നാലും പേരും പഠിക്കുന്നത്.ഇവരുടെ ഇളയ ഇരട്ട സഹോദരിമായ ജിയോവാന മരിയയും ജിയന്ന ജോസ്ഫിനയും അടുത്തുള്ള അങ്കണവാടിയിലും പോകും. കഴിഞ്ഞ രണ്ട് മാസമായി താലോലിക്കാനും കൂട്ടിരിക്കാനും ഉണ്ടായിരുന്ന ചേച്ചിമാരും ചേട്ടന്‍മാരും സ്‌കൂളിലേക്ക് പോകാന്‍ ഒരുങ്ങുന്നത് മുതല്‍ റ്റാറ്റാ പറഞ്ഞ് വീടിന്റെ പടി കടന്ന് റോഡിലൂടെ സ്‌കൂളിലേക്ക് പോകുന്നത് കൗതുകത്തോടെ നോക്കിയിരിക്കും മൂന്ന് മാസം മാത്രം പ്രായമുള്ള ഇളയ മകള്‍ അന്ന റോസ്ലിയ.

തന്റെ ചെറുപ്പത്തില്‍ സ്‌കൂള്‍ പഠനകാലത്തെ ഓര്‍മകളും കുട്ടികളുടെ സന്തോഷവും കൗതുകത്തോടെയും സന്തോഷത്തോടെയും ആസ്വദിക്കുന്നുണ്ടെന്ന് പിതാവ് സന്തോഷും മാതാവ് രമ്യയും. മക്കള്‍ എല്ലാവരേയും പൊതു വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ മാത്രമാണ് പഠിപ്പിക്കുന്നതെന്നും മികച്ച പഠനമാണ് ഇവര്‍ക്ക് ലഭിക്കുന്നതും. ഇളയ മോള്‍ സ്‌കൂളില്‍ പോകാന്‍ പ്രായമാകുമ്പോഴേക്കും മൂത്തവര്‍ സ്‌കൂള്‍ പഠനം കഴിഞ്ഞു പോകും എന്നതിനാല്‍ ഈ വര്‍ഷത്തെ അധ്യയന വര്‍ഷം തങ്ങള്‍ക്ക് ഒരുപാട് പ്രത്യേകതകള്‍ ഉള്ളതാണ്. മലയോരത്തെ ഒട്ടേറെ വ്യാപാര സ്ഥാപനങ്ങളുടെ ഉടമയാണ് പിതാവ് പി.ജെ.സന്തോഷ്.

nine childrens school together remya santhosh

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES