Latest News

ഏഴേ കാല്‍ സെന്റ് സ്ഥലത്ത് ഒറ്റനിലയിലുള്ള ആഡംബരം തട്ടാത്ത വീട്; 23 വര്‍ഷമായിട്ടും വീട് പുതിയതുപോലെ തന്നെയിരിക്കുന്നത് എന്റെ നിര്‍ബന്ധമാണ്; നിരവധി പേര്‍ക്ക് വീട് നിര്‍മ്മിച്ചു നല്‍കിയ സീമ സ്വന്തം വീടിന്റെ വിശേഷങ്ങള്‍  പങ്ക് വക്കുമ്പോള്‍

Malayalilife
ഏഴേ കാല്‍ സെന്റ് സ്ഥലത്ത് ഒറ്റനിലയിലുള്ള ആഡംബരം തട്ടാത്ത വീട്; 23 വര്‍ഷമായിട്ടും വീട് പുതിയതുപോലെ തന്നെയിരിക്കുന്നത് എന്റെ നിര്‍ബന്ധമാണ്; നിരവധി പേര്‍ക്ക് വീട് നിര്‍മ്മിച്ചു നല്‍കിയ സീമ സ്വന്തം വീടിന്റെ വിശേഷങ്ങള്‍  പങ്ക് വക്കുമ്പോള്‍

സിനിമാ സീരിയല്‍ നടി എന്നതിനപ്പുറത്തേക്ക് ഒരു മികച്ച ജീവ കാരുണ്യ പ്രവര്‍ത്തക കൂടിയായി അറിയപ്പെടുന്ന നടിയാണ് സീമാ ജി നായര്‍.

കാന്‍സര്‍ ബാധിച്ചു മരിച്ച ശരണ്യയിലൂടെ പുറം ലോകമറഞ്ഞ സീമയുടെ മനസും സ്‌നേഹവും തേടി ഇന്ന് ആയിരത്തിലധികം കുഞ്ഞുങ്ങളും രോഗബാധിതരുമാണ് ഓരോ ദിവസവും നടിയെ വിളിക്കുന്നത്. അവര്‍ക്കെല്ലാം ആശ്വാസവും സാന്ത്വനവും പകര്‍ന്നു നല്‍കുവാന്‍ ഓടിയെത്തുന്ന സീമ സ്വന്തം വേദനകളും കഷ്ടപ്പാടുകളുമെല്ലാം അതിനിടയില്‍ മറന്നു പോകും. കഴിഞ്ഞ ദിവസം നടി ബീനാ കുമ്പളങ്ങിയെ അനാഥാലയത്തിലേക്ക് മാറ്റിയതും സീമയുടെ നേതൃത്വത്തിലായിരുന്നു.

ഇപ്പോഴിതാ, നിരവധി പേര്‍ക്ക് വീട് നിര്‍മ്മിച്ചു നല്‍കിയ സീമയുടെ സ്വന്തം വീടിന്റെ വീഡിയോ പുറത്തുവന്നിരിക്കുകയാണ് ഇപ്പോള്‍. കൊച്ചി വൈറ്റിലയിലാണ് നടിയുടെ സ്വന്തം വീട് സ്ഥിതി ചെയ്യുന്നത്. 2003ലാണ് നടി ഈ വീട് പണികഴിപ്പിച്ചത്. സ്വന്തമായി അധ്വാനിച്ചുണ്ടാക്കിയ കാശ് സ്വരുക്കൂട്ടി വച്ചാണ് സീമയ്ക്കും മകനും താമസിക്കാനായി ഏഴേ കാല്‍ സെന്റ് സ്ഥലം വാങ്ങി ഒറ്റനിലയിലുള്ള ഈ വീട് പണിതത്. അന്ന് സെന്റിന് 33000 രൂപ മാത്രമായിരുന്നു വില. മൊത്തം രണ്ടരലക്ഷത്തോളം രൂപയ്ക്കാണ് ഈ സ്ഥലം വാങ്ങിയത്. എന്നാല്‍ ഇന്ന് സെന്റിന് കോടികള്‍ വിലയുള്ള ഏരിയയാണിത്. പുറമെ നിന്നു കണ്ടാല്‍ ാെരു സാധാരണ വീടായി മാത്രമെ തോന്നുകയുള്ളൂ. ആകെയുള്ള ആഡംബരം എന്നു പറയാവുന്നത് മുറ്റത്തു കിടക്കുന്ന ചുവന്ന കാര്‍ മാത്രമാണ്. ബാക്കിയെല്ലാം ഒരു സാധാരണക്കാരന്റെ വീട് പോലെ തന്നെ.

എ്ന്നാല്‍ വാതില്‍ തുറന്ന് അകത്തേക്ക് കയറിയാല്‍ വീട് പുതുപുത്തന്‍ ആണെന്നേ പറയൂ. മോഡേണ്‍ രീതിയില്‍ റിനോവേറ്റ് ചെയ്തു മാറ്റിയ വീട് കാഴ്ചയില്‍ അതിഗംഭീരമാണ്. കയറിച്ചെല്ലുന്ന ഹാളില്‍ തന്നെ തനിക്കേറെ പ്രിയപ്പെട്ട പൂജാ മുറിയും അതില്‍ കൊട്ടിയൂരപ്പന്റെ ഓടപ്പൂവും കൃഷ്ണ വിഗ്രഹങ്ങളും എല്ലാം വച്ചിട്ടുണ്ട്. ഹാളിലെ ചുമരില്‍ മ്യൂറല്‍ പെയിന്റിംഗും തനിക്കു കിട്ടിയ മനോഹരമായ അവാര്‍ഡുകളും നേട്ടങ്ങളും പാട്ടു കേള്‍ക്കുന്ന് കോളാമ്പിയും അടക്കം എല്ലാം മനോഹരമായി വച്ചിട്ടുണ്ട്. ഇനിയൊരു അവാര്‍ഡ് കിട്ടിയാല്‍ വയ്ക്കാന്‍ സ്ഥലമില്ലാത്ത രീതിയില്‍ ഇവിടം നിറഞ്ഞു കഴിഞ്ഞിട്ടുണ്ട്.

മൂന്ന് ബെഡ്റൂം വീടാണ് ഇത്. മകനായി ഒരു മുറിയും സീമയ്ക്കായി ഒരു മുറിയും അതിഥികളാരെങ്കിലും വന്നാല്‍ അവര്‍ക്കായുമാണ് ഇപ്പോള്‍ മുറികളുള്ളത്. മകന്‍ അപ്പു ഇപ്പോള്‍ വിദേശത്തായതിനാല്‍ തന്നെ ആ മുറി ഒഴിഞ്ഞു കിടക്കുകയാണ്. അടുക്കളയോട് ചേര്‍ന്നാണ് സീമയുടെ മുറിയുള്ളത്. വലിയ ബാത്ത്റൂം ഇതിനോട് ചേര്‍ന്ന് സെറ്റ് ചെയ്തിട്ടുണ്ട്. അടുക്കളയും ഡൈനിംഗ് ഹാളും വര്‍ക്ക് ഏരിയയും എല്ലാം അടക്കം വിശാലമായ പുറം ഭാഗവും നടിയുടെ വീടിന് ഉണ്ട്. ഒപ്പം അമേരിക്കയിലെ ഒരു സുഹൃത്ത് സമ്മാനിച്ച ഒരു വളര്‍ത്തു നായയും ഇപ്പോള്‍ സീമയ്ക്കൊപ്പം ഉണ്ട്.

ഒറ്റ നില വീടാണ് തനിക്കിഷ്ടമെന്നും നാല്പത് വയസൊക്കെ കഴിയുമ്പോള്‍ പെണ്ണുങ്ങള്‍ക്ക് മുട്ട് വേദന, നടുവ് വേദന ഒക്കെ പറഞ്ഞ് ആരും മുകളിലെ നിലയിലേക്ക് കയറില്ലെന്നും നടി പറയുന്നു.ഒരു നില വീടാണെങ്കില്‍ ഹാളില്‍ നിന്ന് നോക്കിയാലും അടുക്കളെ വരെ കാണാം. അതുകൊണ്ട് തന്നെ എല്ലായിടവും എപ്പോഴും വൃത്തിയായിരിക്കും. അതുകൊണ്ടാണ് ഇങ്ങനെയൊരു വീട് വെച്ചതെന്നും നടി പങ്ക് വച്ചു.

പലയിടത്തും പൂജാ മുറി ഒഴിവായിക്കിടക്കുന്ന ഒരു മൂലയില്‍ അല്ലെങ്കില്‍ കൂടുതല്‍ വീടുകളിലും സ്റ്റെയര്‍കേസിന്റെ അടിയിലായിരിക്കും പൂജാമുറി വെയ്ക്കുന്നത്. അങ്ങനെയാവുമ്പോള്‍ ഈ ദേവന്മാരുടെ തലയില്‍ ചവിട്ടിവേണം നമ്മള്‍ മുകളിലേയ്ക്ക് കയറി പോകാന്‍. ആവശ്യമില്ലാത്ത സാധനങ്ങളൊക്കെ കൊണ്ടിടേണ്ട സ്ഥലത്താണ് പലപ്പോഴും പൂജാമുറി വരുന്നത്. അല്ലെങ്കില്‍ വലിയ വീടായിരിക്കും. അതിന്റെ ഒരു വശത്ത് ഒരു ഭിത്തിയില്‍ കൊണ്ടൊരു വിളക്ക് കത്തിക്കല്‍. ഞാന്‍ ഈശ്വരവിശ്വാസി ആയത് കൊണ്ടു ആദ്യം വീട് വയ്ക്കുമ്പോള്‍ തന്നെ ആഗ്രഹിച്ചിരുന്നതാണ് ഒരു പൂജാമുറിയെന്നും നടി പങ്ക് വച്ചു.20-23 വര്‍ഷമായിട്ടും വീട് പുതിയതുപോലെ തന്നെയിരിക്കുന്നത് എന്റെ നിര്‍ബന്ധമാണ്. എപ്പോഴും വീട് വൃത്തിയായിരിക്കണമെന്നും നടി പറഞ്ഞു.

അന്തരിച്ച നടി ശരണ്യയ്ക്കും മണി എന്ന നടനും സീരിയല്‍ നടിയായ മായാ കൃഷ്ണനും അടക്കം നിരവധി പേര്‍ക്ക് വീട് പണിതു കൊടുത്തിട്ടുള്ള സീമ ഒരുപാടു പേര്‍ക്ക് ചികിത്സാ സഹായവും ചെയ്തു നല്‍കുന്നുണ്ട്. നിരവധി പേരുടെ സഹായങ്ങളോടെയാണ് സീമ ഈ ദൗത്യങ്ങളെല്ലാം പൂര്‍ത്തീകരിക്കുന്നത്. കഴിഞ്ഞ 35 വര്‍ഷങ്ങളായി നമ്മുടെ സ്വീകരണ മുറിയിലും, ബിഗ് സ്‌ക്രീനിലുമായി നിറയുന്ന സീമാ ജി നായര്‍ താരജാഡകളില്ലാത്ത ഒരു നടി കൂടിയാണ്. ഒരു താരം എന്നതിനപ്പുറം അനവധി പേര്‍ക്ക് സഹായങ്ങളും കാരുണ്യവും ചൊരിയുന്ന ഒരു നന്മ മനസിന്റെ ഉടമ കൂടിയാണ്. അതിന് ഏറ്റവും വലിയ ഉദാഹരണമാണ് നടി ശരണ്യയ്ക്കു വേണ്ടി സീമ ചെയ്ത ചെയ്തുകൊടുത്ത കാര്യങ്ങള്‍. 

ഈ മാസം ഒരു പത്ത് പേരെ സഹായിക്കാം എന്ന് വിചാരിച്ചാല്‍ നൂറ് പേരാണ് പ്രതീക്ഷയോട് കൂടി വന്ന് നില്‍ക്കുന്നത്. പലരിലേയ്ക്കും സഹായം എത്തിക്കാന്‍ പറ്റാത്ത സാഹചര്യം ഉണ്ട്. അതൊക്കെ തന്നെ മാനിസികമായി വലിയ വിഷമങ്ങള്‍ ഉണ്ടാക്കാറുണ്ട്. ദൈവങ്ങളോട് പോലും പ്രാര്‍ത്ഥിച്ചുകഴിഞ്ഞാല്‍ എല്ലാം നടക്കണമെന്നില്ല. അതുകൊണ്ട് നമ്മളെക്കൊണ്ട് പറ്റുന്നത് പോലെ സഹായങ്ങള്‍ ചെയ്യുന്നു. ഒരുപാട് വേദനകള്‍ തോന്നിയിട്ടുള്ള, ഒന്നും ചെയ്യാന്‍ പറ്റിയില്ലല്ലോ എന്ന് വിഷമിച്ച ഒരുപാട് നിമിഷങ്ങള്‍ ഉണ്ടായിട്ടുണ്ടെന്നും നടി പറഞ്ഞു.


ജീവിതത്തില്‍ അമ്മയെ ഏറ്റവും കൂടുതല്‍ നമുക്ക് ആവശ്യമുള്ള സമയത്താണ് അമ്മ കാന്‍സര്‍ വന്ന് എന്നെ വിട്ടുപോകുന്നത്. വിഷമമില്ലാത്ത ഒരു ദിവസം പോലുമില്ല. നമുക്ക് വേണ്ടിയും നമ്മള്‍ വിഷമിക്കും മറ്റുള്ളവര്‍ക്ക് വേണ്ടിയും നമ്മള്‍ വിഷമിക്കും. 

ഒന്നുരണ്ട് പേര് എന്നെക്കുറിച്ച് ഒരുപാട് മോശം പറയുന്നുണ്ട്. ഞാന്‍ അതിന് പ്രതികരിക്കാറില്ല. അതൊന്നും ഞാന്‍ മുഖവിലയ്ക്ക് എടുക്കുന്നില്ല. എന്റെ ജീവിതത്തില്‍ ഞാന്‍ ഇങ്ങനെയൊക്കെ മറ്റുള്ളവരെ സഹായിക്കണം എന്നൊരു തലവര ദൈവം തന്നിട്ടുണ്ട്. ഇല്ലെങ്കില്‍ എനിക്ക് ഒരിക്കലു ഇത് ചെയ്യാന്‍ പറ്റില്ല. ഞാന്‍ ചെയ്യുന്നിതിന്റെ  നൂറില്‍ ഒരംശം പോലും പുറത്തുവന്നിട്ടില്ല. എല്ലാ മാസവും ഞാന്‍ ചെയ്തിട്ടുണ്ട്. എനിക്ക് കിട്ടുന്നതില്‍ നിന്നും വലിയ വലിയ മനസുകള്‍ സഹായിച്ചിട്ടും ഞാന്‍ മറ്റുള്ളവരെ സഹായിക്കുന്നുണ്ട്. അതില്‍ ഞാന്‍ ദൈവത്തെപ്പോലെ കാണുന്ന രണ്ട് പേരാണ് ജോര്‍ജ് ഉമ്മന്‍ സറും, വൈഫും. അവരുടെ കാലൊക്കെ കഴുകി എത്ര വെള്ളം കുടിച്ചാലും മതിയാവില്ല. അത്രയ്ക്ക് പുണ്യാത്മാക്കളാണ് അവരൊക്കെ. അതേപോലെ അമേരിക്കിയല്‍ ഒരു വര്‍ഷാന്റിയുണ്ട്. ഒരു നടാഷയുണ്ട്. അതേപോലെ ഒരു ബിന്ദു, ഒരു സിന്ധി, കുവൈറ്റിലൊരു മധു, ലണ്ടനിലെ ലത, ദുബായില്‍ നീനാമാമും അജിത് സറും. ഇവരെല്ലാം എന്നിലൂടെ ഒരുപാട് പേരെ സഹായിക്കുന്നുണ്ടെന്നും നടി പങ്ക് വച്ചു.

SEEMA G NAIR HOUSE

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES