Latest News

മിമിക്രി താരം വിതുര തങ്കച്ചന്‍ സഞ്ചരിച്ച കാര്‍ ജെസിബിയില്‍ ഇടിച്ച് അപകടം; താരത്തിന് ഗുരുതര പരുക്ക്; ഞെട്ടലോടെ ആരാധകര്‍

Malayalilife
 മിമിക്രി താരം വിതുര തങ്കച്ചന്‍ സഞ്ചരിച്ച കാര്‍ ജെസിബിയില്‍ ഇടിച്ച് അപകടം; താരത്തിന് ഗുരുതര പരുക്ക്; ഞെട്ടലോടെ ആരാധകര്‍

സ്റ്റാര്‍ മാജിക് താരവും നടനുമായിരുന്ന കൊല്ലം സുധിയ്ക്ക് സംഭവിച്ച ദുരന്തത്തിന്റെ ഞെട്ടല്‍ മാറും മുന്നേ മറ്റൊരു അപകട വാര്‍ത്ത കൂടി എത്തിയിരിക്കുകയാണ്. സുധിയുടെ അടുത്ത സുഹൃത്തും സ്റ്റാര്‍ മാജിക് താരവും എല്ലാമായ വിതുര തങ്കച്ചന്‍ സഞ്ചരിച്ച കാര്‍ അപകടത്തില്‍പ്പെട്ടെന്ന വാര്‍ത്തയാണ് ഏതാനും നിമിഷങ്ങള്‍ക്കു മുന്നേ എത്തിയിരിക്കുന്നത്. പരിപാടി അവതരിപ്പിച്ചു തിരികെ വീട്ടിലേക്ക് പോകുമ്പോള്‍ വിതുരക്ക് സമീപം തങ്കച്ചന്‍ സഞ്ചരിച്ചിരുന്ന കാര്‍ ജെസിബിക്ക് പിന്നില്‍ ഇടിക്കുകയായിരുന്നു. അപകടത്തില്‍ തങ്കച്ചന് നെഞ്ചിനും കഴുത്തിനും പരിക്കേറ്റിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്. താരത്തെ അതിവേഗം സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

പ്രശസ്ത മിമിക്രി താരവും ചാനലുകളിലെ കോമഡി ഷോ അഭിനേതാവുമായ വിതുര തങ്കച്ചന് നിരവധി ആരാധകരാണുള്ളത്. രണ്ടു മാസം മുന്നേ പ്രോഗ്രാം കഴിഞ്ഞു നാട്ടിലേക്ക് മടങ്ങി വരുന്നതിനിടെയാണ് സ്റ്റാര്‍ മാജിക് താരങ്ങളായ കൊല്ലം സുധിയും ബിനു അടിമാലിയും മഹേഷ് കുഞ്ഞുമോനും സഞ്ചരിച്ച വാഹനം അപകടത്തില്‍പ്പെട്ടതും കൊല്ലം സുധി മരണമടഞ്ഞതും. ബിനു അടിമാലി, മഹേഷ് കുഞ്ഞുമോന്‍ എന്നിവര്‍ക്ക് അപകടത്തില്‍ സാരമായി പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. സുധിയുടെ അപ്രതീക്ഷിത വിയോഗം നല്‍കിയ വേദന മാറും മുന്നേയാണ് വിതുര തങ്കച്ചന് സംഭവിച്ച അപകട വാര്‍ത്തയും എത്തിയിരിക്കുന്നത്.

മലയാള ടെലിവിഷന്‍ ആസ്വാദകരെ ചിരിയുടെ മാലപ്പടക്കം കൊണ്ട് ഏറെ ഞെട്ടിച്ച ഒരു താരമാണ് തങ്കച്ചന്‍ വിതുര. മിമിക്രി വേദികളിലൂടെയും തുടര്‍ന്ന്  ഗാനങ്ങളിലൂടെയും എല്ലാം തന്നെ ഈ കലാകാരനെ ആരാധകര്‍ക്ക് പരിചിതമാണ്. താരത്തിന്റെ ശ്രദ്ധേയമായ മറിയേടമ്മേടെ ആട്ടിന്‍കുട്ടി എന്ന ഗാനം സോഷ്യല്‍ മീഡിയയില്‍ തരംഗം സൃഷ്ടിക്കുകയും ചെയ്തിരുന്നു. നിരവധി ആരാധകരാണ് താരത്തിന് ഉള്ളത്. ഇപ്പോഴും അവിവാഹിതനായ തങ്കച്ചന്റെ വിവാഹക്കാര്യം പലപ്പോഴും സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായിട്ടുണ്ട്.

തിരുവനന്തപുരം പൊന്മുടി റൂട്ടിലെ വിതുരയാണ് തങ്കച്ചന്റെ ജന്മദേശം. അച്ഛനും അമ്മയ്ക്കും തങ്കച്ചന്‍ ഉള്‍പ്പെടെ ഏഴുമക്കളായിരുന്നു. അച്ഛന്‍  കൂലിപ്പണിക്കാരനാണ്. ചെറു പ്രായത്തില്‍ തന്നെ പാട്ടിനോടും മിമിക്രിയോടും ഡാന്‍സിനോടും എല്ലാം തന്നെ താല്‍പര്യം പ്രകടിപ്പിച്ചിരുന്ന തങ്കച്ചന്‍ തന്റെ അമ്മാവന്റെ മകനുമൊത്തായിരുന്നു ആദ്യമായി ഒരു മ്യൂസിക് ട്രൂപ്പ് ആരംഭിച്ചത്. മിസ്റ്റര്‍ ഓര്‍ക്കസ്ട്ര എന്നായിരുന്നു അതിന്റെ പേര്. എന്നാല്‍ ട്രൂപ്പില്‍ നാലഞ്ച് പരിപാടികള്‍ ചെയ്തതോടെ അത് അവസാനിപ്പിക്കേണ്ടി വന്നു. തുടര്‍ന്നാണ് തിരുവനന്തപുരത്തെ മറ്റു സമിതികളുടെ ഭാഗമായി പ്രൊഫഷനല്‍ രംഗത്ത് നിറസാന്നിധ്യമായത്.

ഏഷ്യനെറ്റില്‍  സംപ്രേക്ഷണം ചെയ്ത കോമഡി സ്റ്റാര്‍സില്‍ സപ്പോര്‍ട്ടിങ് ആര്‍ട്ടിസ്റ്റായി എത്തിയ തങ്കച്ചന്റെ കഴിവ് ആളുകള്‍ തിരിച്ചറിഞ്ഞത് പെട്ടെന്നാണ്. തുടര്‍ന്ന് മഴവില്‍ മനോരമയുടെ കോമഡി ഫെസ്റ്റിവല്‍, ടമാര്‍ പടാര്‍ എന്നിവയിലൂടെ താരം ഏറെ ശ്രദ്ധ നേടി. സ്റ്റാര്‍ മാജിക് ആണ് വിതുര തങ്കച്ചനെ മലയാളികള്‍ക്ക് പ്രിയങ്കരനാക്കിയത്. ലൈഫ് ഓഫ് ജോസൂട്ടി, ദൃശ്യം, അമര്‍ അക്ബര്‍ അന്തോണി തുടങ്ങിയ സിനിമകളില്‍ ചെറിയ വേഷങ്ങളിലൂടെ ശ്രദ്ധ നേടിയ തങ്കച്ചന്‍ വളരെ ചെറിയ വേഷങ്ങള്‍ ആയിരുന്നു എങ്കില്‍ കൂടിയും ഹിറ്റ് സിനിമകളുടെ ഭാഗമാകാന്‍ തങ്കച്ചന് ഭാഗ്യം സിദ്ധിച്ചു. തുടര്‍ന്ന് മമ്മൂക്ക വഴി സിനിമ മേഖലയില്‍ അവസരങ്ങള്‍ ലഭിക്കുകയും ചെയ്തിരുന്നു. മെഗാസ്റ്റാറിന്റെ പരോള്‍ എന്ന ചിത്രത്തിലും താരത്തിന് ഭാഗമാകാന്‍ സാധിക്കുകയും ചെയ്തു.

thankachan vithura accident

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES