മുഖവുര ആവശ്യമില്ലാത്ത സംഗീത സംവിധായകനാണ് എം.ജയചന്ദ്രൻ. അഞ്ചാം വയസുമുതൽ സംഗീതമഭ്യസിച്ച് തുടങ്ങിയതാണ് ജയചന്ദ്രൻ. പിന്നീട് സംഗീത രംഗത്ത് ജയചന്ദ്രന് തിരിഞ്ഞു നോക്കേണ്ടിയും വന്നില്ല. ഈ സംഗീതസപര്യയിൽ ഒട്ടനവധി ഹിറ്റുകൾ അദ്ദേഹം മലയാളികൾക്ക് സമ്മാനിച്ചു. ദേവരാജന്‍ മാസ്റ്റർ, ദക്ഷിണാമൂര്‍ത്തി, കെ രാഘവന്‍മാഷ്, രവീന്ദ്രൻ, ജോൺസൺ തുടങ്ങിയവർ അടക്കി ഭരിച്ച മലയാളത്തിലെ സംഗീതലോകത്തെ ഇപ്പോൾ നയിക്കുന്നത് എം.ജയചന്ദ്രനടക്കമുള്ള പ്രതിഭാധനരുടെ നിരയാണ്.
ജയചന്ദ്രൻ ഈണം പകർന്ന നിവേദ്യത്തിലെ കോലക്കുഴൽ വിളി കേട്ടോ എന്ന ഒരൊറ്റ ഗാനം കാലമേറെ കഴിഞ്ഞിട്ടും മലയാളി മറന്നിട്ടില്ല. ഗൌരീശങ്കരം, കഥാവശേഷന്‍, പെരുമഴക്കാലം, നിവേദ്യം, മാടമ്പി, കരയിലേക്കൊരു കടല്‍ദൂരം, സെല്ലുലോയ്ഡ് എന്നീ ചിത്രങ്ങളിലെ സംഗീത സംവിധാനത്തിനു മികച്ച സംഗീത സംവിധായകനുള്ള സംസ്ഥാനസര്‍ക്കാർ പുരസ്കാരങ്ങൾ വിവിധ വർഷങ്ങളിൽ അദ്ദേഹത്തെ തേടിയെത്തി. എന്ന് നിന്റെ മൊയ്തീന്‍ എന്ന ചിത്രത്തിലൂടെ 2015-ലെ മികച്ച സംഗീതസംവിധായകനുള്ള ദേശീയ പുരസ്കാരവും ലഭിച്ചു.
ഷാജി കൈലാസ് നിർമ്മിച്ച് കിരൺ പ്രഭാകർ സംവിധാനം ചെയ്യുന്ന താക്കോൽ എന്ന സിനിമയുടെ സംഗീത സംവിധാനത്തിന്റെ പണിപ്പുരയിലാണ് എം.ജയചന്ദ്രൻ ഇപ്പോൾ. സംഗീത സംവിധാനവും പശ്ചാത്തല സംഗീതവും ജയചന്ദ്രൻ ഒരുമിച്ച് നിർവഹിക്കുന്നു എന്ന പ്രത്യേകതയും താക്കോലിനുണ്ട്. താക്കോൽ സിനിമയെക്കുറിച്ച്, താക്കോലിലെ ഗാനങ്ങളെക്കുറിച്ച് ജയചന്ദ്രൻ മലയാളി ലൈഫിനോട്സംസാരിച്ചു. അഭിമുഖത്തിലേക്ക്
തികച്ചും ക്രിസ്ത്യന്‍ പശ്ചാത്തലമുള്ള സിനിമയാണ് താക്കോല്‍? എന്താണ് താക്കോല്‍ സംഗീത സംവിധാനം ചെയ്യുമ്പോള്‍ നേരിട്ട വെല്ലുവിളി?
കേവലം ക്രിസ്ത്യന്‍ പശ്ചാത്തലത്തിലുള്ള സിനിമ മാത്രമല്ല താക്കോല്‍. അത് മനസിന്റെ വിഹ്വലതയുടെ കഥയാണിത്. പല ആള്‍ക്കാരുടെ മരണങ്ങള്‍ ഒരാളുടെ ജീവിതത്തെ എങ്ങിനെയാണ് കൊണ്ടു പോകുന്നത് എന്നാണ് താക്കോലിന്റെ കഥയില്‍ അന്തര്‍ലീനമായിരിക്കുന്നത്. താക്കോലിന് അതിന്റെതായ ഒരു ഹിസ്റ്ററിയുണ്ട്. കഥയെക്കുറിച്ച് ഞാന്‍ കൂടുതല്‍ പറയുന്നില്ല. സിനിമയാണ് കാണേണ്ടത്. ക്രിസ്ത്യന്‍ മിഷണറീസിന്റെ. അവരുടെ പശ്ചാത്തലത്തില്‍ ഉള്ളിലുള്ള ചില കാര്യങ്ങളാണ്, വിധേയത്വത്തിന്റെ കഥയാണ് താക്കോല്‍. കിരണ്‍ ഒരു പാട് വര്‍ഷം മുന്‍പുള്ള എന്റെ ഒരു സുഹൃത്താണ്. കിരണ്‍ ആണ് ഡയറക്ടര്‍.
ഷാജി കൈലാസേട്ടനാണ് പ്രൊഡ്യൂസര്‍. ഒരു പാട് രീതിയില്‍ എനിക്ക് വളരെ വേണ്ടപ്പെട്ടവരുടെ ഒരു കൂട്ടായ്മയാണ് താക്കോല്‍. അതുകൊണ്ട് തന്നെ അത് ചാലഞ്ചിംഗ് ആണ്. ക്രിസ്ത്യന്‍ പശ്ചാത്തലത്തിലുള്ള പാട്ടുകള്‍ ഞാന്‍ ചെയ്തിട്ടുണ്ട്. ഇതില്‍ പക്ഷെ ഓതന്റിക് ആയിട്ടുള്ള, സംഗീത ശൈലിയുമായി ബന്ധപ്പെട്ടു നില്‍ക്കുന്ന പാട്ടിന്റെ ഈണങ്ങളും പശ്ചാത്തല സംഗീതവും, വളരെ പ്രധാനപ്പെട്ടതാണ് ഈ സിനിമയിലെ പശ്ചാത്തല സംഗീതം. വളരെ വ്യത്യസ്തമായ രീതിയില്‍ ഈ സിനിമയുടെ പശ്ചാത്തല സംഗീതം ചെയ്യാന്‍ കഴിഞ്ഞിട്ടുണ്ട് എന്നാണ് എന്റെ വിശ്വാസം. അതുകൊണ്ട് ഇന്‍ ടോട്ടാലിട്ടി ഒരു മ്യൂസിക്കല്‍ സിനിമ കൂടിയാണ് താക്കോല്‍ എന്ന സിനിമ.
പ്രേക്ഷകര്‍ കാത്തിരിക്കുന്ന ഗാനങ്ങളാണോ താക്കോലില്‍ നിന്നും വരാന്‍ പോകുന്നത്?
ഒരു സിനിമയ്ക്ക് വേണ്ടി ഗാനങ്ങള്‍ ഉണ്ടാക്കുമ്പോള്‍ ആ സിനിമയോട് നീതി പുലര്‍ത്തണം എന്നാണ് നമ്പര്‍ വണ്‍ ആയിട്ടുള്ള ചാലഞ്ച്. മ്യൂസിക് കമ്പോസര്‍ എന്ന രീതിയില്‍ ഉള്ള ചലഞ്ച്. കമേഴ്സ്യല്‍ സിനിമയില്‍ തീര്‍ച്ചയായും ഈ പാട്ടുകള്‍ ചിലതെങ്കിലും ആളുകള്‍ പാടി നടക്കണം എന്ന കാഴ്ചപ്പാട് കൂടിയുണ്ട്. താക്കോലിന് സംബന്ധിച്ച് അത്തരം കാഴ്ചപ്പാടുകളെക്കാള്‍ കൂടുതല്‍ സിനിമയിലെ കഥാതന്തുവായിട്ടും അതിന്റെ പശ്ചാത്തലമായിട്ടും അത് വിവരിക്കുന്ന മനസിന്റെതായിടുള്ള ചുവടുകളും ഒക്കെ ഒരു ബ്യൂട്ടി അല്ലെങ്കില്‍ ആംമ്പിയന്‍സ് ഇവിടെ കൊണ്ടുവരേണ്ടതുണ്ട്. അപ്പോള്‍ അതിനാണ് കൂടുതല്‍ വെയിറ്റേജ് കൊടുത്തിരിക്കുന്നത്. തീര്‍ച്ചയായും ആളുകള്‍ മൂളി നടക്കുന്ന പാട്ടുകള്‍ ആണോ എന്ന് എനിക്ക് അറിഞ്ഞുകൂടാ. പക്ഷെ തീര്‍ച്ചയായും ആളുകളുടെ മനസ്സില്‍ തീര്‍ത്തും വ്യത്യസ്തമായിട്ടുള്ള ഒരു ഇപാക്റ്റ് ക്രിയേറ്റ് ചെയ്യുന്ന പാട്ടുകളാണ് താക്കോലിലുള്ളത്.
ഭാവാത്മകയ്ക്കാണോ കൂടുതല്‍ പ്രാധാന്യം നല്‍കിയിരിക്കുന്നത്?
ഈ സിനിമയുടെ ഭാവം വേറെയാണ്. സ്ഥിരമായി കേള്‍ക്കുന്ന രീതിയില്‍ വ്യത്യസ്ഥമായി വേറിട്ട ഭാവതലങ്ങള്‍ ആണ് താക്കോലിന് ഉള്ളത്.അത് ഒരേ സമയം അറ്റച്ചാഡും ഡിറ്റാച്ച്ഡും ആണ്. ഈ പാട്ടുകള്‍ അറ്റാച്ച്ഡ് ആണെന്ന് തോന്നാം അതേസമയം ഡിറ്റാച്ച്ഡും ആണെന്ന് തോന്നാം. രണ്ടു സങ്കല്‍പ്പങ്ങളും ഒരുമിക്കുന്നത് ആണ് താക്കോല്‍ എന്ന് പറഞ്ഞാല്‍. ലൈഫില്‍ നമ്മള്‍ അറ്റാച്ച്ഡ് ഡിറ്റാച്ച്ഡും ആകുകയും ചെയ്യുന്ന കാര്യങ്ങള്‍ വളരെ ബ്യൂട്ടിഫുള്‍ ആയി പ്ലേ ചെയ്തിരിക്കുകയാണ് കിരണ്‍ ഈ സിനിമയില്‍.
സിനിമയുടെ കഥാലോകത്ത് കൂടിയുള്ള ഒരു സംഗീത യാത്രയാണോ താക്കോലിലെ പാട്ടുകള്‍?
തീര്‍ച്ചയായും. പാട്ടുകള്‍ ഈ സിനിമയില്‍ നിന്നും മാറ്റിവയ്ക്കാന്‍ കഴിയില്ല. സംഗീതം കൊണ്ട് സിനിമയെ കൂട്ടിക്കെട്ടുന്ന രീതിയാണ് കിരണ്‍ അവലംബിച്ചിരിക്കുന്നത്.അതുകൊണ്ട് തന്നെ എനിക്ക് അത് രസകരമായി തോന്നി. പശ്ചാത്തല സംഗീതവും പാട്ടുകളും സിനിമയും ഈ മൂന്നു കാര്യങ്ങളും ഒരുമിച്ച് വരുന്നതിനാല്‍ അത് മാറി നില്‍ക്കാത്ത രീതിയിലാണ് സിനിമയില്‍ നിലകൊള്ളുന്നത്.
റഫീക്ക് അഹമ്മദ്, പ്രഭാ വര്‍മ്മ, സതീഷ് (മാതാ അമൃതാനന്ദമയിയുടെ സഹോദരന്‍) ഇവരാണ് ഗാനങ്ങള്‍ രചിച്ചത്? എന്താണ് ഗാനരചനയെക്കുറിച്ച് പറയുന്നത്?
സതീഷിന്റെ രചന വളരെ വ്യത്യസ്തമായ ഒരനുഭവമാണ്. മരിഭായിയില്‍ ജലം എന്ന പാട്ടാണ് അദ്ദേഹം എഴുതിയിരിക്കുന്നത്. അതില്‍ ചില ചിന്തകള്‍, അത് ചിന്തയില്‍ കൊണ്ടുവരിക എന്ന് പറഞ്ഞാല്‍ അത് ഈസിയല്ല. പ്രത്യേകിച്ചും വരികളില്‍ കൊണ്ടുവരിക എന്ന് പറഞ്ഞാല്‍. സതീഷ് ജി വളരെ മനോഹരമായി അത് ചെയ്തിട്ടുണ്ട്. ഇമോഷണല്‍ ആയ രണ്ടു സോങ്ങ്സ് ആണ് റഫീഖ്ജി എഴുതിയിരിക്കുന്നത്. അതില്‍ കവിതയുടെ സൌന്ദര്യമുണ്ട്. അത് ഈ പശ്ചാത്തലവുമായി ഒട്ടിച്ചേര്‍ന്നു നില്‍ക്കുന്ന രീതിയിലാണ്. അതാണ് പറഞ്ഞത് ഇമോഷണല്‍ ആയിട്ടുള്ള സോംഗ്. പ്രഭാവര്‍മ്മ ഒരു സാര്‍ പാട്ട് എഴുതിയിട്ടുണ്ട്. അത് വാക്കുകളില്‍ സൌന്ദര്യം തുളുമ്പുന്ന ഗാനമാണ്. വെറുതെ എഴുതി വയ്ക്കുകയല്ല. അത് വാക്കുകള്‍ പെറുക്കി വയ്ക്കുകയാണ്.അത് കഥയുമായി അടര്‍ത്താന്‍ പറ്റാത്തതാണ്.
സംഗീത സംവിധാനത്തിലാണ് ശ്രദ്ധ കേന്ദ്രീകരിക്കാറുള്ളത്. താക്കോലില്‍ പശ്ചാത്തല സംഗീതവും ചെയ്യുന്നു?
പാട്ടുകള്‍ ചെയ്യാനാണ് ഞാന്‍ ആഗ്രഹിക്കുന്നത്. അതിനുള്ള കൂടുതല്‍ അവസരങ്ങള്‍ക്ക് വേണ്ടിയാണ് ആഗ്രഹിക്കുന്നത്. എന്റെ കരിയറില്‍ പശ്ചാത്തല സംഗീതത്തിന്റെ നേരം വരുമ്പോള്‍, ഞാന്‍ ഏതെങ്കിലും പാട്ട് ചെയ്യുകയാണെങ്കില്‍ അതിനകത്തോട്ടു കൂടുതല്‍ താത്പര്യം ഉള്ളതിനാല്‍ പശ്ചാത്തല സംഗീതം ചെയ്യാതിരുന്ന ഒരു കാലഘട്ടമുണ്ട്. ഇപ്പോള്‍ ഞാന്‍ നിര്‍ബന്ധമായും പറയാറുണ്ട്. ഞാന്‍ സംഗീത സംവിധാനം ചെയ്യുന്ന സിനിമയില്‍ ഞാന്‍ തന്നെ പശ്ചാത്തല സംഗീതവും ചെയ്യുമെന്ന്. അപ്പോഴാണ് എല്ലാം എന്റെ കോണ്‍ട്രിബ്യുഷന്‍ ആയി വരുന്നത്.
അല്ലെങ്കില്‍ മോരും മുതിരയും പോലെ സംഗീതവും പശ്ചാത്തല സംഗീതവും രണ്ടും വേറിട്ട് നില്‍ക്കുന്ന അവസ്ഥകള്‍ പലപ്പോഴും ഉണ്ടായിട്ടുണ്ട്. താക്കോലില്‍ നേരെ വിപരീതമായി ഈ രണ്ടു കാര്യങ്ങള്‍ ഒന്നിച്ച് വന്നതുകൊണ്ട് പാട്ടുകളും പശ്ചാത്തല സംഗീതവും കഥാതന്തുവും കഥ പറയുന്ന രീതിയും ആയിട്ട് ഒന്നിച്ച് കല്യാണം കഴിച്ചത് പോലെ ഒന്നിച്ച് ഇരിക്കുന്നുണ്ട്. അപ്പോള്‍ അതിന്റെ സന്തോഷം ഒന്ന് വേറെ തന്നെയാണ്.
വരികള്‍ എഴുതിയിട്ട് സംഗീതം നല്‍കുകയാണോ അതോ സംഗീതം നല്‍കിയിട്ട് വരികള്‍ എഴുതി വാങ്ങുകയാണോ ചെയ്തത്?
രണ്ടു രീതിയിലും വര്‍ക്ക് ചെയ്തിട്ടുണ്ട്. വരികള്‍ എഴുതി സംഗീതം ചെയ്തിട്ടുണ്ട്. സംഗീതം ചെയ്ത് വരികള്‍ എഴുതിയിട്ടുണ്ട്. പ്രഭാവര്‍മ്മ സാറിന്റെ കാര്യത്തില്‍ ആദ്യം വരികള്‍ എഴുതി പിന്നെ ചില ഭാഗങ്ങളില്‍ ട്യൂണിട്ട് എഴുതി അങ്ങിനെ രണ്ടുംപേരും അങ്ങോട്ടും ഒരു ഗിവണ്‍ ടേക്ക് എന്ന പോലെയാണ്. റഫീക്ക്ജിയുടെയും ഇതുപോലെ തന്നെയാണ്.
എനിക്ക് പാട്ടുകള്‍ അങ്ങിനെ ചെയ്യുന്നതാണ് ഇഷ്ടം. ട്യൂണ്‍ ഇട്ട് എഴുതുന്ന സംഗീതത്തിനു കുറെ കുഴപ്പങ്ങള്‍ ഉണ്ട്. വരികള്‍ നമുക്ക് തന്നിട്ട് അതിനു ട്യൂണിടുമ്പോള്‍ അതിനു വരുന്ന പ്രശ്നം എന്ന് പറയുമ്പോള്‍ അത് ഒരു വൃത്തത്തില്‍ മാത്രമാവുകയാണ്. ഇതിന്റെ സംഗമം ആകുമ്പോള്‍ ട്യൂണ്‍ ഇടുകയും വരികള്‍ എഴുതുകയും അങ്ങോട്ടുമിങ്ങോട്ടും ഡിസ്കസ് ചെയ്യുകയും, ചിലത് വരികള്‍ വരും. ഏതാണ് ആദ്യം വരുക എന്ന് അറിയാന്‍ കഴിയാത്ത രീതിയില്‍ ഒരു ഡിസ്കഷന്റെ രീതിയില്‍ പ്രപഞ്ചത്തിലൂടെ രണ്ടുപേരും സംവിധായകനും കൂടെയിരുന്നു അങ്ങിനെ ഒക്കെ വര്‍ക്ക് ചെയ്യാനാണ് ഞാന്‍ ആഗ്രഹിക്കുന്നത്. എന്റെ പാട്ടുകള്‍ എല്ലാം ആ രീതിയില്‍ ക്രിയേറ്റ് ചെയ്യപ്പെടുന്നതാണ്.