മലയാളി പ്രേക്ഷകര്‍ക്ക് കോഹിനൂര്‍ എന്ന ആസിഫ് അലി ചിത്രത്തിലൂടെ സുപരിചിതയായ താരമാണ് ശ്രദ്ധ ശ്രീനാഥ്. സഹനടിയായി സിനിമയില്‍ അരങ്ങേറ്റം കുറിച്ച തരാം തുടർന്ന് മറ്റ് തെന്നിന്ത്യന്‍ ഭാഷകളിൽ തിളങ്ങുകയും ചെയ്തു. തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലെല്ലാം സൂപ്പര്‍താര ചിത്രങ്ങളില്‍ നായികയായി കൊണ്ട് തന്നെ പ്രേക്ഷക ഹൃദയത്തിലേക്ക് ചേക്കേറാൻ താരത്തിന് സാധിക്കുകയും ചെയ്തു. നടിയുടെതായി കഴിഞ്ഞ വര്‍ഷം തെലുങ്കില്‍ ജേഴ്‌സി, തമിഴില്‍ നേര്‍കൊണ്ട പാര്‍വൈ തുടങ്ങിയ ചിത്രങ്ങള്‍ ശ്രദ്ധിക്കപ്പെട്ടു. എന്നാൽ ഇപ്പോൾ മലയാളത്തിന്റെ നടന വിസ്മയം മോഹൻലാലിനെ കുറിച്ച് നടി ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിലൂടെ പറഞ്ഞ വാക്കുകളാണ് സോഷ്യൽ മീഡിയയിലൂടെ ശ്രദ്ധ നേടുന്നത്.
മലയാളത്തില്‍ അഭിനയിക്കാന്‍ ഒരുപാട് ഇഷ്ടമാണ്. മോഹന്‍ലാലിനെ ആദ്യമായി നേരില്‍കണ്ട അനുഭവും നടി പങ്കുവെച്ചു. എന്റെ കഥാപാത്രത്തിന്റെ ഷൂട്ട് തുടങ്ങുന്നതിന് മുന്‍പ് ഒരു ദിവസം ഞാന്‍ സെറ്റില്‍ പോയിരുന്നു. ഹെയര്‍,മേക്കപ്പ്, കോസ്റ്റ്യൂം ട്രയലുകള്‍ക്ക് വേണ്ടിയാണ് പോയത്. സെറ്റില്‍ ചെന്നപ്പോള്‍ തന്നെ ഞാന്‍ അദ്ദേഹത്തെ തിരഞ്ഞു. ലാല്‍ സാര്‍ ഷോട്ടിന് തയ്യാറായി നില്‍ക്കുകയായിരുന്നു. ഹായ് സര്‍ എന്ന് പറഞ്ഞ് ഞാന്‍ അഭിവാദ്യം ചെയ്തു. അദ്ദേഹം തിരിച്ചും. ഞങ്ങളുടെ കുടുംബത്തിലേക്ക് സ്വാഗതം എന്ന് പറഞ്ഞാണ് എന്നെ സ്വീകരിച്ചത്. എങ്ങനെയാണ് ഒരാള്‍ക്ക് ഇതിലും മനോഹരമായി സ്വാഗതം പറയാനാവുക.
അദ്ദേഹത്തിനൊപ്പം അഭിനയിക്കുക ഒരു വെല്ലുവിളി തന്നെയാണെന്നും സത്യത്തില്‍ ഞാന്‍ കുറച്ച് പേടിച്ചാണ് സെറ്റില്‍ പോയതെന്നും നടി പറഞ്ഞു. എന്റെ ഡയലോഗുകള്‍ ഒകെ നേരത്തെ പഠിച്ച് നന്നായി ഹോം വര്‍ക്ക് ഒകെ നടത്തിയ ശേഷമാണ് എന്നും ചെല്ലാറ്. പക്ഷേ ലാല്‍ സാറും ഉണ്ണികൃഷ്ണന്‍ സാറും വളരെ സോഫ്റ്റായാണ് പെരുമാറുന്നത്.
ഉണ്ണി സാര്‍ സീന്‍ ഒകെ വിവരിച്ച് തരുന്നത് തന്നെ മനോഹരമായാണ്. അതുകൊണ്ട് എന്റെ ജോലി വലിയ കുഴപ്പമില്ലാതെ മുന്നോട്ടുപോകുന്നു. കപ്പേളയും സീയു സൂണുമാണ് ഒടുവില്‍ കണ്ട മലയാള സിനിമകളെന്നും ശ്രദ്ധ പറഞ്ഞു. അതൊക്കെ ഇഷ്ടപ്പെട്ടു. മലയാള സിനിമയില്‍ ഇനിയും അഭിനയിക്കാന്‍ താല്‍പര്യമുണ്ടെന്നും നല്ല കഥകള്‍ക്കായി കാത്തിരിക്കുകയാണെന്നും ശ്രദ്ധാ ശ്രീനാഥ് അഭിമുഖത്തില്‍ വ്യക്തമാക്കുകയും ചെയ്തു.