Latest News

വനിത പറഞ്ഞത് ശരിയല്ല; തന്റെ പിതാവ് മദ്യപാനി തന്നെ; വിവാഹവാര്‍ത്ത കേട്ട് ഞെട്ടലൊന്നും ഉണ്ടായില്ലെന്ന് പീറ്റര്‍ പോളിന്റെ മകന്‍

Malayalilife
topbanner
വനിത പറഞ്ഞത് ശരിയല്ല; തന്റെ പിതാവ് മദ്യപാനി തന്നെ; വിവാഹവാര്‍ത്ത കേട്ട് ഞെട്ടലൊന്നും ഉണ്ടായില്ലെന്ന് പീറ്റര്‍ പോളിന്റെ മകന്‍
  ഹിറ്റ്ലര്‍ ബ്രദേഴ്സ് എന്ന ചിത്രത്തിലൂടെ വനിതയെ മലയാളികള്‍ക്കും പരിചയമാണ്. തമിഴിലും മലയാളത്തിലും ചിത്രങ്ങള്‍ ചെയ്ത വനിത പത്തൊന്‍പതാം വയസിലാണ് ആദ്യം വിവാഹിതയായത്. നടന്‍ ആകാശുമായിട്ടായിരുന്നു വനിതയുടെ വിവാഹം. എന്നാല്‍ 7 വര്‍ഷത്തിനൊടുവില്‍ ഈ ബന്ധം പിരിഞ്ഞ വനിത രണ്ടാമതും വിവാഹം ചെയ്തു. ഇതിന്റെ ആയുസ് രണ്ടുവര്‍ഷം മാത്രമായിരുന്നു. രണ്ടു ബന്ധത്തിലുമായി 3 കുട്ടികള്‍ വനിതയ്ക്കുണ്ട്. കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പാണ് താരം മൂന്നാമതും വിവാഹിതയായത്. തമിഴിലും ബോളിവുഡിലും ശ്രദ്ധേയനായ വിഷ്വല്‍ ഇഫക്ട്സ് എഡിറ്റര്‍ പീറ്റര്‍ പോളുമായി വിവാഹത്തിന് പിന്നാലെ വിവാദങ്ങളുടെ ഘോഷയാത്രയായിരുന്നു.

പീറ്റര്‍ പോളിനെതിരെ ആദ്യഭാര്യ രംഗത്തെത്തിയിരിുന്നു. പീറ്ററുമായി അകന്നു കഴിയുന്ന ആദ്യ ഭാര്യ എലിസബത്ത് ഹെലന്‍ ചെന്നൈ വടപളനി പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കി. പീറ്റര്‍ പോളുമായുള്ള വിവാഹത്തില്‍ തനിക്ക് രണ്ടു കുട്ടികളുണ്ട്. ചില അഭിപ്രായ ഭിന്നതകളുടെ പേരില്‍ കഴിഞ്ഞ ഏഴു വര്‍ഷങ്ങളായി പിരിഞ്ഞു താമസിക്കുകയാണ് എന്നും ഔദ്യോഗികമായി വിവാഹമോചനം നേടാതെയാണ് പീറ്റര്‍ വനിതയെ വിവാഹം ചെയ്തതെന്ന് ഇവര്‍ പറഞ്ഞു.

കൂടാതെ വനിതയ്‌ക്കൊപ്പമുളള ഒരു പുതിയ സിനിമയുടെ ഷൂട്ടിംഗ് എന്നാണ് വിവാഹത്തെക്കുറിച്ച് പീറ്റര്‍ പോള്‍ തന്നോട് പറഞ്ഞതെന്നും എലിസബത്ത് വെളിപ്പെടുത്തിയിരുന്നു. പീറ്റര്‍ മദ്യപാനിയായിരുന്നുവെന്നും മുന്‍പ് മൂന്ന് സ്ത്രീകളുമായി അദ്ദേഹത്തിന് ബന്ധമുണ്ടായിരുന്നുവെന്നും അവര്‍ വ്യക്തമാക്കിയിരുന്നു.അതേസമയം ഇതെല്ലാം നിഷേധിച്ചുകൊണ്ടാണ് പീറ്ററും വനിതയും രംഗത്തെത്തിയിരുന്നത്. പീറ്റര്‍ മദ്യപാനിയല്ലെന്നും വിവാഹത്തിന്റെ അന്ന് ഷാംപെയ്ന്‍ കുടിക്കാന്‍ കൊടുത്തപ്പോള്‍ അദ്ദേഹം സ്‌നേഹപൂര്‍വ്വം നിരസിച്ചുവെന്നും വനിത വെളിപ്പെടുത്തി. പണം തട്ടാനാണ് പീറ്ററിന്റെ മുന്‍ഭാര്യയുടെ ശ്രമമെന്നും നിയമപരമായി ഇതിനെ നേരിടുമെന്നുമാണ് സംഭവത്തില്‍ വനിത പ്രതികരിച്ചിരുന്നത്. ഒരു കോടി രൂപയാണ് എലിസബത്ത് തങ്ങളില്‍ നിന്നും ആവശ്യപ്പെട്ടതെന്നും വനിത വെളിപ്പെടുത്തിയിരുന്നു. പിന്നാലെ പീറ്ററിനെതിരെ ഗുരുതര ആരോപണങ്ങളുമായ മൂത്തമകന്‍ രംഗത്തെത്തിയിരുന്നു. ഒരഭിമുഖത്തിലാണ് പിതാവിനെതിരെ തുറന്നടിച്ച് മകന്‍ രംഗത്തെത്തിയിരിക്കുന്നത്.

വനിത പറഞ്ഞത് ശരിയല്ലെന്നും തന്റെ പിതാവ് ഒരു മദ്യപാനിയാണെന്നും മകന്‍ പറയുന്നു. അദ്ദേഹത്തെ റീഹാബിലിറ്റേഷന്‍ സെന്ററില്‍ കൊണ്ടുപോയിരുന്നെന്നും അവിടെ നിന്ന് രക്ഷപ്പെടാന്‍ ശ്രമിച്ചപ്പോള്‍ ഗുരുതരമായി പരിക്കേറ്റിരുന്നതായും മകന്‍ പറഞ്ഞു. സ്ത്രീകളോട് താല്‍പര്യമുളള വ്യക്തിയാണ് പീറ്ററെന്നും മകന്‍ പറയുന്നു. ഒരിക്കല്‍ താന്‍ കാരണം പെണ്‍സുഹൃത്തുകളില്‍ ഒരാള്‍ ഗര്‍ഭിണിയായി എന്ന് പറഞ്ഞപ്പോഴാണ് അമ്മ അദ്ദേഹത്തോട് സംസാരിക്കുന്നത് നിര്‍ത്തിയതെന്നും മകന്‍ ആരോപിച്ചു. കൂടാതെ വനിതയുടെ മക്കളെ സഹോദരിമാരായി ഇനി കാണണമെന്ന് പീറ്റര്‍ പറഞ്ഞതായും അതുപോലെ താന്‍ ചെയ്‌തെന്നും മകന്‍ പറഞ്ഞു. ഒരിക്കല്‍ വനിതയുടെ വീട്ടിലേത്ത് തന്നെ ഡിന്നറിനായി ക്ഷണിച്ചെന്നും എന്നാല്‍ അന്നൊന്നും വിവാഹത്തെക്കുറിച്ച് പറഞ്ഞില്ലെന്നും മകന്‍ പറഞ്ഞു. അന്ന് വനിതയുടെ മക്കളുമായി സംസാരിക്കുക മാത്രമാണ് ഉണ്ടായത്. പിതാവിന്റെ വിവാഹ വാര്‍ത്ത കേട്ട് തനിക്കും സഹോദരിക്കും ഞെട്ടലൊന്നും ഉണ്ടായില്ലെന്നും മകന്‍ പറഞ്ഞു. സിനിമകളിലും മറ്റ് ഓഫീസുകളിലുമെല്ലാം ജോലി ചെയ്യുന്ന സമയത്ത് സ്ത്രീകളുമായി ഇടപഴകുന്ന ശീലം അച്ഛന് ഉണ്ടായിരുന്നു എന്നും മകന്‍ വെളിപ്പെടുത്തി.
 
peter pauls son reacts on his fathers second marriage

RECOMMENDED FOR YOU:

topbanner

EXPLORE MORE

LATEST HEADLINES